നീതി
അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ–
ടുത്തോരമ്മ നടന്നു പൊരിവെയിലിൽ
ഭരണം കയ്യാളും ആപ്പീസുതേടി….
വാടിത്തളരും പൊന്നോമനയെ
ഇടയ്ക്കിടെ തലോടിത്തലോടിയും….
ഒരിക്കലും തീരാത്ത ജീവിതവ്യഥയെ
പാകിയും ചുടുനിശ്വാസമിട്ടും വന്നു
ഗതകാലസ്മരണകൾ ആ
മാതാവിന്റെ ലോലമനസ്സിൽ..
കോണുകളിൽ ഒളിഞ്ഞും തെളിഞ്ഞും
പൂത്തു സുഗന്ധം പരത്തും
കശുമാവിൻ തോട്ടവും നിറയും
പട്ടിണിപ്പാവങ്ങൾ തൻ വയറും പുഴുക്കുത്തുകൾ വീണു
പൂവുണങ്ങി മരത്തിലൻ മുറിവായിൽ
ചുടുചോര നിറഞ്ഞകാലം
വന്നു ആകാശമാർഗ്ഗ
മുളി വട്ടമിട്ടു പറന്ന്
വിഷമഴ വർഷിക്കും മരണദൂതൻ…..
ചലനമറ്റ ഘടികാരം
നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.