ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ
കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു.
ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ
ന്തെന്നവർ വാതുവെക്കുന്നു
ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു
വിനായ് പുറത്തിറങ്ങി, കള്ള്
കഞ്ചാവ്, പെൺവാണിഭൻ.
കേട്ടപാടെ അറപ്പോടെയൻ
നയനങ്ങൾ ചെവി പൊത്തി!
കഥകൾക്കുമേൽ കഥകളിൽ ഞാൻ
തനി വില്ലനായ് ഇണയില്ലാതെ
കുടിയില്ലാതെ പുതിയൊരു കുരുവായ്
അങ്ങാടിയിൽ പൊട്ടിമുളച്ചു.
സൂഫിയും പ്രണയവും
പ്രണയമാണ്, ഓരോ സൂഫി കഥയുടെ പിന്നിലും അവന്റെ പ്രഭുവിനോടും പ്രാണനോടുമുള്ള അടങ്ങാത്ത പ്രണയം ഒടുക്കമില്ലാതെ അവനതിൽ അലിയുന്നു ലയിക്കുന്നു…. പിന്നെ മലമുകളിലും മലഞ്ചരിവിലുമായി അവനതിനെ ആഴത്തിൽ ആസ്വദിക്കുന്നു…