ആരെഴുതി

ആരെഴുതി നിൻ നീല മിഴി കവ്യമായ്
നിൻ ചൊടികൾ വർണമായ്
നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ
ഞാനെന്ന മീനിന്ന് നിൻ മിഴി പൊയ്കയിൽ നീന്താൻ തുടിച്ചിടുന്നു
നീ ഇല്ലാ നേരമെൻ നെഞ്ചില് തീയാവും
നീ വന്ന നേരം ആ തീയില് നീർ വീഴും
അനഞ്ഞൊരു തീയിലായ് പുകയുന്ന പുക പോലെ വാനിൽ പറക്കുന്നു ഞാൻ
പാറുന്നൊരീയെന്നെ കാറ്റ് പോൽ വന്ന് നീ
അകറ്റുന്നു പൊൻ താരമെ

Share on facebook
Share on twitter
Share on whatsapp
Share on telegram
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

poem

കുരുപൊട്ടുന്നവർ

ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു. ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ ന്തെന്നവർ വാതുവെക്കുന്നു ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു വിനായ് പുറത്തിറങ്ങി, കള്ള് കഞ്ചാവ്, പെൺവാണിഭൻ. കേട്ടപാടെ അറപ്പോടെയൻ

....
malayalam poem

പുഞ്ചിരി

കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ നീ അണഞ്ഞു ജീവനിൽ പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ നീർ കണങ്ങൾ തൂമഞ്ഞിൻ പീലികൾ

....
malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ , അല്ലെങ്കിലും നീ കാണില്ല കാരണം അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ ചെയ്യാത്ത

....

രാത്രി

നീണ്ട രാത്രിയെ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടോ ? അത് നിങ്ങളെ കൊണ്ടുപോകും എവിടേക് എന്നറിയാതെ. നിശബ്ദത തളം കെട്ടികിടക്കുന്ന നിമിഷങ്ങൾ അവ സമ്മാനിക്കും. ദൂരെ എവിടെയോ ഓരിയിടുന്ന നായ

....

കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്നുണ്ട്, വിലാപങ്ങളിലെ കുരുന്നു ശബ്ദങ്ങൾ…!! കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളിൽ നിണമിരുണ്ട വിരൽപ്പാടുകൾ അവിടെവിടെയായി ചിതറികിടക്കുന്നതായി കാണാം…!! പ്രാണൻ്റെ പിടപ്പിനെ അറിയാത്ത കാതുകളിന്നും ഉടലോടെ മണ്ണിലുണ്ടെന്നത്

....

എന്റെ ഭാഷ എന്റെ അമ്മ

തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും… ഉള്ളൂരും ആശാനും വള്ളത്തോളും.. വളർത്തിയ മലയാളം ഉണരട്ടെ ഹൃദയത്തിൽ എന്നെന്നും … മാമാങ്കമാടിയ നിളയുടെ പുളിനവും പുണ്യം പൊഴിയുന്ന പമ്പാതീരവും.. അക്ഷര കേളിയായ്

....