malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ ,
അല്ലെങ്കിലും നീ കാണില്ല
കാരണം
അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ
ചെയ്യാത്ത കുറ്റത്തിനെന്നെ മുൾകുരിശേറ്റിയപ്പോഴും നിന്റെ മനസാക്ഷിക്ക് പോലും നൊന്തില്ല,
തെറ്റെന്നു പറഞ്ഞവരെയൊക്കെ വാക്കാകുന്ന ചാട്ടവാറുകൊണ്ട് നീ ആഞ്ഞു പ്രഹരിച്ചു,
എന്നിട്ട് ഈ പാപത്തിൽ
പങ്കില്ലയെന്നോതി കൈ കഴുകി..
എന്റെ വേദനയിൽ
ഭൂമി പിളർന്നുമാറി എന്നെ തന്നിലേക്ക് ചേർത്തില്ല ,
ആകാശം ഇരുളുകയോ
ദിഗന്തങ്ങൾ നടുങ്ങുകയോ ചെയ്തില്ല……..
എങ്കിലും മൂന്നാംനാൾ ഞാനുയിർത്തെഴുനേൽക്കും
അന്ന്,
തള്ളിപറഞ്ഞ നാവുകൊണ്ട് നീ
എനിക്ക് സ്തുതി പാടും…….
ഞാനോ,
സ്വയം മറന്നൊന്നു പുഞ്ചിരിക്കും അതിൽ നിന്നോടുള്ള പ്രണയമോ കാമമോ കാണില്ല, ഉണ്ടെന്നുള്ള
നിന്റെ ധാരണ മാത്രമാവും ബാക്കി…….
വീണ്ടും
നിന്റെ കൈ ഞാൻ പിടിക്കും
മനസ്സുകൊണ്ട് എന്നെ നീ തിരിച്ചറിഞ്ഞാൽ നിന്റെ രോഗപീഡകളിൽ അമ്മയെ പോലെ നിന്നെ ഞാൻ ശുശ്രൂഷിക്കും,
അപ്പോളും
എന്നിൽ നിന്ന് കാരുണ്ണ്യത്തിന്റെ ആർദ്രതയുടെ നോട്ടം നീ പ്രതീക്ഷിക്കരുത്…..
കാരണം ആ വികാരങ്ങളൊക്കെ എന്നോ എന്നിൽ പെയ്ത മഴയിൽ എനിക്ക് നഷ്ടമായിരുന്നു……

 

Rehna rechu

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ഒരു തിര

ഒരു തിര മറുതിരയോട് ചൊല്ലി പ്രണയം ആണ് സഖാ നിന്നോട് എനിക്ക്” .. “നിന്റെ പ്രണയത്തിൽ ഞാൻ അലിഞ്ഞ ഇല്ലാതെയാകും”” .. എന്ന് മറുതിര ഒരു തിരയോട്

....

പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ, ആരെയൊക്കെ സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി- പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക. ഒരു കൈ കൊണ്ടൊരാളെ മുറുക്കെപ്പിടിക്കുമ്പോള്‍ ഒരു വിരല് കൊണ്ടെങ്കിലും സ്വയം താങ്ങി നില്‍ക്കുക. ഒരിക്കലൊരിക്കല്‍ ആരുമില്ലാതെയാവുകയാണെങ്കിലും ഹൃദയം

....
malayalam poem

സ്തോത്രം

സ്തോത്രം ആരുടെയോ വിയര്‍പ്പില്‍ കുഴച്ച് അവന്‍റെ പേരെഴുതിയ ഒരു ധാന്യമണി ഏതോ അടുപ്പില്‍ ചുട്ടെടുത്ത് ഏതോ അകിടില്‍ ചുരന്ന് ആരോ കുറുക്കിയ പാലും ഇന്നും മുന്നിലെത്തി കണ്ണടച്ച്

....

ആരെഴുതി

ആരെഴുതി നിൻ നീല മിഴി കവ്യമായ് നിൻ ചൊടികൾ വർണമായ് നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ ഞാനെന്ന മീനിന്ന്

....
malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....
India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….

....