നീ ചിരിച്ചാൽ
അന്ന് വസന്തം പൂക്കും.
ശരത്ക്കാല സന്ധ്യകൾ
നമ്മിൽ പ്രണയം പൊഴിക്കും.
നീ കരഞ്ഞാൽ
അന്ന് വർഷം ചിന്നും.
കാർമുകിൽകൂട്ടങ്ങൾ
തമ്മിൽത്തല്ലി പൊട്ടിച്ചിതറും.
നിൻ്റെ ഹർഷങ്ങളിൽ
ശിശിരം ഇല തൂവിയിളകും.
ഇലമരത്തോപ്പിൽ
രണ്ടിണകളായ് നമ്മൾ.
നിൻ്റെ കാത്തിരിപ്പിൻ
ആത്മനൊമ്പരങ്ങളിൽ
ഹേമന്തം ഉള്ളുരുക്കും
ഗ്രീഷ്മമായി മാറും.
ഇത് നീ അറിയുന്നുണ്ടോ;
നിന്നിൽനിന്നാണല്ലോ
ഇന്നലെതൊട്ടിനി
ഋതുഭേദങ്ങൾ നമുക്കായ്
ഉടുത്തൊരുങ്ങുന്നത്…!
ചില പെണ്ണുങ്ങൾ
വിയർപ്പ് കണങ്ങൾ ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്. അഴിഞ്ഞുലഞ്ഞ ഉടയാടകൾ. താഴേയ്ക്കൂർന്ന മടിക്കുത്തിൽ മുഷിഞ്ഞ നോട്ടുകൾ ഒട്ടിയ കവിളുകൾ വിറയ്ക്കുന്ന കൈകൾ മങ്ങിയ മൂക്കുത്തിയിൽ മോഹങ്ങളുറങ്ങുന്നു…!! നഷ്ടനിദ്രയുടെ പരിഭവത്തിൽ കുഴിഞ്ഞു