India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല.
വെടിയൊച്ചകളുടെ , കലഹങ്ങളുടെ
അതിർവരമ്പുകളില്ലാത്ത
അഭയാര്ഥികളില്ലാത്ത
ആകാശത്തോളം വിശാലമായ ഒന്നാണ്..

എന്റെ രാജ്യം രാമന്റേതല്ല..
മതരാജ്യത്തിനു വേണ്ടി
കൈ ഏടത്തു മാറ്റിയവരുടേതുമല്ല….
എന്റെ രാജ്യത്തിൽ
തെരുവു കത്തിക്കുന്നവർക്ക് സ്ഥാനമില്ല..
എന്റെ രാജ്യത്തിൽ
ഒരാളെയും സ്വതന്ത്രത്തിന്റെ പേരിൽ തുറങ്കിലടക്കില്ല..
എന്റെ രാജ്യത്തിൽ പട്ടിണിയെ
ലാത്തികൊണ്ട്അടിച്ചമർത്തുന്ന ഭരണാധികാരികളുണ്ടാവില്ല.
എന്റെ രാജ്യയത്തിൽ നിന്ന്
പൗരത്വത്തിന്റെ പേരിൽ
ഒരാളെയും പുറത്താക്കില്ല..
ഒരു മതത്തിന്റെ പേരിലും
നിങ്ങൾക്ക് വിലങ്ങുകൽപ്പിക്കില്ല..
ഒരു ജാതിയുടെ പേരിലും
നിങ്ങൾക്ക് ചാവേണ്ടി വരില്ല..
എന്റെ രാജ്യത്തിൽ നിങ്ങൾക്ക്
വേണ്ടുവോളം പറയുവാനും
ഇഷ്ടമുള്ളത് കഴിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്..

നിങ്ങളിവിടെ തെരുവിലാക്കിയ മനുഷ്യരല്ലേ..?
നിങ്ങൾ തടങ്കലിലിട്ട ജീവനുകളില്ലേ..?
നിങ്ങളിവിടെന്ന് ആട്ടി ഇറക്കപ്പെട്ട മനുഷ്യരില്ലേ..?
നിങ്ങളിവിടെന്ന് പട്ടിണികിട്ട് കൊന്ന ബാല്യങ്ങളില്ലേ…?
നിങ്ങളിവിടെ ചുട്ടു ചാമ്പലാക്കിയ തെരുവുകളില്ലേ..?
നിങ്ങളിവിടെ കൊന്നുകളഞ്ഞ ആധിവാസികളില്ലേ..?
നിങ്ങൾ ഒരുപാടുകാലമായി പേടിപ്പിച്ചു നിർത്തുന്ന കാശ്മീരികളില്ലേ..?
ലാത്തിയും തോക്കും കൊന്ന ജീവനുകളില്ലേ.. ?

” അവരെയെല്ലാം ചേർത്തു വരക്കണമെനിക്ക്
പുതിയ സ്വന്തന്ത്രത്തിന്റെ ആകാശപരപ്പുകൾ ”

© മുബീൻ അഹമ്മദ്

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
binance referral code
9 months ago

Your article helped me a lot, is there any more related content? Thanks!

About The Author

malayalam-poem

വിധി

ചുറ്റും അപരിചിത ചലനങ്ങളാൽ താറുമാറായി മനസ്സതിലൂടെ നിശ്ചയമില്ലാ- ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു. എന്തിന് എന്തിനുവേണ്ടി സാമ്യമാം ചില ചോദ്യരേഖക്ക് മനസ്സ് സാക്ഷിയാകുന്നു. ശാന്തിതേടി കൺപോളയടച്ച് മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ, ചുറ്റും

....

പാതകൾ

കലങ്ങിയ കണ്ണുകളും മന്വന്തരങ്ങളുടെ വേദനയുമായി കാലം പടിയിറങ്ങിപ്പോയ പാതകളിൽ അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ ഉണരുന്ന കൗതുകമായി മറഞ്ഞു കഴിഞ്ഞതൊക്കെയും മടങ്ങി വരുന്നു. ഒരുമിച്ചു പിന്നിട്ട പാതകളുടെ അവസാനത്തിലെ അനിശ്ചിതത്വത്തിൽ

....

ആരെഴുതി

ആരെഴുതി നിൻ നീല മിഴി കവ്യമായ് നിൻ ചൊടികൾ വർണമായ് നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ ഞാനെന്ന മീനിന്ന്

....
malayalam poem

കോതയുടെ പാട്ട്

കോതയുടെപാട്ട് ആരും കേട്ടതല്ല. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന് ചൊല്ലി. കോതക്ക് തോന്നിയ പാട്ട് ഇടിമുഴക്കങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയായി താഴ് വരകളില്‍ മുഴങ്ങി. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുപോയി. ചെളിയില്‍ പുതഞ്ഞു

....
malayalam poem

കടൽ

കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു അപൂർണ കാവ്യങ്ങൾ ഓരോ പകലിനോടും യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ ഇലകൾ ഒക്കെയും

....

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....