India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല.
വെടിയൊച്ചകളുടെ , കലഹങ്ങളുടെ
അതിർവരമ്പുകളില്ലാത്ത
അഭയാര്ഥികളില്ലാത്ത
ആകാശത്തോളം വിശാലമായ ഒന്നാണ്..

എന്റെ രാജ്യം രാമന്റേതല്ല..
മതരാജ്യത്തിനു വേണ്ടി
കൈ ഏടത്തു മാറ്റിയവരുടേതുമല്ല….
എന്റെ രാജ്യത്തിൽ
തെരുവു കത്തിക്കുന്നവർക്ക് സ്ഥാനമില്ല..
എന്റെ രാജ്യത്തിൽ
ഒരാളെയും സ്വതന്ത്രത്തിന്റെ പേരിൽ തുറങ്കിലടക്കില്ല..
എന്റെ രാജ്യത്തിൽ പട്ടിണിയെ
ലാത്തികൊണ്ട്അടിച്ചമർത്തുന്ന ഭരണാധികാരികളുണ്ടാവില്ല.
എന്റെ രാജ്യയത്തിൽ നിന്ന്
പൗരത്വത്തിന്റെ പേരിൽ
ഒരാളെയും പുറത്താക്കില്ല..
ഒരു മതത്തിന്റെ പേരിലും
നിങ്ങൾക്ക് വിലങ്ങുകൽപ്പിക്കില്ല..
ഒരു ജാതിയുടെ പേരിലും
നിങ്ങൾക്ക് ചാവേണ്ടി വരില്ല..
എന്റെ രാജ്യത്തിൽ നിങ്ങൾക്ക്
വേണ്ടുവോളം പറയുവാനും
ഇഷ്ടമുള്ളത് കഴിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്..

നിങ്ങളിവിടെ തെരുവിലാക്കിയ മനുഷ്യരല്ലേ..?
നിങ്ങൾ തടങ്കലിലിട്ട ജീവനുകളില്ലേ..?
നിങ്ങളിവിടെന്ന് ആട്ടി ഇറക്കപ്പെട്ട മനുഷ്യരില്ലേ..?
നിങ്ങളിവിടെന്ന് പട്ടിണികിട്ട് കൊന്ന ബാല്യങ്ങളില്ലേ…?
നിങ്ങളിവിടെ ചുട്ടു ചാമ്പലാക്കിയ തെരുവുകളില്ലേ..?
നിങ്ങളിവിടെ കൊന്നുകളഞ്ഞ ആധിവാസികളില്ലേ..?
നിങ്ങൾ ഒരുപാടുകാലമായി പേടിപ്പിച്ചു നിർത്തുന്ന കാശ്മീരികളില്ലേ..?
ലാത്തിയും തോക്കും കൊന്ന ജീവനുകളില്ലേ.. ?

” അവരെയെല്ലാം ചേർത്തു വരക്കണമെനിക്ക്
പുതിയ സ്വന്തന്ത്രത്തിന്റെ ആകാശപരപ്പുകൾ ”

© മുബീൻ അഹമ്മദ്

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
binance referral code

Your article helped me a lot, is there any more related content? Thanks!

About The Author

malayalam poem

ആസാദി

ഉമ്മ നിലംപതിച്ചതറിയാതെ അവരുടെ കാലുകൾ ചലിച്ചുകൊണ്ടിരിക്കുകയാണ്, അവന്റെ കുഞ്ഞിക്കാലുകൾ വേദനിക്കുന്നുണ്ട് താങ്ങിയെടുക്കാൻ ഉമ്മ വരുമെന്ന പ്രതീക്ഷയിലാണ് അവൻ നീങ്ങുന്നത് തനിക്ക് നേരെ ഉയരുന്ന കരങ്ങളെ ഉമ്മ വെട്ടിയിടുമെന്ന

....

പാതകൾ

കലങ്ങിയ കണ്ണുകളും മന്വന്തരങ്ങളുടെ വേദനയുമായി കാലം പടിയിറങ്ങിപ്പോയ പാതകളിൽ അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ ഉണരുന്ന കൗതുകമായി മറഞ്ഞു കഴിഞ്ഞതൊക്കെയും മടങ്ങി വരുന്നു. ഒരുമിച്ചു പിന്നിട്ട പാതകളുടെ അവസാനത്തിലെ അനിശ്ചിതത്വത്തിൽ

....
malayalam poems

ചലനമറ്റ ഘടികാരം

നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.

....

ചില പെണ്ണുങ്ങൾ

വിയർപ്പ് കണങ്ങൾ ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്. അഴിഞ്ഞുലഞ്ഞ ഉടയാടകൾ. താഴേയ്ക്കൂർന്ന മടിക്കുത്തിൽ മുഷിഞ്ഞ നോട്ടുകൾ ഒട്ടിയ കവിളുകൾ വിറയ്ക്കുന്ന കൈകൾ മങ്ങിയ മൂക്കുത്തിയിൽ മോഹങ്ങളുറങ്ങുന്നു…!! നഷ്ടനിദ്രയുടെ പരിഭവത്തിൽ കുഴിഞ്ഞു

....
poem

കുരുപൊട്ടുന്നവർ

ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു. ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ ന്തെന്നവർ വാതുവെക്കുന്നു ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു വിനായ് പുറത്തിറങ്ങി, കള്ള് കഞ്ചാവ്, പെൺവാണിഭൻ. കേട്ടപാടെ അറപ്പോടെയൻ

....
malayalam-poem

വിധി

ചുറ്റും അപരിചിത ചലനങ്ങളാൽ താറുമാറായി മനസ്സതിലൂടെ നിശ്ചയമില്ലാ- ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു. എന്തിന് എന്തിനുവേണ്ടി സാമ്യമാം ചില ചോദ്യരേഖക്ക് മനസ്സ് സാക്ഷിയാകുന്നു. ശാന്തിതേടി കൺപോളയടച്ച് മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ, ചുറ്റും

....