India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല.
വെടിയൊച്ചകളുടെ , കലഹങ്ങളുടെ
അതിർവരമ്പുകളില്ലാത്ത
അഭയാര്ഥികളില്ലാത്ത
ആകാശത്തോളം വിശാലമായ ഒന്നാണ്..

എന്റെ രാജ്യം രാമന്റേതല്ല..
മതരാജ്യത്തിനു വേണ്ടി
കൈ ഏടത്തു മാറ്റിയവരുടേതുമല്ല….
എന്റെ രാജ്യത്തിൽ
തെരുവു കത്തിക്കുന്നവർക്ക് സ്ഥാനമില്ല..
എന്റെ രാജ്യത്തിൽ
ഒരാളെയും സ്വതന്ത്രത്തിന്റെ പേരിൽ തുറങ്കിലടക്കില്ല..
എന്റെ രാജ്യത്തിൽ പട്ടിണിയെ
ലാത്തികൊണ്ട്അടിച്ചമർത്തുന്ന ഭരണാധികാരികളുണ്ടാവില്ല.
എന്റെ രാജ്യയത്തിൽ നിന്ന്
പൗരത്വത്തിന്റെ പേരിൽ
ഒരാളെയും പുറത്താക്കില്ല..
ഒരു മതത്തിന്റെ പേരിലും
നിങ്ങൾക്ക് വിലങ്ങുകൽപ്പിക്കില്ല..
ഒരു ജാതിയുടെ പേരിലും
നിങ്ങൾക്ക് ചാവേണ്ടി വരില്ല..
എന്റെ രാജ്യത്തിൽ നിങ്ങൾക്ക്
വേണ്ടുവോളം പറയുവാനും
ഇഷ്ടമുള്ളത് കഴിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്..

നിങ്ങളിവിടെ തെരുവിലാക്കിയ മനുഷ്യരല്ലേ..?
നിങ്ങൾ തടങ്കലിലിട്ട ജീവനുകളില്ലേ..?
നിങ്ങളിവിടെന്ന് ആട്ടി ഇറക്കപ്പെട്ട മനുഷ്യരില്ലേ..?
നിങ്ങളിവിടെന്ന് പട്ടിണികിട്ട് കൊന്ന ബാല്യങ്ങളില്ലേ…?
നിങ്ങളിവിടെ ചുട്ടു ചാമ്പലാക്കിയ തെരുവുകളില്ലേ..?
നിങ്ങളിവിടെ കൊന്നുകളഞ്ഞ ആധിവാസികളില്ലേ..?
നിങ്ങൾ ഒരുപാടുകാലമായി പേടിപ്പിച്ചു നിർത്തുന്ന കാശ്മീരികളില്ലേ..?
ലാത്തിയും തോക്കും കൊന്ന ജീവനുകളില്ലേ.. ?

” അവരെയെല്ലാം ചേർത്തു വരക്കണമെനിക്ക്
പുതിയ സ്വന്തന്ത്രത്തിന്റെ ആകാശപരപ്പുകൾ ”

© മുബീൻ അഹമ്മദ്

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
binance referral code

Your article helped me a lot, is there any more related content? Thanks!

About The Author

പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ എന്നിലെ കണ്ണിൻ കോണിൽ മിന്നെ നീ എൻ ചിരിയിൻ കാരണമായി നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ പ്രണയപൂക്കൾ പിച്ചിയറിഞ്ഞും നടന്നകന്നു

....
malayalam poem

ആസാദി

ഉമ്മ നിലംപതിച്ചതറിയാതെ അവരുടെ കാലുകൾ ചലിച്ചുകൊണ്ടിരിക്കുകയാണ്, അവന്റെ കുഞ്ഞിക്കാലുകൾ വേദനിക്കുന്നുണ്ട് താങ്ങിയെടുക്കാൻ ഉമ്മ വരുമെന്ന പ്രതീക്ഷയിലാണ് അവൻ നീങ്ങുന്നത് തനിക്ക് നേരെ ഉയരുന്ന കരങ്ങളെ ഉമ്മ വെട്ടിയിടുമെന്ന

....

പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ, ആരെയൊക്കെ സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി- പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക. ഒരു കൈ കൊണ്ടൊരാളെ മുറുക്കെപ്പിടിക്കുമ്പോള്‍ ഒരു വിരല് കൊണ്ടെങ്കിലും സ്വയം താങ്ങി നില്‍ക്കുക. ഒരിക്കലൊരിക്കല്‍ ആരുമില്ലാതെയാവുകയാണെങ്കിലും ഹൃദയം

....
malayalam poem

സ്തോത്രം

സ്തോത്രം ആരുടെയോ വിയര്‍പ്പില്‍ കുഴച്ച് അവന്‍റെ പേരെഴുതിയ ഒരു ധാന്യമണി ഏതോ അടുപ്പില്‍ ചുട്ടെടുത്ത് ഏതോ അകിടില്‍ ചുരന്ന് ആരോ കുറുക്കിയ പാലും ഇന്നും മുന്നിലെത്തി കണ്ണടച്ച്

....
poem

അവൾ

ചാപ്പിള്ളക്ക് മുലപ്പാലേകി ജീവൻ നൽകുന്നവൾ. ചിറകൊടിഞ്ഞ ശലഭങ്ങൾക്ക് പൂവായി വിരിയുന്നവൾ. മറിവുണങ്ങാത്ത ഹൃത്തിന് ഉപ്പ് തേച്ചവൾ. ഗദ്യങ്ങളെ പെറ്റ് ആനന്ദത്തിൻ, പദ്യങ്ങൾ പാടുന്നവൾ. നൊമ്പരങ്ങളുടെ ചർക്കയിൽ ഈണങ്ങൾ

....

ചില പെണ്ണുങ്ങൾ

വിയർപ്പ് കണങ്ങൾ ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്. അഴിഞ്ഞുലഞ്ഞ ഉടയാടകൾ. താഴേയ്ക്കൂർന്ന മടിക്കുത്തിൽ മുഷിഞ്ഞ നോട്ടുകൾ ഒട്ടിയ കവിളുകൾ വിറയ്ക്കുന്ന കൈകൾ മങ്ങിയ മൂക്കുത്തിയിൽ മോഹങ്ങളുറങ്ങുന്നു…!! നഷ്ടനിദ്രയുടെ പരിഭവത്തിൽ കുഴിഞ്ഞു

....