ശൂന്യത

കവിത പൂക്കുന്ന കണ്ണുകളാണ് അവളുടേത്‌…
നിമിഷാർദ്ധം കൊണ്ട് ഭാവങ്ങൾ മാറിമറിയുന്ന
നേർത്ത രണ്ട് ദർപ്പണങ്ങൾ…..
ആദ്യമായി കാണുന്നൊരാൾക്ക്
അവളുടെ ചിരിക്കുന്ന,
പ്രകാശിതമായ കണ്ണുകളെയെ അറിയാൻ കഴിയൂ…
ഒരു ചിരിക്കു പിന്നിൽ വന്ന് ഒളിച്ചിരിക്കുന്ന
അവളുടെ കണ്ണുനീർത്തുള്ളികൾ
ആർക്കും കാണാൻ കഴിഞ്ഞില്ല…
ചിരിക്കുമ്പോൾ മാത്രം പ്രകാശിക്കുകയും
അല്ലാത്തപ്പോൾ നിരാശയുടെ കാറ് മൂടി
പെയ്യാൻ ഒരുങ്ങിനിൽക്കുകയും ചെയ്യുന്ന
ആ മിഴികൾ ആരും കണ്ടിട്ടില്ല…
ഒറ്റയ്ക്കാകുമ്പോൾ ഒക്കെയും
പെയ്തൊഴിയുന്ന ആ മേഘങ്ങളെ അവൾ
കണ്ണുകളിൽ ഒളിപ്പിച്ചതും ആർക്കുമറിയില്ല…
പ്രതീക്ഷയൊക്കെയും നഷ്ടമായവളുടെ
ശൂന്യതയുണ്ട് അവളുടെ കണ്ണുകളിൽ…

Share on facebook
Share on twitter
Share on whatsapp
Share on telegram
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

ആസാദി

ഉമ്മ നിലംപതിച്ചതറിയാതെ അവരുടെ കാലുകൾ ചലിച്ചുകൊണ്ടിരിക്കുകയാണ്, അവന്റെ കുഞ്ഞിക്കാലുകൾ വേദനിക്കുന്നുണ്ട് താങ്ങിയെടുക്കാൻ ഉമ്മ വരുമെന്ന പ്രതീക്ഷയിലാണ് അവൻ നീങ്ങുന്നത് തനിക്ക് നേരെ ഉയരുന്ന കരങ്ങളെ ഉമ്മ വെട്ടിയിടുമെന്ന

....

നീതി

നീതി അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ– ടുത്തോരമ്മ നടന്നു പൊരിവെയിലിൽ ഭരണം കയ്യാളും ആപ്പീസുതേടി…. വാടിത്തളരും പൊന്നോമനയെ ഇടയ്ക്കിടെ തലോടിത്തലോടിയും…. ഒരിക്കലും തീരാത്ത ജീവിതവ്യഥയെ പാകിയും ചുടുനിശ്വാസമിട്ടും വന്നു

....

ചില പെണ്ണുങ്ങൾ

വിയർപ്പ് കണങ്ങൾ ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്. അഴിഞ്ഞുലഞ്ഞ ഉടയാടകൾ. താഴേയ്ക്കൂർന്ന മടിക്കുത്തിൽ മുഷിഞ്ഞ നോട്ടുകൾ ഒട്ടിയ കവിളുകൾ വിറയ്ക്കുന്ന കൈകൾ മങ്ങിയ മൂക്കുത്തിയിൽ മോഹങ്ങളുറങ്ങുന്നു…!! നഷ്ടനിദ്രയുടെ പരിഭവത്തിൽ കുഴിഞ്ഞു

....
malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....
malayalam poem

ചെറുകവിതകൾ

പ്രണയം നിശബ്ദമായ കാഴ്ചകളിൽ നിന്നൊരു തുടക്കം, വാക്കുകൾ തേടാതെ മനസിന്റെ സ്പർശനം. ചുണ്ടിന്റെ വിറയലിൽ മുല്ലപ്പൂ ചായലുകൾ, ഹൃദയത്തിനകത്തൊരു സമുദ്രം മുഴങ്ങുന്നു. പ്രണയമെന്നു പറമ്പോളം സുഖകരം, ഒരു

....
malayalam poems

ചലനമറ്റ ഘടികാരം

നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.

....