malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും
ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ
ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ…

കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ
സന്തോഷവും സങ്കടവും മാറിമാറി വരുന്ന
യാത്രകൾ…

ദിക്കും ദിശയുമറിയാതെ ലക്ഷ്യസ്ഥാനം പോലും ഇല്ലാതെ ഒരു യാത്ര
ആ യാത്രയിൽ ഞാൻ കാണുന്ന പലതരം മനുഷ്യർ, പലതരം ജീവിത സാഹചര്യങ്ങൾ

ചിരിക്കുന്ന മനുഷ്യർ…
ചിന്തിക്കുന്ന മനുഷ്യർ…
ചിരിപ്പിക്കുന്ന മനുഷ്യർ…
ചിന്തിപ്പിക്കുന്ന മനുഷ്യർ…

അങ്ങനെ മനുഷ്യരുടെ പലതരം മുഖങ്ങൾ
മാറിമാറി മാറി മാറി വരുന്നു…
അവസാനം ചെറിയൊരു സ്റ്റേഷനിൽ ഇറങ്ങാനായി നിൽക്കുന്നു
അന്നേരം ഒരു മധ്യവയസ്സനായ ഒരു വ്യക്തി
എന്നോട് ചോദിച്ചു എങ്ങോട്ടേക്കാണ് യാത്ര?
ഞാൻ പറഞ്ഞു…

” പച്ചയായ മനുഷ്യരെയും ജീവിതത്തെയും
തേടിക്കൊണ്ട് സാധാരണക്കാരായ ജനങ്ങളെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന
ട്രെയിനിൽ നിന്നും സാധാരണക്കാർ ഏറ്റവും കൂടുതൽ ജീവിക്കുന്ന ഗ്രാമങ്ങളിലേക്കുള്ള യാത്ര…”

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

poem

കുരുപൊട്ടുന്നവർ

ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു. ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ ന്തെന്നവർ വാതുവെക്കുന്നു ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു വിനായ് പുറത്തിറങ്ങി, കള്ള് കഞ്ചാവ്, പെൺവാണിഭൻ. കേട്ടപാടെ അറപ്പോടെയൻ

....
malayalam poem

കടൽ

കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു അപൂർണ കാവ്യങ്ങൾ ഓരോ പകലിനോടും യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ ഇലകൾ ഒക്കെയും

....
malayalam poem

ചെറുകവിതകൾ

പ്രണയം നിശബ്ദമായ കാഴ്ചകളിൽ നിന്നൊരു തുടക്കം, വാക്കുകൾ തേടാതെ മനസിന്റെ സ്പർശനം. ചുണ്ടിന്റെ വിറയലിൽ മുല്ലപ്പൂ ചായലുകൾ, ഹൃദയത്തിനകത്തൊരു സമുദ്രം മുഴങ്ങുന്നു. പ്രണയമെന്നു പറമ്പോളം സുഖകരം, ഒരു

....
malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ , അല്ലെങ്കിലും നീ കാണില്ല കാരണം അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ ചെയ്യാത്ത

....

പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ എന്നിലെ കണ്ണിൻ കോണിൽ മിന്നെ നീ എൻ ചിരിയിൻ കാരണമായി നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ പ്രണയപൂക്കൾ പിച്ചിയറിഞ്ഞും നടന്നകന്നു

....

പണം

കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും

....