malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും
ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ
ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ…

കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ
സന്തോഷവും സങ്കടവും മാറിമാറി വരുന്ന
യാത്രകൾ…

ദിക്കും ദിശയുമറിയാതെ ലക്ഷ്യസ്ഥാനം പോലും ഇല്ലാതെ ഒരു യാത്ര
ആ യാത്രയിൽ ഞാൻ കാണുന്ന പലതരം മനുഷ്യർ, പലതരം ജീവിത സാഹചര്യങ്ങൾ

ചിരിക്കുന്ന മനുഷ്യർ…
ചിന്തിക്കുന്ന മനുഷ്യർ…
ചിരിപ്പിക്കുന്ന മനുഷ്യർ…
ചിന്തിപ്പിക്കുന്ന മനുഷ്യർ…

അങ്ങനെ മനുഷ്യരുടെ പലതരം മുഖങ്ങൾ
മാറിമാറി മാറി മാറി വരുന്നു…
അവസാനം ചെറിയൊരു സ്റ്റേഷനിൽ ഇറങ്ങാനായി നിൽക്കുന്നു
അന്നേരം ഒരു മധ്യവയസ്സനായ ഒരു വ്യക്തി
എന്നോട് ചോദിച്ചു എങ്ങോട്ടേക്കാണ് യാത്ര?
ഞാൻ പറഞ്ഞു…

” പച്ചയായ മനുഷ്യരെയും ജീവിതത്തെയും
തേടിക്കൊണ്ട് സാധാരണക്കാരായ ജനങ്ങളെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന
ട്രെയിനിൽ നിന്നും സാധാരണക്കാർ ഏറ്റവും കൂടുതൽ ജീവിക്കുന്ന ഗ്രാമങ്ങളിലേക്കുള്ള യാത്ര…”

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

നീ അറിയുന്നുണ്ടോ?

നീ ചിരിച്ചാൽ അന്ന് വസന്തം പൂക്കും. ശരത്ക്കാല സന്ധ്യകൾ നമ്മിൽ പ്രണയം പൊഴിക്കും. നീ കരഞ്ഞാൽ അന്ന് വർഷം ചിന്നും. കാർമുകിൽകൂട്ടങ്ങൾ തമ്മിൽത്തല്ലി പൊട്ടിച്ചിതറും. നിൻ്റെ ഹർഷങ്ങളിൽ

....

പാതകൾ

കലങ്ങിയ കണ്ണുകളും മന്വന്തരങ്ങളുടെ വേദനയുമായി കാലം പടിയിറങ്ങിപ്പോയ പാതകളിൽ അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ ഉണരുന്ന കൗതുകമായി മറഞ്ഞു കഴിഞ്ഞതൊക്കെയും മടങ്ങി വരുന്നു. ഒരുമിച്ചു പിന്നിട്ട പാതകളുടെ അവസാനത്തിലെ അനിശ്ചിതത്വത്തിൽ

....

കാലപ്പൂട്ട്

നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത

....

പണം

കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും

....

കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്നുണ്ട്, വിലാപങ്ങളിലെ കുരുന്നു ശബ്ദങ്ങൾ…!! കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളിൽ നിണമിരുണ്ട വിരൽപ്പാടുകൾ അവിടെവിടെയായി ചിതറികിടക്കുന്നതായി കാണാം…!! പ്രാണൻ്റെ പിടപ്പിനെ അറിയാത്ത കാതുകളിന്നും ഉടലോടെ മണ്ണിലുണ്ടെന്നത്

....
poem

അബദ്ധം

നിലാവുള്ള രാത്രിയിലെ നക്ഷത്രങ്ങളെ പോലെ, നിന്നെ സ്വന്തമാക്കാൻ വേണ്ടി ഞാൻ കാത്തിരുന്നു. എന്റെ ഹൃദയത്തിൽ കടന്ന് കൂടിയ നീർവീക്കാം എല്ലാം ശെരിയാകുമെന്ന് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. എനിക്ക്

....