പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ,
ആരെയൊക്കെ
സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി-
പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക.

ഒരു കൈ കൊണ്ടൊരാളെ
മുറുക്കെപ്പിടിക്കുമ്പോള്‍
ഒരു വിരല് കൊണ്ടെങ്കിലും
സ്വയം താങ്ങി നില്‍ക്കുക.

ഒരിക്കലൊരിക്കല്‍
ആരുമില്ലാതെയാവുകയാണെങ്കിലും
ഹൃദയം
കൊണ്ട്
ജീവിക്കാനതത്യവശ്യമാണ്.

സന്തോഷമായിട്ടിരിക്കുകയെന്നാല്‍
ഇടക്കെങ്കിലും
തന്നെക്കുറിച്ച് മാത്രമോര്‍ത്ത്
തനിക്ക് വേണ്ടി മാത്രം
ജീവിക്കുകയെന്ന് കൂടെയാണ്..

പ്രിയ്യപ്പെട്ടവളേ..

കടല് പോലെ സ്നേഹിക്കുക.
ഭൂമി പോലെ
വിശാലതയുള്ളവളാവുക.
ഒരാള്‍ തന്റേതല്ലെന്ന്
തോന്നുന്ന നേരത്ത്
വേദനയോടെയാണെങ്കിലും
ആ വാതില്‍ കൊട്ടിയടച്ചേക്കുക.

ഏറ്റവുമവസാനത്തില്‍
സ്നേഹം
മാത്രമാഗ്രഹിക്കുന്ന
ജീവിയാണ്
മനുഷ്യനെന്നതിനാല്‍
കുറച്ചൊക്കെ
വേദനിച്ചും വേദനിപ്പിച്ചും
തന്നെ മുന്നോട്ട്
പറക്കുന്ന
പൂമ്പാറ്റകളാവുക..!

രചന – സവിന

Share on facebook
Share on twitter
Share on whatsapp
Share on telegram
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

ചെറുകവിതകൾ

പ്രണയം നിശബ്ദമായ കാഴ്ചകളിൽ നിന്നൊരു തുടക്കം, വാക്കുകൾ തേടാതെ മനസിന്റെ സ്പർശനം. ചുണ്ടിന്റെ വിറയലിൽ മുല്ലപ്പൂ ചായലുകൾ, ഹൃദയത്തിനകത്തൊരു സമുദ്രം മുഴങ്ങുന്നു. പ്രണയമെന്നു പറമ്പോളം സുഖകരം, ഒരു

....

പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ എന്നിലെ കണ്ണിൻ കോണിൽ മിന്നെ നീ എൻ ചിരിയിൻ കാരണമായി നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ പ്രണയപൂക്കൾ പിച്ചിയറിഞ്ഞും നടന്നകന്നു

....

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....

പാരഡോക്‌സ്‌

ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു. ഉണർവിൽ ഉറങ്ങുന്ന പോലെ ഞാൻ പാതി ചത്ത് ജീവിക്കുന്ന വിരോദാഭാസമായി മാറി. ഇരു കരകളും അടുപ്പിക്കുന്തോറും പുഴവലുതാകുന്നു. ജീവിക്കുന്നവരെ തോൽപ്പിക്കുന്നയൊരു മാജിക്ക് എന്നിലുണ്ടാകണം. ഉത്തരമില്ലാതെ,

....
malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....

നീ അറിയുന്നുണ്ടോ?

നീ ചിരിച്ചാൽ അന്ന് വസന്തം പൂക്കും. ശരത്ക്കാല സന്ധ്യകൾ നമ്മിൽ പ്രണയം പൊഴിക്കും. നീ കരഞ്ഞാൽ അന്ന് വർഷം ചിന്നും. കാർമുകിൽകൂട്ടങ്ങൾ തമ്മിൽത്തല്ലി പൊട്ടിച്ചിതറും. നിൻ്റെ ഹർഷങ്ങളിൽ

....