malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും
ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ
ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ…

കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ
സന്തോഷവും സങ്കടവും മാറിമാറി വരുന്ന
യാത്രകൾ…

ദിക്കും ദിശയുമറിയാതെ ലക്ഷ്യസ്ഥാനം പോലും ഇല്ലാതെ ഒരു യാത്ര
ആ യാത്രയിൽ ഞാൻ കാണുന്ന പലതരം മനുഷ്യർ, പലതരം ജീവിത സാഹചര്യങ്ങൾ

ചിരിക്കുന്ന മനുഷ്യർ…
ചിന്തിക്കുന്ന മനുഷ്യർ…
ചിരിപ്പിക്കുന്ന മനുഷ്യർ…
ചിന്തിപ്പിക്കുന്ന മനുഷ്യർ…

അങ്ങനെ മനുഷ്യരുടെ പലതരം മുഖങ്ങൾ
മാറിമാറി മാറി മാറി വരുന്നു…
അവസാനം ചെറിയൊരു സ്റ്റേഷനിൽ ഇറങ്ങാനായി നിൽക്കുന്നു
അന്നേരം ഒരു മധ്യവയസ്സനായ ഒരു വ്യക്തി
എന്നോട് ചോദിച്ചു എങ്ങോട്ടേക്കാണ് യാത്ര?
ഞാൻ പറഞ്ഞു…

” പച്ചയായ മനുഷ്യരെയും ജീവിതത്തെയും
തേടിക്കൊണ്ട് സാധാരണക്കാരായ ജനങ്ങളെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന
ട്രെയിനിൽ നിന്നും സാധാരണക്കാർ ഏറ്റവും കൂടുതൽ ജീവിക്കുന്ന ഗ്രാമങ്ങളിലേക്കുള്ള യാത്ര…”

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

കോതയുടെ പാട്ട്

കോതയുടെപാട്ട് ആരും കേട്ടതല്ല. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന് ചൊല്ലി. കോതക്ക് തോന്നിയ പാട്ട് ഇടിമുഴക്കങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയായി താഴ് വരകളില്‍ മുഴങ്ങി. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുപോയി. ചെളിയില്‍ പുതഞ്ഞു

....
poem

വയസ്സായി

തൊണ്ണൂറുകളിലെ, പുത്തൻ സ്മാർട്ട്ഫോൺ ഇന്ന്, പഴഞ്ചനായി. ഓർമകളുടെ ബാറ്ററി ചിന്നത്തിൽ മറവിയുടെ ചോപ്പ് കത്തി. വയസ്സായി. വൈകാതെ, ദൈവം മൊബൈല് മാറ്റുമെന്ന് തോന്നുന്നു. മുടന്തി നടക്കുമ്പോൾ വിരലാഞ്ഞു

....

ആരെഴുതി

ആരെഴുതി നിൻ നീല മിഴി കവ്യമായ് നിൻ ചൊടികൾ വർണമായ് നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ ഞാനെന്ന മീനിന്ന്

....

നീ അറിയുന്നുണ്ടോ?

നീ ചിരിച്ചാൽ അന്ന് വസന്തം പൂക്കും. ശരത്ക്കാല സന്ധ്യകൾ നമ്മിൽ പ്രണയം പൊഴിക്കും. നീ കരഞ്ഞാൽ അന്ന് വർഷം ചിന്നും. കാർമുകിൽകൂട്ടങ്ങൾ തമ്മിൽത്തല്ലി പൊട്ടിച്ചിതറും. നിൻ്റെ ഹർഷങ്ങളിൽ

....
poem

കുരുപൊട്ടുന്നവർ

ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു. ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ ന്തെന്നവർ വാതുവെക്കുന്നു ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു വിനായ് പുറത്തിറങ്ങി, കള്ള് കഞ്ചാവ്, പെൺവാണിഭൻ. കേട്ടപാടെ അറപ്പോടെയൻ

....

പരാതികളും പരിഭവങ്ങളും

സ്നേഹം പകരാനുള്ള മട്ടിൽ ആരും എന്നെ നോക്കി നിന്നില്ല കൂടെയുണ്ടെന്ന അർത്ഥത്തിൽ ആരുമെന്റെ കണ്ണുനീർ തുടയ്ച്ചില്ല ചുംബനം എന്തെന്ന് എന്റെ അധരം അറിഞ്ഞില്ല ആത്മാർത്ഥ സ്നേഹത്തിന്റെ ഭാഷയിൽ

....