malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും
ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ
ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ…

കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ
സന്തോഷവും സങ്കടവും മാറിമാറി വരുന്ന
യാത്രകൾ…

ദിക്കും ദിശയുമറിയാതെ ലക്ഷ്യസ്ഥാനം പോലും ഇല്ലാതെ ഒരു യാത്ര
ആ യാത്രയിൽ ഞാൻ കാണുന്ന പലതരം മനുഷ്യർ, പലതരം ജീവിത സാഹചര്യങ്ങൾ

ചിരിക്കുന്ന മനുഷ്യർ…
ചിന്തിക്കുന്ന മനുഷ്യർ…
ചിരിപ്പിക്കുന്ന മനുഷ്യർ…
ചിന്തിപ്പിക്കുന്ന മനുഷ്യർ…

അങ്ങനെ മനുഷ്യരുടെ പലതരം മുഖങ്ങൾ
മാറിമാറി മാറി മാറി വരുന്നു…
അവസാനം ചെറിയൊരു സ്റ്റേഷനിൽ ഇറങ്ങാനായി നിൽക്കുന്നു
അന്നേരം ഒരു മധ്യവയസ്സനായ ഒരു വ്യക്തി
എന്നോട് ചോദിച്ചു എങ്ങോട്ടേക്കാണ് യാത്ര?
ഞാൻ പറഞ്ഞു…

” പച്ചയായ മനുഷ്യരെയും ജീവിതത്തെയും
തേടിക്കൊണ്ട് സാധാരണക്കാരായ ജനങ്ങളെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന
ട്രെയിനിൽ നിന്നും സാധാരണക്കാർ ഏറ്റവും കൂടുതൽ ജീവിക്കുന്ന ഗ്രാമങ്ങളിലേക്കുള്ള യാത്ര…”

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

ആസാദി

ഉമ്മ നിലംപതിച്ചതറിയാതെ അവരുടെ കാലുകൾ ചലിച്ചുകൊണ്ടിരിക്കുകയാണ്, അവന്റെ കുഞ്ഞിക്കാലുകൾ വേദനിക്കുന്നുണ്ട് താങ്ങിയെടുക്കാൻ ഉമ്മ വരുമെന്ന പ്രതീക്ഷയിലാണ് അവൻ നീങ്ങുന്നത് തനിക്ക് നേരെ ഉയരുന്ന കരങ്ങളെ ഉമ്മ വെട്ടിയിടുമെന്ന

....

ചില പെണ്ണുങ്ങൾ

വിയർപ്പ് കണങ്ങൾ ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്. അഴിഞ്ഞുലഞ്ഞ ഉടയാടകൾ. താഴേയ്ക്കൂർന്ന മടിക്കുത്തിൽ മുഷിഞ്ഞ നോട്ടുകൾ ഒട്ടിയ കവിളുകൾ വിറയ്ക്കുന്ന കൈകൾ മങ്ങിയ മൂക്കുത്തിയിൽ മോഹങ്ങളുറങ്ങുന്നു…!! നഷ്ടനിദ്രയുടെ പരിഭവത്തിൽ കുഴിഞ്ഞു

....
malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....

പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ എന്നിലെ കണ്ണിൻ കോണിൽ മിന്നെ നീ എൻ ചിരിയിൻ കാരണമായി നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ പ്രണയപൂക്കൾ പിച്ചിയറിഞ്ഞും നടന്നകന്നു

....
poem

അബദ്ധം

നിലാവുള്ള രാത്രിയിലെ നക്ഷത്രങ്ങളെ പോലെ, നിന്നെ സ്വന്തമാക്കാൻ വേണ്ടി ഞാൻ കാത്തിരുന്നു. എന്റെ ഹൃദയത്തിൽ കടന്ന് കൂടിയ നീർവീക്കാം എല്ലാം ശെരിയാകുമെന്ന് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. എനിക്ക്

....
malayalam poems

ചലനമറ്റ ഘടികാരം

നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.

....