malayalam-poem

വിധി

ചുറ്റും അപരിചിത
ചലനങ്ങളാൽ താറുമാറായി
മനസ്സതിലൂടെ നിശ്ചയമില്ലാ-
ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു.
എന്തിന്
എന്തിനുവേണ്ടി
സാമ്യമാം ചില ചോദ്യരേഖക്ക്
മനസ്സ് സാക്ഷിയാകുന്നു.

ശാന്തിതേടി കൺപോളയടച്ച്
മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ,
ചുറ്റും ഇരുൾ മൂടുന്നു.
ഇരുൾ വെളിച്ചത്തെ മാടിവിളിച്ച്
പുതു ലോകം സൃഷ്ടിക്കുന്നു.
അങ്ങനെ, മയക്കത്തിലും ജീവിതയാത്ര
ഭൂമി ഉരുളുംവിധം ഉരുളുന്നു.

അതാണ് വിധി…
വിധി വിധിയായി നീങ്ങുന്നു,
നാം വിധിക്കൊപ്പം നീങ്ങുന്നു.

Share on facebook
Share on twitter
Share on whatsapp
Share on telegram
1 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

നീതി

നീതി അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ– ടുത്തോരമ്മ നടന്നു പൊരിവെയിലിൽ ഭരണം കയ്യാളും ആപ്പീസുതേടി…. വാടിത്തളരും പൊന്നോമനയെ ഇടയ്ക്കിടെ തലോടിത്തലോടിയും…. ഒരിക്കലും തീരാത്ത ജീവിതവ്യഥയെ പാകിയും ചുടുനിശ്വാസമിട്ടും വന്നു

....

ചില പെണ്ണുങ്ങൾ

വിയർപ്പ് കണങ്ങൾ ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്. അഴിഞ്ഞുലഞ്ഞ ഉടയാടകൾ. താഴേയ്ക്കൂർന്ന മടിക്കുത്തിൽ മുഷിഞ്ഞ നോട്ടുകൾ ഒട്ടിയ കവിളുകൾ വിറയ്ക്കുന്ന കൈകൾ മങ്ങിയ മൂക്കുത്തിയിൽ മോഹങ്ങളുറങ്ങുന്നു…!! നഷ്ടനിദ്രയുടെ പരിഭവത്തിൽ കുഴിഞ്ഞു

....

പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ, ആരെയൊക്കെ സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി- പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക. ഒരു കൈ കൊണ്ടൊരാളെ മുറുക്കെപ്പിടിക്കുമ്പോള്‍ ഒരു വിരല് കൊണ്ടെങ്കിലും സ്വയം താങ്ങി നില്‍ക്കുക. ഒരിക്കലൊരിക്കല്‍ ആരുമില്ലാതെയാവുകയാണെങ്കിലും ഹൃദയം

....
malayalam poem

ചെറുകവിതകൾ

പ്രണയം നിശബ്ദമായ കാഴ്ചകളിൽ നിന്നൊരു തുടക്കം, വാക്കുകൾ തേടാതെ മനസിന്റെ സ്പർശനം. ചുണ്ടിന്റെ വിറയലിൽ മുല്ലപ്പൂ ചായലുകൾ, ഹൃദയത്തിനകത്തൊരു സമുദ്രം മുഴങ്ങുന്നു. പ്രണയമെന്നു പറമ്പോളം സുഖകരം, ഒരു

....

കാലപ്പൂട്ട്

നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത

....
malayalam poems

ചലനമറ്റ ഘടികാരം

നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.

....