കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും
ഉയർന്നു കേൾക്കുന്നുണ്ട്,
വിലാപങ്ങളിലെ
കുരുന്നു ശബ്ദങ്ങൾ…!!
കൊട്ടിയടയ്ക്കപ്പെട്ട
വാതിലുകളിൽ
നിണമിരുണ്ട വിരൽപ്പാടുകൾ
അവിടെവിടെയായി
ചിതറികിടക്കുന്നതായി കാണാം…!!
പ്രാണൻ്റെ പിടപ്പിനെ
അറിയാത്ത കാതുകളിന്നും
ഉടലോടെ മണ്ണിലുണ്ടെന്നത്
ലജ്ജയോടെ
സ്മരിച്ചു കൊള്ളുന്നു…!!
ജനാധിപത്യത്തിന്
രൂപഭാവാദികൾ
ഇവിടെല്ലാമേ മാറിപ്പോയി.
എകാധിപത്യത്തിൻ നിഴലുകൾ
എങ്ങുമേ നിറയുന്നൂ;
പകലിരവാക്കി കളി തുടങ്ങുന്നു…!!
എരിവെയിലിലും
തെരുവുകളിൽ കോമരങ്ങൾ
ഉറഞ്ഞു തുള്ളുന്നു,
ഉച്ചഭാഷിണികൾ
കാരണമില്ലാതെ
അലറി വിളിക്കുന്നു…!!
സ്വയമുയരാൻ
തക്കം തേടുന്നവർ
വീർത്തു പൊങ്ങിയ കീശയെ
തൊട്ട് ചിരിക്കുന്നവർ;
അവരോ സ്വാർഥതതൻ
മുഖം മൂടികൾ…!!
ചിലന്തികൾ കൂടുവെച്ച
പഴകിജീർണ്ണിച്ച
നിയമപുസ്തകത്തിൻ
നിറം മങ്ങിയ ഇതളുകൾ
ഇളം കാറ്റിലും
ഉയരെ ഉയരെ പറക്കട്ടെ…!!
ഭരണകൂടങ്ങൾ
നേതൃനിരകൾ
ഇതാർക്ക് വേണ്ടി;
എവിടെയാണ്
നീതിയുടെ വാതിലുകൾ…!!
എവിടെയാണ്
കരുതലിൻ്റെ ചിറകുകൾ…!!
എവിടെയാണ്
രക്ഷിതാവിൻ്റെ മന്ദിരം…!!
എവിടെയാണ് തെരയേണ്ടത്..!!
മാനാഭിമാനങ്ങൾ
മൂടോടെ നശിപ്പിക്കാൻ
പച്ചയ്ക്ക് തിന്നാൻ
ഇവിടെയിനിയും
നരഭോജികൾ
ഊഴം കാത്തിരിപ്പുണ്ട്;
മുറവിളിക്കുന്ന
തെരുവുകളിലെ
കലാപങ്ങളുടെ
കെട്ടുകഥകളുടെ
ആവർത്തനങ്ങളിൽ
നിലവിളികളുയരുന്ന
കാതുകളുമുണ്ട്…!!
കരയുന്ന തെരുവിൽ
എവിടെയും കാണാം
വലിച്ചെറിയപ്പെടുന്ന
ആൺ/പെണ്ണുടലുകൾ..!!
ഇവിടെ ആരാണ്
രക്ഷയും പ്രതീക്ഷയും
ഇവിടെയിനി ആരാണ്…!!
ഉത്തരങ്ങളേതുമില്ലാതെ
ഇവിടെയെവിടെയും
സദാ ചോദ്യങ്ങളുയർന്ന്
കൊണ്ടേയിരിക്കും…!!

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

കടൽ

കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു അപൂർണ കാവ്യങ്ങൾ ഓരോ പകലിനോടും യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ ഇലകൾ ഒക്കെയും

....
malayalam poem

ചെറുകവിതകൾ

പ്രണയം നിശബ്ദമായ കാഴ്ചകളിൽ നിന്നൊരു തുടക്കം, വാക്കുകൾ തേടാതെ മനസിന്റെ സ്പർശനം. ചുണ്ടിന്റെ വിറയലിൽ മുല്ലപ്പൂ ചായലുകൾ, ഹൃദയത്തിനകത്തൊരു സമുദ്രം മുഴങ്ങുന്നു. പ്രണയമെന്നു പറമ്പോളം സുഖകരം, ഒരു

....

പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ, ആരെയൊക്കെ സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി- പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക. ഒരു കൈ കൊണ്ടൊരാളെ മുറുക്കെപ്പിടിക്കുമ്പോള്‍ ഒരു വിരല് കൊണ്ടെങ്കിലും സ്വയം താങ്ങി നില്‍ക്കുക. ഒരിക്കലൊരിക്കല്‍ ആരുമില്ലാതെയാവുകയാണെങ്കിലും ഹൃദയം

....
malayalam poems

ചലനമറ്റ ഘടികാരം

നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.

....
malayalam poem

സ്തോത്രം

സ്തോത്രം ആരുടെയോ വിയര്‍പ്പില്‍ കുഴച്ച് അവന്‍റെ പേരെഴുതിയ ഒരു ധാന്യമണി ഏതോ അടുപ്പില്‍ ചുട്ടെടുത്ത് ഏതോ അകിടില്‍ ചുരന്ന് ആരോ കുറുക്കിയ പാലും ഇന്നും മുന്നിലെത്തി കണ്ണടച്ച്

....
malayalam poem

പുഞ്ചിരി

കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ നീ അണഞ്ഞു ജീവനിൽ പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ നീർ കണങ്ങൾ തൂമഞ്ഞിൻ പീലികൾ

....