malayalam poem

കടൽ

കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു
അപൂർണ കാവ്യങ്ങൾ

ഓരോ പകലിനോടും
യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ

ഇലകൾ ഒക്കെയും കരിഞ്ഞമർന്ന മരച്ചില്ലയിൽ കൂടു കൂട്ടും കടൽക്കാക്കകൾ പോലുമപ്പോൾ
മൂകരായി നിരാശരായി…

പിന്നെയി നിലാവിൽ സൗമ്യമായി വിടർന്ന നിശാഗന്ധിയും
തലതാഴ്ത്തിടൂന്നു മെല്ലെ മെല്ലെ
പടർത്തിയില്ല സൗരഭ്യമൊട്ടും

കാതുകൾ കൊട്ടിയടച്ചു ഞാനെങ്കിലും കേൾക്കാം വിലാപവും
ഉച്ചത്തിൽ ഉച്ചത്തിൽ പൊട്ടിച്ചിരികളും
നഗര രാത്രിതൻ ഭീകര മേളവും

ഇനിയും നിശ്ചയിക്കപെടാത്ത യാത്രാലക്ഷ്യത്തിലേക്ക് തുടങ്ങുമ്പോൾ പുറകിൽ പരുങ്ങുന്നതോ കാൽപെരുമാറ്റം

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
hoyook
hoyook
2 years ago

Super poem

binance
1 year ago

Your point of view caught my eye and was very interesting. Thanks. I have a question for you.

About The Author

ആത്മാവിനെ മുറിവേൽപ്പിക്കുമ്പോൾ

സ്നേഹമാണിതെന്ന്, അനുരാഗമാണെന്ന് പറഞ്ഞാൽ മതിയായിരുന്നു; ഞാനെന്റെ ജീവൻ തന്നെ നിനക്ക് സന്തോഷത്തോടെ നൽകുമായിരുന്നു… നീയെന്നെ എപ്പോഴെങ്കിലും നിന്റെ പ്രണയിനിയായി കണ്ടിരുന്നെങ്കിൽ, ഞാനെന്നെ സന്തോഷത്തോടെ നിനക്ക് വിട്ട് തരുമായിരുന്നേനെ….

....
malayalam-poem

വിധി

ചുറ്റും അപരിചിത ചലനങ്ങളാൽ താറുമാറായി മനസ്സതിലൂടെ നിശ്ചയമില്ലാ- ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു. എന്തിന് എന്തിനുവേണ്ടി സാമ്യമാം ചില ചോദ്യരേഖക്ക് മനസ്സ് സാക്ഷിയാകുന്നു. ശാന്തിതേടി കൺപോളയടച്ച് മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ, ചുറ്റും

....

പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ എന്നിലെ കണ്ണിൻ കോണിൽ മിന്നെ നീ എൻ ചിരിയിൻ കാരണമായി നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ പ്രണയപൂക്കൾ പിച്ചിയറിഞ്ഞും നടന്നകന്നു

....

ചിത

പകലിന്റെ ആമുഖം അവസാനിക്കാറായി.. ഇരവിന്റെ വിളിക്ക് കാതോർത്തു പക്ഷികൾ ചില്ലകളിലെയ്ക്ക് ചേക്കേറി തുടങ്ങി.. ദിവസങ്ങളോ രാത്രികളോ അറിയാതെ ഞാനീ ചുമരുകൾ താങ്ങിയിരിക്കുന്ന ഗൗളിയായിരിക്കുന്നു… എനിക്ക് ചുറ്റുമുള്ള ലോകം

....

പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ, ആരെയൊക്കെ സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി- പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക. ഒരു കൈ കൊണ്ടൊരാളെ മുറുക്കെപ്പിടിക്കുമ്പോള്‍ ഒരു വിരല് കൊണ്ടെങ്കിലും സ്വയം താങ്ങി നില്‍ക്കുക. ഒരിക്കലൊരിക്കല്‍ ആരുമില്ലാതെയാവുകയാണെങ്കിലും ഹൃദയം

....
malayalam poem

കോതയുടെ പാട്ട്

കോതയുടെപാട്ട് ആരും കേട്ടതല്ല. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന് ചൊല്ലി. കോതക്ക് തോന്നിയ പാട്ട് ഇടിമുഴക്കങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയായി താഴ് വരകളില്‍ മുഴങ്ങി. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുപോയി. ചെളിയില്‍ പുതഞ്ഞു

....