malayalam poem

കടൽ

കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു
അപൂർണ കാവ്യങ്ങൾ

ഓരോ പകലിനോടും
യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ

ഇലകൾ ഒക്കെയും കരിഞ്ഞമർന്ന മരച്ചില്ലയിൽ കൂടു കൂട്ടും കടൽക്കാക്കകൾ പോലുമപ്പോൾ
മൂകരായി നിരാശരായി…

പിന്നെയി നിലാവിൽ സൗമ്യമായി വിടർന്ന നിശാഗന്ധിയും
തലതാഴ്ത്തിടൂന്നു മെല്ലെ മെല്ലെ
പടർത്തിയില്ല സൗരഭ്യമൊട്ടും

കാതുകൾ കൊട്ടിയടച്ചു ഞാനെങ്കിലും കേൾക്കാം വിലാപവും
ഉച്ചത്തിൽ ഉച്ചത്തിൽ പൊട്ടിച്ചിരികളും
നഗര രാത്രിതൻ ഭീകര മേളവും

ഇനിയും നിശ്ചയിക്കപെടാത്ത യാത്രാലക്ഷ്യത്തിലേക്ക് തുടങ്ങുമ്പോൾ പുറകിൽ പരുങ്ങുന്നതോ കാൽപെരുമാറ്റം

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
hoyook
hoyook
2 years ago

Super poem

binance
9 months ago

Your point of view caught my eye and was very interesting. Thanks. I have a question for you.

About The Author

malayalam poem

കോതയുടെ പാട്ട്

കോതയുടെപാട്ട് ആരും കേട്ടതല്ല. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന് ചൊല്ലി. കോതക്ക് തോന്നിയ പാട്ട് ഇടിമുഴക്കങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയായി താഴ് വരകളില്‍ മുഴങ്ങി. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുപോയി. ചെളിയില്‍ പുതഞ്ഞു

....

പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ, ആരെയൊക്കെ സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി- പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക. ഒരു കൈ കൊണ്ടൊരാളെ മുറുക്കെപ്പിടിക്കുമ്പോള്‍ ഒരു വിരല് കൊണ്ടെങ്കിലും സ്വയം താങ്ങി നില്‍ക്കുക. ഒരിക്കലൊരിക്കല്‍ ആരുമില്ലാതെയാവുകയാണെങ്കിലും ഹൃദയം

....

കണ്ണുകളും സംസാരിക്കും… ലെ?

ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു. ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ? അറിയില്ലെനിക്ക് ഒന്നുമേ.. തിളക്കവും

....

ശൂന്യത

കവിത പൂക്കുന്ന കണ്ണുകളാണ് അവളുടേത്‌… നിമിഷാർദ്ധം കൊണ്ട് ഭാവങ്ങൾ മാറിമറിയുന്ന നേർത്ത രണ്ട് ദർപ്പണങ്ങൾ….. ആദ്യമായി കാണുന്നൊരാൾക്ക് അവളുടെ ചിരിക്കുന്ന, പ്രകാശിതമായ കണ്ണുകളെയെ അറിയാൻ കഴിയൂ… ഒരു

....
poem

കുരുപൊട്ടുന്നവർ

ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു. ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ ന്തെന്നവർ വാതുവെക്കുന്നു ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു വിനായ് പുറത്തിറങ്ങി, കള്ള് കഞ്ചാവ്, പെൺവാണിഭൻ. കേട്ടപാടെ അറപ്പോടെയൻ

....

പരാതികളും പരിഭവങ്ങളും

സ്നേഹം പകരാനുള്ള മട്ടിൽ ആരും എന്നെ നോക്കി നിന്നില്ല കൂടെയുണ്ടെന്ന അർത്ഥത്തിൽ ആരുമെന്റെ കണ്ണുനീർ തുടയ്ച്ചില്ല ചുംബനം എന്തെന്ന് എന്റെ അധരം അറിഞ്ഞില്ല ആത്മാർത്ഥ സ്നേഹത്തിന്റെ ഭാഷയിൽ

....