malayalam poem

കടൽ

കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു
അപൂർണ കാവ്യങ്ങൾ

ഓരോ പകലിനോടും
യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ

ഇലകൾ ഒക്കെയും കരിഞ്ഞമർന്ന മരച്ചില്ലയിൽ കൂടു കൂട്ടും കടൽക്കാക്കകൾ പോലുമപ്പോൾ
മൂകരായി നിരാശരായി…

പിന്നെയി നിലാവിൽ സൗമ്യമായി വിടർന്ന നിശാഗന്ധിയും
തലതാഴ്ത്തിടൂന്നു മെല്ലെ മെല്ലെ
പടർത്തിയില്ല സൗരഭ്യമൊട്ടും

കാതുകൾ കൊട്ടിയടച്ചു ഞാനെങ്കിലും കേൾക്കാം വിലാപവും
ഉച്ചത്തിൽ ഉച്ചത്തിൽ പൊട്ടിച്ചിരികളും
നഗര രാത്രിതൻ ഭീകര മേളവും

ഇനിയും നിശ്ചയിക്കപെടാത്ത യാത്രാലക്ഷ്യത്തിലേക്ക് തുടങ്ങുമ്പോൾ പുറകിൽ പരുങ്ങുന്നതോ കാൽപെരുമാറ്റം

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
hoyook
hoyook
2 years ago

Super poem

binance
10 months ago

Your point of view caught my eye and was very interesting. Thanks. I have a question for you.

About The Author

നീ അറിയുന്നുണ്ടോ?

നീ ചിരിച്ചാൽ അന്ന് വസന്തം പൂക്കും. ശരത്ക്കാല സന്ധ്യകൾ നമ്മിൽ പ്രണയം പൊഴിക്കും. നീ കരഞ്ഞാൽ അന്ന് വർഷം ചിന്നും. കാർമുകിൽകൂട്ടങ്ങൾ തമ്മിൽത്തല്ലി പൊട്ടിച്ചിതറും. നിൻ്റെ ഹർഷങ്ങളിൽ

....

സൂഫിയും പ്രണയവും

പ്രണയമാണ്, ഓരോ സൂഫി കഥയുടെ പിന്നിലും അവന്റെ പ്രഭുവിനോടും പ്രാണനോടുമുള്ള അടങ്ങാത്ത പ്രണയം ഒടുക്കമില്ലാതെ അവനതിൽ അലിയുന്നു ലയിക്കുന്നു…. പിന്നെ മലമുകളിലും മലഞ്ചരിവിലുമായി അവനതിനെ ആഴത്തിൽ ആസ്വദിക്കുന്നു…

....

കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്നുണ്ട്, വിലാപങ്ങളിലെ കുരുന്നു ശബ്ദങ്ങൾ…!! കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളിൽ നിണമിരുണ്ട വിരൽപ്പാടുകൾ അവിടെവിടെയായി ചിതറികിടക്കുന്നതായി കാണാം…!! പ്രാണൻ്റെ പിടപ്പിനെ അറിയാത്ത കാതുകളിന്നും ഉടലോടെ മണ്ണിലുണ്ടെന്നത്

....

ശൂന്യത

കവിത പൂക്കുന്ന കണ്ണുകളാണ് അവളുടേത്‌… നിമിഷാർദ്ധം കൊണ്ട് ഭാവങ്ങൾ മാറിമറിയുന്ന നേർത്ത രണ്ട് ദർപ്പണങ്ങൾ….. ആദ്യമായി കാണുന്നൊരാൾക്ക് അവളുടെ ചിരിക്കുന്ന, പ്രകാശിതമായ കണ്ണുകളെയെ അറിയാൻ കഴിയൂ… ഒരു

....
poem

അബദ്ധം

നിലാവുള്ള രാത്രിയിലെ നക്ഷത്രങ്ങളെ പോലെ, നിന്നെ സ്വന്തമാക്കാൻ വേണ്ടി ഞാൻ കാത്തിരുന്നു. എന്റെ ഹൃദയത്തിൽ കടന്ന് കൂടിയ നീർവീക്കാം എല്ലാം ശെരിയാകുമെന്ന് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. എനിക്ക്

....

നീതി

നീതി അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ– ടുത്തോരമ്മ നടന്നു പൊരിവെയിലിൽ ഭരണം കയ്യാളും ആപ്പീസുതേടി…. വാടിത്തളരും പൊന്നോമനയെ ഇടയ്ക്കിടെ തലോടിത്തലോടിയും…. ഒരിക്കലും തീരാത്ത ജീവിതവ്യഥയെ പാകിയും ചുടുനിശ്വാസമിട്ടും വന്നു

....