malayalam poem

ആസാദി

ഉമ്മ നിലംപതിച്ചതറിയാതെ
അവരുടെ കാലുകൾ
ചലിച്ചുകൊണ്ടിരിക്കുകയാണ്,
അവന്റെ കുഞ്ഞിക്കാലുകൾ
വേദനിക്കുന്നുണ്ട്
താങ്ങിയെടുക്കാൻ ഉമ്മ വരുമെന്ന
പ്രതീക്ഷയിലാണ് അവൻ
നീങ്ങുന്നത്
തനിക്ക് നേരെ ഉയരുന്ന
കരങ്ങളെ ഉമ്മ വെട്ടിയിടുമെന്ന
പ്രതീക്ഷയിലാണ് അവളും

തുരങ്കത്തിന്റെ
അവസാനത്തിലെത്താറായി
ആസാദിലേക്കോ? മരണത്തിലേക്കോ?
അങ്ങ് അകലെ
രണ്ട് കണ്ഠങ്ങളിൽ
ഒരുപോലെ നിലവിളി ഉയർന്നു
‘പരമകാരുണ്യവാനായ നാഥാ,
ഈ നരകത്തിൽ നിന്ന്
അവരെ രക്ഷിക്കണമേ’

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

നീതി

നീതി അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ– ടുത്തോരമ്മ നടന്നു പൊരിവെയിലിൽ ഭരണം കയ്യാളും ആപ്പീസുതേടി…. വാടിത്തളരും പൊന്നോമനയെ ഇടയ്ക്കിടെ തലോടിത്തലോടിയും…. ഒരിക്കലും തീരാത്ത ജീവിതവ്യഥയെ പാകിയും ചുടുനിശ്വാസമിട്ടും വന്നു

....

കണ്ണുകളും സംസാരിക്കും… ലെ?

ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു. ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ? അറിയില്ലെനിക്ക് ഒന്നുമേ.. തിളക്കവും

....
India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….

....

പണം

കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും

....

സൂഫിയും പ്രണയവും

പ്രണയമാണ്, ഓരോ സൂഫി കഥയുടെ പിന്നിലും അവന്റെ പ്രഭുവിനോടും പ്രാണനോടുമുള്ള അടങ്ങാത്ത പ്രണയം ഒടുക്കമില്ലാതെ അവനതിൽ അലിയുന്നു ലയിക്കുന്നു…. പിന്നെ മലമുകളിലും മലഞ്ചരിവിലുമായി അവനതിനെ ആഴത്തിൽ ആസ്വദിക്കുന്നു…

....

കാലപ്പൂട്ട്

നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത

....