malayalam poem

ആസാദി

ഉമ്മ നിലംപതിച്ചതറിയാതെ
അവരുടെ കാലുകൾ
ചലിച്ചുകൊണ്ടിരിക്കുകയാണ്,
അവന്റെ കുഞ്ഞിക്കാലുകൾ
വേദനിക്കുന്നുണ്ട്
താങ്ങിയെടുക്കാൻ ഉമ്മ വരുമെന്ന
പ്രതീക്ഷയിലാണ് അവൻ
നീങ്ങുന്നത്
തനിക്ക് നേരെ ഉയരുന്ന
കരങ്ങളെ ഉമ്മ വെട്ടിയിടുമെന്ന
പ്രതീക്ഷയിലാണ് അവളും

തുരങ്കത്തിന്റെ
അവസാനത്തിലെത്താറായി
ആസാദിലേക്കോ? മരണത്തിലേക്കോ?
അങ്ങ് അകലെ
രണ്ട് കണ്ഠങ്ങളിൽ
ഒരുപോലെ നിലവിളി ഉയർന്നു
‘പരമകാരുണ്യവാനായ നാഥാ,
ഈ നരകത്തിൽ നിന്ന്
അവരെ രക്ഷിക്കണമേ’

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്നുണ്ട്, വിലാപങ്ങളിലെ കുരുന്നു ശബ്ദങ്ങൾ…!! കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളിൽ നിണമിരുണ്ട വിരൽപ്പാടുകൾ അവിടെവിടെയായി ചിതറികിടക്കുന്നതായി കാണാം…!! പ്രാണൻ്റെ പിടപ്പിനെ അറിയാത്ത കാതുകളിന്നും ഉടലോടെ മണ്ണിലുണ്ടെന്നത്

....
malayalam poems

ചലനമറ്റ ഘടികാരം

നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.

....
malayalam poem

കോതയുടെ പാട്ട്

കോതയുടെപാട്ട് ആരും കേട്ടതല്ല. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന് ചൊല്ലി. കോതക്ക് തോന്നിയ പാട്ട് ഇടിമുഴക്കങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയായി താഴ് വരകളില്‍ മുഴങ്ങി. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുപോയി. ചെളിയില്‍ പുതഞ്ഞു

....
India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….

....

കണ്ണുകളും സംസാരിക്കും… ലെ?

ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു. ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ? അറിയില്ലെനിക്ക് ഒന്നുമേ.. തിളക്കവും

....

പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ, ആരെയൊക്കെ സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി- പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക. ഒരു കൈ കൊണ്ടൊരാളെ മുറുക്കെപ്പിടിക്കുമ്പോള്‍ ഒരു വിരല് കൊണ്ടെങ്കിലും സ്വയം താങ്ങി നില്‍ക്കുക. ഒരിക്കലൊരിക്കല്‍ ആരുമില്ലാതെയാവുകയാണെങ്കിലും ഹൃദയം

....