malayalam poem

ആസാദി

ഉമ്മ നിലംപതിച്ചതറിയാതെ
അവരുടെ കാലുകൾ
ചലിച്ചുകൊണ്ടിരിക്കുകയാണ്,
അവന്റെ കുഞ്ഞിക്കാലുകൾ
വേദനിക്കുന്നുണ്ട്
താങ്ങിയെടുക്കാൻ ഉമ്മ വരുമെന്ന
പ്രതീക്ഷയിലാണ് അവൻ
നീങ്ങുന്നത്
തനിക്ക് നേരെ ഉയരുന്ന
കരങ്ങളെ ഉമ്മ വെട്ടിയിടുമെന്ന
പ്രതീക്ഷയിലാണ് അവളും

തുരങ്കത്തിന്റെ
അവസാനത്തിലെത്താറായി
ആസാദിലേക്കോ? മരണത്തിലേക്കോ?
അങ്ങ് അകലെ
രണ്ട് കണ്ഠങ്ങളിൽ
ഒരുപോലെ നിലവിളി ഉയർന്നു
‘പരമകാരുണ്യവാനായ നാഥാ,
ഈ നരകത്തിൽ നിന്ന്
അവരെ രക്ഷിക്കണമേ’

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

poem

അവൾ

ചാപ്പിള്ളക്ക് മുലപ്പാലേകി ജീവൻ നൽകുന്നവൾ. ചിറകൊടിഞ്ഞ ശലഭങ്ങൾക്ക് പൂവായി വിരിയുന്നവൾ. മറിവുണങ്ങാത്ത ഹൃത്തിന് ഉപ്പ് തേച്ചവൾ. ഗദ്യങ്ങളെ പെറ്റ് ആനന്ദത്തിൻ, പദ്യങ്ങൾ പാടുന്നവൾ. നൊമ്പരങ്ങളുടെ ചർക്കയിൽ ഈണങ്ങൾ

....

രാത്രി

നീണ്ട രാത്രിയെ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടോ ? അത് നിങ്ങളെ കൊണ്ടുപോകും എവിടേക് എന്നറിയാതെ. നിശബ്ദത തളം കെട്ടികിടക്കുന്ന നിമിഷങ്ങൾ അവ സമ്മാനിക്കും. ദൂരെ എവിടെയോ ഓരിയിടുന്ന നായ

....

പാരഡോക്‌സ്‌

ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു. ഉണർവിൽ ഉറങ്ങുന്ന പോലെ ഞാൻ പാതി ചത്ത് ജീവിക്കുന്ന വിരോദാഭാസമായി മാറി. ഇരു കരകളും അടുപ്പിക്കുന്തോറും പുഴവലുതാകുന്നു. ജീവിക്കുന്നവരെ തോൽപ്പിക്കുന്നയൊരു മാജിക്ക് എന്നിലുണ്ടാകണം. ഉത്തരമില്ലാതെ,

....
malayalam-poem

വിധി

ചുറ്റും അപരിചിത ചലനങ്ങളാൽ താറുമാറായി മനസ്സതിലൂടെ നിശ്ചയമില്ലാ- ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു. എന്തിന് എന്തിനുവേണ്ടി സാമ്യമാം ചില ചോദ്യരേഖക്ക് മനസ്സ് സാക്ഷിയാകുന്നു. ശാന്തിതേടി കൺപോളയടച്ച് മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ, ചുറ്റും

....
India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….

....

ചിത

പകലിന്റെ ആമുഖം അവസാനിക്കാറായി.. ഇരവിന്റെ വിളിക്ക് കാതോർത്തു പക്ഷികൾ ചില്ലകളിലെയ്ക്ക് ചേക്കേറി തുടങ്ങി.. ദിവസങ്ങളോ രാത്രികളോ അറിയാതെ ഞാനീ ചുമരുകൾ താങ്ങിയിരിക്കുന്ന ഗൗളിയായിരിക്കുന്നു… എനിക്ക് ചുറ്റുമുള്ള ലോകം

....