malayalam poem

ആസാദി

ഉമ്മ നിലംപതിച്ചതറിയാതെ
അവരുടെ കാലുകൾ
ചലിച്ചുകൊണ്ടിരിക്കുകയാണ്,
അവന്റെ കുഞ്ഞിക്കാലുകൾ
വേദനിക്കുന്നുണ്ട്
താങ്ങിയെടുക്കാൻ ഉമ്മ വരുമെന്ന
പ്രതീക്ഷയിലാണ് അവൻ
നീങ്ങുന്നത്
തനിക്ക് നേരെ ഉയരുന്ന
കരങ്ങളെ ഉമ്മ വെട്ടിയിടുമെന്ന
പ്രതീക്ഷയിലാണ് അവളും

തുരങ്കത്തിന്റെ
അവസാനത്തിലെത്താറായി
ആസാദിലേക്കോ? മരണത്തിലേക്കോ?
അങ്ങ് അകലെ
രണ്ട് കണ്ഠങ്ങളിൽ
ഒരുപോലെ നിലവിളി ഉയർന്നു
‘പരമകാരുണ്യവാനായ നാഥാ,
ഈ നരകത്തിൽ നിന്ന്
അവരെ രക്ഷിക്കണമേ’

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....

ഒരു തിര

ഒരു തിര മറുതിരയോട് ചൊല്ലി പ്രണയം ആണ് സഖാ നിന്നോട് എനിക്ക്” .. “നിന്റെ പ്രണയത്തിൽ ഞാൻ അലിഞ്ഞ ഇല്ലാതെയാകും”” .. എന്ന് മറുതിര ഒരു തിരയോട്

....
malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ , അല്ലെങ്കിലും നീ കാണില്ല കാരണം അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ ചെയ്യാത്ത

....
India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….

....
poem

അവൾ

ചാപ്പിള്ളക്ക് മുലപ്പാലേകി ജീവൻ നൽകുന്നവൾ. ചിറകൊടിഞ്ഞ ശലഭങ്ങൾക്ക് പൂവായി വിരിയുന്നവൾ. മറിവുണങ്ങാത്ത ഹൃത്തിന് ഉപ്പ് തേച്ചവൾ. ഗദ്യങ്ങളെ പെറ്റ് ആനന്ദത്തിൻ, പദ്യങ്ങൾ പാടുന്നവൾ. നൊമ്പരങ്ങളുടെ ചർക്കയിൽ ഈണങ്ങൾ

....

പണം

കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും

....