ആരെഴുതി നിൻ നീല മിഴി കവ്യമായ്
നിൻ ചൊടികൾ വർണമായ്
നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ
ഞാനെന്ന മീനിന്ന് നിൻ മിഴി പൊയ്കയിൽ നീന്താൻ തുടിച്ചിടുന്നു
നീ ഇല്ലാ നേരമെൻ നെഞ്ചില് തീയാവും
നീ വന്ന നേരം ആ തീയില് നീർ വീഴും
അനഞ്ഞൊരു തീയിലായ് പുകയുന്ന പുക പോലെ വാനിൽ പറക്കുന്നു ഞാൻ
പാറുന്നൊരീയെന്നെ കാറ്റ് പോൽ വന്ന് നീ
അകറ്റുന്നു പൊൻ താരമെ



തീവണ്ടിയും മനുഷ്യരും
രാവിലെ തിക്കിനും തിരക്കിനും ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ… കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ സന്തോഷവും സങ്കടവും മാറിമാറി






