ആത്മാവിനെ മുറിവേൽപ്പിക്കുമ്പോൾ

സ്നേഹമാണിതെന്ന്, അനുരാഗമാണെന്ന് പറഞ്ഞാൽ മതിയായിരുന്നു;
ഞാനെന്റെ ജീവൻ തന്നെ നിനക്ക് സന്തോഷത്തോടെ നൽകുമായിരുന്നു…
നീയെന്നെ എപ്പോഴെങ്കിലും നിന്റെ പ്രണയിനിയായി കണ്ടിരുന്നെങ്കിൽ,
ഞാനെന്നെ സന്തോഷത്തോടെ നിനക്ക് വിട്ട് തരുമായിരുന്നേനെ….
നീ പറഞ്ഞ കഥകൾ ഓരോന്നും സത്യമായിരുന്നെങ്കിൽ ;
നിനക്ക് വേണ്ടി ഈ ലോകത്തോട് തന്നെ ഞാൻ പൊരുതിയേനെ…
ഇതിപ്പോ ഞാൻ ഒന്നുമല്ലെന്ന്,നിന്റെ ആരുമല്ലെന്ന്
നീ പറയാതെ പറഞ്ഞപോലെ ആയില്ലേ…
നിനക്ക് ഞാൻ വെറും നേരം പോക്കായിരുന്നുവെന്ന്
നീ എല്ലാരോടും വിളിച്ചു പറഞ്ഞില്ലേ…
നിന്നെ പ്രണയിച്ച എന്നെ നീ വെറും വിഡ്ഢിയാക്കിയില്ലേ?
നിന്റെ കണ്ണിൽ അനുരാഗം തിരഞ്ഞ ഞാൻ മണ്ടിയായില്ലേ?
ഇതിപ്പോ നിനക്ക് എന്റെ ഓരോ അണുവിനെയും മുറിപ്പെടുത്തേണ്ടി വന്നില്ലേ?
ബലമായെന്നെ കീഴ്പ്പെടുത്തുമ്പോൾ, എന്റെ കണ്ണുനീർ നീ കണ്ടില്ലേ?
എന്റെ കൈകാലുകൾ ബന്ധിക്കുമ്പോൾ എന്റെ എതിർപ്പുകൾ
നീയെന്തേ കണ്ടതായി ഭാവിച്ചില്ല?
ശബ്ദം പുറത്തു വരാതിരിക്കാൻ എന്റെ വായിലേയ്ക്ക്
വസ്ത്രങ്ങൾ തിരുകുമ്പോൾ എന്റെ ഗദ്ഗദങ്ങൾ നീയറിഞ്ഞില്ലേ?
വേദനയിൽ ഞാൻ പുളയുമ്പോഴും രക്ഷപ്പെടാൻ ശ്രെമിക്കുമ്പോഴും
നീയെന്തേ ക്രൂരമായി ചിരിച്ചു?
ഒടുവിൽ രക്തത്തിൽ കുതിർന്നു കിടന്ന എന്റെ വിരലുകൾ
ചവിട്ടിയരച്ചു നീ പോകുമ്പോൾ എന്റെ ജീവൻ പറിഞ്ഞു പോകുന്നത് നീ അറിഞ്ഞില്ലേ?
ജീവൻ അകലുന്ന ആ നേരത്തും എന്നെ നോക്കി പറഞ്ഞില്ലേ,
നീയെന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലെന്ന്?
ചേതനയറ്റ എന്റെ ശരീരത്തിലേയ്ക്ക് വീണ്ടും ഉയർന്നു താഴുമ്പോൾ,
അപ്പോഴും നീയറിഞ്ഞില്ലേ നിനക്കായി മിടിച്ചിരുന്ന ആ ഹൃദയമിടിപ്പ് നിലച്ചത്?
ചേതനയറ്റ എന്റെ ദേഹത്ത് വീണ്ടും മുറിവുകൾ ഉണ്ടാക്കുമ്പോൾ,
എന്റെ മുഖം നീ വികൃതമാക്കുമ്പോൾ, അപ്പോഴും നീ അറിഞ്ഞതല്ലേ,
നിന്നെ സ്‌നേഹിച്ച ഈ വിഡ്ഢിക്കുവേണ്ടി കാലം നീതി നടത്തി തരുമെന്ന്?
നിന്നെ സ്നേഹിച്ച തെറ്റിന് മരണം വരിച്ച എന്നെ പോലുള്ള
ആരുടെയൊക്കെയോ, ആരൊക്കെയോ നിനക്കും വേദന നൽകുമെന്ന്?
തിരിച്ചറിയാൻ ആവാത്തവിധം നിന്നെയും വിരൂപനായേക്കുമെന്ന്?
നിനക്കും വേദനിക്കുമെന്ന്? മരണത്തിനായി നീ കേഴുമെന്ന്?
ശരീരത്തോടൊപ്പം ആത്മാവിനേയും മുറിപ്പെടുത്തിയിട്ട് നീയെന്തു നേടി?
മരണത്തോളം മുറിവേൽക്കുമ്പോഴും അതിലേറെ വേദനിക്കുന്നത്
ആത്മാവാണെന്നു നിനക്കിപ്പോൾ മനസ്സിലാവുന്നുണ്ടോ?
ഇപ്പോഴെങ്കിലും?

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ, ആരെയൊക്കെ സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി- പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക. ഒരു കൈ കൊണ്ടൊരാളെ മുറുക്കെപ്പിടിക്കുമ്പോള്‍ ഒരു വിരല് കൊണ്ടെങ്കിലും സ്വയം താങ്ങി നില്‍ക്കുക. ഒരിക്കലൊരിക്കല്‍ ആരുമില്ലാതെയാവുകയാണെങ്കിലും ഹൃദയം

....
malayalam poem

പുഞ്ചിരി

കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ നീ അണഞ്ഞു ജീവനിൽ പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ നീർ കണങ്ങൾ തൂമഞ്ഞിൻ പീലികൾ

....

നീതി

നീതി അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ– ടുത്തോരമ്മ നടന്നു പൊരിവെയിലിൽ ഭരണം കയ്യാളും ആപ്പീസുതേടി…. വാടിത്തളരും പൊന്നോമനയെ ഇടയ്ക്കിടെ തലോടിത്തലോടിയും…. ഒരിക്കലും തീരാത്ത ജീവിതവ്യഥയെ പാകിയും ചുടുനിശ്വാസമിട്ടും വന്നു

....
malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ… കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ സന്തോഷവും സങ്കടവും മാറിമാറി

....
malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....
malayalam poem

ചെറുകവിതകൾ

പ്രണയം നിശബ്ദമായ കാഴ്ചകളിൽ നിന്നൊരു തുടക്കം, വാക്കുകൾ തേടാതെ മനസിന്റെ സ്പർശനം. ചുണ്ടിന്റെ വിറയലിൽ മുല്ലപ്പൂ ചായലുകൾ, ഹൃദയത്തിനകത്തൊരു സമുദ്രം മുഴങ്ങുന്നു. പ്രണയമെന്നു പറമ്പോളം സുഖകരം, ഒരു

....