പൂരാടക്കളത്തിലെ പൂക്കൾ

പൂരാടക്കളത്തിലെ പൂക്കൾ വെയിലേറ്റ് വാടിതുടങ്ങുമ്പോൾ മുറുക്കിചുവപ്പിച്ച ചുണ്ടും വലിച്ചുടുത്ത സാരി ശരീരം താങ്ങുന്നെന്ന വണ്ണം വളാത്തി വീടിന്റെ പടികേറി വരുന്നത് എന്റെ ഓർമയിലിപ്പോഴുമുണ്ട്. കയ്യിലുള്ള ഭാണ്ഡകെട്ട് വീടിന്റെ വടക്കോർത്തുമ്മറത്ത് വെച്ചു കയ്യും മുഖവും കഴുകി ഒതുക്കമില്ലാത്ത മുടി ഉച്ചിയിൽ കെട്ടിവെച്ചു വളാത്തി ആദ്യം തന്നെ ചോറുണ്ണാൻ ഇരിക്കും. പിന്നീടാണ് തന്റെ കൈവശമുള്ള വളകളുടെ ശേഖരം തുറന്നുകാണിക്കൂ. അതുകൊണ്ടാവാം ഓർമകളിൽ വളാത്തിയ്ക്ക് പുളിയിഞ്ചിയുടെയും രസകാളന്റെയും മണമാണ്. ചോറ് കുഴച്ചുകഴിക്കുമ്പോൾ തന്നെ കയ്യിലുള്ള വളകൾ കിലുങ്ങിതുടങ്ങും. കൈവശമുള്ളതിൽവെച്ചു ഏറ്റവും പുതിയ രീതിയിലുള്ള കുപ്പിവളയാകും  വളാത്തി  ധരിച്ചിട്ടുണ്ടാവുക. ഊണുകഴിഞ്ഞങ്ങോട്ട് വളകളുടെ കമനീയ ശേഖരം കാണിച്ചുതുടങ്ങും.. കല്ലുവള, കുപ്പിവള,  ചുറ്റുവള എന്നിങ്ങനെ അക്കാലത്തെ പ്രമുഖ വളകളെല്ലാം വളത്തിയുടെ പക്കൽ ഭദ്രമായി പേപ്പറിൽ ചുരുട്ടിവെച്ചിട്ടുണ്ടാകും. തറവാട്ടിലുള്ള എല്ലാ പെണ്ണുങ്ങൾക്കും എന്റെ  അച്ഛമ്മ അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വളകൾ കൈനിറയെ വാങ്ങിത്തരും. വീട്ടിലെ ജനിച്ചുവീണ ഉണ്ണിയ്ക്ക് ആദ്യത്തെ  കരിവളയും കണ്മഷിയും കറുത്ത ചെരടും വളാത്തിയുടെ കയ്യിൽനിന്നെ അച്ഛമ്മ വാങ്ങൂ. ഗർഭിണികളാരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ജനിക്കാൻ പോകുന്ന കുട്ടികൾക്ക് മുന്നേ കൂട്ടി വാങ്ങിവെയ്ക്കുകയും ചെയ്യും.  പിന്നീടങ്ങോട്ട്  ഞങ്ങളുടെ വീട്ടിൽ പെണ്ണുങ്ങൾ തമ്മിൽ മത്സരമാണ്. ആരാണ് ഏറ്റവും കൂടുതൽ കാലം വളകൾ പൊട്ടാതെ കയ്യിലിട്ട് നടക്കുന്നതെന്നു!എത്രയൊക്കെ പണിയെടുത്താലും അമ്മമാരായിരിക്കും അവസാനം വരെ കുപ്പിവളകൾ  പൊട്ടാതെ സൂക്ഷിക്കുന്നത് .കുട്ടികളായ ഞങ്ങളുടെ എല്ലാം സ്കൂൾതുറന്ന ആഴ്ച തന്നെ മുഴുവൻവളകളും  പൊട്ടിപോയിട്ടുണ്ടാവും. അമ്മമാർ എങ്ങനെയാണ് അവ പൊട്ടാതെ സൂക്ഷിക്കുന്നതെന്ന്  എല്ലാകൊല്ലവും ഞാൻ  അത്ഭുതപ്പെടാറുണ്ട്.. പിറ്റേന്ന് ഉത്രാടംരാത്രിയിൽ വീടിനടുത്തുള്ള വാരസ്യാർ പറമ്പിലെ തിരുവാതിരയ്ക്ക് പാട്ടിനേക്കാൾ ഉച്ചത്തിൽ കിലുങ്ങുന്ന കുപ്പിവളകളുടെ ശബ്ദമായിരിക്കും.പാട്ടിന്റെ താളത്തിൽ കൈ താഴുകയും പൊങ്ങുകയും ചെയ്യുമ്പോൾ ആ കുപ്പിവളകളുടെ സൗന്ദര്യം വല്ലാതങ് വർധിക്കും! ആ പരിസരത്തെ എല്ലാ പെണ്ണുങ്ങളും കൈനിറയെ വളാത്തിയുടെ പക്കലുള്ള  വളകളണിഞ്ഞു ഓണം ആഘോഷിക്കുന്നതിന്റെ കുപ്പിവള കിലുക്കം ഇന്നും എന്റെ മനസ്സിലുണ്ട്. ആ ഓർമ്മയ്ക്കായി ഞാൻ എല്ലാ ഓണത്തിനും കൈനിറയെ കുപ്പിവളകൾ നിർബന്ധമായും ധരിക്കാറുണ്ട്…  കാലം മാറിയപ്പോൾ വളാത്തിയും ഒരു ഓർമമാത്രമായി എങ്കിലും അന്നത്തെ  ഓണത്തിന്റെ  കുപ്പിവളക്കിലുക്കങ്ങൾ എൻറെ മനസ്സിൽ മറ്റൊരു ഓണം സമ്മാനിക്കുന്നു…
Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

21 മണി ആകാറായി കേട്ടോ…

വൈകുന്നേരം ഇരുട്ട് വീണ് രാത്രിയിലേയ്ക്ക് കടക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇരുണ്ട് കൂടിയ കാർമേഘങ്ങൾക്കിടയിൽ പുറത്തേയ്ക്ക് വരാനെന്നപോലെ മിന്നലും വെപ്രാളപ്പെടുന്നത് വ്യക്തമായിരുന്നു.എന്നാൽ ഇതൊന്നും ഗൗനിക്കാതെ ചാറ്റൽ മഴ എല്ലായിടത്തും അതീവ

....

തുരുത്ത്

ശബ്ദം ഉണ്ടാക്കാതെ പതിയെ വാതിൽ ചാരി പുറത്തിറങ്ങി…മേശപ്പുറത്ത് വച്ചിരിക്കുന്ന ആ പാത്രത്തിലെ കഞ്ഞി അവൾ കുടിക്കാൻ പോകുന്നില്ല, അറിയാമത്… എങ്കിലും അതവിടെ കൊണ്ട് ചെന്ന് വയ്ക്കുമ്പോൾ എൻ്റെ

....

ചക്കു…

കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു… തിരിഞ്ഞു നടക്കുമ്പോൾ ആ പേമാരി എൻറെ കവിളുകളിൽ നിന്നും അവളുടെ ചുംബനങ്ങൾ മായിച്ചു കളഞ്ഞു… ഇനി ഒരിക്കലും

....
malayalam short story

പുനർജന്മം

ആദ്യരാത്രി വിറച്ചു വിറച്ചാണ് ഞാനെന്റെ ശരീരം അവർക്കു നൽകിയത്, എന്റെ പ്രശ്നം എനിക്കിഷ്ടപ്പെട്ടു നടന്ന വിവാഹമായിരുന്നില്ല എന്റെത് എന്നതായിരുന്നു, അതു കൊണ്ടു തന്നെ പുതിയൊരാളെ എല്ലാ വിധത്തിലും

....

ഗാന്ധിജിയുടെ വട്ട കണ്ണട

അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം. കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന

....

വോട്ട്!!

“അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം…” കേട്ടു കേട്ട് വല്ലാത്ത താല്പര്യം വന്നു മനസ്സിൽ തട്ടി നിൽക്കുന്ന നല്ലൊരു പാട്ട്, ആദ്യ ശബ്ദ കോലാഹലങ്ങൾ എല്ലാം

....