ചിന്തകൾ

ചിന്തകൾ ഒരു കനലു പോലെ ഉള്ളിൽ നീറി പുകഞ്ഞു തുടങ്ങി, അവറ്റകൾ ഇടയ്ക്ക് കുത്തിനോവിക്കാറുള്ളതുപോലെ പതിവു തെറ്റിക്കാതെ തുടർന്നു. എങ്ങനെയെങ്കിലും ഇതിനൊരു അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ എല്ലാ ദിവസവും ജീവിച്ചുകൊണ്ടിരുന്നു എന്നാൽ ഇതിപ്പോൾ അസ്സഹനീയമായി തുടങ്ങിയിരിക്കുന്നു.

ആശ്വാസവാക്കുകളും പൂച്ചെണ്ടുകളും മാത്രമായിരുന്നു മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത്, എന്നാൽ ഇതിനൊരു പരിഹാരം ഒരു മനുഷ്യജീവിയുടെയും കയ്യിൽ ഇല്ലാരുന്നു. “എന്തുകൊണ്ടാണ് ദൈവമേ ഇതിനു മാത്രം ഉത്തരം ഇല്ലാത്തത്? ”
എല്ലാ ദിവസത്തെയും പ്രാർത്ഥന പോലും ഒരു ചോദ്യമായിരുന്നു!!! ഇത് കേട്ടു മടുത്തിട്ടാകണം ചുമരിലെ ചില്ലിട്ട ചിത്രങ്ങളൊക്കെയും വീട്ടിലെ തലമൂത്ത ചിലന്തിയുടെ സഹായത്തോടെ വലയുടെ മറവിൽ ഒളിച്ചിരിക്കുന്നത്.
ദൈവങ്ങളൊക്കെയും ഇത്രയും ഭയന്നതുകൊണ്ട് തന്നെ ഞാൻ ആഴ്ചയിൽ രണ്ടുവട്ടം മാത്രം കഠിനമായ പ്രാർത്ഥനയിൽ മുഴുകി, ബാക്കി അഞ്ചു ദിവസവും അവരെ ചുമരിൽ അന്തസോടെ ജീവിക്കാൻ അനുവദിച്ചു. എങ്കിലും എന്റെ ഉറക്കം പോലും കളയുന്ന ചിന്തകൾ…അതിൽ നിന്നും എങ്ങനെ രക്ഷനേടാം എന്ന് മാത്രം ഉത്തരമില്ലാതെ തുടർന്നു.

ഒരു ദിവസമെങ്കിലും സമാധാനമായി കിടന്നുറങ്ങണം. അതൊരു വാശിയായി പതിയെ മാറി തുടങ്ങിയിരുന്നു. വീട്ടിലെ ഈ ഒറ്റപ്പെട്ട ജീവിതം അതിനൊരു കാരണമാണ്, ശരിയാണ് പക്ഷെ എത്ര ശ്രമിച്ചിട്ടും ഈ വീടിനു പുറത്തേയ്ക്ക് ഇറങ്ങാൻ കഴിയുന്നില്ല. ഈ സങ്കടം ആരോടെങ്കിലും പറയാമെന്നു വിചാരിച്ചാൽ ആരും ഇങ്ങോട്ട് വരുന്നുമില്ല. വീടിനുള്ളിൽ പല വസ്തുക്കളും ആ കള്ള ചിലന്തിയും കൂട്ടരും വല നെയ്തു മറച്ചു വെച്ചിരിക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നും അപ്പോൾ വായിൽ തോന്നിയതൊക്കെ വിളിച്ചുപറയും, എന്തോ അവറ്റകൾക്ക് എന്നെ വലിയ പേടിയായത് കൊണ്ട് അപ്പോൾ എവിടേലും ഒളിച്ചിരിക്കും.

” അല്ലയോ ചിലന്തി, എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്!!! ഞാൻ ദേഷ്യം വരുമ്പോൾ പറയുന്നതൊക്കെയും കാര്യമായെടുക്കണ്ട. നിങ്ങൾ മാത്രമാണ് എനിക്കിപ്പോൾ ആകെയുള്ള സുഹൃത്തുക്കൾ. സുഹൃത്തുക്കളെ ആരെങ്കിലും ഉപദ്രവിക്കുമോ??? കൊല്ലുമോ???
ഇല്ല… എന്റെ അറിവിൽ ഇല്ല!!! ”

ഇങ്ങനെ അലറിവിളിച്ചിട്ടു പോലും അവറ്റകൾ പുറത്തേയ്ക്ക് വന്നില്ല. മനുഷ്യർക്കില്ലാത്ത, ദൈവങ്ങൾക്കില്ലാത്ത ഉത്തരം ഇനി ഇവറ്റകളുടെ കയ്യിലുണ്ടാകുമോ എന്ന സംശയം കൊണ്ട് തന്നെയാണ് ഇങ്ങനെ കൂടി ചെയ്തു നോക്കിയത്. അതും ഗുണമുണ്ടായില്ല.

“ദേ ഇതാണ് സ്ഥലം, വീട് ഒന്ന് പൊടിതട്ടി എടുത്താൽ പിന്നെ പറയുന്ന വിലയാ… സെന്റിന് ഒരു നാല് ലക്ഷമാണെങ്കിൽ നമുക്ക് ഇന്ന് തന്നെ ഉറപ്പിക്കാം ”

വീടിനു പുറത്തു നിന്നും ബ്രോക്കർ കടുപ്പിച്ചു പറഞ്ഞു നിർത്തി

” അല്ല ഇവിടെ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് ഒന്നുരണ്ടു പേര് പറഞ്ഞിരുന്നല്ലോ… ”

കൂടെ വന്നാളുടെ ചോദ്യത്തിന് ഇടയ്ക്ക് കയറി ബ്രോക്കർ മറുപടി കൊടുത്തു

” അവർക്ക് വേറെ പണി വല്ലതും വേണ്ടേ, ഇങ്ങനെ എന്തൊക്കെ പറയാൻ പറ്റും. ഇതൊക്കെ കേട്ട് ഇത് വേണ്ടെന്ന് വെച്ചാൽ നിങ്ങൾക്കാ നഷ്ട്ടം. ആലോചിച്ചു നോക്ക് ”

പുറത്തു നിൽക്കുന്ന രണ്ടാളുകളെയും ഞാൻ മാറി മാറി വിളിച്ചു, ഇവരൊന്നും ഞാൻ വിളിക്കുന്നത് കേൾക്കാത്തത് പോലെ അഭിനയിക്കുവാണോ?? വീണ്ടും എന്റെ ചിന്തകൾക്കിടയിലേക്ക് പുതിയൊരെണ്ണം കൂടി കടന്നുകൂടി!!! ഇവയൊക്കെ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു…

അവര് രണ്ടാളും കാറിൽ കയറി പോകുന്നത് ഞാൻ മാറാല നിറഞ്ഞ ജനലിലൂടെ നോക്കി നിന്നു… ഒരു കാര്യവുമില്ലാതെ ഭിത്തിയിൽ ഇരുന്ന പല്ലി വല്ലാതെ ചിലച്ചുകൊണ്ടിരുന്നു, ഇനിയിപ്പോൾ എന്റെ സുഹൃത്തിനെ ഭക്ഷണമാക്കിയിട്ടുള്ള കൊലവിളി ആയിരിക്കുമോ??

Share on facebook
Share on twitter
Share on whatsapp
Share on telegram
4.6 5 votes
Article Rating
Subscribe
Notify of
guest
6 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
shijil
11 months ago

തീവ്രമായ ഏകാന്തതയും, നിസ്സഹായതയും, ആശയറ്റ ചിന്തകളും ഒരു വ്യക്തിയെ എത്രമാത്രം തളർത്തുമെന്നതിന്റെ നേർക്കാഴ്ചയാണ് ഈ കഥ…

Corona Diaries By Anandu KR
Editor
Reply to  shijil

🤍

Abhijith Aji
Abhijith Aji
1 year ago

അനന്ദുവിന്റെ എഴുത്തിൽ ഓരോ വരിയിലും ജീവിതത്തിന്റെ ഉള്ളിണക്കം പ്രകടമാണ്. ചിന്തകളുടെ ആഘോഷം ഒരു തന്മയത്വം പകർന്നിടുന്നു. ഒറ്റപ്പെട്ടതിന്റെ വേദനയും ആന്തരിക ദ്വന്ദങ്ങളും സരളമായ ഭാഷയിൽ തൊട്ടറിയുന്ന വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ ഇതുപോലുള്ള ശ്രദ്ധേയമായ രചനകൾ കാത്തിരിക്കുന്നു. വായനക്ക് നന്ദി!”

Last edited 1 year ago by Abhijith Aji
Corona Diaries By Anandu KR
Editor
Reply to  Abhijith Aji

🤍

Kaira
Kaira
1 year ago

🫰

Corona Diaries By Anandu KR
Editor
Reply to  Kaira

🤍

About The Author

പുകച്ചുരുളുകൾ

“രാഘവേട്ടോയ്… ഇങ്ങളീ നാട്ടിലൊന്നല്ലേ!…” പറമ്പിൽ അല്പം കടലാസ്സും പാഴ്‍ത്തുണിയും കത്തിക്കണത് ശ്രദ്ധയിൽ പെട്ട മെമ്പർ ബാബു രാഘവേട്ടനോട് വീട്ടിലേയ്ക്ക് കയറിവരുന്നപാടെ ചോദിച്ചു… കക്ഷത്തിരിക്കണ ബാഗും ഡയറിയും ഒന്നൂടെ

....

21 മണി ആകാറായി കേട്ടോ…

വൈകുന്നേരം ഇരുട്ട് വീണ് രാത്രിയിലേയ്ക്ക് കടക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇരുണ്ട് കൂടിയ കാർമേഘങ്ങൾക്കിടയിൽ പുറത്തേയ്ക്ക് വരാനെന്നപോലെ മിന്നലും വെപ്രാളപ്പെടുന്നത് വ്യക്തമായിരുന്നു.എന്നാൽ ഇതൊന്നും ഗൗനിക്കാതെ ചാറ്റൽ മഴ എല്ലായിടത്തും അതീവ

....
malayalam short story

രക്തസിന്ദൂരം

ചതിക്കാതെ കൂടെ നിന്നാൽ അവനെ മറ്റൊന്നിനു വേണ്ടിയും നഷ്ടപ്പെടുത്തില്ലെന്ന് ഞാനാദ്യമേ തീരുമാനിച്ചിരുന്നു, അതു കൊണ്ടു തന്നെ എന്റെ വീട്ടുക്കാരുടെ ശാപവാക്കുകൾ കേട്ടും, കുത്തുവാക്കുകൾ സഹിച്ചും, അവരോട് തർക്കുത്തരം

....

അന്നക്കുട്ടി അമ്മച്ചിയുടെ സ്വർഗ്ഗാരോഹണം..

ഈസ്റ്ററിന്റെ അന്ന് നട്ടുച്ച സമയത്ത് കുട്ടി അമ്മച്ചി നൂറാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.. അതും യാതൊരു മുന്നറിയിപ്പുമില്ലാതെ.. അമ്മച്ചിയുടെ ജീവിച്ചിരിക്കുന്ന ആറു മക്കളും അവരുടെ മക്കളും, കൊച്ചുമക്കളും

....

മൗനം

പതിവുപോലെ ആ വൈകുന്നേരവും സ്റ്റീഫൻ ഓഫീസ് മുറി വിട്ട് പുറത്തിറങ്ങി. ക്ലാസ്സുകൾ കഴിഞ്ഞ് പോകുന്ന വിദ്യാർത്ഥികളുടെ തിരിക്കിൽ അവന്റെ മിഴികൾ സൗന്ദര്യത്തിന്റെ വർണ്ണപ്പൊലിമ തിരഞ്ഞു. ഓരോ മുഖത്തിലും

....