നിലംതല്ലി

വടക്ക് ഇവന്റെ പേര് നിലംതല്ലി.. എന്നാൽ തെക്കർക്ക് ഇവൻ കൊട്ടോടി ആണ്.. അതാണ് ഭാഷയുടെ പ്രശ്നം.. ആനയും ഉറുമ്പും പോലെ..
1980-90 കാലഘട്ടങ്ങൾക്ക് മുൻപ് വരെ വീട് പണിയുമ്പോൾ നിലം അടിച്ചുറപ്പിക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണമാണ് നിലംതല്ലി. ഉറപ്പുള്ളതും വേഗത്തിൽ പൊട്ടിപോകാത്തതും ആയ അൽപ്പം ഭാരമേറിയ കാഞ്ഞിരം പോലുള്ള തടികൾ കൊണ്ടാണ് ഇതുണ്ടാക്കുന്നത്. അകൃതി നമ്മുടെ ക്രിക്കറ്റ്‌ ബാറ്റ് പോലിരിക്കും.
കണ്ടത്തിൽ കൊയ്ത്ത് കഴിഞ്ഞ് നെല്ല് കറ്റ കെട്ടി മുറ്റത്തു എത്തിക്കുന്നതിന് മുൻപ് ധനുമാസത്തിൽ പണി ആരംഭിക്കും. മുറ്റം നല്ലത്പോലെ കിളച്ചു ആവശ്യത്തിന് വെള്ളവും ചേർത്ത് അൽപ്പം ചെളിരൂപത്തിൽ കാൽ കൊണ്ട് നിരത്തി ഒതുക്കും.
റെഡി ആയാൽ ട്ടോ.. ട്ടോ ശബ്ദം കേൾപ്പിച്ചു ഇവനെ വെച്ചുള്ള പ്രയോഗം ആണ് പിന്നെ. അല്ലെങ്കിൽ തന്നെ അന്ന് ഇന്റർലോക്ക് എന്ന സംഭവം തന്നെ ആരും കേട്ടുപോലും കാണില്ല.
മുറ്റം ഉണങ്ങികഴിയുമ്പോൾ നിലത്തു ചാണകം മെഴുകി വൃത്തിയാക്കിയെടുക്കും. മുറ്റത്തിന്റ അതിര് മാത്രമല്ല, കിണറിന്റെ ആൾമറ,നടപ്പാത, പറമ്പിന്റെ അതിര് എല്ലാം ഇതുപോലെ റെഡിയാക്കും. ചില ഗ്രാമപ്രദേശത്തു ഇപ്പോഴും ഇത് തുടരുന്നുണ്ടെങ്കിലും നമുക്കിത് മൺമറഞ്ഞ പഴമയിലെ ഒരു ഉപകരണവും ഓർമ്മകളിലെ മാഞ്ഞുതുടങ്ങിയ ഒരു കാഴ്ച്ചയുമാണ്

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

കളർമീൻ വേട്ട

ഒടുവിൽ അവറ്റകൾ എല്ലാം അവിടെ കിടന്ന് ചത്തു… നാട്ടിൽ പലയിടങ്ങളിലും അലങ്കാര മത്സ്യ കൃഷി വല്ലാതെ പടർന്നു പന്തലിച്ചൊരു സമയമായിരുന്നു. ചെറുപ്പ കാലഘട്ടമായതു കൊണ്ട് തന്നെ അന്ന്

....

ആറുതോന്ന്യാസങ്ങൾ

ഇരുട്ടിനെ പകലാക്കുന്ന നഗരങ്ങൾക്ക് എവിടെയാണ് രാത്രി. ചീറിപ്പായുന്ന വണ്ടികൾക്ക്, കൂട്ടിലണയുന്ന അങ്ങാടിക്കുരുവികൾക്ക് അങ്ങോളം ഇങ്ങോളം നഗരവീഥികൾക്ക് ഇരുപുറങ്ങളിൽ കാലറ്റം പുതപ്പെത്താതെ കിടന്നുറങ്ങുന്ന സാധാരണ മനുഷ്യരിൽ, ചെറിയ വെളിച്ചത്തിന്റെ

....

21 മണി ആകാറായി കേട്ടോ…

വൈകുന്നേരം ഇരുട്ട് വീണ് രാത്രിയിലേയ്ക്ക് കടക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇരുണ്ട് കൂടിയ കാർമേഘങ്ങൾക്കിടയിൽ പുറത്തേയ്ക്ക് വരാനെന്നപോലെ മിന്നലും വെപ്രാളപ്പെടുന്നത് വ്യക്തമായിരുന്നു.എന്നാൽ ഇതൊന്നും ഗൗനിക്കാതെ ചാറ്റൽ മഴ എല്ലായിടത്തും അതീവ

....

മൂക്കുത്തിപ്രണയം

പഞ്ചായത്ത്‌ ഇലക്ഷൻ കഴിഞ്ഞു ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്‌ച.. പഞ്ചായത്ത്‌ ഓഫീസിന് മുൻപിലുള്ള എന്റെ ചായക്കടയിലേക്ക് ഓഫീസിലെ പ്യുൺ ആയ ഡേവിസ്ചേട്ടൻ ഓടിക്കിതച്ചെത്തി.. എടാ നിന്നെ

....
malayalam short story

ചില കാഴ്ചകൾ

സ്വന്തം കൺമുന്നിൽ ഞാനല്ലാതെ ഇനി മറ്റൊരാൾ കൂടി കാണാൻ ഇടവരരുതെന്ന് ഞാൻ ആത്മാർത്ഥമായും ആഗ്രഹിക്കുന്ന ഒരു കാഴ്ച്ചയുണ്ട്…….! ” എന്നെ പോലെ ഒരു സ്ത്രീ ഒരിക്കലും കാണാൻ

....

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....