തളർന്നു പോയ കപ്പിത്താൻ..

നീ അന്ന് പറഞ്ഞു….അവളെന്നെ കപ്പലിന് ഇപ്പോൾ വേണ്ടത് ഒരു കപ്പിത്താനെയാണ്, നിനക്കെ അത് ആകാൻ കഴിയുള്ളു എന്ന്. അന്ന് നീ പറഞ്ഞ പോലെ തന്നെ ഞാൻ അവളുടെ കപ്പിത്താൻ ആയി… മെല്ലെ തകരാറിലായിരുന്ന ആ കപ്പൽ പഴയതിനേലും നല്ല മികച്ച രീതിയിലുമായി. ആ മാറ്റത്തിന് പുറകെ കപ്പിത്താന് ക്ഷീണം വന്നു തുടങ്ങി പതിയെ തളരാനും…. പകുതി തളർന്നു പോയ കപ്പിത്താന് ഇനി എങ്ങനെ കപ്പലിനെ നോക്കി കൊണ്ട് പോകാൻ പറ്റും. ആ കപ്പൽ ശരിയായതല്ലേ…. പണ്ടത്തതിനെലും ആരോഗ്യത്തോടെ തിരിച്ചു വന്നില്ലേ….ഇനി എപ്പോഴും ആ കപ്പലിനെ ശ്രദ്ധിക്കാൻ കപ്പിത്താന് പറ്റത്തില്ല.. പറ്റിയെന്നും വരില്ല.. കാരണം കപ്പിത്താൻ അറിയാതെയും അറിഞ്ഞും അവനെ കാത്തു കൊണ്ട് ഇരുന്നേച്ച ഒരുവനെ ഒരവസരത്തിൽ പരിഗണിക്കാതെയും വില കൊടുക്കാതെയും ആയാൽ പിന്നെ കപ്പിത്താൻ സ്വാഭാവികം ആയും തളരില്ലേ…. അതിനു ആരേലും പഴി പറഞ്ഞിട്ട് കാര്യം ഉണ്ടോ?… അയാൾക്ക്‌ ഇപ്പോൾ നേരെ ഇരിക്കണമെങ്കിൽ.. ഒന്ന് എഴുന്നേറ്റു നടക്കണമെങ്കിൽ അവൻ തന്നെ അയാളുടെ അടുത്ത് വരണം..
പല ദിവസങ്ങളിലായി അയാൾ പലർക്കും വേണ്ടി കരഞ്ഞു നിലവിളിച്ചപ്പോഴെല്ലാം ഒന്ന് ഒരു താങ്ങുവേണമെന്ന് പറഞ്ഞിരുന്നേൽ വന്നേനെ അവനയാളെ തേടി.. അത് ചെയ്തില്ല. തകരാൻ പോകുവാണെന്നുള്ള സൂചന പല തവണകളായി കിട്ടിയപ്പോഴും അയാൾ അന്വേഷിച്ചില്ല അവനെ. എല്ലാ കപ്പലും അതിലെ ആളുകളും ഒന്നാകെ പറഞ്ഞു പുകഴ്ത്തി കപ്പിത്താന്റെ സൗന്ദര്യത്ത….മഹിമയെ …. പ്രൗഢിയെ….. അതിനെല്ലാം കാരണം അവനായിരുന്നെന്നു കപ്പിത്താൻ ഉൾപ്പടെ ആരുമറിഞ്ഞിരുന്നില്ല…..അയാൾ തളർന്നപ്പോൾ സ്വയം അവനെ അന്വേഷിച്ചു പോയി…..എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ തളർന്നു പോയാലും കൈവിടാൻ കഴിയുമായിരുന്നില്ല അവനയാളെ. അവന്റെ കൈ പിടിച്ചു എണീറ്റു നിൽകണമെന്നും നടക്കണമെന്നതും ഇപ്പോൾ അയാളുടെ വാശിയാണ്.
അയാളുടെ പ്രസരിപ്പും തേജസും അയാൾ ഒന്ന് ആഞ്ഞു പിടിച്ചു വീണ്ടെടുക്കുവാൻ പോവുകയാണ്. ചിലപ്പോൾ അപ്പോഴും എന്തെങ്കിലും കാരണത്താൽ അയാൾ വീണുപോയേക്കാം പക്ഷെ എടുത്തെഴുന്നേൽപ്പിക്കാൻ അവനുള്ളപ്പോൾ അയാൾ എന്തിനെ ഭയക്കണം? പഴയ കപ്പിത്താൻ തളർന്നതിനാൽ ആ കപ്പലിന് പുതിയ കപ്പിത്താനെ കിട്ടി. എന്നുവെച്ചു അയാൾ മാറി നിന്നില്ല. ഇനിയും ആരുടെയൊക്കെയോ കപ്പിത്താൻ ആകാനുള്ള തന്റെ ദൗത്യത്തെ കാത്തിരിക്കയാണ് അയാൾ അവനുമായി..

Share on facebook
Share on twitter
Share on whatsapp
Share on telegram
5 2 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ടീച്ചർ

ടീച്ചർ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഭർത്താവായ എബി സാറിനെ, എന്നാൽ ക്ലാസിലെ നൈഷ്മികയാണ് സാറിന്റെ ആ രഹസ്യം ആദ്യം കണ്ടെത്തിയത് അവളതു വന്നു

....

കട്ടുതിന്നൽ പ്രണയങ്ങൾ അപകടകരമോ ?

ബാല്യകാലത്തെങ്കിലും അല്പം കട്ടുതിന്നാത്തവരായി ആരെങ്കിലും ഉണ്ടോ ?? വളരെ വിരളമായിരിക്കും! അടുക്കളയുടെ കൈയ്യെത്തിപ്പിടിക്കാൻ പറ്റാത്ത അലമാരയുടെ മുകളിലെ തട്ടുകളിൽ ‘അമ്മ കാണാതെ എത്തിപ്പിടിച്ച മധുരപദാര്ഥങ്ങള് പോലെ തന്നെ

....

ഗാന്ധിജിയുടെ വട്ട കണ്ണട

അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം. കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന

....

വോട്ട്!!

“അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം…” കേട്ടു കേട്ട് വല്ലാത്ത താല്പര്യം വന്നു മനസ്സിൽ തട്ടി നിൽക്കുന്ന നല്ലൊരു പാട്ട്, ആദ്യ ശബ്ദ കോലാഹലങ്ങൾ എല്ലാം

....

ബാല്യത്തിൻ ഓർമ്മയ്ക്കായി

മുറ്റത്തെ പ്ലാവിൽ നിന്നും വീഴുന്ന പ്ലാവില എടുത്തു കഞ്ഞി കുടിച്ചിരുന്ന ബാല്യം മുറ്റത്തും തൊടിയിലും ഓടിനടന്ന് പൂക്കൾ പറിച്ച് കളിച്ചു നടന്നിരുന്ന ബാല്യം മാങ്ങ മുട്ടപ്പഴം ചാമ്പങ്ങ

....
malayalam short story

കുടുംബജീവിതം

ഒരു പെൺക്കുട്ടി, വിവാഹശേഷം എന്തിനാണ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത്….? ? ? ഇവന്മാർക്ക് കെട്ടുന്ന പെണ്ണിന്റെ വീട്ടിൽ തന്നെ താമസ്സിച്ചൂടെ…? ? ? പെട്ടന്നൊരു ദിവസം മറ്റൊരു

....