പാതകൾ

കലങ്ങിയ കണ്ണുകളും
മന്വന്തരങ്ങളുടെ വേദനയുമായി
കാലം പടിയിറങ്ങിപ്പോയ പാതകളിൽ
അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ
ഉണരുന്ന കൗതുകമായി
മറഞ്ഞു കഴിഞ്ഞതൊക്കെയും
മടങ്ങി വരുന്നു.

ഒരുമിച്ചു പിന്നിട്ട പാതകളുടെ
അവസാനത്തിലെ അനിശ്ചിതത്വത്തിൽ
നമുക്കിന്നു കാഴ്ച നഷ്ടമായിരിക്കുന്നു.

വിളറുന്ന തൊട്ടാവാടിപ്പൂക്കളും
നിശബ്ദമായ ഓലപ്പീപ്പിക്കളും
ഉതിർന്നു വീണ മഞ്ചാടി മുത്തുകളും
ഓർമ്മകളുടെ ഓരങ്ങളിൽ
നമ്മെ കാത്തിരിക്കുന്നു.

നാമെന്നും
ഒഴുകുന്ന വെള്ളത്തിൽ
കൊട്ടാരം നിർമ്മിക്കുകയായിരുന്നു.

അഴുകിയ കിനാവുകളുടെ മീതേ
പ്രത്യാശയുടെ പൂക്കൾ വിടർത്താനോ
പിഞ്ചിക്കീറിയ പൂക്കളുടെ ഇതളുകൾ
കൊരുത്തു ചേർക്കാനോ
ഒരിക്കലും നമുക്കാവില്ല.
കൊളുത്തുകളില്ലാത്ത ഒരു സ്നേഹച്ചങ്ങല
ഇനിയും നമ്മെ ഒരുമിച്ചു ചേർക്കില്ല.

കുടിയൊഴിഞ്ഞ കാലം
പുറകിലേക്ക് നടന്ന്
നമ്മെയും കടന്നു പോയി.
മഴത്തുള്ളികൾ
ചതുപ്പു നിലങ്ങളുടെ നനവിൽ
അറിയപ്പെടാതെ
മറഞ്ഞു പോയി
നിശ്ചലമായ ശരീരത്തിൽ
പടർന്നു കയറുന്ന
പൂപ്പലുകളെയോർത്തു വ്യാകുലരായി
നാമിപ്പോൾ
ഇല്ലാതായിരിക്കുന്നു.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

പാരഡോക്‌സ്‌

ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു. ഉണർവിൽ ഉറങ്ങുന്ന പോലെ ഞാൻ പാതി ചത്ത് ജീവിക്കുന്ന വിരോദാഭാസമായി മാറി. ഇരു കരകളും അടുപ്പിക്കുന്തോറും പുഴവലുതാകുന്നു. ജീവിക്കുന്നവരെ തോൽപ്പിക്കുന്നയൊരു മാജിക്ക് എന്നിലുണ്ടാകണം. ഉത്തരമില്ലാതെ,

....

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....
malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ… കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ സന്തോഷവും സങ്കടവും മാറിമാറി

....
malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....

കാലപ്പൂട്ട്

നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത

....

രാത്രി

നീണ്ട രാത്രിയെ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടോ ? അത് നിങ്ങളെ കൊണ്ടുപോകും എവിടേക് എന്നറിയാതെ. നിശബ്ദത തളം കെട്ടികിടക്കുന്ന നിമിഷങ്ങൾ അവ സമ്മാനിക്കും. ദൂരെ എവിടെയോ ഓരിയിടുന്ന നായ

....