പാതകൾ

കലങ്ങിയ കണ്ണുകളും
മന്വന്തരങ്ങളുടെ വേദനയുമായി
കാലം പടിയിറങ്ങിപ്പോയ പാതകളിൽ
അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ
ഉണരുന്ന കൗതുകമായി
മറഞ്ഞു കഴിഞ്ഞതൊക്കെയും
മടങ്ങി വരുന്നു.

ഒരുമിച്ചു പിന്നിട്ട പാതകളുടെ
അവസാനത്തിലെ അനിശ്ചിതത്വത്തിൽ
നമുക്കിന്നു കാഴ്ച നഷ്ടമായിരിക്കുന്നു.

വിളറുന്ന തൊട്ടാവാടിപ്പൂക്കളും
നിശബ്ദമായ ഓലപ്പീപ്പിക്കളും
ഉതിർന്നു വീണ മഞ്ചാടി മുത്തുകളും
ഓർമ്മകളുടെ ഓരങ്ങളിൽ
നമ്മെ കാത്തിരിക്കുന്നു.

നാമെന്നും
ഒഴുകുന്ന വെള്ളത്തിൽ
കൊട്ടാരം നിർമ്മിക്കുകയായിരുന്നു.

അഴുകിയ കിനാവുകളുടെ മീതേ
പ്രത്യാശയുടെ പൂക്കൾ വിടർത്താനോ
പിഞ്ചിക്കീറിയ പൂക്കളുടെ ഇതളുകൾ
കൊരുത്തു ചേർക്കാനോ
ഒരിക്കലും നമുക്കാവില്ല.
കൊളുത്തുകളില്ലാത്ത ഒരു സ്നേഹച്ചങ്ങല
ഇനിയും നമ്മെ ഒരുമിച്ചു ചേർക്കില്ല.

കുടിയൊഴിഞ്ഞ കാലം
പുറകിലേക്ക് നടന്ന്
നമ്മെയും കടന്നു പോയി.
മഴത്തുള്ളികൾ
ചതുപ്പു നിലങ്ങളുടെ നനവിൽ
അറിയപ്പെടാതെ
മറഞ്ഞു പോയി
നിശ്ചലമായ ശരീരത്തിൽ
പടർന്നു കയറുന്ന
പൂപ്പലുകളെയോർത്തു വ്യാകുലരായി
നാമിപ്പോൾ
ഇല്ലാതായിരിക്കുന്നു.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....

കണ്ണുകളും സംസാരിക്കും… ലെ?

ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു. ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ? അറിയില്ലെനിക്ക് ഒന്നുമേ.. തിളക്കവും

....

ആരെഴുതി

ആരെഴുതി നിൻ നീല മിഴി കവ്യമായ് നിൻ ചൊടികൾ വർണമായ് നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ ഞാനെന്ന മീനിന്ന്

....

പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ, ആരെയൊക്കെ സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി- പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക. ഒരു കൈ കൊണ്ടൊരാളെ മുറുക്കെപ്പിടിക്കുമ്പോള്‍ ഒരു വിരല് കൊണ്ടെങ്കിലും സ്വയം താങ്ങി നില്‍ക്കുക. ഒരിക്കലൊരിക്കല്‍ ആരുമില്ലാതെയാവുകയാണെങ്കിലും ഹൃദയം

....
malayalam poem

പുഞ്ചിരി

കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ നീ അണഞ്ഞു ജീവനിൽ പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ നീർ കണങ്ങൾ തൂമഞ്ഞിൻ പീലികൾ

....

പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ എന്നിലെ കണ്ണിൻ കോണിൽ മിന്നെ നീ എൻ ചിരിയിൻ കാരണമായി നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ പ്രണയപൂക്കൾ പിച്ചിയറിഞ്ഞും നടന്നകന്നു

....