malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ ,
അല്ലെങ്കിലും നീ കാണില്ല
കാരണം
അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ
ചെയ്യാത്ത കുറ്റത്തിനെന്നെ മുൾകുരിശേറ്റിയപ്പോഴും നിന്റെ മനസാക്ഷിക്ക് പോലും നൊന്തില്ല,
തെറ്റെന്നു പറഞ്ഞവരെയൊക്കെ വാക്കാകുന്ന ചാട്ടവാറുകൊണ്ട് നീ ആഞ്ഞു പ്രഹരിച്ചു,
എന്നിട്ട് ഈ പാപത്തിൽ
പങ്കില്ലയെന്നോതി കൈ കഴുകി..
എന്റെ വേദനയിൽ
ഭൂമി പിളർന്നുമാറി എന്നെ തന്നിലേക്ക് ചേർത്തില്ല ,
ആകാശം ഇരുളുകയോ
ദിഗന്തങ്ങൾ നടുങ്ങുകയോ ചെയ്തില്ല……..
എങ്കിലും മൂന്നാംനാൾ ഞാനുയിർത്തെഴുനേൽക്കും
അന്ന്,
തള്ളിപറഞ്ഞ നാവുകൊണ്ട് നീ
എനിക്ക് സ്തുതി പാടും…….
ഞാനോ,
സ്വയം മറന്നൊന്നു പുഞ്ചിരിക്കും അതിൽ നിന്നോടുള്ള പ്രണയമോ കാമമോ കാണില്ല, ഉണ്ടെന്നുള്ള
നിന്റെ ധാരണ മാത്രമാവും ബാക്കി…….
വീണ്ടും
നിന്റെ കൈ ഞാൻ പിടിക്കും
മനസ്സുകൊണ്ട് എന്നെ നീ തിരിച്ചറിഞ്ഞാൽ നിന്റെ രോഗപീഡകളിൽ അമ്മയെ പോലെ നിന്നെ ഞാൻ ശുശ്രൂഷിക്കും,
അപ്പോളും
എന്നിൽ നിന്ന് കാരുണ്ണ്യത്തിന്റെ ആർദ്രതയുടെ നോട്ടം നീ പ്രതീക്ഷിക്കരുത്…..
കാരണം ആ വികാരങ്ങളൊക്കെ എന്നോ എന്നിൽ പെയ്ത മഴയിൽ എനിക്ക് നഷ്ടമായിരുന്നു……

 

Rehna rechu

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
创建Binance账户
3 months ago

Your article helped me a lot, is there any more related content? Thanks!

About The Author

കണ്ണുകളും സംസാരിക്കും… ലെ?

ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു. ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ? അറിയില്ലെനിക്ക് ഒന്നുമേ.. തിളക്കവും

....
malayalam poem

ചെറുകവിതകൾ

പ്രണയം നിശബ്ദമായ കാഴ്ചകളിൽ നിന്നൊരു തുടക്കം, വാക്കുകൾ തേടാതെ മനസിന്റെ സ്പർശനം. ചുണ്ടിന്റെ വിറയലിൽ മുല്ലപ്പൂ ചായലുകൾ, ഹൃദയത്തിനകത്തൊരു സമുദ്രം മുഴങ്ങുന്നു. പ്രണയമെന്നു പറമ്പോളം സുഖകരം, ഒരു

....

കാലപ്പൂട്ട്

നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത

....

പാതകൾ

കലങ്ങിയ കണ്ണുകളും മന്വന്തരങ്ങളുടെ വേദനയുമായി കാലം പടിയിറങ്ങിപ്പോയ പാതകളിൽ അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ ഉണരുന്ന കൗതുകമായി മറഞ്ഞു കഴിഞ്ഞതൊക്കെയും മടങ്ങി വരുന്നു. ഒരുമിച്ചു പിന്നിട്ട പാതകളുടെ അവസാനത്തിലെ അനിശ്ചിതത്വത്തിൽ

....

കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്നുണ്ട്, വിലാപങ്ങളിലെ കുരുന്നു ശബ്ദങ്ങൾ…!! കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളിൽ നിണമിരുണ്ട വിരൽപ്പാടുകൾ അവിടെവിടെയായി ചിതറികിടക്കുന്നതായി കാണാം…!! പ്രാണൻ്റെ പിടപ്പിനെ അറിയാത്ത കാതുകളിന്നും ഉടലോടെ മണ്ണിലുണ്ടെന്നത്

....

ആരെഴുതി

ആരെഴുതി നിൻ നീല മിഴി കവ്യമായ് നിൻ ചൊടികൾ വർണമായ് നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ ഞാനെന്ന മീനിന്ന്

....