കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും
ഉയർന്നു കേൾക്കുന്നുണ്ട്,
വിലാപങ്ങളിലെ
കുരുന്നു ശബ്ദങ്ങൾ…!!
കൊട്ടിയടയ്ക്കപ്പെട്ട
വാതിലുകളിൽ
നിണമിരുണ്ട വിരൽപ്പാടുകൾ
അവിടെവിടെയായി
ചിതറികിടക്കുന്നതായി കാണാം…!!
പ്രാണൻ്റെ പിടപ്പിനെ
അറിയാത്ത കാതുകളിന്നും
ഉടലോടെ മണ്ണിലുണ്ടെന്നത്
ലജ്ജയോടെ
സ്മരിച്ചു കൊള്ളുന്നു…!!
ജനാധിപത്യത്തിന്
രൂപഭാവാദികൾ
ഇവിടെല്ലാമേ മാറിപ്പോയി.
എകാധിപത്യത്തിൻ നിഴലുകൾ
എങ്ങുമേ നിറയുന്നൂ;
പകലിരവാക്കി കളി തുടങ്ങുന്നു…!!
എരിവെയിലിലും
തെരുവുകളിൽ കോമരങ്ങൾ
ഉറഞ്ഞു തുള്ളുന്നു,
ഉച്ചഭാഷിണികൾ
കാരണമില്ലാതെ
അലറി വിളിക്കുന്നു…!!
സ്വയമുയരാൻ
തക്കം തേടുന്നവർ
വീർത്തു പൊങ്ങിയ കീശയെ
തൊട്ട് ചിരിക്കുന്നവർ;
അവരോ സ്വാർഥതതൻ
മുഖം മൂടികൾ…!!
ചിലന്തികൾ കൂടുവെച്ച
പഴകിജീർണ്ണിച്ച
നിയമപുസ്തകത്തിൻ
നിറം മങ്ങിയ ഇതളുകൾ
ഇളം കാറ്റിലും
ഉയരെ ഉയരെ പറക്കട്ടെ…!!
ഭരണകൂടങ്ങൾ
നേതൃനിരകൾ
ഇതാർക്ക് വേണ്ടി;
എവിടെയാണ്
നീതിയുടെ വാതിലുകൾ…!!
എവിടെയാണ്
കരുതലിൻ്റെ ചിറകുകൾ…!!
എവിടെയാണ്
രക്ഷിതാവിൻ്റെ മന്ദിരം…!!
എവിടെയാണ് തെരയേണ്ടത്..!!
മാനാഭിമാനങ്ങൾ
മൂടോടെ നശിപ്പിക്കാൻ
പച്ചയ്ക്ക് തിന്നാൻ
ഇവിടെയിനിയും
നരഭോജികൾ
ഊഴം കാത്തിരിപ്പുണ്ട്;
മുറവിളിക്കുന്ന
തെരുവുകളിലെ
കലാപങ്ങളുടെ
കെട്ടുകഥകളുടെ
ആവർത്തനങ്ങളിൽ
നിലവിളികളുയരുന്ന
കാതുകളുമുണ്ട്…!!
കരയുന്ന തെരുവിൽ
എവിടെയും കാണാം
വലിച്ചെറിയപ്പെടുന്ന
ആൺ/പെണ്ണുടലുകൾ..!!
ഇവിടെ ആരാണ്
രക്ഷയും പ്രതീക്ഷയും
ഇവിടെയിനി ആരാണ്…!!
ഉത്തരങ്ങളേതുമില്ലാതെ
ഇവിടെയെവിടെയും
സദാ ചോദ്യങ്ങളുയർന്ന്
കൊണ്ടേയിരിക്കും…!!

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

poem

അബദ്ധം

നിലാവുള്ള രാത്രിയിലെ നക്ഷത്രങ്ങളെ പോലെ, നിന്നെ സ്വന്തമാക്കാൻ വേണ്ടി ഞാൻ കാത്തിരുന്നു. എന്റെ ഹൃദയത്തിൽ കടന്ന് കൂടിയ നീർവീക്കാം എല്ലാം ശെരിയാകുമെന്ന് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. എനിക്ക്

....
malayalam-poem

വിധി

ചുറ്റും അപരിചിത ചലനങ്ങളാൽ താറുമാറായി മനസ്സതിലൂടെ നിശ്ചയമില്ലാ- ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു. എന്തിന് എന്തിനുവേണ്ടി സാമ്യമാം ചില ചോദ്യരേഖക്ക് മനസ്സ് സാക്ഷിയാകുന്നു. ശാന്തിതേടി കൺപോളയടച്ച് മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ, ചുറ്റും

....

പാരഡോക്‌സ്‌

ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു. ഉണർവിൽ ഉറങ്ങുന്ന പോലെ ഞാൻ പാതി ചത്ത് ജീവിക്കുന്ന വിരോദാഭാസമായി മാറി. ഇരു കരകളും അടുപ്പിക്കുന്തോറും പുഴവലുതാകുന്നു. ജീവിക്കുന്നവരെ തോൽപ്പിക്കുന്നയൊരു മാജിക്ക് എന്നിലുണ്ടാകണം. ഉത്തരമില്ലാതെ,

....
poem

അവൾ

ചാപ്പിള്ളക്ക് മുലപ്പാലേകി ജീവൻ നൽകുന്നവൾ. ചിറകൊടിഞ്ഞ ശലഭങ്ങൾക്ക് പൂവായി വിരിയുന്നവൾ. മറിവുണങ്ങാത്ത ഹൃത്തിന് ഉപ്പ് തേച്ചവൾ. ഗദ്യങ്ങളെ പെറ്റ് ആനന്ദത്തിൻ, പദ്യങ്ങൾ പാടുന്നവൾ. നൊമ്പരങ്ങളുടെ ചർക്കയിൽ ഈണങ്ങൾ

....

പരാതികളും പരിഭവങ്ങളും

സ്നേഹം പകരാനുള്ള മട്ടിൽ ആരും എന്നെ നോക്കി നിന്നില്ല കൂടെയുണ്ടെന്ന അർത്ഥത്തിൽ ആരുമെന്റെ കണ്ണുനീർ തുടയ്ച്ചില്ല ചുംബനം എന്തെന്ന് എന്റെ അധരം അറിഞ്ഞില്ല ആത്മാർത്ഥ സ്നേഹത്തിന്റെ ഭാഷയിൽ

....

സൂഫിയും പ്രണയവും

പ്രണയമാണ്, ഓരോ സൂഫി കഥയുടെ പിന്നിലും അവന്റെ പ്രഭുവിനോടും പ്രാണനോടുമുള്ള അടങ്ങാത്ത പ്രണയം ഒടുക്കമില്ലാതെ അവനതിൽ അലിയുന്നു ലയിക്കുന്നു…. പിന്നെ മലമുകളിലും മലഞ്ചരിവിലുമായി അവനതിനെ ആഴത്തിൽ ആസ്വദിക്കുന്നു…

....