malayalam poem

കർഷകൻ

മട കെട്ടിതേവി
പുഴമീനെതേടി
തോട്ടുവക്കത്തൊരു മീശക്കാരൻ
രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ

പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു
കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ
അന്തിയ്ക്ക് ചെമ്മാനം നോക്കി
മഴയ്ക്ക് കാത്തിരിയ്ക്കും
നേരത്തന്തിമാനം കടുക്കണാ-
രോമൽ താരം വിണ്ണിലെ അച്ഛൻ കനിഞ്ഞൊരോമൽ താരം

മണ്ണിന്റെ മണമറിഞ്ഞു
കാലത്തിൻ ദൂരമളന്നു വേഗത്തിൻ
വെള്ളിത്തേരായൊരു കൂറ്റൻ താളം
പച്ചപ്പിൻ പീലിവിരിച്ചൊരു മിന്നൽ രൂപം
അന്തിയ്ക്ക് കൂരിരുൾ നീക്കി മാരിവിൽ ചന്തം വിടർത്തി നാളത്തെ ഭൂമിയ്ക്കൊരു വെള്ളിത്തിങ്കൾ പാടത്തിന് പേരുമിനുക്കണ കർഷകത്തിങ്കൾ
******
ധനുസ്സ്‌ സുഭാഷ്

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Jacob Jr
Jacob Jr
5 years ago

Nice Poem

About The Author

ഒരു തിര

ഒരു തിര മറുതിരയോട് ചൊല്ലി പ്രണയം ആണ് സഖാ നിന്നോട് എനിക്ക്” .. “നിന്റെ പ്രണയത്തിൽ ഞാൻ അലിഞ്ഞ ഇല്ലാതെയാകും”” .. എന്ന് മറുതിര ഒരു തിരയോട്

....

രാത്രി

നീണ്ട രാത്രിയെ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടോ ? അത് നിങ്ങളെ കൊണ്ടുപോകും എവിടേക് എന്നറിയാതെ. നിശബ്ദത തളം കെട്ടികിടക്കുന്ന നിമിഷങ്ങൾ അവ സമ്മാനിക്കും. ദൂരെ എവിടെയോ ഓരിയിടുന്ന നായ

....

കാലപ്പൂട്ട്

നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത

....
poem

അബദ്ധം

നിലാവുള്ള രാത്രിയിലെ നക്ഷത്രങ്ങളെ പോലെ, നിന്നെ സ്വന്തമാക്കാൻ വേണ്ടി ഞാൻ കാത്തിരുന്നു. എന്റെ ഹൃദയത്തിൽ കടന്ന് കൂടിയ നീർവീക്കാം എല്ലാം ശെരിയാകുമെന്ന് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. എനിക്ക്

....

നീതി

നീതി അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ– ടുത്തോരമ്മ നടന്നു പൊരിവെയിലിൽ ഭരണം കയ്യാളും ആപ്പീസുതേടി…. വാടിത്തളരും പൊന്നോമനയെ ഇടയ്ക്കിടെ തലോടിത്തലോടിയും…. ഒരിക്കലും തീരാത്ത ജീവിതവ്യഥയെ പാകിയും ചുടുനിശ്വാസമിട്ടും വന്നു

....

പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ എന്നിലെ കണ്ണിൻ കോണിൽ മിന്നെ നീ എൻ ചിരിയിൻ കാരണമായി നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ പ്രണയപൂക്കൾ പിച്ചിയറിഞ്ഞും നടന്നകന്നു

....