malayalam poem

കർഷകൻ

മട കെട്ടിതേവി
പുഴമീനെതേടി
തോട്ടുവക്കത്തൊരു മീശക്കാരൻ
രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ

പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു
കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ
അന്തിയ്ക്ക് ചെമ്മാനം നോക്കി
മഴയ്ക്ക് കാത്തിരിയ്ക്കും
നേരത്തന്തിമാനം കടുക്കണാ-
രോമൽ താരം വിണ്ണിലെ അച്ഛൻ കനിഞ്ഞൊരോമൽ താരം

മണ്ണിന്റെ മണമറിഞ്ഞു
കാലത്തിൻ ദൂരമളന്നു വേഗത്തിൻ
വെള്ളിത്തേരായൊരു കൂറ്റൻ താളം
പച്ചപ്പിൻ പീലിവിരിച്ചൊരു മിന്നൽ രൂപം
അന്തിയ്ക്ക് കൂരിരുൾ നീക്കി മാരിവിൽ ചന്തം വിടർത്തി നാളത്തെ ഭൂമിയ്ക്കൊരു വെള്ളിത്തിങ്കൾ പാടത്തിന് പേരുമിനുക്കണ കർഷകത്തിങ്കൾ
******
ധനുസ്സ്‌ സുഭാഷ്

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Jacob Jr
Jacob Jr
5 years ago

Nice Poem

About The Author

രാത്രി

നീണ്ട രാത്രിയെ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടോ ? അത് നിങ്ങളെ കൊണ്ടുപോകും എവിടേക് എന്നറിയാതെ. നിശബ്ദത തളം കെട്ടികിടക്കുന്ന നിമിഷങ്ങൾ അവ സമ്മാനിക്കും. ദൂരെ എവിടെയോ ഓരിയിടുന്ന നായ

....
malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ… കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ സന്തോഷവും സങ്കടവും മാറിമാറി

....
malayalam poem

സ്തോത്രം

സ്തോത്രം ആരുടെയോ വിയര്‍പ്പില്‍ കുഴച്ച് അവന്‍റെ പേരെഴുതിയ ഒരു ധാന്യമണി ഏതോ അടുപ്പില്‍ ചുട്ടെടുത്ത് ഏതോ അകിടില്‍ ചുരന്ന് ആരോ കുറുക്കിയ പാലും ഇന്നും മുന്നിലെത്തി കണ്ണടച്ച്

....
poem

അബദ്ധം

നിലാവുള്ള രാത്രിയിലെ നക്ഷത്രങ്ങളെ പോലെ, നിന്നെ സ്വന്തമാക്കാൻ വേണ്ടി ഞാൻ കാത്തിരുന്നു. എന്റെ ഹൃദയത്തിൽ കടന്ന് കൂടിയ നീർവീക്കാം എല്ലാം ശെരിയാകുമെന്ന് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. എനിക്ക്

....
malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ , അല്ലെങ്കിലും നീ കാണില്ല കാരണം അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ ചെയ്യാത്ത

....

പാതകൾ

കലങ്ങിയ കണ്ണുകളും മന്വന്തരങ്ങളുടെ വേദനയുമായി കാലം പടിയിറങ്ങിപ്പോയ പാതകളിൽ അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ ഉണരുന്ന കൗതുകമായി മറഞ്ഞു കഴിഞ്ഞതൊക്കെയും മടങ്ങി വരുന്നു. ഒരുമിച്ചു പിന്നിട്ട പാതകളുടെ അവസാനത്തിലെ അനിശ്ചിതത്വത്തിൽ

....