ചിത

പകലിന്റെ ആമുഖം അവസാനിക്കാറായി..
ഇരവിന്റെ വിളിക്ക് കാതോർത്തു പക്ഷികൾ
ചില്ലകളിലെയ്ക്ക് ചേക്കേറി തുടങ്ങി..
ദിവസങ്ങളോ രാത്രികളോ അറിയാതെ ഞാനീ
ചുമരുകൾ താങ്ങിയിരിക്കുന്ന ഗൗളിയായിരിക്കുന്നു…
എനിക്ക് ചുറ്റുമുള്ള ലോകം ഉരുളുന്നുണ്ട്,
നീങ്ങുന്നുണ്ട്, മാറുന്നുണ്ട്…
എന്നാൽ ഞാൻ മാത്രം ഒന്നിനും മാറ്റാനാകാതെ
കാറ്റുപിടിക്കാത്ത പാറക്കല്ലുപോലെയിരിക്കുന്നു..
എപ്പോഴൊക്കെയോ വെയിൽ കനക്കുന്നുണ്ട്…
മഴയുടെ നൂലുകൾ ഭൂമിയെ തൊടുന്നുണ്ട്..
പൂക്കൾ വിരിയുന്നുണ്ട്, കായ്ക്കുന്നുണ്ട്…
എന്റെ ചുറ്റുമുള്ളവർ വളരുന്നുണ്ട്, മെലിയുന്നുണ്ട്..
ആരൊക്കെയോ ചിരിക്കുന്നുണ്ട്,
വേറെ ചിലപ്പോൾ ആർത്തനാദങ്ങളോ ശകാരങ്ങളോ കേൾക്കാം..
പക്ഷെ ഒന്നിനും എന്നെ മാറ്റാൻ കഴിയുന്നില്ലല്ലോ…
ഒരുപക്ഷേ,എനിക്ക് ജീവൻ ഇല്ലെങ്കിലോ?
പക്ഷെ ഞാൻ ശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നു..
വിശപ്പോ ദാഹമോ തോന്നുന്നതേയില്ല ഇപ്പോൾ..
കരയാറില്ല ഞാൻ, ചിരിക്കാറുമില്ല…
എന്നിലേക്കൊതുങ്ങിയത് കൊണ്ടാകാം,
ആരുമെന്നോട് സംസാരിക്കാറില്ല..
അല്ലെങ്കിൽ തന്നെ എന്ത് സംസാരിക്കാനാണ്,
നിനക്ക് ഭ്രാന്താണെന്നോ?
നിന്റെ ജീവൻ ദാനം നൽകി
നിന്റെ പ്രിയപ്പെട്ടവൻ പോയില്ലേയെന്നൊ?
അത് ശരിയാണല്ലോ, എനിക്ക് ജീവനുണ്ടപ്പോൾ,
എന്നാലെന്റെ ജീവന്റെ ജീവനടുത്തില്ലല്ലോ?
എന്നിട്ടും എനിക്കെന്താണാവോ കരയാൻ കഴിയാത്തത്?
ഒന്നുറങ്ങാൻ എങ്കിലും കഴിഞ്ഞെങ്കിൽ…
അതും വേണ്ടിയിരുന്നില്ല, ചെവിയിലെ ഈ
മൂളലെങ്കിലും ഒന്നില്ലാതെ ആയെങ്കിൽ…
കണ്ണടയ്ക്കുമ്പോൾ ഒരു ചിതയാണ് കാണുക…
എനിക്കുള്ളിലാണ് അത് കത്തുന്നതെന്ന് തോന്നുന്നു…
എനിക്കതിന്റെ ചൂടറിയാനാവുന്നുണ്ടല്ലോ..
എന്റെ ഹൃദയമാണോ എരിഞ്ഞു കത്തുന്നത്?
ആയിരിക്കാം, അവൻ എന്റെ ഹൃദയമായിരുന്നല്ലോ…
അവനെന്റെ ഹൃദയത്തിലായിരുന്നല്ലോ…
അവിടെ അവൻ നിറഞ്ഞിരിക്കുകയായിരുന്നല്ലോ…

Share on facebook
Share on twitter
Share on whatsapp
Share on telegram
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

പാതകൾ

കലങ്ങിയ കണ്ണുകളും മന്വന്തരങ്ങളുടെ വേദനയുമായി കാലം പടിയിറങ്ങിപ്പോയ പാതകളിൽ അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ ഉണരുന്ന കൗതുകമായി മറഞ്ഞു കഴിഞ്ഞതൊക്കെയും മടങ്ങി വരുന്നു. ഒരുമിച്ചു പിന്നിട്ട പാതകളുടെ അവസാനത്തിലെ അനിശ്ചിതത്വത്തിൽ

....

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....

കണ്ണുകളും സംസാരിക്കും… ലെ?

ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു. ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ? അറിയില്ലെനിക്ക് ഒന്നുമേ.. തിളക്കവും

....
India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….

....
malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ… കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ സന്തോഷവും സങ്കടവും മാറിമാറി

....

പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ, ആരെയൊക്കെ സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി- പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക. ഒരു കൈ കൊണ്ടൊരാളെ മുറുക്കെപ്പിടിക്കുമ്പോള്‍ ഒരു വിരല് കൊണ്ടെങ്കിലും സ്വയം താങ്ങി നില്‍ക്കുക. ഒരിക്കലൊരിക്കല്‍ ആരുമില്ലാതെയാവുകയാണെങ്കിലും ഹൃദയം

....