poem

അവൾ

ചാപ്പിള്ളക്ക് മുലപ്പാലേകി
ജീവൻ നൽകുന്നവൾ.
ചിറകൊടിഞ്ഞ ശലഭങ്ങൾക്ക്
പൂവായി വിരിയുന്നവൾ.
മറിവുണങ്ങാത്ത ഹൃത്തിന്
ഉപ്പ് തേച്ചവൾ.
ഗദ്യങ്ങളെ പെറ്റ്
ആനന്ദത്തിൻ, പദ്യങ്ങൾ
പാടുന്നവൾ.
നൊമ്പരങ്ങളുടെ ചർക്കയിൽ
ഈണങ്ങൾ നെയ്യുന്നവൾ.
കവികളെ കൊന്ന്,
കാലത്തിൻ മുറിവിൽ
മരുന്ന് വെക്കുന്ന,
കലഹിക്കുന്ന മനുഷ്യന്റെ
പച്ചയിറച്ചി ഉണക്കുന്ന,
ആനന്ദത്തിൻ കുന്തിയെ
കാലം,കവിതയെന്നു വിളിക്കുന്നു

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

കർഷകൻ

മട കെട്ടിതേവി പുഴമീനെതേടി തോട്ടുവക്കത്തൊരു മീശക്കാരൻ രാപ്പകലില്ലാതെ ആവോളമില്ലാതെ ഒറ്റാലിടുന്നൊരു മീശക്കാരൻ പാടത്തുനെല്ല് വിതച്ചു രാപ്പകൽ കാവലിരുന്നു കതിരുകൾ കൊയ്യുന്നൊരു മീശക്കാരൻ അന്തിയ്ക്ക് ചെമ്മാനം നോക്കി മഴയ്ക്ക്

....

ആരെഴുതി

ആരെഴുതി നിൻ നീല മിഴി കവ്യമായ് നിൻ ചൊടികൾ വർണമായ് നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ ഞാനെന്ന മീനിന്ന്

....

എന്റെ ഭാഷ എന്റെ അമ്മ

തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും… ഉള്ളൂരും ആശാനും വള്ളത്തോളും.. വളർത്തിയ മലയാളം ഉണരട്ടെ ഹൃദയത്തിൽ എന്നെന്നും … മാമാങ്കമാടിയ നിളയുടെ പുളിനവും പുണ്യം പൊഴിയുന്ന പമ്പാതീരവും.. അക്ഷര കേളിയായ്

....

സൂഫിയും പ്രണയവും

പ്രണയമാണ്, ഓരോ സൂഫി കഥയുടെ പിന്നിലും അവന്റെ പ്രഭുവിനോടും പ്രാണനോടുമുള്ള അടങ്ങാത്ത പ്രണയം ഒടുക്കമില്ലാതെ അവനതിൽ അലിയുന്നു ലയിക്കുന്നു…. പിന്നെ മലമുകളിലും മലഞ്ചരിവിലുമായി അവനതിനെ ആഴത്തിൽ ആസ്വദിക്കുന്നു…

....
poem

കുരുപൊട്ടുന്നവർ

ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു. ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ ന്തെന്നവർ വാതുവെക്കുന്നു ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു വിനായ് പുറത്തിറങ്ങി, കള്ള് കഞ്ചാവ്, പെൺവാണിഭൻ. കേട്ടപാടെ അറപ്പോടെയൻ

....
malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ , അല്ലെങ്കിലും നീ കാണില്ല കാരണം അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ ചെയ്യാത്ത

....