ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ
കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു.
ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ
ന്തെന്നവർ വാതുവെക്കുന്നു
ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു
വിനായ് പുറത്തിറങ്ങി, കള്ള്
കഞ്ചാവ്, പെൺവാണിഭൻ.
കേട്ടപാടെ അറപ്പോടെയൻ
നയനങ്ങൾ ചെവി പൊത്തി!
കഥകൾക്കുമേൽ കഥകളിൽ ഞാൻ
തനി വില്ലനായ് ഇണയില്ലാതെ
കുടിയില്ലാതെ പുതിയൊരു കുരുവായ്
അങ്ങാടിയിൽ പൊട്ടിമുളച്ചു.


കരയുന്ന തെരുവുകൾ
വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്നുണ്ട്, വിലാപങ്ങളിലെ കുരുന്നു ശബ്ദങ്ങൾ…!! കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളിൽ നിണമിരുണ്ട വിരൽപ്പാടുകൾ അവിടെവിടെയായി ചിതറികിടക്കുന്നതായി കാണാം…!! പ്രാണൻ്റെ പിടപ്പിനെ അറിയാത്ത കാതുകളിന്നും ഉടലോടെ മണ്ണിലുണ്ടെന്നത്