ചക്കു…

കോരിച്ചൊരിയുന്ന മഴയിലും അവൾ ആ റോഡിൽ തന്നെ നിലയുറപ്പിച്ചു… തിരിഞ്ഞു നടക്കുമ്പോൾ ആ പേമാരി എൻറെ കവിളുകളിൽ നിന്നും അവളുടെ ചുംബനങ്ങൾ മായിച്ചു കളഞ്ഞു… ഇനി ഒരിക്കലും ആർക്കും സമ്മാനിക്കാൻ കഴിയാത്ത വിധം ചുംബനങ്ങൾ ബാക്കി വച്ച എന്റെ ചുണ്ടുകൾ ആ മഴയിൽ മരവിച്ചു തുടങ്ങി… തിരിഞ്ഞ് നോക്കാൻ പോലും കഴിയാത്ത ഞാൻ എന്റെ അണ്ണാത്യുത്തിൽ ലജ്ജിച്ചു… ശബ്ദം പുറത്ത് വരാതെ ഞാൻ അലറി കരഞ്ഞു, കണ്ണുനീർ അറിയിക്കാതെ മഴ എന്നെ നനച്ചു കൊണ്ടിരുന്നു….
അവൾ ചെറുപ്പം മുതലേ ഒരു നല്ല നടി ആയിരുന്നു. എപ്പോഴും ആഹ്ലാദിച്ചുകഴിയുന്ന ഒരു പെണ്കുട്ടിയുടെ ഭാഗം അഭിനയിച്ചുകൊണ്ട് അവൾ എല്ലാവരെയും വശികരിച്ചു.തനിക്കു ചുറ്റുമുള്ളവരുടെ പുഞ്ചിരിക്കും,പൊട്ടിച്ചിരികൾക്കും,കണ്ണുനീരുകൾക് ആശ്വാസമായും അവൾ ഒരു പൂബാറ്റയെ പോലെ പാറി നടന്നു…
“ജിത്തു നീ എന്നെ ചക്കു എന്നു വിളിച്ചാൽ മതി”.
6 വർഷങ്ങൾക്കു ശേഷം വീണ്ടും അവളെ കണ്ടുമുട്ടിയപ്പോൾ എനിക് മുന്നിൽ നീട്ടിയ ഒറ്റ ഒരു നിബന്ധന ഇത് മാത്രം ആയിരുന്നു.അത് ഞങ്ങളുടെ രണ്ടാം ജന്മമായി ഒരുനിമിഷം ഞങ്ങൾക് തോന്നി പോയി.
ഓർമ്മ ചെപ്പുകൾ തുറന്നു മഞ്ചാടികുരുവിന്റെ മത്സര ശേഖരണം തുടങ്ങി ഇന്ന് അവളുടെ കരം എന്റെ ഉള്ളം കയ്യിൽ ഭദ്രമായി മുറുകെ പിടിച്ചിരിക്കുന്നത് വരെ അവൾ വചലയായി… മെല്ലെ കടൽകാറ്റ  ആസ്വദിച്ച് എന്റെ തോളിൽ ചാഞ്ഞപ്പോൾ, കുട്ടിക്കാലത്ത് ജിത്തുവിനൊപ്പം ഉറങ്ങണം എന്നു വാശിപിടിച്ചു കരഞ്ഞപ്പോൾ ‘അമ്മ നല്ല നുള്ളു വച്ചു കൊടുത്തതുമായ ഓർമ്മകൾ അവൾ പങ്കുവച്ചു…
തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ മഴ തുടങ്ങിരുന്നു…
അപ്പോഴും അവളെ കണ്ടു മതിവരാതെ നിശ്ശബ്ദതനായി മാത്രം ഞാൻ തുടർന്നു… യാത്ര പറയും മുൻപ് അവൾ എന്നെ കെട്ടിപ്പിടിച്ചു എന്റെ കവിളുകളിൽ മാറി മാറി ചുംബിച്ചു… പിടയുന്ന നോവ്‌ ആസ്വദിക്കും പോലെ അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു ഒഴുകി… അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിക്കുമ്പോഴും എഗ്ഗലോടെ അവൾ യാചിച്ചു…
“ജിത്തു നിനക്കു എന്നെ കെട്ടികൂടെ…”
വിടുവികാത്ത ആലിംഗന്നതിൽ നിന്നും ഞാൻ കുത്തറി മാറി തിരിഞ്ഞു നോക്കാതെ നടന്നകന്നു… കോരി ചൊരിയുന്ന ആ മഴയിലും ആ റോഡിൽ തന്നെ അവൾ  നിലയുറപ്പിച്ചു… എന്റെ ചുമലിൽ തൂങ്ങിയ ബാഗിനുള്ളിലെ അവളുടെ വിവാഹ സ്വീകരണ കത്തും എന്നോടൊപ്പം കുതിർന്നു തുടങ്ങിരുന്നു…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sign Up
10 months ago

Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.

About The Author

കട്ടുതിന്നൽ പ്രണയങ്ങൾ അപകടകരമോ ?

ബാല്യകാലത്തെങ്കിലും അല്പം കട്ടുതിന്നാത്തവരായി ആരെങ്കിലും ഉണ്ടോ ?? വളരെ വിരളമായിരിക്കും! അടുക്കളയുടെ കൈയ്യെത്തിപ്പിടിക്കാൻ പറ്റാത്ത അലമാരയുടെ മുകളിലെ തട്ടുകളിൽ ‘അമ്മ കാണാതെ എത്തിപ്പിടിച്ച മധുരപദാര്ഥങ്ങള് പോലെ തന്നെ

....

തുരുത്ത്

ശബ്ദം ഉണ്ടാക്കാതെ പതിയെ വാതിൽ ചാരി പുറത്തിറങ്ങി…മേശപ്പുറത്ത് വച്ചിരിക്കുന്ന ആ പാത്രത്തിലെ കഞ്ഞി അവൾ കുടിക്കാൻ പോകുന്നില്ല, അറിയാമത്… എങ്കിലും അതവിടെ കൊണ്ട് ചെന്ന് വയ്ക്കുമ്പോൾ എൻ്റെ

....
malayalam short story

രക്തസിന്ദൂരം

ചതിക്കാതെ കൂടെ നിന്നാൽ അവനെ മറ്റൊന്നിനു വേണ്ടിയും നഷ്ടപ്പെടുത്തില്ലെന്ന് ഞാനാദ്യമേ തീരുമാനിച്ചിരുന്നു, അതു കൊണ്ടു തന്നെ എന്റെ വീട്ടുക്കാരുടെ ശാപവാക്കുകൾ കേട്ടും, കുത്തുവാക്കുകൾ സഹിച്ചും, അവരോട് തർക്കുത്തരം

....

ഗാന്ധിജിയുടെ വട്ട കണ്ണട

അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം. കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന

....

ഇരട്ടച്ചൂട്ട്

ബാവൂട്ടിക്കാന്റെ മരണത്തിനു ശേഷം ഈ ഇടവഴികളിലൂടെ സഞ്ചരിക്കാൻ പൊതുവെ പേടിയാണ്. ആളുകൾ വരിവരിയായി നിന്ന് ദിക്ർ ചൊല്ലി ജനാസയുമായി പള്ളിയിലേക്ക് പോകുന്ന ആ യാത്രയിങ്ങനെ ഓർമ്മയിൽ വരും.

....
best malayalam short stories

ഭാര്യ ലെസ്‌ബിയനാണ്.

അലങ്കരിച്ച പട്ടുമെത്തയിൽ ഇരുന്നപ്പോൾ കൈകാലുകൾ ചെറുതായി വിറക്കുന്ന പോലെ ഒരു തോന്നൽ.. ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്.. ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ

....