malayalam short story

ഒരു തുളസി കതിരിന്റെ കഥ

തുളസി ഇലയുടെ സൗരഭ്യം ഉള്ള പെൺകൊടി , പ്രേമിച്ചു തുടങ്ങിയപ്പോൾ ക്ലാസ് മുറിയിൽ അവളുടെ പുറകിലെ ഇരിപ്പടം എന്നും എന്റെ സ്വന്തം ആയിരുന്നു ..

എല്ലാ പുസ്തകത്തിന്റെ മുകളിലും എണ്ണപ്പാട് അവൾ സമ്മാനിച്ചത് ആണ്

അറിയാത്ത മട്ടിൽ അവളുടെ നിറഞ്ഞ കേശം എന്റെ പുസ്തകത്തോട് ചേർത്ത് ഇടും ..

ആ മുടി ഇഴകളിൽ എന്റെ വിരലുകൾ പരതുമ്പോൾ നാസിക തുളച്ചു കേറുന്ന തുളസി കതിരുകളുടെ വാസന .. ഒരു ലഹരിക്കും തരാൻ പറ്റാത്ത ഹരം ആയിരുന്നു ..

ഒരിക്കൽ വാക മരത്തിന്റെ ചുവട്ടിൽ ചേർത്ത് പിടിച്ച നെറ്റിത്തടത്തിൽ ചാർത്തിയ സിന്ദൂരം .
വിയർപ്പ് പൊടിഞ്ഞു അക്ഷിയിലേക് ചായവെ …അവൾ അതീവ വിലോഭ ആയിരുന്നു.

കാതിലയിൽ തട്ടുമ്പോൾ അവളുടെ വിസ്‌ഫാരിത നേത്രദൃഷ്‌ടി എന്നിൽ ചിരി പടർത്തി.

എന്നോട് എന്നും ചേർന്ന് ഇരിക്കാൻ പ്രിയപെടുന്നവളെ …
ജീവിതകാലം മുഴുവൻ കൂടെ കൂടിയപ്പോൾ , സകല ചരാചരങ്ങളുടെയും വിഹാരരംഗം ആയ ഈ ഭൂമിയിൽ ഏറ്റവും യോഗശാലി ഞാൻ എന്ന് നിനച്ചു ..

അര്‍ബുദം വന്നു .. അവളുടെ മുടി ഇഴകൾ മുറിച്ചപ്പോളും, തുളസിയുടെ ഗന്ധം വിട്ട് പോയിരുന്നില്ല ,, ആ ചൂര് എന്റെ ജീവനിൽ അത്രെയും ആഴത്തിൽ അലിഞ്ഞു ചേർന്നിരുന്നു …

കാതിലകൾ ഊരി എന്റെ കയ്യിൽ ഏൽപ്പിച്ചോളും …പതറിയില്ല … അവൾക് വേണ്ടി ഞാൻ അത് ചേർത്ത് പിടിച്ചു ..

മനം മടുപ്പിക്കുന്ന ആശുപത്രിയുടെ ഗന്ധത്തിൽ നിന്ന് മോചിത ആയി , ചെറു യാത്ര മൊഴി പോലും പറയാതെ അവൾ പോയപ്പോൾ ..
ബാക്കി ആയത് സിന്ദൂര ചെപ്പ് ആയിരുന്നു …അവളുടെ വിയർപ്പ് തുള്ളികൾ . അഴക് പകർന്ന ആ ചുവന്ന പൊടിയിൽ മാത്രം എന്റെ മിഴിനീര്‍ പൊടിഞ്ഞു …

അറിയാതെ ………………..

Sangeetha suresh

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam short story

പ്രണയ ലേഖനം

ഒരു പറ്റം പോലീസുക്കാർ വീട്ടിലേക് കയറി വരുന്നത് കണ്ട് അവളുടെ അച്ഛൻ ഒന്നു പേടിച്ചു…. വീടിനു വെളിയിൽ നിർത്തിയിട്ടിരിക്കുന്ന പോലീസ് ജീപ്പിനു ചുറ്റും എന്താണെന്നറിയാൻ നാട്ടുകാർ ഓടി

....

ചിറകിന്റെ നിറം

  “ചിറക് പക്ഷികൾക്ക് മാത്രമുള്ളതാണോ? അല്ല മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും ചിറകുകളുണ്ട്. എന്നാൽ പക്ഷികളെപ്പോലെ ഏവർക്കും കാണുന്ന കണക്കിനല്ല എന്നുമാത്രം!!! ചാടുമ്പോഴൊക്കെ എങ്ങനാണ് വായുവിൽ ഉയർന്നു നിൽക്കുന്നത്?

....

നിലംതല്ലി

വടക്ക് ഇവന്റെ പേര് നിലംതല്ലി.. എന്നാൽ തെക്കർക്ക് ഇവൻ കൊട്ടോടി ആണ്.. അതാണ് ഭാഷയുടെ പ്രശ്നം.. ആനയും ഉറുമ്പും പോലെ.. 1980-90 കാലഘട്ടങ്ങൾക്ക് മുൻപ് വരെ വീട്

....

വോട്ട്!!

“അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം…” കേട്ടു കേട്ട് വല്ലാത്ത താല്പര്യം വന്നു മനസ്സിൽ തട്ടി നിൽക്കുന്ന നല്ലൊരു പാട്ട്, ആദ്യ ശബ്ദ കോലാഹലങ്ങൾ എല്ലാം

....

അമ്മയുടെ വിരലുകൾ

ഒരിക്കൽ തമ്മിൽ പിരിഞ്ഞ ശേഷം അച്ഛൻ അമ്മയേ വീണ്ടും സ്വന്തം ജീവിതത്തിലേക്കു തിരിച്ചു വിളിക്കാൻ വന്നിട്ടും അമ്മ അച്ഛനോടൊപ്പം പോകാൻ തയ്യാറായില്ലെന്നു മാത്രമല്ല, അച്ഛനോടെന്തോ വാശിയുള്ളതു പോലെയാണ്

....

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....