malayalam short story

ഒരു തുളസി കതിരിന്റെ കഥ

തുളസി ഇലയുടെ സൗരഭ്യം ഉള്ള പെൺകൊടി , പ്രേമിച്ചു തുടങ്ങിയപ്പോൾ ക്ലാസ് മുറിയിൽ അവളുടെ പുറകിലെ ഇരിപ്പടം എന്നും എന്റെ സ്വന്തം ആയിരുന്നു ..

എല്ലാ പുസ്തകത്തിന്റെ മുകളിലും എണ്ണപ്പാട് അവൾ സമ്മാനിച്ചത് ആണ്

അറിയാത്ത മട്ടിൽ അവളുടെ നിറഞ്ഞ കേശം എന്റെ പുസ്തകത്തോട് ചേർത്ത് ഇടും ..

ആ മുടി ഇഴകളിൽ എന്റെ വിരലുകൾ പരതുമ്പോൾ നാസിക തുളച്ചു കേറുന്ന തുളസി കതിരുകളുടെ വാസന .. ഒരു ലഹരിക്കും തരാൻ പറ്റാത്ത ഹരം ആയിരുന്നു ..

ഒരിക്കൽ വാക മരത്തിന്റെ ചുവട്ടിൽ ചേർത്ത് പിടിച്ച നെറ്റിത്തടത്തിൽ ചാർത്തിയ സിന്ദൂരം .
വിയർപ്പ് പൊടിഞ്ഞു അക്ഷിയിലേക് ചായവെ …അവൾ അതീവ വിലോഭ ആയിരുന്നു.

കാതിലയിൽ തട്ടുമ്പോൾ അവളുടെ വിസ്‌ഫാരിത നേത്രദൃഷ്‌ടി എന്നിൽ ചിരി പടർത്തി.

എന്നോട് എന്നും ചേർന്ന് ഇരിക്കാൻ പ്രിയപെടുന്നവളെ …
ജീവിതകാലം മുഴുവൻ കൂടെ കൂടിയപ്പോൾ , സകല ചരാചരങ്ങളുടെയും വിഹാരരംഗം ആയ ഈ ഭൂമിയിൽ ഏറ്റവും യോഗശാലി ഞാൻ എന്ന് നിനച്ചു ..

അര്‍ബുദം വന്നു .. അവളുടെ മുടി ഇഴകൾ മുറിച്ചപ്പോളും, തുളസിയുടെ ഗന്ധം വിട്ട് പോയിരുന്നില്ല ,, ആ ചൂര് എന്റെ ജീവനിൽ അത്രെയും ആഴത്തിൽ അലിഞ്ഞു ചേർന്നിരുന്നു …

കാതിലകൾ ഊരി എന്റെ കയ്യിൽ ഏൽപ്പിച്ചോളും …പതറിയില്ല … അവൾക് വേണ്ടി ഞാൻ അത് ചേർത്ത് പിടിച്ചു ..

മനം മടുപ്പിക്കുന്ന ആശുപത്രിയുടെ ഗന്ധത്തിൽ നിന്ന് മോചിത ആയി , ചെറു യാത്ര മൊഴി പോലും പറയാതെ അവൾ പോയപ്പോൾ ..
ബാക്കി ആയത് സിന്ദൂര ചെപ്പ് ആയിരുന്നു …അവളുടെ വിയർപ്പ് തുള്ളികൾ . അഴക് പകർന്ന ആ ചുവന്ന പൊടിയിൽ മാത്രം എന്റെ മിഴിനീര്‍ പൊടിഞ്ഞു …

അറിയാതെ ………………..

Sangeetha suresh

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Binance Account
11 months ago

I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

About The Author

malayalam story

വിഹിതം

“അവിടെ എഴുതേണ്ടത് അച്ഛന്റെ പേരാണ്….”ജയ കൊടുത്ത അപ്ലിക്കേഷൻ ഫോം വാങ്ങി നോക്കിയ സുധാകരൻ മാഷ് തെല്ലമ്പരപ്പോടെ അവളെ നോക്കി..“എന്റെ കുഞ്ഞിന്റെ അച്ഛന്റെ പേര് തന്നെയാ മാഷേ ഞാൻ

....

കട്ടുതിന്നൽ പ്രണയങ്ങൾ അപകടകരമോ ?

ബാല്യകാലത്തെങ്കിലും അല്പം കട്ടുതിന്നാത്തവരായി ആരെങ്കിലും ഉണ്ടോ ?? വളരെ വിരളമായിരിക്കും! അടുക്കളയുടെ കൈയ്യെത്തിപ്പിടിക്കാൻ പറ്റാത്ത അലമാരയുടെ മുകളിലെ തട്ടുകളിൽ ‘അമ്മ കാണാതെ എത്തിപ്പിടിച്ച മധുരപദാര്ഥങ്ങള് പോലെ തന്നെ

....

ബെൽ

ഇരുപത് വർഷത്തോളമായി ഒരേ കമ്പനിയിൽ പ്യൂണായി ജോലി ചെയ്യുന്നു ദാസപ്പൻ. ശമ്പളം അത്ര ആകർഷകമല്ലെങ്കിലും, അതിൽ അയാൾ തൃപ്തനല്ലെന്ന് അദ്ദേഹത്തിന്റെ മുഖം വെളിപ്പെടുത്തിയിരുന്നു. അതിരാവിലെ തന്നെ ഓഫീസിലെത്തി,

....

21 മണി ആകാറായി കേട്ടോ…

വൈകുന്നേരം ഇരുട്ട് വീണ് രാത്രിയിലേയ്ക്ക് കടക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇരുണ്ട് കൂടിയ കാർമേഘങ്ങൾക്കിടയിൽ പുറത്തേയ്ക്ക് വരാനെന്നപോലെ മിന്നലും വെപ്രാളപ്പെടുന്നത് വ്യക്തമായിരുന്നു.എന്നാൽ ഇതൊന്നും ഗൗനിക്കാതെ ചാറ്റൽ മഴ എല്ലായിടത്തും അതീവ

....

ഓർമയിലെ പൊന്നോണം – ഓഗസ്റ്റ്‌ 17 പ്രഭാതം

2022 ഓഗസ്റ്റ്‌ 17 പ്രഭാതം. സമയമറിയാനായി മൊബൈല്‍ തുറന്നതും ചിങ്ങം വന്നു  ‘പിറന്നിരിയ്ക്കുന്നു’ എന്നറിയിക്കുന്ന വീഡിയോ വാട്ട്സപ്പ് മെസ്സേജ് വന്നെത്തി. അതിനോടൊപ്പം മുന്‍‌കൂര്‍ പൊന്നോണാശംസകളും. ഓക്കെയ് !

....

വോട്ട്!!

“അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് സുഖം…” കേട്ടു കേട്ട് വല്ലാത്ത താല്പര്യം വന്നു മനസ്സിൽ തട്ടി നിൽക്കുന്ന നല്ലൊരു പാട്ട്, ആദ്യ ശബ്ദ കോലാഹലങ്ങൾ എല്ലാം

....