malayalam poem

സ്തോത്രം

സ്തോത്രം
ആരുടെയോ വിയര്‍പ്പില്‍ കുഴച്ച്
അവന്‍റെ പേരെഴുതിയ ഒരു ധാന്യമണി
ഏതോ അടുപ്പില്‍ ചുട്ടെടുത്ത്
ഏതോ അകിടില്‍ ചുരന്ന്
ആരോ കുറുക്കിയ പാലും
ഇന്നും മുന്നിലെത്തി
കണ്ണടച്ച് കൈകൂപ്പി
നമ്രശിരസ്കനായ്….
അന്നന്നത്തെ അത്താഴം
അവനെ തേടി തീന്‍മേശയില്‍
പുകക്കുഴലിലൂടെ വന്ന്
വെച്ചു മറയുന്നു
യാരോ ഒരാള്‍ .

Unni T C

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ… കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ സന്തോഷവും സങ്കടവും മാറിമാറി

....
poem

വയസ്സായി

തൊണ്ണൂറുകളിലെ, പുത്തൻ സ്മാർട്ട്ഫോൺ ഇന്ന്, പഴഞ്ചനായി. ഓർമകളുടെ ബാറ്ററി ചിന്നത്തിൽ മറവിയുടെ ചോപ്പ് കത്തി. വയസ്സായി. വൈകാതെ, ദൈവം മൊബൈല് മാറ്റുമെന്ന് തോന്നുന്നു. മുടന്തി നടക്കുമ്പോൾ വിരലാഞ്ഞു

....

കാലപ്പൂട്ട്

നിനക്കാതെ തന്നെ സമയം വരുന്നു. അല്ല വന്നു കൊണ്ടേയിരിക്കുന്നു. ഞാനിര, നീയിര, അല്ല ആരാണ് ഇരയല്ലാതാവുന്നത് (ആയിക്കൊണ്ടേയിരിക്കുന്നത്) മാടിവിളിക്കുന്നുണ്ടാകസ്മികത നിനക്കാത്ത ഭൂവിൽ വേണ്ടാത്തത് നമ്മെ പുൽകിക്കൊണ്ടേയിരിക്കുന്നു. അനന്താകസ്മികത

....

സൂഫിയും പ്രണയവും

പ്രണയമാണ്, ഓരോ സൂഫി കഥയുടെ പിന്നിലും അവന്റെ പ്രഭുവിനോടും പ്രാണനോടുമുള്ള അടങ്ങാത്ത പ്രണയം ഒടുക്കമില്ലാതെ അവനതിൽ അലിയുന്നു ലയിക്കുന്നു…. പിന്നെ മലമുകളിലും മലഞ്ചരിവിലുമായി അവനതിനെ ആഴത്തിൽ ആസ്വദിക്കുന്നു…

....

പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ എന്നിലെ കണ്ണിൻ കോണിൽ മിന്നെ നീ എൻ ചിരിയിൻ കാരണമായി നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ പ്രണയപൂക്കൾ പിച്ചിയറിഞ്ഞും നടന്നകന്നു

....
malayalam poems

ചലനമറ്റ ഘടികാരം

നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.

....