പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ,
ആരെയൊക്കെ
സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി-
പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക.

ഒരു കൈ കൊണ്ടൊരാളെ
മുറുക്കെപ്പിടിക്കുമ്പോള്‍
ഒരു വിരല് കൊണ്ടെങ്കിലും
സ്വയം താങ്ങി നില്‍ക്കുക.

ഒരിക്കലൊരിക്കല്‍
ആരുമില്ലാതെയാവുകയാണെങ്കിലും
ഹൃദയം
കൊണ്ട്
ജീവിക്കാനതത്യവശ്യമാണ്.

സന്തോഷമായിട്ടിരിക്കുകയെന്നാല്‍
ഇടക്കെങ്കിലും
തന്നെക്കുറിച്ച് മാത്രമോര്‍ത്ത്
തനിക്ക് വേണ്ടി മാത്രം
ജീവിക്കുകയെന്ന് കൂടെയാണ്..

പ്രിയ്യപ്പെട്ടവളേ..

കടല് പോലെ സ്നേഹിക്കുക.
ഭൂമി പോലെ
വിശാലതയുള്ളവളാവുക.
ഒരാള്‍ തന്റേതല്ലെന്ന്
തോന്നുന്ന നേരത്ത്
വേദനയോടെയാണെങ്കിലും
ആ വാതില്‍ കൊട്ടിയടച്ചേക്കുക.

ഏറ്റവുമവസാനത്തില്‍
സ്നേഹം
മാത്രമാഗ്രഹിക്കുന്ന
ജീവിയാണ്
മനുഷ്യനെന്നതിനാല്‍
കുറച്ചൊക്കെ
വേദനിച്ചും വേദനിപ്പിച്ചും
തന്നെ മുന്നോട്ട്
പറക്കുന്ന
പൂമ്പാറ്റകളാവുക..!

രചന – സവിന

Share on facebook
Share on twitter
Share on whatsapp
Share on telegram
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

നീ അറിയുന്നുണ്ടോ?

നീ ചിരിച്ചാൽ അന്ന് വസന്തം പൂക്കും. ശരത്ക്കാല സന്ധ്യകൾ നമ്മിൽ പ്രണയം പൊഴിക്കും. നീ കരഞ്ഞാൽ അന്ന് വർഷം ചിന്നും. കാർമുകിൽകൂട്ടങ്ങൾ തമ്മിൽത്തല്ലി പൊട്ടിച്ചിതറും. നിൻ്റെ ഹർഷങ്ങളിൽ

....
malayalam poem

തീവണ്ടിയും മനുഷ്യരും

രാവിലെ തിക്കിനും തിരക്കിനും ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ… കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ സന്തോഷവും സങ്കടവും മാറിമാറി

....
malayalam poem

പുഞ്ചിരി

കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ നീ അണഞ്ഞു ജീവനിൽ പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ നീർ കണങ്ങൾ തൂമഞ്ഞിൻ പീലികൾ

....

എന്റെ ഭാഷ എന്റെ അമ്മ

തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും… ഉള്ളൂരും ആശാനും വള്ളത്തോളും.. വളർത്തിയ മലയാളം ഉണരട്ടെ ഹൃദയത്തിൽ എന്നെന്നും … മാമാങ്കമാടിയ നിളയുടെ പുളിനവും പുണ്യം പൊഴിയുന്ന പമ്പാതീരവും.. അക്ഷര കേളിയായ്

....
malayalam poem

കടൽ

കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു അപൂർണ കാവ്യങ്ങൾ ഓരോ പകലിനോടും യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ ഇലകൾ ഒക്കെയും

....

കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്നുണ്ട്, വിലാപങ്ങളിലെ കുരുന്നു ശബ്ദങ്ങൾ…!! കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളിൽ നിണമിരുണ്ട വിരൽപ്പാടുകൾ അവിടെവിടെയായി ചിതറികിടക്കുന്നതായി കാണാം…!! പ്രാണൻ്റെ പിടപ്പിനെ അറിയാത്ത കാതുകളിന്നും ഉടലോടെ മണ്ണിലുണ്ടെന്നത്

....