പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ,
ആരെയൊക്കെ
സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി-
പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക.

ഒരു കൈ കൊണ്ടൊരാളെ
മുറുക്കെപ്പിടിക്കുമ്പോള്‍
ഒരു വിരല് കൊണ്ടെങ്കിലും
സ്വയം താങ്ങി നില്‍ക്കുക.

ഒരിക്കലൊരിക്കല്‍
ആരുമില്ലാതെയാവുകയാണെങ്കിലും
ഹൃദയം
കൊണ്ട്
ജീവിക്കാനതത്യവശ്യമാണ്.

സന്തോഷമായിട്ടിരിക്കുകയെന്നാല്‍
ഇടക്കെങ്കിലും
തന്നെക്കുറിച്ച് മാത്രമോര്‍ത്ത്
തനിക്ക് വേണ്ടി മാത്രം
ജീവിക്കുകയെന്ന് കൂടെയാണ്..

പ്രിയ്യപ്പെട്ടവളേ..

കടല് പോലെ സ്നേഹിക്കുക.
ഭൂമി പോലെ
വിശാലതയുള്ളവളാവുക.
ഒരാള്‍ തന്റേതല്ലെന്ന്
തോന്നുന്ന നേരത്ത്
വേദനയോടെയാണെങ്കിലും
ആ വാതില്‍ കൊട്ടിയടച്ചേക്കുക.

ഏറ്റവുമവസാനത്തില്‍
സ്നേഹം
മാത്രമാഗ്രഹിക്കുന്ന
ജീവിയാണ്
മനുഷ്യനെന്നതിനാല്‍
കുറച്ചൊക്കെ
വേദനിച്ചും വേദനിപ്പിച്ചും
തന്നെ മുന്നോട്ട്
പറക്കുന്ന
പൂമ്പാറ്റകളാവുക..!

രചന – സവിന

Share on facebook
Share on twitter
Share on whatsapp
Share on telegram
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

poem

കുരുപൊട്ടുന്നവർ

ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു. ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ ന്തെന്നവർ വാതുവെക്കുന്നു ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു വിനായ് പുറത്തിറങ്ങി, കള്ള് കഞ്ചാവ്, പെൺവാണിഭൻ. കേട്ടപാടെ അറപ്പോടെയൻ

....
malayalam poem

പുഞ്ചിരി

കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ നീ അണഞ്ഞു ജീവനിൽ പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ നീർ കണങ്ങൾ തൂമഞ്ഞിൻ പീലികൾ

....

ശൂന്യത

കവിത പൂക്കുന്ന കണ്ണുകളാണ് അവളുടേത്‌… നിമിഷാർദ്ധം കൊണ്ട് ഭാവങ്ങൾ മാറിമറിയുന്ന നേർത്ത രണ്ട് ദർപ്പണങ്ങൾ….. ആദ്യമായി കാണുന്നൊരാൾക്ക് അവളുടെ ചിരിക്കുന്ന, പ്രകാശിതമായ കണ്ണുകളെയെ അറിയാൻ കഴിയൂ… ഒരു

....

ചില പെണ്ണുങ്ങൾ

വിയർപ്പ് കണങ്ങൾ ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്. അഴിഞ്ഞുലഞ്ഞ ഉടയാടകൾ. താഴേയ്ക്കൂർന്ന മടിക്കുത്തിൽ മുഷിഞ്ഞ നോട്ടുകൾ ഒട്ടിയ കവിളുകൾ വിറയ്ക്കുന്ന കൈകൾ മങ്ങിയ മൂക്കുത്തിയിൽ മോഹങ്ങളുറങ്ങുന്നു…!! നഷ്ടനിദ്രയുടെ പരിഭവത്തിൽ കുഴിഞ്ഞു

....

നീതി

നീതി അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ– ടുത്തോരമ്മ നടന്നു പൊരിവെയിലിൽ ഭരണം കയ്യാളും ആപ്പീസുതേടി…. വാടിത്തളരും പൊന്നോമനയെ ഇടയ്ക്കിടെ തലോടിത്തലോടിയും…. ഒരിക്കലും തീരാത്ത ജീവിതവ്യഥയെ പാകിയും ചുടുനിശ്വാസമിട്ടും വന്നു

....
poem

വയസ്സായി

തൊണ്ണൂറുകളിലെ, പുത്തൻ സ്മാർട്ട്ഫോൺ ഇന്ന്, പഴഞ്ചനായി. ഓർമകളുടെ ബാറ്ററി ചിന്നത്തിൽ മറവിയുടെ ചോപ്പ് കത്തി. വയസ്സായി. വൈകാതെ, ദൈവം മൊബൈല് മാറ്റുമെന്ന് തോന്നുന്നു. മുടന്തി നടക്കുമ്പോൾ വിരലാഞ്ഞു

....