പൂമ്പാറ്റകൾ

പ്രിയ്യപ്പെട്ടവളേ,
ആരെയൊക്കെ
സ്നേഹിക്കുമ്പോഴും പെട്ടെന്നൊരിക്കലയാളിറങ്ങി-
പ്പോയേക്കാമെന്ന് വെറുതേയെങ്കിലും ചിന്തിച്ചേക്കുക.

ഒരു കൈ കൊണ്ടൊരാളെ
മുറുക്കെപ്പിടിക്കുമ്പോള്‍
ഒരു വിരല് കൊണ്ടെങ്കിലും
സ്വയം താങ്ങി നില്‍ക്കുക.

ഒരിക്കലൊരിക്കല്‍
ആരുമില്ലാതെയാവുകയാണെങ്കിലും
ഹൃദയം
കൊണ്ട്
ജീവിക്കാനതത്യവശ്യമാണ്.

സന്തോഷമായിട്ടിരിക്കുകയെന്നാല്‍
ഇടക്കെങ്കിലും
തന്നെക്കുറിച്ച് മാത്രമോര്‍ത്ത്
തനിക്ക് വേണ്ടി മാത്രം
ജീവിക്കുകയെന്ന് കൂടെയാണ്..

പ്രിയ്യപ്പെട്ടവളേ..

കടല് പോലെ സ്നേഹിക്കുക.
ഭൂമി പോലെ
വിശാലതയുള്ളവളാവുക.
ഒരാള്‍ തന്റേതല്ലെന്ന്
തോന്നുന്ന നേരത്ത്
വേദനയോടെയാണെങ്കിലും
ആ വാതില്‍ കൊട്ടിയടച്ചേക്കുക.

ഏറ്റവുമവസാനത്തില്‍
സ്നേഹം
മാത്രമാഗ്രഹിക്കുന്ന
ജീവിയാണ്
മനുഷ്യനെന്നതിനാല്‍
കുറച്ചൊക്കെ
വേദനിച്ചും വേദനിപ്പിച്ചും
തന്നെ മുന്നോട്ട്
പറക്കുന്ന
പൂമ്പാറ്റകളാവുക..!

രചന – സവിന

Share on facebook
Share on twitter
Share on whatsapp
Share on telegram
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

പരാതികളും പരിഭവങ്ങളും

സ്നേഹം പകരാനുള്ള മട്ടിൽ ആരും എന്നെ നോക്കി നിന്നില്ല കൂടെയുണ്ടെന്ന അർത്ഥത്തിൽ ആരുമെന്റെ കണ്ണുനീർ തുടയ്ച്ചില്ല ചുംബനം എന്തെന്ന് എന്റെ അധരം അറിഞ്ഞില്ല ആത്മാർത്ഥ സ്നേഹത്തിന്റെ ഭാഷയിൽ

....

കണ്ണുകളും സംസാരിക്കും… ലെ?

ഒരു തെലുപോലും കരഞ്ഞിട്ടില്ല ഞാൻ എന്നിട്ടും എന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയ പോലെ കാണപെടുന്നു. ഇനി അവ എന്തെങ്കിലും പറയാതെ പറയാൻ ആഗ്രഹിക്കുന്നുണ്ടാവോ? അറിയില്ലെനിക്ക് ഒന്നുമേ.. തിളക്കവും

....

നീതി

നീതി അലറിക്കരയും കുഞ്ഞിനെ ഒക്കത്തെ– ടുത്തോരമ്മ നടന്നു പൊരിവെയിലിൽ ഭരണം കയ്യാളും ആപ്പീസുതേടി…. വാടിത്തളരും പൊന്നോമനയെ ഇടയ്ക്കിടെ തലോടിത്തലോടിയും…. ഒരിക്കലും തീരാത്ത ജീവിതവ്യഥയെ പാകിയും ചുടുനിശ്വാസമിട്ടും വന്നു

....

ആത്മാവിനെ മുറിവേൽപ്പിക്കുമ്പോൾ

സ്നേഹമാണിതെന്ന്, അനുരാഗമാണെന്ന് പറഞ്ഞാൽ മതിയായിരുന്നു; ഞാനെന്റെ ജീവൻ തന്നെ നിനക്ക് സന്തോഷത്തോടെ നൽകുമായിരുന്നു… നീയെന്നെ എപ്പോഴെങ്കിലും നിന്റെ പ്രണയിനിയായി കണ്ടിരുന്നെങ്കിൽ, ഞാനെന്നെ സന്തോഷത്തോടെ നിനക്ക് വിട്ട് തരുമായിരുന്നേനെ….

....
malayalam-poem

വിധി

ചുറ്റും അപരിചിത ചലനങ്ങളാൽ താറുമാറായി മനസ്സതിലൂടെ നിശ്ചയമില്ലാ- ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു. എന്തിന് എന്തിനുവേണ്ടി സാമ്യമാം ചില ചോദ്യരേഖക്ക് മനസ്സ് സാക്ഷിയാകുന്നു. ശാന്തിതേടി കൺപോളയടച്ച് മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ, ചുറ്റും

....

പാതകൾ

കലങ്ങിയ കണ്ണുകളും മന്വന്തരങ്ങളുടെ വേദനയുമായി കാലം പടിയിറങ്ങിപ്പോയ പാതകളിൽ അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ ഉണരുന്ന കൗതുകമായി മറഞ്ഞു കഴിഞ്ഞതൊക്കെയും മടങ്ങി വരുന്നു. ഒരുമിച്ചു പിന്നിട്ട പാതകളുടെ അവസാനത്തിലെ അനിശ്ചിതത്വത്തിൽ

....