പാതകൾ

കലങ്ങിയ കണ്ണുകളും
മന്വന്തരങ്ങളുടെ വേദനയുമായി
കാലം പടിയിറങ്ങിപ്പോയ പാതകളിൽ
അപരിചിതത്വത്തിന്റെ വിഭ്രാന്തിയിൽ
ഉണരുന്ന കൗതുകമായി
മറഞ്ഞു കഴിഞ്ഞതൊക്കെയും
മടങ്ങി വരുന്നു.

ഒരുമിച്ചു പിന്നിട്ട പാതകളുടെ
അവസാനത്തിലെ അനിശ്ചിതത്വത്തിൽ
നമുക്കിന്നു കാഴ്ച നഷ്ടമായിരിക്കുന്നു.

വിളറുന്ന തൊട്ടാവാടിപ്പൂക്കളും
നിശബ്ദമായ ഓലപ്പീപ്പിക്കളും
ഉതിർന്നു വീണ മഞ്ചാടി മുത്തുകളും
ഓർമ്മകളുടെ ഓരങ്ങളിൽ
നമ്മെ കാത്തിരിക്കുന്നു.

നാമെന്നും
ഒഴുകുന്ന വെള്ളത്തിൽ
കൊട്ടാരം നിർമ്മിക്കുകയായിരുന്നു.

അഴുകിയ കിനാവുകളുടെ മീതേ
പ്രത്യാശയുടെ പൂക്കൾ വിടർത്താനോ
പിഞ്ചിക്കീറിയ പൂക്കളുടെ ഇതളുകൾ
കൊരുത്തു ചേർക്കാനോ
ഒരിക്കലും നമുക്കാവില്ല.
കൊളുത്തുകളില്ലാത്ത ഒരു സ്നേഹച്ചങ്ങല
ഇനിയും നമ്മെ ഒരുമിച്ചു ചേർക്കില്ല.

കുടിയൊഴിഞ്ഞ കാലം
പുറകിലേക്ക് നടന്ന്
നമ്മെയും കടന്നു പോയി.
മഴത്തുള്ളികൾ
ചതുപ്പു നിലങ്ങളുടെ നനവിൽ
അറിയപ്പെടാതെ
മറഞ്ഞു പോയി
നിശ്ചലമായ ശരീരത്തിൽ
പടർന്നു കയറുന്ന
പൂപ്പലുകളെയോർത്തു വ്യാകുലരായി
നാമിപ്പോൾ
ഇല്ലാതായിരിക്കുന്നു.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

പണം

കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും

....

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....

പരാതികളും പരിഭവങ്ങളും

സ്നേഹം പകരാനുള്ള മട്ടിൽ ആരും എന്നെ നോക്കി നിന്നില്ല കൂടെയുണ്ടെന്ന അർത്ഥത്തിൽ ആരുമെന്റെ കണ്ണുനീർ തുടയ്ച്ചില്ല ചുംബനം എന്തെന്ന് എന്റെ അധരം അറിഞ്ഞില്ല ആത്മാർത്ഥ സ്നേഹത്തിന്റെ ഭാഷയിൽ

....
malayalam poem

കടൽ

കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു അപൂർണ കാവ്യങ്ങൾ ഓരോ പകലിനോടും യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ ഇലകൾ ഒക്കെയും

....
poem

അവൾ

ചാപ്പിള്ളക്ക് മുലപ്പാലേകി ജീവൻ നൽകുന്നവൾ. ചിറകൊടിഞ്ഞ ശലഭങ്ങൾക്ക് പൂവായി വിരിയുന്നവൾ. മറിവുണങ്ങാത്ത ഹൃത്തിന് ഉപ്പ് തേച്ചവൾ. ഗദ്യങ്ങളെ പെറ്റ് ആനന്ദത്തിൻ, പദ്യങ്ങൾ പാടുന്നവൾ. നൊമ്പരങ്ങളുടെ ചർക്കയിൽ ഈണങ്ങൾ

....
malayalam-poem

വിധി

ചുറ്റും അപരിചിത ചലനങ്ങളാൽ താറുമാറായി മനസ്സതിലൂടെ നിശ്ചയമില്ലാ- ചിന്താവിശേഷങ്ങളെ മാടിവിളിക്കുന്നു. എന്തിന് എന്തിനുവേണ്ടി സാമ്യമാം ചില ചോദ്യരേഖക്ക് മനസ്സ് സാക്ഷിയാകുന്നു. ശാന്തിതേടി കൺപോളയടച്ച് മയക്കയാത്രയിലേക്ക് പ്രവേശിച്ചാൽ, ചുറ്റും

....