അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു.

നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ ഈയുള്ളവന്റെ അവസ്ഥ അതല്ല…

തീ പിടിപ്പിക്കാനായി പേരയുടെ തണലിൽ അമ്മ കൂട്ടിയിട്ട ഓലകളിൽ മുഴുത്ത ഒരെണ്ണം തപ്പിയെടുത്തു ബാറ്റുണ്ടാക്കുന്ന തിരക്കിലായിരുന്നു ഞാൻ. കളി മറ്റെങ്ങും ആയിരുന്നില്ല വീടിന്റെ അടുക്കളഭാഗത്ത്!!!കളിക്കാൻ അൽപ്പം പഴകിയ ഒരു കനമുള്ള പന്ത് ആയതുകൊണ്ട് തന്നെ നല്ല ഉണങ്ങിയ മടൽ ബാറ്റ് തന്നെ ഉണ്ടാക്കികളഞ്ഞു, കാരണം പച്ച മടലുകൊണ്ട് ഉണ്ടാക്കിയാൽ കൈ തരിക്കുമായിരുന്നു, അത്ര കനമുണ്ടായിരുന്നു ആ ഭീമൻ പന്തിന്!!!

തൊട്ടടുത്തുള്ള ഭിത്തിയിൽ ഇഷ്ട്ടിക കൊണ്ട് ഒരു വരയിട്ടിരുന്നു, അതിന്റെ മുകളിലേയ്ക്ക് പന്ത് കൊണ്ടാൽ ഔട്ടാകും പോരാത്തതിന് അടുത്തുള്ള തോടുകളിലും തൊട്ടു മുൻപിലെ കിണറ്റിലും ഉയർത്തി അടിച്ചാൽ സംഗതി ഔട്ടാണ് ☺️

അങ്ങനെ കളിയൊക്കെ തുടങ്ങി, പതിവുപോലെ അച്ഛൻ എതിർ ടീമിലാണ്. അങ്ങനെ എതിര് വരുമ്പോൾ വല്ലാത്ത വാശിയാണ് ഓരോ കളികൾക്കും. ഓരോ മിനിറ്റിലും തർക്കവും ബഹളങ്ങളുമാണ് അവിടെയുണ്ടായിരുന്നത്. ഇങ്ങനെ അതി ഭയങ്കരമായ വാശിയിൽ നിൽക്കുന്ന സമയത്താണ് പാങ്ങിനു കിട്ടിയൊരു പന്ത് ഞാൻ ഉയർത്തി അടിക്കുന്നത്. എല്ലാവരെയും മറികടന്നു മൂളിപ്പാട്ടും പാടി പന്ത് ബൗണ്ടറിയിലേയ്ക്ക് പാഞ്ഞപ്പോൾ അവിടെ പെട്ടന്നൊരാൾ പ്രത്യക്ഷപ്പെട്ടു, മാറ്റാരുമല്ല “അമ്മ “. ആ പന്ത് അമ്മ കാലുകൊണ്ട് തടുത്തിട്ടു. ഇജ്ജാതി ഫീൽഡിങ് ആ പന്തിന്റെ മുൻപിൽ ഞങ്ങള് പോലും ചെയ്തിട്ടില്ല.

“അയ്യോ… എന്റെ കാല്, ഒരു കോപ്പ് കളി 😡”

കാലും പോത്തിപ്പിടിച്ചു അമ്മ ദേഷ്യത്തോടെ ബഹളമുണ്ടക്കാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കളെയും അനിയനെയും കാണാതായി!!! മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു.അച്ഛൻ ചരിച്ചുകൊണ്ട് അടുക്കളവഴി വാതുക്കലേയ്ക്ക് പോയി.ഭാഗ്യത്തിന് അമ്മയുടെ കാലിനൊന്നും പറ്റിയില്ല, അതോടെ ആ പന്ത് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ ജീവിതം വെടിഞ്ഞു മച്ചിന്റെ മുകളിൽ സഹവാസം തുടങ്ങി. മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്റ്റേഡിയം അടച്ചുപൂട്ടിയിടാനും തീരുമാനമുണ്ടായി.

അങ്ങനെയും ഒരു ക്രിക്കറ്റ്‌…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

CO ടതി

നേരം വെളുത്തു തുടങ്ങി,മേഘത്തിന്റെ മറ നീക്കി വളരെ മടിപിടിച്ചുകൊണ്ട് അൽപ്പം വെളിച്ചം ഭൂമിയിലേക്ക് പുറപ്പെട്ടു. വരുന്ന വഴിക്ക് കണ്ട പക്ഷികളോടും കാറ്റിനോടും മലയോടും മരങ്ങളോടും കഥപറഞ്ഞുകൊണ്ട് ഒടുവിൽ

....

ദൈവത്തിന്റെ ആലോചന

സമയം ശരിയല്ല…. വലിയൊരു പുകച്ചുരുൾ മാത്രം വ്യക്തമാണ്, സംഭവം മറ്റൊന്നുമല്ല അതിരാവിലെ തന്നെ അൽപ്പം കട്ടനും മോന്തിക്കൊണ്ട് ദൈവങ്ങൾ വട്ടമേശ സമ്മേളനം കൂടുകയാണ്. കൂട്ടത്തിൽ ഒന്നുരണ്ടുപേർ ദിവ്യ

....

ഓർമ്മകളിൽ എന്നും ഓണം

കേരളക്കരക്കു ഇന്നും ആവേശമായി അവശേഷിക്കുന്ന ഒരേ ഒരു ഉത്സവം, ഒരുപക്ഷെ ഓണം മാത്രമായിരിക്കാം. നിറം മങ്ങിത്തുടങ്ങിയെങ്കിലും, ഒരനുഷ്ടാനം പോലെ നാം ബാക്കിവെച്ചിരിക്കുന്ന ഓണച്ചടങ്ങുകളിൽ പലതും വർഷങ്ങൾ കഴിയുന്നതോടെ

....

ഇരട്ടച്ചൂട്ട്

ബാവൂട്ടിക്കാന്റെ മരണത്തിനു ശേഷം ഈ ഇടവഴികളിലൂടെ സഞ്ചരിക്കാൻ പൊതുവെ പേടിയാണ്. ആളുകൾ വരിവരിയായി നിന്ന് ദിക്ർ ചൊല്ലി ജനാസയുമായി പള്ളിയിലേക്ക് പോകുന്ന ആ യാത്രയിങ്ങനെ ഓർമ്മയിൽ വരും.

....

സൈക്കിൾ

പത്തു നാൽപതുവർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ് .വടക്കേ ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു ഏഴ് വയസ്സുകാരന്റെ കഥ. അവൻറെ പേരായിരുന്നു ബാലു. ബാലു അവൻ്റെ

....
pranayam ena pattam

പ്രണയം എന്ന പട്ടം

അവളുടെ വിവാഹമുഹൂർത്ത സമയത്തു തന്നെയാണ് അവളുടെ കാമുകനായിരുന്ന അവനും ആത്മഹത്യ ചെയ്തത്, അവനെ പരിചയമുള്ളവർക്കെല്ലാം അവന്റെ മരണ വാർത്ത ഒരു ഷോക്കായിരുന്നു, എന്നാൽ വിവാഹ തിരക്കിനിടയിൽ അവൾ

....