21 മണി ആകാറായി കേട്ടോ…

വൈകുന്നേരം ഇരുട്ട് വീണ് രാത്രിയിലേയ്ക്ക് കടക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇരുണ്ട് കൂടിയ കാർമേഘങ്ങൾക്കിടയിൽ പുറത്തേയ്ക്ക് വരാനെന്നപോലെ മിന്നലും വെപ്രാളപ്പെടുന്നത് വ്യക്തമായിരുന്നു.എന്നാൽ ഇതൊന്നും ഗൗനിക്കാതെ ചാറ്റൽ മഴ എല്ലായിടത്തും അതീവ സന്തോഷത്തോടെ പെയ്തുകൊണ്ടിരുന്നു.

നേരാവണ്ണം ഒരു സൈക്കിൾ പോലും കടന്നു ചെല്ലാത്ത പാടശേഖരത്തിന്റെ സമീപം വെള്ളത്തിൽ നിന്ന് ചെളി കുത്തി കയറ്റുന്നതിന്റെ തിരക്കിലായിരുന്നു ചിലർ. പതിയെ വെള്ളത്തിന്റെ മുകളിലേക്ക് പൊന്തിവന്ന് ചെളി വള്ളത്തിലേക്ക് കയറ്റിയിട്ട് വീണ്ടും ഒരു ദീർഘ ശ്വാസവുമെടുത്ത് വീണ്ടും ആഴങ്ങളിലേയ്ക്ക് ഊളയിടും. ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ കരയിൽ തന്നെ ഇരിപ്പുണ്ടായിരുന്നു. ഓരോ തവണ ചെളിയുമായി പൊന്തിവരുമ്പോഴും അയാൾ ഉച്ചത്തിൽ സമയം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

മഴ അൽപ്പം ശക്തിപ്രാപിച്ചു,
ഇത്തവണ അൽപ്പം ഭയത്തോടെയാണ് അയാൾ ചെളിയുമായി പൊന്തിവന്നത്.വള്ളത്തിൽ പിടച്ചു കയറിയിട്ട് അയാൾ കരയിൽ ഇരുന്നവനോടായി പറഞ്ഞു.
“മൈരേ കീഴെ വേറെ ഞാനുണ്ടെടാ ”
ഇതുകേട്ട കരയിലിരുന്നവൻ ചെറിയൊരു പുഞ്ചിരി തൂകി എഴുന്നേറ്റ് നിന്നു. വളരെ സാവധാനം വാച്ചിലേയ്ക്ക് ടോർച്ചു തെളിച്ചു നോക്കികൊണ്ട് പറഞ്ഞു
“21 മണി ആകാറായി കേട്ടോ…”

വള്ളത്തിൽ കുഴഞ്ഞ ചെളിയ്ക്ക് മീതെ തൊണ്ട വരണ്ട് അയാൾ കിടന്നു, എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ അയാൾ നിലവിളിക്കാൻ ശ്രമിച്ചു. വീണ്ടും കരയിൽ നിന്നും അയാൾ പറഞ്ഞു

“വള്ളത്തിന് മീതെ ഞെളിഞ്ഞു കിടക്കാതെ ചെളി കുത്തി നിറയ്ക്കെടാ മൈരേ…”

കരയിലേയ്ക്ക് നോക്കിയപ്പോൾ അവിടെ സ്വന്തം രൂപം തന്നെയാണ് അയാൾക്ക് കാണുവാൻ കഴിഞ്ഞത്. തന്നെ നോക്കി ചിരിച്ചുകൊണ്ട് താൻ തന്നെ കരയിൽ നിൽക്കുന്നു. കണ്ണൊക്കെ ചുവന്ന് കലങ്ങി ഒരു കയ്യിൽ ടോർച്ചുമായി അയാൾ കരയിൽ നിന്ന് വല്ലാതെ ആക്രോശിച്ചുകൊണ്ടിരുന്നു. ഒടുവിൽ രണ്ടുംകൽപ്പിച്ചു അയാൾ വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെടാൻ തീരുമാനിച്ചു.

ഒരു ദീർഘ ശ്വാസവുമെടുത്തുകൊണ്ട് അയാൾ വെള്ളത്തിനടിയിലേയ്ക്ക് മുങ്ങി. അത്ഭുതമെന്ന് പറഞ്ഞാൽ മതിയല്ലോ തന്റെ തൊട്ടു മുൻപിലൂടെ നിറയെ ചെളിയും പേറി വെള്ളത്തിനുമുകളിലേയ്ക്ക് പോകുന്നത് താൻ തന്നെയാണോ എന്ന് സംശയിച്ചുപോയി.എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് അൽപ്പനേരം കൂടി വെള്ളത്തിൽ മുങ്ങി കിടന്നു.

മുകളിലേക്ക് പോയ വ്യക്തി ഇതാ താഴേക്ക് വരുന്നു, ഇത് ഞാൻ തന്നെയാണല്ലോ എന്ന് അതിശയപ്പെട്ടു നിൽക്കുമ്പോഴാണ് ചെളിയുമായി വീണ്ടും മുകളിലേക്ക് ഉയരവേ പരസ്പരം കണ്ടുമുട്ടുന്നത്. എന്നാൽ അയാളെ കണ്ടപാടെ ഭയന്നുകൊണ്ട് മുകളിലേക്ക് കയ്യിൽ ഉണ്ടായിരുന്ന ചെളിയുമായി ഉയർന്നു പൊങ്ങി.

വള്ളത്തിൽ പിടച്ചു കയറിയിട്ട് അയാൾ കരയിൽ ഇരുന്നവനോടായി പറഞ്ഞു.
“മൈരേ കീഴെ വേറെ ഞാനുണ്ടെടാ ”
ഇതുകേട്ട കരയിലിരുന്നവൻ ചെറിയൊരു പുഞ്ചിരി തൂകി എഴുന്നേറ്റ് നിന്നു. വളരെ സാവധാനം വാച്ചിലേയ്ക്ക് ടോർച്ചു തെളിച്ചു നോക്കികൊണ്ട് പറഞ്ഞു
“21 മണി ആകാറായി കേട്ടോ…”

Share on facebook
Share on twitter
Share on whatsapp
Share on telegram
4.3 10 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
binance Registrera
17 days ago

Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://accounts.binance.info/ph/register?ref=WTOZ531Y

About The Author

കട്ടുതിന്നൽ പ്രണയങ്ങൾ അപകടകരമോ ?

ബാല്യകാലത്തെങ്കിലും അല്പം കട്ടുതിന്നാത്തവരായി ആരെങ്കിലും ഉണ്ടോ ?? വളരെ വിരളമായിരിക്കും! അടുക്കളയുടെ കൈയ്യെത്തിപ്പിടിക്കാൻ പറ്റാത്ത അലമാരയുടെ മുകളിലെ തട്ടുകളിൽ ‘അമ്മ കാണാതെ എത്തിപ്പിടിച്ച മധുരപദാര്ഥങ്ങള് പോലെ തന്നെ

....
malayalam crime story

അറിയാതെ – ക്രൈം ത്രില്ലർ

ചൂട് മാറാതെയാണോ എടുത്ത് ഫ്രിഡ്ജിൽ വെക്കുന്നത് ? നീ ഡിഗ്രിക്കാരി തന്നെയാണോ? അമ്മേടെ ചോദ്യശരംകേട്ട് ആണ് ശരത് അന്നും എണീറ്റത് കാര്യം , വിവാഹം കഴിഞ്ഞിട്ടിപ്പോൾ ഒരു

....

ടീച്ചർ

ടീച്ചർ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഭർത്താവായ എബി സാറിനെ, എന്നാൽ ക്ലാസിലെ നൈഷ്മികയാണ് സാറിന്റെ ആ രഹസ്യം ആദ്യം കണ്ടെത്തിയത് അവളതു വന്നു

....
malayalam short story

കറ കളഞ്ഞ സ്നേഹം

ഇത്രയും അന്ധമായി, നിന്റെ ഭർത്താവിനെ സ്നേഹിക്കുന്ന, നീയൊരു വിഡ്ഢിയാണ് ജിയ……. ! അവസരം കിട്ടിയാൽ ഏതൊരു ഭർത്താവും അവനവന്റെ തനി സ്വഭാവം കാണിക്കും….! നമ്മൾ പെണ്ണുങ്ങൾ പാവങ്ങളാണ്,

....

നിങ്ങൾക്കെന്നോട് പ്രണയം തോന്നേണ്ടിയിരുന്നില്ല

നിങ്ങൾ എനിക്കെന്നുമൊരു അത്ഭുതമായിരുന്നു, നിങ്ങൾ പറഞ്ഞറിഞ്ഞ നിങ്ങളുടെ പ്രണയവും…. അല്ലെങ്കിൽ പിന്നെ, യാതൊരു സവിശേഷതകളും അവകാശപ്പെടാനില്ലാത്ത,വെറുമോരു സാധാരണക്കാരിയായ എന്നോട് നിങ്ങൾക്ക് പ്രണയം തോന്നുന്നതെങ്ങനെയാണ്? ത്രസിപ്പിക്കുന്ന സൗന്ദര്യമോ,ആകർഷകമായ ആകാര

....

നശിക്കാത്ത ഒരു മോതിരം

” ഞാൻ നാളെ മുതൽ ഒരു തുണിക്കടയിൽ ജോലിക്ക് പോയാലോ എന്ന് ആലോചിക്കുവാ ?” ” അത് എന്താടി ? എന്റെ മുഖം മാത്രം കണ്ട് നീ

....