നീ ചിരിച്ചാൽ
അന്ന് വസന്തം പൂക്കും.
ശരത്ക്കാല സന്ധ്യകൾ
നമ്മിൽ പ്രണയം പൊഴിക്കും.
നീ കരഞ്ഞാൽ
അന്ന് വർഷം ചിന്നും.
കാർമുകിൽകൂട്ടങ്ങൾ
തമ്മിൽത്തല്ലി പൊട്ടിച്ചിതറും.
നിൻ്റെ ഹർഷങ്ങളിൽ
ശിശിരം ഇല തൂവിയിളകും.
ഇലമരത്തോപ്പിൽ
രണ്ടിണകളായ് നമ്മൾ.
നിൻ്റെ കാത്തിരിപ്പിൻ
ആത്മനൊമ്പരങ്ങളിൽ
ഹേമന്തം ഉള്ളുരുക്കും
ഗ്രീഷ്മമായി മാറും.
ഇത് നീ അറിയുന്നുണ്ടോ;
നിന്നിൽനിന്നാണല്ലോ
ഇന്നലെതൊട്ടിനി
ഋതുഭേദങ്ങൾ നമുക്കായ്
ഉടുത്തൊരുങ്ങുന്നത്…!



എന്റെ രാജ്യം
എന്റെ രാജ്യം അടച്ചിട്ട വീടല്ല. വെടിയൊച്ചകളുടെ , കലഹങ്ങളുടെ അതിർവരമ്പുകളില്ലാത്ത അഭയാര്ഥികളില്ലാത്ത ആകാശത്തോളം വിശാലമായ ഒന്നാണ്.. എന്റെ രാജ്യം രാമന്റേതല്ല.. മതരാജ്യത്തിനു വേണ്ടി കൈ ഏടത്തു മാറ്റിയവരുടേതുമല്ല….









I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.