ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ
കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു.
ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ
ന്തെന്നവർ വാതുവെക്കുന്നു
ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു
വിനായ് പുറത്തിറങ്ങി, കള്ള്
കഞ്ചാവ്, പെൺവാണിഭൻ.
കേട്ടപാടെ അറപ്പോടെയൻ
നയനങ്ങൾ ചെവി പൊത്തി!
കഥകൾക്കുമേൽ കഥകളിൽ ഞാൻ
തനി വില്ലനായ് ഇണയില്ലാതെ
കുടിയില്ലാതെ പുതിയൊരു കുരുവായ്
അങ്ങാടിയിൽ പൊട്ടിമുളച്ചു.



തീവണ്ടിയും മനുഷ്യരും
രാവിലെ തിക്കിനും തിരക്കിനും ഇടയിൽ ഓടിക്കയറി ക്ഷീണത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന മനുഷ്യർ… കൗതുകത്തോടെ ട്രെയിനിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന കുട്ടി യാത്രക്കാർ സന്തോഷവും സങ്കടവും മാറിമാറി







