ആത്മാവിനെ മുറിവേൽപ്പിക്കുമ്പോൾ

സ്നേഹമാണിതെന്ന്, അനുരാഗമാണെന്ന് പറഞ്ഞാൽ മതിയായിരുന്നു;
ഞാനെന്റെ ജീവൻ തന്നെ നിനക്ക് സന്തോഷത്തോടെ നൽകുമായിരുന്നു…
നീയെന്നെ എപ്പോഴെങ്കിലും നിന്റെ പ്രണയിനിയായി കണ്ടിരുന്നെങ്കിൽ,
ഞാനെന്നെ സന്തോഷത്തോടെ നിനക്ക് വിട്ട് തരുമായിരുന്നേനെ….
നീ പറഞ്ഞ കഥകൾ ഓരോന്നും സത്യമായിരുന്നെങ്കിൽ ;
നിനക്ക് വേണ്ടി ഈ ലോകത്തോട് തന്നെ ഞാൻ പൊരുതിയേനെ…
ഇതിപ്പോ ഞാൻ ഒന്നുമല്ലെന്ന്,നിന്റെ ആരുമല്ലെന്ന്
നീ പറയാതെ പറഞ്ഞപോലെ ആയില്ലേ…
നിനക്ക് ഞാൻ വെറും നേരം പോക്കായിരുന്നുവെന്ന്
നീ എല്ലാരോടും വിളിച്ചു പറഞ്ഞില്ലേ…
നിന്നെ പ്രണയിച്ച എന്നെ നീ വെറും വിഡ്ഢിയാക്കിയില്ലേ?
നിന്റെ കണ്ണിൽ അനുരാഗം തിരഞ്ഞ ഞാൻ മണ്ടിയായില്ലേ?
ഇതിപ്പോ നിനക്ക് എന്റെ ഓരോ അണുവിനെയും മുറിപ്പെടുത്തേണ്ടി വന്നില്ലേ?
ബലമായെന്നെ കീഴ്പ്പെടുത്തുമ്പോൾ, എന്റെ കണ്ണുനീർ നീ കണ്ടില്ലേ?
എന്റെ കൈകാലുകൾ ബന്ധിക്കുമ്പോൾ എന്റെ എതിർപ്പുകൾ
നീയെന്തേ കണ്ടതായി ഭാവിച്ചില്ല?
ശബ്ദം പുറത്തു വരാതിരിക്കാൻ എന്റെ വായിലേയ്ക്ക്
വസ്ത്രങ്ങൾ തിരുകുമ്പോൾ എന്റെ ഗദ്ഗദങ്ങൾ നീയറിഞ്ഞില്ലേ?
വേദനയിൽ ഞാൻ പുളയുമ്പോഴും രക്ഷപ്പെടാൻ ശ്രെമിക്കുമ്പോഴും
നീയെന്തേ ക്രൂരമായി ചിരിച്ചു?
ഒടുവിൽ രക്തത്തിൽ കുതിർന്നു കിടന്ന എന്റെ വിരലുകൾ
ചവിട്ടിയരച്ചു നീ പോകുമ്പോൾ എന്റെ ജീവൻ പറിഞ്ഞു പോകുന്നത് നീ അറിഞ്ഞില്ലേ?
ജീവൻ അകലുന്ന ആ നേരത്തും എന്നെ നോക്കി പറഞ്ഞില്ലേ,
നീയെന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലെന്ന്?
ചേതനയറ്റ എന്റെ ശരീരത്തിലേയ്ക്ക് വീണ്ടും ഉയർന്നു താഴുമ്പോൾ,
അപ്പോഴും നീയറിഞ്ഞില്ലേ നിനക്കായി മിടിച്ചിരുന്ന ആ ഹൃദയമിടിപ്പ് നിലച്ചത്?
ചേതനയറ്റ എന്റെ ദേഹത്ത് വീണ്ടും മുറിവുകൾ ഉണ്ടാക്കുമ്പോൾ,
എന്റെ മുഖം നീ വികൃതമാക്കുമ്പോൾ, അപ്പോഴും നീ അറിഞ്ഞതല്ലേ,
നിന്നെ സ്‌നേഹിച്ച ഈ വിഡ്ഢിക്കുവേണ്ടി കാലം നീതി നടത്തി തരുമെന്ന്?
നിന്നെ സ്നേഹിച്ച തെറ്റിന് മരണം വരിച്ച എന്നെ പോലുള്ള
ആരുടെയൊക്കെയോ, ആരൊക്കെയോ നിനക്കും വേദന നൽകുമെന്ന്?
തിരിച്ചറിയാൻ ആവാത്തവിധം നിന്നെയും വിരൂപനായേക്കുമെന്ന്?
നിനക്കും വേദനിക്കുമെന്ന്? മരണത്തിനായി നീ കേഴുമെന്ന്?
ശരീരത്തോടൊപ്പം ആത്മാവിനേയും മുറിപ്പെടുത്തിയിട്ട് നീയെന്തു നേടി?
മരണത്തോളം മുറിവേൽക്കുമ്പോഴും അതിലേറെ വേദനിക്കുന്നത്
ആത്മാവാണെന്നു നിനക്കിപ്പോൾ മനസ്സിലാവുന്നുണ്ടോ?
ഇപ്പോഴെങ്കിലും?

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

പണം

കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും

....

പരാതികളും പരിഭവങ്ങളും

സ്നേഹം പകരാനുള്ള മട്ടിൽ ആരും എന്നെ നോക്കി നിന്നില്ല കൂടെയുണ്ടെന്ന അർത്ഥത്തിൽ ആരുമെന്റെ കണ്ണുനീർ തുടയ്ച്ചില്ല ചുംബനം എന്തെന്ന് എന്റെ അധരം അറിഞ്ഞില്ല ആത്മാർത്ഥ സ്നേഹത്തിന്റെ ഭാഷയിൽ

....
poem

കുരുപൊട്ടുന്നവർ

ഞാനങ്ങാടി കാണ്ടാൽ, നാട്ടിലെ കുരുക്കൾക്ക് മൂലത്തിൽ കുരുപൊട്ടുന്നു. ഇരിക്കപ്പൊറുതിയില്ലാതെ ഞാനെ ന്തെന്നവർ വാതുവെക്കുന്നു ചെങ്കണ്ണുള്ള രാവിൽ ശുദ്ധവായു വിനായ് പുറത്തിറങ്ങി, കള്ള് കഞ്ചാവ്, പെൺവാണിഭൻ. കേട്ടപാടെ അറപ്പോടെയൻ

....
poem

അബദ്ധം

നിലാവുള്ള രാത്രിയിലെ നക്ഷത്രങ്ങളെ പോലെ, നിന്നെ സ്വന്തമാക്കാൻ വേണ്ടി ഞാൻ കാത്തിരുന്നു. എന്റെ ഹൃദയത്തിൽ കടന്ന് കൂടിയ നീർവീക്കാം എല്ലാം ശെരിയാകുമെന്ന് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. എനിക്ക്

....
poem

വയസ്സായി

തൊണ്ണൂറുകളിലെ, പുത്തൻ സ്മാർട്ട്ഫോൺ ഇന്ന്, പഴഞ്ചനായി. ഓർമകളുടെ ബാറ്ററി ചിന്നത്തിൽ മറവിയുടെ ചോപ്പ് കത്തി. വയസ്സായി. വൈകാതെ, ദൈവം മൊബൈല് മാറ്റുമെന്ന് തോന്നുന്നു. മുടന്തി നടക്കുമ്പോൾ വിരലാഞ്ഞു

....

പാരഡോക്‌സ്‌

ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു. ഉണർവിൽ ഉറങ്ങുന്ന പോലെ ഞാൻ പാതി ചത്ത് ജീവിക്കുന്ന വിരോദാഭാസമായി മാറി. ഇരു കരകളും അടുപ്പിക്കുന്തോറും പുഴവലുതാകുന്നു. ജീവിക്കുന്നവരെ തോൽപ്പിക്കുന്നയൊരു മാജിക്ക് എന്നിലുണ്ടാകണം. ഉത്തരമില്ലാതെ,

....