ആരെഴുതി നിൻ നീല മിഴി കവ്യമായ്
നിൻ ചൊടികൾ വർണമായ്
നിൻ തട്ടത്തിൻ അറ്റത്തെ പൊന്നിൻ കരപോലെ ചേരാൻ ചേരാൻ കൊതിച്ചു പോയി ഞാൻ
ഞാനെന്ന മീനിന്ന് നിൻ മിഴി പൊയ്കയിൽ നീന്താൻ തുടിച്ചിടുന്നു
നീ ഇല്ലാ നേരമെൻ നെഞ്ചില് തീയാവും
നീ വന്ന നേരം ആ തീയില് നീർ വീഴും
അനഞ്ഞൊരു തീയിലായ് പുകയുന്ന പുക പോലെ വാനിൽ പറക്കുന്നു ഞാൻ
പാറുന്നൊരീയെന്നെ കാറ്റ് പോൽ വന്ന് നീ
അകറ്റുന്നു പൊൻ താരമെ


ചലനമറ്റ ഘടികാരം
നീണ്ടയാത്രയിലാണയാൾ… പാത്തും പതുങ്ങിയും ഓടിക്കൊണ്ടിരിക്കുന്നു. പകൽവെളിച്ചത്തിലും സകുലം സഞ്ചരിക്കുന്നവന് ആരും മുഖം കൊടുത്തില്ല. ദേഷ്യമാണയാൾക്ക് പലരോടും, ദയയില്ലാത്ത മനുഷ്യരോടും.. ഓടിത്തളർന്നവന് ദാഹജലം നൽകാൻ വരെ- യവർക്ക് സമയമില്ല.