നിഴൽ

പിന്നെയും ഒരുപാട് നടന്നു
അകലെ നിന്നും വന്നു പതിച്ച നേരിയ വെളിച്ചം നിഴലിനെ എന്നിൽ നിന്നും വേർപിരിച്ചു!!! മാസങ്ങളായി നിഴൽ എന്നിൽ തന്നെ ഒതുങ്ങിക്കൂടിയിരിപ്പായിരുന്നു, ചിലപ്പോഴൊക്കെ അതിനു മടിപിടിച്ചോ എന്നൊരു തോന്നലും എന്നിലുണ്ടായി. തെറ്റ് പറയാൻ പറ്റില്ല, കാരണം വെളിച്ചം കണ്ടിട്ട് അധികം നാളുകളായല്ലോ!
നാളുകൾക്കു ശേഷം കണ്ടുമുട്ടുന്നതിന്റെ യാതൊരു സന്തോഷവും അവനിൽ കണ്ടില്ല, അധികാരഭാവത്തിൽ എന്റെ പിന്നാലെ കൂടി.

കൂടെ ഉണ്ടായിരുന്നവരുടെ നിഴലുകളോട് ഇടയ്ക്ക് കുശലം പറയുന്നതും,ഇടയ്ക്ക് അവരോടൊപ്പം ലയിച്ചു രഹസ്യങ്ങൾ എന്തൊക്കെയോ പറയുന്നതും ഞാൻ ശ്രദ്ധിച്ചു!! ഇടനാഴിയിലെ പ്രകാശത്തെ മുറിച്ചു മുന്നിലേക്ക് നടന്നതും അഹങ്കാരം തലയ്ക്കു പിടിച്ച നിഴൽ ഓടി മുന്നിൽ കയറി നടപ്പായി. മറ്റ് നിഴലുകൾ വരുമ്പോൾ അവയിൽ അലിഞ്ഞു ചേർന്ന് സ്നേഹം പ്രകടിപ്പിച്ചും ഇടയ്ക്ക് തന്റെ സ്ഥാനവും വലുപ്പവും ഞൊടിയിടയിൽ മാറിയും എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. കൂടെയുള്ളവരാകട്ടെ എന്റെ നിഴലിനെയും അനുഗമിച്ചു കൂടെ തന്നെയുണ്ട്, ഒന്നുരണ്ടു മുറികൾ മാറി മാറി പ്രധാനപ്പെട്ട മുറിയെ ലക്ഷ്യമാക്കി ഞങ്ങൾ മെല്ലെ നടന്നു, നാളുകൾക്കു ശേഷം വെളിച്ചം കണ്ടു പുറത്തു വന്ന സന്തോഷം നിഴലും പ്രകടിപ്പിച്ചുകൊണ്ടിരുന്നു.

വർഷങ്ങൾക്ക് മുൻപാണ് സംഭവം, ഞാൻ എന്റെ പ്രിയപ്പെട്ടവളുമായി സംസാരിക്കുമ്പോൾ!!
ലോക കാര്യങ്ങളും ഭാവിയിൽ സംഭവിക്കാൻ ഇടയുള്ള ചില പ്രധാന കാര്യങ്ങളുമൊക്കെ അവളുമായി ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അത്‌ ആദ്യമായി ശ്രദ്ധിക്കുന്നത്, ഞങ്ങളുടെ നിഴലുകൾ പരസ്പരം ചുംബിക്കുന്നു. അതിശയം തോന്നിയല്ലേ??? അതേ സത്യമാണ്. അവളുടെ നിഴൽ അൽപ്പം ഭയന്നു മാറുന്നുണ്ടെങ്കിലും പൊതുസ്ഥലമെന്ന് നോക്കാതെ ഇവൻ യാതൊരു മടിയും കാട്ടാതെ ചുംബനം തുടർന്നു… ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കി എന്തൊക്കെയോ കയ്യും കലാശവും കാട്ടിയെങ്കിലും അതൊന്നും മനസിലാക്കാനായില്ല.പിന്നീട് പതിയെ ഞങ്ങൾ പരസ്പരം സംസാരിച്ചും ഇടപഴകിയും നല്ല സുഹൃത്തുക്കളായി മാറി.എന്നാൽ നാളുകൾക്കു ശേഷം ഇന്നവനെ നേരിട്ട് കണ്ടിട്ടും ഒന്നു തിരിഞ്ഞു നോക്കിയതുപോലുമില്ല.

അങ്ങനെ ഞങ്ങൾ എല്ലാവരും ആ മുറിയിലേയ്ക്ക് കയറി. അതിശയമെന്നു പറയട്ടെ നിഴൽ അൽപ്പം ഭയത്തോടെ എന്നോട് ചേർന്നു നിന്നു.ഞാൻ മെല്ലെ നോക്കി പുഞ്ചിരിച്ചു.ഇതൊന്നും ശ്രദ്ധിക്കാതെ നിന്ന ഒരു ഗൗരവക്കാരൻ അടുത്തേയ്ക്ക് വന്നു ചോദിച്ചു
“അവസാനമായിട്ട് എന്തെങ്കിലും ആഗ്രഹമുണ്ടോ?”
ഞാൻ ചിരിച്ചുകൊണ്ട് ആഗ്രഹം പറഞ്ഞു
“എന്റെ നിഴലിനോട് ഒന്ന് സംസാരിക്കണം ”
മുറിയിൽ നിന്നവരുടെ മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു കവിഞ്ഞു, നിഴലിനോട് സംസാരിക്കണം പോലും!!
“ശരി, അനുവദിച്ചിരിക്കുന്നു ”
ഞാൻ നിഴലിനോടായി പറഞ്ഞു
“കൂടെ നിന്നവരും സ്നേഹം നടിച്ചവരുമെല്ലാം ജീവിതത്തിൽ ഒറ്റപ്പെടുത്തിയപ്പോൾ, നീ മാത്രം ബാക്കിയായി. അന്നുമുതൽ ദേ ഈ മരണം വന്നു തൊട്ടു മുന്നിൽ നിൽക്കുമ്പോൾ പോലും നീയാണ് എന്റെ കൂടെ…ഒരുപാട് സ്നേഹം പ്രിയപ്പെട്ടവനെ ”
പറഞ്ഞു തീർന്നതും കറുത്ത തുണിയാൽ മുഖം മറച്ചു. കഴുത്തിൽ തടിയൻ കയർ ഇടുന്നതിനു മുൻപുതന്നെ നിഴൽ അപ്രത്യക്ഷമായി, ശരീരം മുഴുവൻ തണുപ്പ് കയറി ചലിക്കുവാൻ കഴിയാതെ ഞാൻ തറയിൽ കിടന്നു കാഴ്ചയും പതിയെ മങ്ങി തുടങ്ങിരിക്കുന്നു.
ഇപ്പോൾ ആകെ ഇരുട്ടാണ്…
എനിക്കറിയാം ഇവിടുണ്ട്…
ഇവിടുണ്ട് എന്റെ പ്രിയപ്പെട്ട നിഴൽ…

Share on facebook
Share on twitter
Share on whatsapp
Share on telegram
4.2 18 votes
Article Rating
Subscribe
Notify of
guest
6 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Abhijith ms
Abhijith ms
2 years ago

❤❤❤

Unni
Unni
2 years ago

😍🫡

ഗ്രീഷ്മ
ഗ്രീഷ്മ
2 years ago

നന്നായിട്ടുണ്ട്….. നിഴലിനു പിന്നിൽ ഇങ്ങനെയും ഒരു കഥ ഉണ്ടല്ലേ

Corona Diaries By Anandu KR
Editor

☺️☺️

Shankar Ganesh
Shankar Ganesh
1 year ago

Excellent ✌️😍

註冊binance
1 year ago

Your article helped me a lot, is there any more related content? Thanks!

About The Author

നിലംതല്ലി

വടക്ക് ഇവന്റെ പേര് നിലംതല്ലി.. എന്നാൽ തെക്കർക്ക് ഇവൻ കൊട്ടോടി ആണ്.. അതാണ് ഭാഷയുടെ പ്രശ്നം.. ആനയും ഉറുമ്പും പോലെ.. 1980-90 കാലഘട്ടങ്ങൾക്ക് മുൻപ് വരെ വീട്

....

ശുഭ യാത്ര

Titanic ഓരോ നിമിഷവും മുങ്ങിക്കൊണ്ടിരിക്കുമ്പോഴും തുടർന്നുകൊണ്ടിരുന്ന ആ പാശ്ചാത്യ സംഗീതം പോലെ ആയിരുന്നു ആ നിമിഷങ്ങൾ ! തെറ്റായി ഒന്നും തന്നെ ചെയ്യുന്നില്ലെന്നു സ്വയം അവനവനോടും കൂടെ

....
malayalam short story

സ്കൂൾ ഓർമ്മകൾ

സ്ക്കൂളിൽ വെച്ച് എന്റെ എട്ടാമത്തെ വയസ്സിലാണ് അവനെ ഞാൻ ആദ്യമായി കാണുന്നത്….! അവനാണേൽ വികൃതിക്ക് പേര് കേട്ട ഒരു ചെക്കനും…! എന്റെ തലയിലെ റോസാപ്പൂ കട്ടെടുക്കുന്നത് അവനൊരു

....

മൂക്കുത്തിപ്രണയം

പഞ്ചായത്ത്‌ ഇലക്ഷൻ കഴിഞ്ഞു ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ബുധനാഴ്‌ച.. പഞ്ചായത്ത്‌ ഓഫീസിന് മുൻപിലുള്ള എന്റെ ചായക്കടയിലേക്ക് ഓഫീസിലെ പ്യുൺ ആയ ഡേവിസ്ചേട്ടൻ ഓടിക്കിതച്ചെത്തി.. എടാ നിന്നെ

....

ഗാന്ധിജിയുടെ വട്ട കണ്ണട

അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം. കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന

....

രാജ്യദ്രോഹി

എന്ത് പറയണമെന്നറിയാതെ ആലോചിച്ചുകൊണ്ട് ഒരേ നിൽപ്പാണ്, നെഞ്ചോക്കെ വല്ലാത്ത ഓട്ടത്തിലായിരിക്കും. തലേദിവസം രാത്രിയിൽ ആലോചിച്ചു കൂട്ടിയ കാര്യങ്ങളിൽ ഒന്നു പോലും പറയാനാവാതെ ഇഷ്ട്ടമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു

....