നിലംതല്ലി

വടക്ക് ഇവന്റെ പേര് നിലംതല്ലി.. എന്നാൽ തെക്കർക്ക് ഇവൻ കൊട്ടോടി ആണ്.. അതാണ് ഭാഷയുടെ പ്രശ്നം.. ആനയും ഉറുമ്പും പോലെ..
1980-90 കാലഘട്ടങ്ങൾക്ക് മുൻപ് വരെ വീട് പണിയുമ്പോൾ നിലം അടിച്ചുറപ്പിക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണമാണ് നിലംതല്ലി. ഉറപ്പുള്ളതും വേഗത്തിൽ പൊട്ടിപോകാത്തതും ആയ അൽപ്പം ഭാരമേറിയ കാഞ്ഞിരം പോലുള്ള തടികൾ കൊണ്ടാണ് ഇതുണ്ടാക്കുന്നത്. അകൃതി നമ്മുടെ ക്രിക്കറ്റ്‌ ബാറ്റ് പോലിരിക്കും.
കണ്ടത്തിൽ കൊയ്ത്ത് കഴിഞ്ഞ് നെല്ല് കറ്റ കെട്ടി മുറ്റത്തു എത്തിക്കുന്നതിന് മുൻപ് ധനുമാസത്തിൽ പണി ആരംഭിക്കും. മുറ്റം നല്ലത്പോലെ കിളച്ചു ആവശ്യത്തിന് വെള്ളവും ചേർത്ത് അൽപ്പം ചെളിരൂപത്തിൽ കാൽ കൊണ്ട് നിരത്തി ഒതുക്കും.
റെഡി ആയാൽ ട്ടോ.. ട്ടോ ശബ്ദം കേൾപ്പിച്ചു ഇവനെ വെച്ചുള്ള പ്രയോഗം ആണ് പിന്നെ. അല്ലെങ്കിൽ തന്നെ അന്ന് ഇന്റർലോക്ക് എന്ന സംഭവം തന്നെ ആരും കേട്ടുപോലും കാണില്ല.
മുറ്റം ഉണങ്ങികഴിയുമ്പോൾ നിലത്തു ചാണകം മെഴുകി വൃത്തിയാക്കിയെടുക്കും. മുറ്റത്തിന്റ അതിര് മാത്രമല്ല, കിണറിന്റെ ആൾമറ,നടപ്പാത, പറമ്പിന്റെ അതിര് എല്ലാം ഇതുപോലെ റെഡിയാക്കും. ചില ഗ്രാമപ്രദേശത്തു ഇപ്പോഴും ഇത് തുടരുന്നുണ്ടെങ്കിലും നമുക്കിത് മൺമറഞ്ഞ പഴമയിലെ ഒരു ഉപകരണവും ഓർമ്മകളിലെ മാഞ്ഞുതുടങ്ങിയ ഒരു കാഴ്ച്ചയുമാണ്

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
binance
10 months ago

Thanks for sharing. I read many of your blog posts, cool, your blog is very good.

About The Author

അങ്ങനെയും…

മടൽ ബാറ്റും താഴെയിട്ട് ഞാനും അച്ഛനും ജീവനുംകൊണ്ട് പാഞ്ഞു. നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്നപ്പോൾ അമ്മ കാരണം കളി നിർത്തിയ അവസ്ഥ ലോകത്ത് ഒരാൾക്കും ഉണ്ടായി കാണാത്തില്ല, എന്നാൽ

....
Weeping Girl Malayalam Short Story

ഭർത്താവിന്റെ കാമുകി

“എത്രകാലമായി ഈ ബന്ധം തുടങ്ങീട്ട്..?” കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മുന്നിലിരിക്കുന്നവൾ എന്റെ ഭർത്താവിന്റെ കാമുകിയാണ്…!!!!!!!! അതായത് എന്റെ താലിയുടെ അവകാശിയെ എനിക്കൊപ്പം പങ്കിട്ടെടുത്തുകൊണ്ടിരുന്നവൾ ! “ചോദിച്ചത് കേട്ടില്ലേ നീ.?

....
best malayalam short stories

ഭാര്യ ലെസ്‌ബിയനാണ്.

അലങ്കരിച്ച പട്ടുമെത്തയിൽ ഇരുന്നപ്പോൾ കൈകാലുകൾ ചെറുതായി വിറക്കുന്ന പോലെ ഒരു തോന്നൽ.. ആറ്റുനോറ്റിരുന്ന ആദ്യരാത്രിയാണ് ഇന്ന്.. ഈ കുട്ടി നിനക്ക് നന്നായി ചേരും.. എന്ന് പറഞ്ഞു അമ്മ

....

ഓർമയിലെ പൊന്നോണം – ഓഗസ്റ്റ്‌ 17 പ്രഭാതം

2022 ഓഗസ്റ്റ്‌ 17 പ്രഭാതം. സമയമറിയാനായി മൊബൈല്‍ തുറന്നതും ചിങ്ങം വന്നു  ‘പിറന്നിരിയ്ക്കുന്നു’ എന്നറിയിക്കുന്ന വീഡിയോ വാട്ട്സപ്പ് മെസ്സേജ് വന്നെത്തി. അതിനോടൊപ്പം മുന്‍‌കൂര്‍ പൊന്നോണാശംസകളും. ഓക്കെയ് !

....

ഗാന്ധിജിയുടെ വട്ട കണ്ണട

അവിടെ വല്ലാത്തൊരു തിരക്കാണ് എല്ലായ്പോഴും, പച്ചക്കറി പലചരക്കുകൾ എല്ലാം അവിടെ സുലഭമായതു തന്നെയാകാം തിരക്കിനും കാരണം. കൊറോണ കാലം തുടങ്ങിയപ്പോൾ മുതൽ പേരും വിലാസവുമൊക്കെ എഴുതി വെച്ചിരുന്ന

....

ടീച്ചർ

ടീച്ചർ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഭർത്താവായ എബി സാറിനെ, എന്നാൽ ക്ലാസിലെ നൈഷ്മികയാണ് സാറിന്റെ ആ രഹസ്യം ആദ്യം കണ്ടെത്തിയത് അവളതു വന്നു

....