malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ ,
അല്ലെങ്കിലും നീ കാണില്ല
കാരണം
അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ
ചെയ്യാത്ത കുറ്റത്തിനെന്നെ മുൾകുരിശേറ്റിയപ്പോഴും നിന്റെ മനസാക്ഷിക്ക് പോലും നൊന്തില്ല,
തെറ്റെന്നു പറഞ്ഞവരെയൊക്കെ വാക്കാകുന്ന ചാട്ടവാറുകൊണ്ട് നീ ആഞ്ഞു പ്രഹരിച്ചു,
എന്നിട്ട് ഈ പാപത്തിൽ
പങ്കില്ലയെന്നോതി കൈ കഴുകി..
എന്റെ വേദനയിൽ
ഭൂമി പിളർന്നുമാറി എന്നെ തന്നിലേക്ക് ചേർത്തില്ല ,
ആകാശം ഇരുളുകയോ
ദിഗന്തങ്ങൾ നടുങ്ങുകയോ ചെയ്തില്ല……..
എങ്കിലും മൂന്നാംനാൾ ഞാനുയിർത്തെഴുനേൽക്കും
അന്ന്,
തള്ളിപറഞ്ഞ നാവുകൊണ്ട് നീ
എനിക്ക് സ്തുതി പാടും…….
ഞാനോ,
സ്വയം മറന്നൊന്നു പുഞ്ചിരിക്കും അതിൽ നിന്നോടുള്ള പ്രണയമോ കാമമോ കാണില്ല, ഉണ്ടെന്നുള്ള
നിന്റെ ധാരണ മാത്രമാവും ബാക്കി…….
വീണ്ടും
നിന്റെ കൈ ഞാൻ പിടിക്കും
മനസ്സുകൊണ്ട് എന്നെ നീ തിരിച്ചറിഞ്ഞാൽ നിന്റെ രോഗപീഡകളിൽ അമ്മയെ പോലെ നിന്നെ ഞാൻ ശുശ്രൂഷിക്കും,
അപ്പോളും
എന്നിൽ നിന്ന് കാരുണ്ണ്യത്തിന്റെ ആർദ്രതയുടെ നോട്ടം നീ പ്രതീക്ഷിക്കരുത്…..
കാരണം ആ വികാരങ്ങളൊക്കെ എന്നോ എന്നിൽ പെയ്ത മഴയിൽ എനിക്ക് നഷ്ടമായിരുന്നു……

 

Rehna rechu

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

poem

അബദ്ധം

നിലാവുള്ള രാത്രിയിലെ നക്ഷത്രങ്ങളെ പോലെ, നിന്നെ സ്വന്തമാക്കാൻ വേണ്ടി ഞാൻ കാത്തിരുന്നു. എന്റെ ഹൃദയത്തിൽ കടന്ന് കൂടിയ നീർവീക്കാം എല്ലാം ശെരിയാകുമെന്ന് എന്നോട് മന്ത്രിച്ചു കൊണ്ടിരുന്നു. എനിക്ക്

....

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....

കരയുന്ന തെരുവുകൾ

വീണ്ടും വീണ്ടും ഉയർന്നു കേൾക്കുന്നുണ്ട്, വിലാപങ്ങളിലെ കുരുന്നു ശബ്ദങ്ങൾ…!! കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളിൽ നിണമിരുണ്ട വിരൽപ്പാടുകൾ അവിടെവിടെയായി ചിതറികിടക്കുന്നതായി കാണാം…!! പ്രാണൻ്റെ പിടപ്പിനെ അറിയാത്ത കാതുകളിന്നും ഉടലോടെ മണ്ണിലുണ്ടെന്നത്

....
malayalam poem

കോതയുടെ പാട്ട്

കോതയുടെപാട്ട് ആരും കേട്ടതല്ല. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന് ചൊല്ലി. കോതക്ക് തോന്നിയ പാട്ട് ഇടിമുഴക്കങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയായി താഴ് വരകളില്‍ മുഴങ്ങി. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുപോയി. ചെളിയില്‍ പുതഞ്ഞു

....

സൂഫിയും പ്രണയവും

പ്രണയമാണ്, ഓരോ സൂഫി കഥയുടെ പിന്നിലും അവന്റെ പ്രഭുവിനോടും പ്രാണനോടുമുള്ള അടങ്ങാത്ത പ്രണയം ഒടുക്കമില്ലാതെ അവനതിൽ അലിയുന്നു ലയിക്കുന്നു…. പിന്നെ മലമുകളിലും മലഞ്ചരിവിലുമായി അവനതിനെ ആഴത്തിൽ ആസ്വദിക്കുന്നു…

....

എന്റെ ഭാഷ എന്റെ അമ്മ

തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും… ഉള്ളൂരും ആശാനും വള്ളത്തോളും.. വളർത്തിയ മലയാളം ഉണരട്ടെ ഹൃദയത്തിൽ എന്നെന്നും … മാമാങ്കമാടിയ നിളയുടെ പുളിനവും പുണ്യം പൊഴിയുന്ന പമ്പാതീരവും.. അക്ഷര കേളിയായ്

....