ശൂന്യത

കവിത പൂക്കുന്ന കണ്ണുകളാണ് അവളുടേത്‌…
നിമിഷാർദ്ധം കൊണ്ട് ഭാവങ്ങൾ മാറിമറിയുന്ന
നേർത്ത രണ്ട് ദർപ്പണങ്ങൾ…..
ആദ്യമായി കാണുന്നൊരാൾക്ക്
അവളുടെ ചിരിക്കുന്ന,
പ്രകാശിതമായ കണ്ണുകളെയെ അറിയാൻ കഴിയൂ…
ഒരു ചിരിക്കു പിന്നിൽ വന്ന് ഒളിച്ചിരിക്കുന്ന
അവളുടെ കണ്ണുനീർത്തുള്ളികൾ
ആർക്കും കാണാൻ കഴിഞ്ഞില്ല…
ചിരിക്കുമ്പോൾ മാത്രം പ്രകാശിക്കുകയും
അല്ലാത്തപ്പോൾ നിരാശയുടെ കാറ് മൂടി
പെയ്യാൻ ഒരുങ്ങിനിൽക്കുകയും ചെയ്യുന്ന
ആ മിഴികൾ ആരും കണ്ടിട്ടില്ല…
ഒറ്റയ്ക്കാകുമ്പോൾ ഒക്കെയും
പെയ്തൊഴിയുന്ന ആ മേഘങ്ങളെ അവൾ
കണ്ണുകളിൽ ഒളിപ്പിച്ചതും ആർക്കുമറിയില്ല…
പ്രതീക്ഷയൊക്കെയും നഷ്ടമായവളുടെ
ശൂന്യതയുണ്ട് അവളുടെ കണ്ണുകളിൽ…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

poem

അവൾ

ചാപ്പിള്ളക്ക് മുലപ്പാലേകി ജീവൻ നൽകുന്നവൾ. ചിറകൊടിഞ്ഞ ശലഭങ്ങൾക്ക് പൂവായി വിരിയുന്നവൾ. മറിവുണങ്ങാത്ത ഹൃത്തിന് ഉപ്പ് തേച്ചവൾ. ഗദ്യങ്ങളെ പെറ്റ് ആനന്ദത്തിൻ, പദ്യങ്ങൾ പാടുന്നവൾ. നൊമ്പരങ്ങളുടെ ചർക്കയിൽ ഈണങ്ങൾ

....

പ്രണയിനി

ഇനി ഒരു നാളിൽ പുലരും ഓർമ എന്നിലെ കണ്ണിൻ കോണിൽ മിന്നെ നീ എൻ ചിരിയിൻ കാരണമായി നാളുകൾ നീങ്ങെ നീ ഇന്നെന്നിൽ പ്രണയപൂക്കൾ പിച്ചിയറിഞ്ഞും നടന്നകന്നു

....

പാരഡോക്‌സ്‌

ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു. ഉണർവിൽ ഉറങ്ങുന്ന പോലെ ഞാൻ പാതി ചത്ത് ജീവിക്കുന്ന വിരോദാഭാസമായി മാറി. ഇരു കരകളും അടുപ്പിക്കുന്തോറും പുഴവലുതാകുന്നു. ജീവിക്കുന്നവരെ തോൽപ്പിക്കുന്നയൊരു മാജിക്ക് എന്നിലുണ്ടാകണം. ഉത്തരമില്ലാതെ,

....

രാത്രി

നീണ്ട രാത്രിയെ നിങ്ങൾ കണ്ടുമുട്ടിയിട്ടുണ്ടോ ? അത് നിങ്ങളെ കൊണ്ടുപോകും എവിടേക് എന്നറിയാതെ. നിശബ്ദത തളം കെട്ടികിടക്കുന്ന നിമിഷങ്ങൾ അവ സമ്മാനിക്കും. ദൂരെ എവിടെയോ ഓരിയിടുന്ന നായ

....

എന്റെ ഭാഷ എന്റെ അമ്മ

തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും… ഉള്ളൂരും ആശാനും വള്ളത്തോളും.. വളർത്തിയ മലയാളം ഉണരട്ടെ ഹൃദയത്തിൽ എന്നെന്നും … മാമാങ്കമാടിയ നിളയുടെ പുളിനവും പുണ്യം പൊഴിയുന്ന പമ്പാതീരവും.. അക്ഷര കേളിയായ്

....
malayalam poem

കടൽ

കാറ്റുകൊള്ളാൻ നടന്ന കടൽത്തീരങ്ങളിൽ അഭംഗുരം തിരകൾ എഴുതുന്നു അപൂർണ കാവ്യങ്ങൾ ഓരോ പകലിനോടും യാത്രാമൊഴി ചൊല്ലി കടൽനീലയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നു , അരുണ സൂര്യൻ ഇലകൾ ഒക്കെയും

....