ചിന്തകൾ

ചിന്തകൾ ഒരു കനലു പോലെ ഉള്ളിൽ നീറി പുകഞ്ഞു തുടങ്ങി, അവറ്റകൾ ഇടയ്ക്ക് കുത്തിനോവിക്കാറുള്ളതുപോലെ പതിവു തെറ്റിക്കാതെ തുടർന്നു. എങ്ങനെയെങ്കിലും ഇതിനൊരു അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ എല്ലാ ദിവസവും ജീവിച്ചുകൊണ്ടിരുന്നു എന്നാൽ ഇതിപ്പോൾ അസ്സഹനീയമായി തുടങ്ങിയിരിക്കുന്നു.

ആശ്വാസവാക്കുകളും പൂച്ചെണ്ടുകളും മാത്രമായിരുന്നു മറ്റുള്ളവരിൽ നിന്നും ലഭിക്കുന്നത്, എന്നാൽ ഇതിനൊരു പരിഹാരം ഒരു മനുഷ്യജീവിയുടെയും കയ്യിൽ ഇല്ലാരുന്നു. “എന്തുകൊണ്ടാണ് ദൈവമേ ഇതിനു മാത്രം ഉത്തരം ഇല്ലാത്തത്? ”
എല്ലാ ദിവസത്തെയും പ്രാർത്ഥന പോലും ഒരു ചോദ്യമായിരുന്നു!!! ഇത് കേട്ടു മടുത്തിട്ടാകണം ചുമരിലെ ചില്ലിട്ട ചിത്രങ്ങളൊക്കെയും വീട്ടിലെ തലമൂത്ത ചിലന്തിയുടെ സഹായത്തോടെ വലയുടെ മറവിൽ ഒളിച്ചിരിക്കുന്നത്.
ദൈവങ്ങളൊക്കെയും ഇത്രയും ഭയന്നതുകൊണ്ട് തന്നെ ഞാൻ ആഴ്ചയിൽ രണ്ടുവട്ടം മാത്രം കഠിനമായ പ്രാർത്ഥനയിൽ മുഴുകി, ബാക്കി അഞ്ചു ദിവസവും അവരെ ചുമരിൽ അന്തസോടെ ജീവിക്കാൻ അനുവദിച്ചു. എങ്കിലും എന്റെ ഉറക്കം പോലും കളയുന്ന ചിന്തകൾ…അതിൽ നിന്നും എങ്ങനെ രക്ഷനേടാം എന്ന് മാത്രം ഉത്തരമില്ലാതെ തുടർന്നു.

ഒരു ദിവസമെങ്കിലും സമാധാനമായി കിടന്നുറങ്ങണം. അതൊരു വാശിയായി പതിയെ മാറി തുടങ്ങിയിരുന്നു. വീട്ടിലെ ഈ ഒറ്റപ്പെട്ട ജീവിതം അതിനൊരു കാരണമാണ്, ശരിയാണ് പക്ഷെ എത്ര ശ്രമിച്ചിട്ടും ഈ വീടിനു പുറത്തേയ്ക്ക് ഇറങ്ങാൻ കഴിയുന്നില്ല. ഈ സങ്കടം ആരോടെങ്കിലും പറയാമെന്നു വിചാരിച്ചാൽ ആരും ഇങ്ങോട്ട് വരുന്നുമില്ല. വീടിനുള്ളിൽ പല വസ്തുക്കളും ആ കള്ള ചിലന്തിയും കൂട്ടരും വല നെയ്തു മറച്ചു വെച്ചിരിക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നും അപ്പോൾ വായിൽ തോന്നിയതൊക്കെ വിളിച്ചുപറയും, എന്തോ അവറ്റകൾക്ക് എന്നെ വലിയ പേടിയായത് കൊണ്ട് അപ്പോൾ എവിടേലും ഒളിച്ചിരിക്കും.

” അല്ലയോ ചിലന്തി, എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്!!! ഞാൻ ദേഷ്യം വരുമ്പോൾ പറയുന്നതൊക്കെയും കാര്യമായെടുക്കണ്ട. നിങ്ങൾ മാത്രമാണ് എനിക്കിപ്പോൾ ആകെയുള്ള സുഹൃത്തുക്കൾ. സുഹൃത്തുക്കളെ ആരെങ്കിലും ഉപദ്രവിക്കുമോ??? കൊല്ലുമോ???
ഇല്ല… എന്റെ അറിവിൽ ഇല്ല!!! ”

ഇങ്ങനെ അലറിവിളിച്ചിട്ടു പോലും അവറ്റകൾ പുറത്തേയ്ക്ക് വന്നില്ല. മനുഷ്യർക്കില്ലാത്ത, ദൈവങ്ങൾക്കില്ലാത്ത ഉത്തരം ഇനി ഇവറ്റകളുടെ കയ്യിലുണ്ടാകുമോ എന്ന സംശയം കൊണ്ട് തന്നെയാണ് ഇങ്ങനെ കൂടി ചെയ്തു നോക്കിയത്. അതും ഗുണമുണ്ടായില്ല.

“ദേ ഇതാണ് സ്ഥലം, വീട് ഒന്ന് പൊടിതട്ടി എടുത്താൽ പിന്നെ പറയുന്ന വിലയാ… സെന്റിന് ഒരു നാല് ലക്ഷമാണെങ്കിൽ നമുക്ക് ഇന്ന് തന്നെ ഉറപ്പിക്കാം ”

വീടിനു പുറത്തു നിന്നും ബ്രോക്കർ കടുപ്പിച്ചു പറഞ്ഞു നിർത്തി

” അല്ല ഇവിടെ എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് ഒന്നുരണ്ടു പേര് പറഞ്ഞിരുന്നല്ലോ… ”

കൂടെ വന്നാളുടെ ചോദ്യത്തിന് ഇടയ്ക്ക് കയറി ബ്രോക്കർ മറുപടി കൊടുത്തു

” അവർക്ക് വേറെ പണി വല്ലതും വേണ്ടേ, ഇങ്ങനെ എന്തൊക്കെ പറയാൻ പറ്റും. ഇതൊക്കെ കേട്ട് ഇത് വേണ്ടെന്ന് വെച്ചാൽ നിങ്ങൾക്കാ നഷ്ട്ടം. ആലോചിച്ചു നോക്ക് ”

പുറത്തു നിൽക്കുന്ന രണ്ടാളുകളെയും ഞാൻ മാറി മാറി വിളിച്ചു, ഇവരൊന്നും ഞാൻ വിളിക്കുന്നത് കേൾക്കാത്തത് പോലെ അഭിനയിക്കുവാണോ?? വീണ്ടും എന്റെ ചിന്തകൾക്കിടയിലേക്ക് പുതിയൊരെണ്ണം കൂടി കടന്നുകൂടി!!! ഇവയൊക്കെ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു…

അവര് രണ്ടാളും കാറിൽ കയറി പോകുന്നത് ഞാൻ മാറാല നിറഞ്ഞ ജനലിലൂടെ നോക്കി നിന്നു… ഒരു കാര്യവുമില്ലാതെ ഭിത്തിയിൽ ഇരുന്ന പല്ലി വല്ലാതെ ചിലച്ചുകൊണ്ടിരുന്നു, ഇനിയിപ്പോൾ എന്റെ സുഹൃത്തിനെ ഭക്ഷണമാക്കിയിട്ടുള്ള കൊലവിളി ആയിരിക്കുമോ??

Share on facebook
Share on twitter
Share on whatsapp
Share on telegram
4.6 5 votes
Article Rating
Subscribe
Notify of
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
shijil
3 months ago

തീവ്രമായ ഏകാന്തതയും, നിസ്സഹായതയും, ആശയറ്റ ചിന്തകളും ഒരു വ്യക്തിയെ എത്രമാത്രം തളർത്തുമെന്നതിന്റെ നേർക്കാഴ്ചയാണ് ഈ കഥ…

Abhijith Aji
Abhijith Aji
4 months ago

അനന്ദുവിന്റെ എഴുത്തിൽ ഓരോ വരിയിലും ജീവിതത്തിന്റെ ഉള്ളിണക്കം പ്രകടമാണ്. ചിന്തകളുടെ ആഘോഷം ഒരു തന്മയത്വം പകർന്നിടുന്നു. ഒറ്റപ്പെട്ടതിന്റെ വേദനയും ആന്തരിക ദ്വന്ദങ്ങളും സരളമായ ഭാഷയിൽ തൊട്ടറിയുന്ന വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയിൽ ഇതുപോലുള്ള ശ്രദ്ധേയമായ രചനകൾ കാത്തിരിക്കുന്നു. വായനക്ക് നന്ദി!”

Last edited 4 months ago by Abhijith Aji
Kaira
Kaira
4 months ago

🫰

About The Author

ബെൽ

ഇരുപത് വർഷത്തോളമായി ഒരേ കമ്പനിയിൽ പ്യൂണായി ജോലി ചെയ്യുന്നു ദാസപ്പൻ. ശമ്പളം അത്ര ആകർഷകമല്ലെങ്കിലും, അതിൽ അയാൾ തൃപ്തനല്ലെന്ന് അദ്ദേഹത്തിന്റെ മുഖം വെളിപ്പെടുത്തിയിരുന്നു. അതിരാവിലെ തന്നെ ഓഫീസിലെത്തി,

....
malayalam story

നത്ത്

ഭാഗം 1 ഉമ്മാമ മരണപ്പെട്ടതിന്റെ നാല്പതാം നാൾ, നാല്പതുവായിരക്കലും മറ്റും കഴിഞ്ഞ് വളരെ വൈകിയാണ് ഞങ്ങൾ ഉറങ്ങാൻ കിടന്നത്. രാവിലെ സുബഹി നിസ്കാരം കഴിഞ്ഞ ഉടനെ യത്തീംഖാനയിലെ

....

ചിത്തരഞ്ജൻ

” പ്രിയ തനിക്കെന്താടോ പറഞ്ഞാൽ മനസ്സിലാവാത്തത് എന്റെ എല്ലാ കാര്യങ്ങളും തനിക്ക് അറിയാവുന്നത് അല്ലെ തന്നെ എന്നല്ല ഒരു പെണ്ണിനേയും എനിക്ക് എന്റെ ജീവിതത്തിലേയ്ക്ക് കൂടെ കൂട്ടാൻ

....

ഇരട്ടച്ചൂട്ട്

ബാവൂട്ടിക്കാന്റെ മരണത്തിനു ശേഷം ഈ ഇടവഴികളിലൂടെ സഞ്ചരിക്കാൻ പൊതുവെ പേടിയാണ്. ആളുകൾ വരിവരിയായി നിന്ന് ദിക്ർ ചൊല്ലി ജനാസയുമായി പള്ളിയിലേക്ക് പോകുന്ന ആ യാത്രയിങ്ങനെ ഓർമ്മയിൽ വരും.

....

One 54

Looking through the viewfinder of his DSLR camera, twenty-seven-year-old Anand adjusted the focus as the sun started to dip down

....

നശിക്കാത്ത ഒരു മോതിരം

” ഞാൻ നാളെ മുതൽ ഒരു തുണിക്കടയിൽ ജോലിക്ക് പോയാലോ എന്ന് ആലോചിക്കുവാ ?” ” അത് എന്താടി ? എന്റെ മുഖം മാത്രം കണ്ട് നീ

....