The Stoning of Soraya M

കല്ലേറുകൾ ചവിട്ടുപടിയാക്കി നരകത്തെ തോൽപ്പിച്ചവൾ

 

ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് ഇറാൻ ആണെന്ന് തോന്നിപ്പിച്ച ഒരു സിനിമയുണ്ട്. ഇറാൻ എന്ന രാജ്യത്ത് ബാൻ ചെയ്ത സിനിമ.. ഇറാനിലെ ഒരു നിയമവിധേയമായ പൈശാചിക ശിക്ഷാരീതിയെ ലോകമനഃസാക്ഷിക്കു മുന്നിൽ തുറന്നു കാണിച്ച സിനിമ. സൊരായ എന്ന പെൺകുട്ടിയുടെ മരണവും ജീവിതവും അഭ്രപാളികളിൽ എത്തിച്ചു ആണഹങ്കാരത്തിന്റെ മുനയൊടിച്ച സിനിമ. The Stoning Of SORAYA M.

ഇറാൻ എന്ന രാജ്യത്തെ അവിഹിതം ആരോപിക്കപെടുന്ന സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുക എന്ന പ്രാകൃത ശിക്ഷാ രീതിയെ ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയ ചിത്രമാണ് ദി സ്റ്റോണിങ് ഓഫ് സൊരായ എം.
ചിത്രത്തിന്റെ ടൈറ്റിലിലെ stoning എന്നത് എത്രമാത്രം ഭീകരമാണെന്നത് സിനിമ നമുക്ക് കാട്ടി തരുന്നുണ്ട്.
ഇറാനിലെ മുന്‍ ഫ്രഞ്ച് അംബാസിഡറുടെ മകനും ഇറാനിയന്‍-ഫ്രഞ്ച് ജേര്‍ണലിസ്ടുമായ ഫ്രെയ്ഡോണ്‍ സഹെബ്ജാമിന്‍റെ ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ നോവലിന്റെ ചലച്ചിത്രാവിഷകാരമാണ് സിനിമ. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച ഈ പുസ്തകവും ഇറാനില്‍ നിരോധിച്ചിരുന്നു.

സൊരായ എന്ന ഗ്രാമീണ സ്ത്രീയായ ഭാര്യയെയും പെൺമക്കളെയും ഒഴിവാക്കി പതിനാലുകാരിയായ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചു തന്റെ ആൺ മക്കളോടൊപ്പം നഗരത്തിലേക്ക് ചേക്കേറാൻ ശ്രമിക്കുന്ന അലി നിയമപരമായ വേർപിരിയലിൽ തനിക്ക് നല്ലൊരു തുക നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്ന തിരിച്ചറിവിൽ അവൾക്കു മേൽ അവിഹിതം ആരോപിക്കുന്നു. ഇസ്‌ലാമിക നിയമപ്രകാരം മേയർ അവളെ കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കുന്നു. ഇതാണ് സിനിമയുടെ കഥ എന്നിരിക്കലും ഇറാനിൽ സ്ത്രീകൾ നേരിടുന്ന സാമൂഹ്യപരമായ അനീതികളും വിവേചനവും സിനിമ തുറന്നു കാട്ടുന്നുണ്ട്.

മതം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്ന് നമ്മോട് സിനിമ പറയുന്നു. സൊരായയുടെ സുഹൃത്തായ സഹ്റയോട് മേയർ നിയമം വിശദമാക്കുന്നത് ഇപ്രകാരമാണ്. ” ഒരു സ്ത്രീ പുരുഷനുമേൽ അവിഹിതം ആരോപിച്ചാൽ അത് തെളിയിക്കേണ്ട ഉത്തരവാദിത്വം അവളുടേത്‌ മാത്രമാണ്.. എന്നാൽ ഒരു പുരുഷൻ സ്ത്രീയുടെമേൽ അവിഹിതം ആരോപിച്ചാൽ തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം സ്ത്രീയുടെ മാത്രമാണ്. ഇതാണ് നിയമം ” ഇത്തരത്തിൽ നിയമം ഉപദേശിച്ച മേയറോട് സഹ്‌റ തിരിച്ചു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.. “അതെങ്ങനെയാണ് ഒരു സ്ത്രീക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ ആകുക.. കള്ള സാക്ഷിയും തെളിവുകളും ഒരാൾ നികത്തുമ്പോൾ..” അവളുടെ ഈ ചോദ്യത്തിന് മുന്നിൽ അയാൾക്ക് ഉത്തരമില്ലാതാകുന്നു.. വാസ്തവത്തിൽ ആ ചോദ്യം മുഴുവൻ ഇസ്‌ലാമിക രാജ്യങ്ങളോടുമായിരുന്നു. ഇന്നും ഇസ്‌ലാമിക രാജ്യങ്ങളില്ലാം തന്നെ സ്ത്രീ നിയമ സംഹിതയിൽ വിവേചനം നേരിടുന്നുണ്ട് എന്നതാണ് സത്യം.

സിനിമയുടെ തുടക്കത്തിൽ ഒരു മരണം കാണിക്കുന്നുണ്ട്. ഒരു സ്ത്രീയാണ് മരിക്കുന്നത്. എന്നാൽ ആ സ്ത്രീയെ ജീവനുതുല്യം സ്നേഹിക്കുന്ന പുരുഷനു പോലും അവസാനമായി ഒരു നോക്കു കാനാൻ സാധിക്കുന്നില്ല.. അതിനു കാരണമായി പറയുന്നത് ഒരു സ്ത്രീ മരിച്ചാൽ പുരുഷൻ ആ ശരീരം കാണാൻ പാടില്ല എന്ന നിയമമാണ്. ആ ഭൗതിക ശരീരത്തിന്റെ മരനാനന്തര ചടങ്ങുകൾ എല്ലാം തന്നെ സ്ത്രീകൾ ആണ് നേരിട്ടു നടത്തേണ്ടത്. മതം അപമാനിക്കുന്നത് ജീവിച്ചിരിക്കുന്ന സ്ത്രീയെ മാത്രമല്ല ജീവന്‍റെ അവസാന ശ്വാസം വരെ തന്റെ കുടുംബത്തെ പോറ്റിയ അവർ മരണ ശേഷവും തീർത്തും അപമാനിതരാകുകയാണ് എന്നതിന്റെ നേര്കാഴ്ചയായിരുന്നു അത്..

തന്റെ ആൺ മക്കളെ മാത്രം നഗരത്തിലേക്ക് കൊണ്ടുപോകാൻ തയ്യാറാകുന്ന അലിയോട് തന്റെ പെൺ മക്കളെ എന്തുകൊണ്ട് കൊണ്ട്‌പോകുന്നില്ല എന്നു ചോദിക്കുന്നിടത്തു അവൾ നേരിടുന്നത് കൊടിയ മർദ്ദനമാണ്.. അതിന്റെ അവസാനത്തിൽ തറയിൽ വീഴുന്ന ഭക്ഷണമെല്ലാം വൃത്തിയാക്കാൻ അലി പറയുമ്പോൾ നിറയുന്ന കണ്ണുകളാൽ അവളത് ചെയ്യുമ്പോൾ തന്റെ പെൺമക്കളല്ലാതെ ആൺ മക്കൾ അവളോടുകൂടെ നിൽക്കുന്നില്ല എന്നതാണ് നൊമ്പരപെടുത്തുന്നത്. ആ സീനിൽ അലി തന്റെ മക്കളോട് പറയുന്ന ഒരു വാചകമുണ്ട് “മക്കളെ ഈ ലോകം ആണുങ്ങളുടേതാണ്.. പെണ്ണുങ്ങളുടേതല്ല ” എന്ന്. അത് കേട്ടവർ തലയാട്ടുമ്പോൾ ആൺ മേല്കോയ്മയുടെ ഭീകരത കൂടുതൽ വെളിപ്പെടുന്നുണ്ട്..

സൊരായക്കുമേൽ അവിഹിതം ആരോപിക്കുമ്പോൾ അവൾക്കൊപ്പം നിൽക്കാൻ നിസ്സഹായരായ ചില സ്ത്രീകളല്ലാതെ ആരുമുണ്ടാകുന്നില്ല.. എന്നാൽ സൊരായകെതിരെയുള്ള ആരോപണം പരദൂഷണമായി സമൂഹത്തിൽ പ്രചരിപ്പിക്കാനും സ്ത്രീകൾ ഉണ്ടാകുന്നു എന്നത് നമ്മുടെ സമൂഹത്തിന്റെ നേർചിത്രമായി കാണേണ്ടിവരും.. സൊറയ്ക്കൊപ്പം പുരുഷന്മാരായി ആരുമുണ്ടായില്ല എന്നു പറയുമ്പോൾ ആ കൂട്ടത്തിൽ അവളുടെ ജന്മം നൽകിയ പിതാവും ഉൾപ്പെടുന്നുണ്ട്. അതെ പറ്റി ഒരു സ്ത്രീ പറയുന്ന വാചകം ഇങ്ങനെയാണ്.. ” അതങ്ങനെയല്ല വരൂ.. ആണുങ്ങൾ അവർക്കൊപ്പമല്ലേ നില്ക്കു ” എന്ന്.

സൊറായയുടെ ശിക്ഷ വിധി നടപ്പിലാക്കുമ്പോൾ അവളെല്ലാം സഹിക്കാൻ തയ്യാറെടുത്തതുപോലെയായിരുന്നു.. അവളോട് സുഹൃത്ത് പറയുന്നുണ്ട് എന്തുവന്നാളും കരയരുത് എന്ന്. ആ ഉപദേശം സ്വീകരിച്ചതുപോലെ ആയിരുന്നു അവൾ.. എന്നാൾ തന്നെ തന്റെ പിതാവും ഒപ്പം മക്കളും കല്ലെറിയുമ്പോൾ.. താൻ ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ മക്കളുടെ രണ്ടു കല്ലേറും അവൾക്ക് കൃത്യമായി കൊള്ളുമ്പോൾ അവൾ വാവിട്ടു നിലവിളിക്കുന്നുണ്ട്.. അരക്കു താഴെ മണ്ണിൽ മൂടപ്പെട്ടിരിക്കുന്ന അവൾ നിലവിളിക്കുന്നിടത് അല്ലാഹു അക്ബർ വിളികളും അവൾക്കെതിരായി അവർ മുഴക്കുന്നുണ്ട്.. നിങ്ങൾ ലോല ഹൃദയരാണെങ്കിൽ ഈ രംഗങ്ങൾ നിങ്ങളുടെ ഹൃദയം തകർക്കും.. തീർച്ച.. എന്നാലും നിങ്ങൾ ഈ സിനിമ കാണാതെ പോകരുത്.. സൊറായയുടെ രക്തസാക്ഷിത്വമാണ് ഈ സിനിമ.

ഈ സിനിമ കണ്ടിറങ്ങിയവർ സംവിധായകനായ സായിറസ് നൗരസ്തേയെ ഒരു കൂട്ടം പ്രേക്ഷകരും അറിയപ്പെടുന്ന നിരൂപകരും സാഡിസ്റ്റ് എന്നു വിളിക്കുന്ന സാഹചര്യമുണ്ടായി.. എന്നാൽ അതിനൊക്കെ സംവിധായകൻ പറഞ്ഞ മറുപടി ശ്രദ്ധേയമാണ് ” സ്റ്റോണിങ് പ്രേമയമായി വരുന്ന ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്.. എന്നാൽ ആ സിനിമകളിൽ എല്ലാം തന്നെ ഒന്നാമത്തെയോ രണ്ടാമത്തെയോ കല്ലേറിൽ കല്ലേറ് കൊള്ളുന്നയാൾ ബോധരഹിതരാവുകയോ മരിക്കുകയോ ചെയ്യുന്നതാണ് ഞാൻ കണ്ടത്. എന്നാൽ സത്യമതല്ല എന്നു ഞാൻ തിരിച്ചറിഞ്ഞു. തീർത്തും പൈശാചികവും സുദീർഘവുമായ ആ കൃത്യത്തെ സിനിമകൾ നിസ്സാരവത്കരിക്കുകയാണെന്ന് എനിക്ക് തോന്നി.. അപ്പോൾ ഞാൻ സിനിമയും യാഥാർഥ്യവും തമ്മിലുള്ള അന്തരം തിരിച്ചറിയുകയായിരുന്നു.. ആ നിമിഷം ഞാൻ തീരുമാനിച്ചു.. എന്‍റെ സിനിമയിൽ യാഥാർഥ്യമെന്താണോ അതങ്ങനെ തന്നെ ചിത്രീകരിക്കണമെന്ന്.. എന്‍റെ സിനിമയുടെ ക്ലൈമാക്സിൽ സൊരായ്ക്കും ഒരു രക്ഷപെടലില്ല.. ആ സീൻ കാണുന്നതിൽ നിന്ന് പ്രേക്ഷകനും ഒരു രക്ഷപെടലില്ല.. അത് തന്നെയായിരുന്നു എനിക്കും വേണ്ടിയിരുന്നത്.”

തീർച്ചയായും അദ്ദേഹത്തിന്റെ ഉദ്യമം വിജയിച്ചതായി തന്നെ പറയേണ്ടി വരും. നിരോധനത്തെ തുടർന്ന് മിഡിൽ ഈസ്റ് രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ വലിയൊരു ചർച്ചയായി ടോറോന്റോ ഫിലിം ഫെസ്റ്റുവലുകളിൽ അവാർഡുകൽ വാരിക്കൂട്ടി. അന്താരാഷ്‌ട്ര മനുഷ്യാവകാശ കമ്മീഷനിൽ സിനിമ പ്രദർശിപ്പിച്ചു.. ആംനസ്റ്റി ഇറാനെതിരെയും ഈ പൈശാചിക കൃത്യത്തിനെതിരെയും പ്രമേയം പാസ്സാക്കി. അങ്ങനെ ഒരു സിനിമ സംസാരിച്ചു ഒരു ജനതക്കു വേണ്ടി ഇന്നും സംസാരിച്ചുകൊണ്ടിരിക്കുന്നു.. ഈ സിനിമയിലൂടെ സൊരായയുടെ രക്തസാക്ഷിത്വം ഇന്നും തുടരുന്നു..

എൺപത്തി അഞ്ചു രാജ്യങ്ങളിൽ ഇന്നും നിയമവിധേയമായും അല്ലാതെയും ഈ ശിക്ഷാരീതി തുടരുന്നുണ്ട് എന്നതാണ് ഔദ്യോഗിക വൃന്ദങ്ങൾ സൂചിപ്പിക്കുന്നത്. കല്ലേറുകൊള്ളുന്നയാൾ മൂർച്ചയേറിയ ആഖാതത്താൽ മരണമടയുന്നു.. ഇസ്‌ലാം സ്നേഹമാണെന്ന് പറയുന്ന നബി ഈ ശിക്ഷാ രീതിയെ വലിയ തോതിൽ പ്രോത്സാഹിപ്പിച്ചിരുന്നു..
റോമൻ സാമ്രാജ്യത്തെ ജറുസലേമിലെ സെയിന്റ് സ്റ്റീഫൻ ആയിരുന്നു ആദ്യത്തെ രക്തസാക്ഷിയായി പറയപ്പെടുന്നത്. ക്രിസ്തുവർഷത്തിലും തുടർന്ന ഈ ശിക്ഷാ രീതി ക്രിസ്ത്യൻ രാജ്യങ്ങൾ കാലങ്ങൾ പിന്നിട്ടപ്പോൾ സ്റ്റോണിങ്ങിനെതിരായ നിലപാടെടുക്കുയായിരുന്നു..

സ്ത്രീ വിരുദ്ധത പറയുന്ന മതം ഇസ്‌ലാം മാത്രമല്ല.. മതമേതായാലും അതിലെ സ്ത്രീവിരുദ്ധത പ്രകടമാണ്.. മതഗ്രന്ഥങ്ങൾ സ്ത്രീപക്ഷത്തു നിന്നുകൊണ്ട് ഒരാവർത്തി വായിച്ചാൽ അത് മനസ്സിലാക്കാവുന്നതേ ഉള്ളു..

സ്ത്രീ സമത്വത്തിനും തുല്യതയ്ക്കും വേണ്ടി വാദിക്കുന്ന ഒരു സമൂഹം ശബരിമലയിൽ കയറാൻ ആഗ്രഹിച്ച സ്ത്രീകൾക്ക് നേരെ തേങ്ങയെടുത്തെറിയാൻ നിൽക്കുന്ന ചിത്രം മാധ്യമങ്ങൽ ആഘോഷിച്ചിട്ട് ഒരുപാട് നാൾ ആയിട്ടില്ല എന്നു കൂടി ഓർമിപ്പിച്ചുകൊള്ളട്ടെ..

© Jishnu Girija Sekhar Azad

#AzadianWritings ✒
#AzadianThoughts

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Bonus d'inscription à Binance

Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

About The Author

കേരളീയ കലകൾ

കേരളീയകലകൾ -സുൽഫിക്കർ അലി അണങ്കൂർ- ഒരു നാടിന്റെ കണ്ണാടിയാണ് കലകൾ. ഒരു ജനസമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കലകളിലൂടെയാണ് നാം അറിയുന്നത്. കാവുകളും കൈതക്കാടുകളും

....
എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, 'ദി സ്റ്റോറിടെല്ലർ' അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ ഇത് ആകർഷിക്കുന്നു. സത്യജിത് റേയുടെ ചെറുകഥയായ “ഗോൾപോ ബോലിയേ തരിണി ഖുറോ”യെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, രണ്ട് കഥാപാത്രങ്ങളുടെ വൈരുദ്ധ്യ സംസ്കാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ജീവിതശൈലികൾ എന്നിവ എടുത്തുകാണിക്കുന്നതിനൊപ്പം കഥപറച്ചിലിന്റെ ഭംഗി പര്യവേക്ഷണം ചെയ്യുന്നു. 'ദി സ്റ്റോറിടെല്ലർ' എന്ന സിനിമയിൽ, തികച്ചും വ്യത്യസ്തമായ ലോകങ്ങളിൽ നിന്നുള്ള രണ്ട് പുരുഷന്മാർ കഥകളുടെ ശക്തിയിലൂടെ കണ്ടുമുട്ടുന്നു. കൊൽക്കത്തയിൽ നിന്നുള്ള വിരമിച്ച കഥാകാരിയായ തരിണി ബന്ദോപാധ്യായയുടെ (പരേഷ് റാവൽ) ജീവിതത്തെ പിന്തുടരുന്നു. അഹമ്മദാബാദിലേക്ക് പോയി ഒരു ധനികനായ ഉറക്കമില്ലായ്മയുള്ള ബിസിനസുകാരനായ രത്തൻ ഗൊറാഡിയയ്ക്ക് (ആദിൽ ഹുസൈൻ) കഥകൾ പറയാനുള്ള ഒരു സവിശേഷ ജോലി ഓഫർ, തരിണിക്ക് ലഭിക്കുന്നു. ആകർഷകമായ കഥകൾ തന്റെ ഉറക്കമില്ലായ്മയെ സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് രത്തൻ തരിണിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. അവരുടെ പാതകൾ ഇഴചേർന്ന് വരുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള ഒരു പാളികളുള്ള ആഖ്യാനം ചിത്രം വികസിപ്പിക്കുന്നു, കഥപറച്ചിൽ രണ്ട് വ്യത്യസ്ത ലോകങ്ങൾക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുന്നു. ഗരോഡിയ യഥാർത്ഥവും പ്രസിദ്ധീകരിക്കാത്തതുമായ കഥകൾ പറഞ്ഞുകൊണ്ട് ഉറങ്ങാൻ സഹായിക്കുന്നതിന് തരിണിയെ നിയമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥാതന്തു. ആരവല്ലി കുന്നുകളിൽ നിന്നുള്ള ഒരു മരവും യുദ്ധകാല പ്രാവും പോലുള്ള ആകർഷകമായ കഥാപാത്രങ്ങളാൽ നിറഞ്ഞ തരിണിയുടെ കഥകൾ പ്രേക്ഷകരെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. രണ്ടുപേരും തമ്മിലുള്ള ബന്ധം വെറും കഥകളെക്കുറിച്ചല്ല; അവർ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ്. കൽക്കട്ടയിലെ പരമ്പരാഗത സംസ്കാരത്തിൽ നിന്നുള്ള തരിണിക്ക് പഴയ രീതികളോട് ആഴമായ ബഹുമാനമുണ്ട്, അതേസമയം ആധുനിക ബിസിനസുകാരനായ ഗരോഡിയ മുതലാളിത്തത്തെയും പുരോഗതിയെയും സ്വീകരിക്കുന്നു. ഈ സാംസ്കാരിക സംഘർഷം സിനിമയുടെ കാതൽ രൂപപ്പെടുത്തുന്നു. 'ദി സ്റ്റോറിടെല്ലറിന്റെ' സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. സിനിമയുടെ വേഗത ചിലർക്ക് മന്ദഗതിയിലായേക്കാം, പക്ഷേ പ്രേക്ഷകർക്ക് ഓരോ വിശദാംശങ്ങളും ആസ്വദിക്കാൻ ഇത് അനുവദിക്കുന്നു. ഒരു തണുത്ത പ്രഭാതത്തിൽ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് പോലെയാണ് - നിശബ്ദമെങ്കിലും ആഴത്തിൽ ആശ്വാസം നൽകുന്ന ഒന്ന്. രണ്ട് പുരുഷന്മാരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഏറ്റവും ആകർഷകമായ ഭാഗം, അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പതുക്കെ വികസിക്കുമ്പോൾ. മഞ്ഞയും ചുവപ്പും നിറത്തിലുള്ള കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, ഉത്സവകാല ദുർഗ്ഗാ പൂജ ആഘോഷങ്ങൾ എന്നിവയുള്ള കൽക്കട്ടയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഉയർന്ന നിലവാരമുള്ള നാടകത്തിനോ മിന്നുന്ന വിനോദത്തിനോ വേണ്ടി നിങ്ങൾ കാണുന്ന ഒരു സിനിമയല്ല ഇത്. ആത്മാവ് വികസിക്കാൻ സമയമെടുക്കുന്ന ഒരു മന്ദഗതിയിലുള്ള, ആത്മപരിശോധനാ യാത്രയാണിത്. മനഃപൂർവ്വമായ വേഗത നിർണായകമാണ്, കാരണം അത് വേഗത്തിലാക്കുന്നത് അതിന്റെ സത്തയെ ഇല്ലാതാക്കും. സിനിമ ഒരു കഥയെ വിവരിക്കുക മാത്രമല്ല - അത് നിങ്ങളെ ജീവിതത്തിന്റെ സൂക്ഷ്മതകളെ പ്രതിഫലിപ്പിക്കുകയും അനുഭവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത് നിശബ്ദമായി ഒരു മുദ്ര പതിപ്പിക്കുന്നു, ശബ്ദമുണ്ടാക്കാതെ അതിന്റെ പ്രേക്ഷകർക്ക് വിലപ്പെട്ട എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. ‘ദി സ്റ്റോറിടെല്ലർ’ റേയുടെ യഥാർത്ഥ ചെറുകഥയോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും, അത് ഇതിവൃത്തത്തിന് പുതിയ തലങ്ങൾ ചേർക്കുന്നു. ബംഗാളികളും ഗുജറാത്തികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലുള്ള ചില കൂട്ടിച്ചേർക്കലുകൾ അൽപ്പം സ്റ്റീരിയോടൈപ്പിക് ആയി തോന്നുന്നു. എന്നിരുന്നാലും, സൃഷ്ടി, വിനിയോഗം, കഥപറച്ചിൽ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള ചിത്രത്തിന്റെ പര്യവേക്ഷണം കൃപയോടും കരുതലോടും കൂടി കൈകാര്യം ചെയ്തിരിക്കുന്നു. രബീന്ദ്രനാഥ ടാഗോർ മുതൽ പിക്കാസോ വരെയുള്ള വിവിധ സാംസ്കാരിക വ്യക്തികളെക്കുറിച്ചുള്ള ചിത്രത്തിന്റെ പരാമർശം അതിന്റെ പ്രമേയങ്ങൾക്ക് ആഴം നൽകുന്നു. ചിത്രം ഒരു വൈകാരിക യാത്ര കൂടിയാണ്. തന്റെ കഥകൾ എഴുതാനുള്ള തരിണിയുടെ വിമുഖതയും ഉറക്കമില്ലായ്മയും ആത്മ സംശയവും ഉൾപ്പെടുന്ന ഗരോഡിയയുടെ പോരാട്ടങ്ങളും രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ വെളിപ്പെടുത്തുന്നു. കാലക്രമേണ, അവരുടെ പങ്കിട്ട അനുഭവങ്ങൾ പതുക്കെ അവരുടെ വ്യത്യാസങ്ങളെ തകർക്കുകയും കഥകളോടുള്ള അവരുടെ ഇഷ്ടത്തിൽ പൊതുവായ അടിത്തറ കണ്ടെത്തുകയും ചെയ്യുന്നു പരേഷ് റാവൽ അസാധാരണമായ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നു, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനയ വൈദഗ്ധ്യത്തെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാവങ്ങൾ മുതൽ സംഭാഷണ പ്രകടനം വരെ, അദ്ദേഹത്തിന്റെ ചിത്രീകരണത്തിന്റെ ഓരോ വശവും അദ്ദേഹം തരിണി ബന്ദോപാധ്യായയാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നു. ആദിൽ ഹുസൈൻ ഒരുപോലെ മിടുക്കനാണ്, ഓരോ ഫ്രെയിമിലും ഒരു നടൻ എന്ന നിലയിൽ തന്റെ ശ്രേണി പ്രദർശിപ്പിക്കുന്നു. രേവതിയുടെയും തനിഷ്ഠ ചാറ്റർജിയുടെയും സഹ പ്രകടനങ്ങൾ പ്രശംസനീയമാണ്, ആഖ്യാനത്തിന് ആഴം നൽകുന്നു അനന്ത് മഹാദേവന്റെ സംവിധാനം സൂക്ഷ്മതയിൽ ഒരു മാസ്റ്റർക്ലാസ് ആണ്. വാണിജ്യപരമായ ട്രോപ്പുകളിലേക്ക് തിരിയാതെ ആഴത്തിലുള്ള സന്ദേശങ്ങൾ നൽകുന്ന ഒരു കഥ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കഥപറച്ചിലിനും സിനിമാറ്റിക് കലയ്ക്കും ഇടയിലുള്ള തികഞ്ഞ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, കഥയെ എങ്ങനെ ശ്വസിക്കാൻ വിടണമെന്ന് അറിയുന്ന ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മഹാദേവൻ തന്റെ കഴിവ് തെളിയിക്കുന്നു. 'ദി സ്റ്റോറിടെല്ലർ' ഒരു സാധാരണ സിനിമയല്ല - ഇത് ഒരു ആത്മാവുള്ള സിനിമയാണ്. കഥകളുടെ ശക്തിയെക്കുറിച്ചുള്ള ഒരു സിനിമയാണ് വ്യത്യസ്തമായ എന്തെങ്കിലും നിർത്താനും ചിന്തിക്കാനും അനുഭവിക്കാനും ഇത് നിങ്ങളെ ക്ഷണിക്കുന്നു. നിശ്ശബ്ദമായ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്. നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കാൻ നമ്മൾ പറയുന്ന, ഓർമ്മിക്കുന്ന, ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് മോഷ്ടിക്കുന്ന കഥകൾ. സത്യജിത് റേയുടെ കഥപറച്ചിലിന് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, ഈ ചിത്രം ജീവിതം, ഓർമ്മ, ആഖ്യാന കല എന്നിവയുടെ മനോഹരവും ചിന്തനീയവുമായ ഒരു പര്യവേക്ഷണമാണ്. വ്യത്യസ്ത ലോകങ്ങളിൽ നിന്ന് വരുമ്പോൾ പോലും, ചിലപ്പോൾ ഏറ്റവും ശക്തമായ കഥകളാണ് നമ്മളെ ബന്ധിപ്പിക്കുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സിനിമ. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല, പക്ഷേ അങ്ങനെ ചെയ്യുന്നവർക്ക്, മായാത്ത ഒരു മുദ്ര പതിപ്പിക്കും.

“ദി സ്റ്റോറിടെല്ലർ” – അവലോകനം

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, ‘ദി സ്റ്റോറിടെല്ലർ’ അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ

....
Relationship-Malayalam

റിലേഷൻഷിപ്‌സിൽ പാലിക്കപെടേണ്ട വിവേകം (ആസാദിയൻ ചിന്തകൾ )

കുറച്ചേറെ ആൺ പെൺ ബന്ധങ്ങളുടെ തകർച്ചയും വളർച്ചയുമൊക്കെ നേരിൽ കണ്ട അനുഭവത്തിൽ ഞാൻ തന്നെ വളർത്തിയെടുത്ത ചില നിലപാടുകളും കാഴ്ചപാടുകളും ഇവിടെ ഷെയർ ചെയ്യണമെന്ന് വിചാരിക്കുന്നു… അതിന്നത്തെ

....
article

പോണ്‍ ചങ്ങലകള്‍ പൊട്ടിക്കാം

ഈ കാലഘട്ടത്തില്‍ അറിഞ്ഞും അറിയാതെയും ലൈംഗിക ആസക്തിയോടുള്ള ശമനത്തിനായി പ്രായവ്യത്യാസമോ ലിംഗവ്യത്യാസമോ ഇല്ലാതെ ഒരുപോലെ ആസ്വദിക്കുന്ന ഒന്നായി മാറി കഴിഞ്ഞു പോര്‍ണോഗ്രഫി. ഇതിനായി ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ നിര്‍ത്തലാക്കുക

....
article

ഉത്തരം: ഹ ഹ ഹ ഹാ

ഞാനൊരു ചോദ്യം ചോദിക്കാം പക്ഷെ ആ ചോദ്യം ചില അപ്രിയ സത്യങ്ങളെ പുറത്തു കൊണ്ടുവരുമെങ്കിൽ നിങ്ങളുടെ ഉത്തരം ചിരിയുമാകാം അല്ലെങ്കിൽ ചിരിയുമാക്കാം എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കാണിച്ചുതന്നു.

....
sneham nedi edukan

സ്നേഹം നേടിയെടുക്കാനുള്ള പത്തു വഴികൾ

ഒരു പെൺക്കുട്ടിയുടെ സ്നേഹം നേടിയെടുക്കാനുള്ള പത്തു വഴികൾ ഞാൻ നിങ്ങൾക്കു പറഞ്ഞു തരാം…! എന്നാൽ പത്താമതായി ഞാൻ പറയുന്ന കാര്യം മാത്രമായിരിക്കും നിങ്ങളിൽ നിലനിൽക്കുക…! 1) നിങ്ങളുടെ

....