sowparnika temple travel blog

സൗപർണികയുടെ തീരത്തേക്ക് ഒരു യാത്ര

26/05/2019 ഞായറാഴ്ച സന്ധ്യക്ക്‌ 7:30 pm ഓടെ മുരുടേശ്വരിൽ നിന്നും കൊല്ലുരിൽ തിരിചു എത്തിയ ഞങ്ങൾ നേരെ പോയത് റൂമിലേക്കാണ്. കട്ടിൽ കണ്ടാൽ അപ്പോൾ വീഴും അതായിരുന്നു അവസ്ഥ. രാത്രിയിൽ മൂകാംബിക അമ്പലത്തിൽ ഒന്ന് കൂടി പോയി തൊഴണം എന്ന ആഗ്രഹം നല്ലതു പോലെ ഉണ്ടായിരുന്നു, അതിനു പുറമെ രാവിലെ കഴിച്ച ഒരു പൂരിയും ദോശയുമാണ് ഞങ്ങളുടെ അന്നേ ദിവസത്തെ ആഹാരം, അമ്പലത്തിൽ 9 മണിക്ക് ശേഷം അന്നദാനം ഉണ്ട്. അത് കൊണ്ട് തന്നെ റൂമിൽ എത്തിയ ഉടൻ തന്നെ കുളിച്ചു റെഡി ആയി ഏകദേശം 9 മണിയോടെ അമ്പലത്തിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ശീവേലിയുടെ സമയം ആയിരുന്നു, നമ്മുടെ ചെണ്ടക്കു പകരം അവരുടേതായ എന്തോ വാദ്യഉപകരണ മേളത്തിന്റെ അകമ്പടിയോടെ ദേവി വിഗ്രഹം തലയിൽ വെച്ച് കൊണ്ട് പ്രദക്ഷിണം. ക്ഷേത്രത്തിനുള്ളിൽ കിഴക്കേ നടയുടെ വലതു വശം ചേർന്ന് സ്വർണ്ണ രഥം ഒരുക്കി വെച്ചിരിക്കുന്നത് കണ്ടു. ശീവേലി തുടങ്ങിയത് അല്ലെ ഒള്ളു കഴിച്ചിട്ട് വന്നിട്ട് സ്വർണ്ണ രഥ ഘോഷയാത്ര കാണാം എന്ന തീരുമാനത്തിൽ ഞങ്ങൾ ഊട്ടുപുരയിലേക്കു നടന്നു. ഉച്ചക്കും രാത്രിയിലും അമ്പലത്തിന്റെ ഊട്ടുപുരയിൽ അന്നദാനം ഉണ്ട്. പാള പാത്രത്തിൽ നല്ല വെളുത്ത പച്ചരി ചോറും, രസം, എരിശ്ശേരി, സാംബാർ, പച്ച മോര് കൂടാതെ നല്ല ഒന്നാന്തരം ചെറു പയർ പായസവും. ഊണും കഴിഞ്ഞു അമ്പലത്തിൽ തിരിച്ചു എത്തിയപ്പോൾ, പല്ലക്കും, രഥവും തിരികെ കൊണ്ട് പോകുന്നതാണ് കണ്ടത്. വിശപ്പിന്റെ വിളി കാരണം രഥ ഘോഷയാത്രയും, പല്ലക്കിൽ കയറിയുള്ള പ്രദക്ഷിണവും കാണാൻ സാധിച്ചില്ല. പ്രദക്ഷിണത്തിനു ശേഷം കിഴക്കേ നടയുടെ വലതു വശത്തു കഷായത്തിനായി ഒരു നീണ്ട നിര കണ്ടു. മൂകാംബിക ദേവിക്ക് അസുഖം പിടിപെട്ടപ്പോൾ ആദി ശങ്കരൻ രോഗ മുക്തിക്കായി ദേവിക്ക് കഷായം ഉണ്ടാക്കി കൊടുത്തു എന്നാണ് ഐതിഹ്യം, അതാണ് എന്നും രാത്രിയിൽ ക്ഷേത്രത്തിൽ നിന്നും ചെറിയ ഒരു പാത്രത്തിലും തീർത്ഥം പോലെ നമ്മുക്കു കൈ കുമ്പിളിലും തരുന്നത്. ഏത് രോഗത്തിനും ആ കഷായം നല്ലതാണു എന്നാണ് പറയപ്പെടുന്നത്. വീട്ടിൽ കൊണ്ട് വന്നു അമ്മക്ക് കുറച്ചു കൊടുക്കാം എന്ന് കരുതി ഞങ്ങളും 10 രൂപ കൊടുത്തു ഒരു കൊച്ചു പാത്രം വാങ്ങി ക്യൂ ഇൽ നിന്നു. മേടിച്ചു കഴിഞ്ഞപ്പോൾ ആണ് അവിടെ പറയുന്നത് കേട്ടത് അത് നമ്മുക്ക് അവിടെ നിന്നും കൊണ്ട് പോവാൻ സാധിക്കില്ല, നാളത്തേക്ക് അത് ചീത്തയാകും എന്ന്. ചക്കര വെള്ളത്തിൽ കുരുമുളകും വെളുത്തുള്ളിയും ഒക്കെ ഇട്ട ഒരു കഷായം, നമ്മുടെ ചുക്ക് കാപ്പി പോലെ തന്നെ. അത് വീട്ടിലേക്ക് കൊണ്ട് വരാൻ പറ്റാഞ്ഞതിൽ ഒരുപാട് വിഷമം തോന്നി.
ഏകദേശം 10:30 pm ഓടെ ഞങ്ങൾ മുറിയിൽ എത്തി. നാളെ (27/05/2019 തിങ്ങളാഴ്ച) രാവിലെ 11 മണിക്ക് ബൈണ്ടൂർ സ്റ്റേഷനിൽ നിന്നും ആണ് ഞങ്ങൾക്ക് കോട്ടയത്തെക്കുള്ള ട്രെയിൻ. 9 മണിക്ക് റൂം vaccate ചെയ്തിറങ്ങണം. 8 മണിക്ക് alarm വെച്ചു കേറി കിടന്നത് മാത്രമേ ഓർമയോള്ളൂ പിന്നെ പിറ്റേന്ന് രാവിലെ അലാറം അടിച്ചപ്പോൾ ആണ് എഴുന്നേറ്റത്.

ഞങ്ങൾ പ്ലാൻ ചെയ്ത പോലെ തന്നെ 27/05/2019 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തന്നെ റൂം vaccate ചെയ്തു. Non-Ac room ആയതിനാൽ ഒരു ദിവസത്തെ വാടക ₹800, എന്നാൽ ഞങ്ങൾ ഞായറാഴ്ച പുലർച്ചെ തൊട്ട് റൂം ബുക്ക് ചെയ്തതിനാൽ 2 ദിവസത്തെ വാടക ₹1600 അടച്ചു, അതിൽ ₹1000 രൂപ റൂം ബുക്ക് ചെയ്തപ്പോൾ ഓൺലൈൻ ആയി അടച്ചിരുന്നു. സീസൺ അനുസരിച്ചു റൂമിന്റെ റേറ്റ് മാറികൊണ്ടേ ഇരിക്കും.

റൂമിൽ നിന്നും ഇറങ്ങി നേരെ പോയത് സൗപർണികയിലേക്കു ആണ്. തലേന്ന് അങ്ങോട്ടേക്ക് പോകുവാൻ സമയം ലഭിച്ചിരുന്നില്ല. ബസ് സ്റ്റാണ്ടിലേക്കു പോകുന്ന വഴി വലത്തെക്കു ഒരു deviation എടുത്തു അല്പ ദൂരം നടക്കുമ്പോൾ സൗപർണിക എത്തി. ഒരുപാട് കുട്ടി കുരങ്ങന്മാരുടെ സങ്കേതമാണ് നദീതീരം. വേനൽ ആയതിനാൽ വെള്ളം നന്നേ കുറവായിരുന്നു. സൗപർണിക നദിയിൽ ഇറങ്ങി കാലും കൈയും കഴുകി ബസ് സ്റ്റാന്റിലേക്ക് വെച്ച് പിടിച്ചു. സ്റ്റാൻഡിൽ എത്തിയപ്പോൾ സമയം 9:45 am. ഇന്നലെ മുരുടേശ്വരിൽ വെച്ച് പരിചയപ്പെട്ട ഒരു കുടുംബവും സ്റ്റാൻഡിൽ ഉണ്ടായിരുന്നു, അവർക്കും ഞങ്ങളുടെ അതെ ട്രെയിനിൽ ആണ് നാട്ടിലേക്കു പോകേണ്ടത്. ബെൻഡൂർക്കു പോകുവാൻ ഒരു പ്രൈവറ്റ് ബസ്, സ്റ്റാൻഡിൽ ഉണ്ടായിരുന്നു എന്നാൽ അത് ബൈണ്ടൂർ എത്താൻ 11:05 ആകും എന്ന് ബസ് അധികൃതർ അറിയിച്ചു. വേറെ നിവർത്തി ഇല്ലാത്തതിനാൽ, ടാക്സികാരോട് ഒരുപാട് സമയത്തെ bargaining നു ശേഷം ₹800 നു ബൈണ്ടൂർ എത്തിക്കാം എന്ന് സമ്മതിച്ചു. ഞങ്ങളും ആ കുടുംബവും ഷെയർ ചെയ്ത് ടാക്സി എടുത്തു ബൈണ്ടൂർ സ്റ്റേഷൻ ഇൽ 10:45 am ഓട് കൂടെ എത്തി. ഞങ്ങളുടെ ഷെയർ ₹200 കൊടുത്തു ആ കുടുംബത്തോട് യാത്ര പറഞ്ഞു, കോഴിക്കോട് കൊയ്‌ലാണ്ടികാരായിരുന്നു അവർ.
ട്രെയിൻ കറക്റ്റ് സമയത്തു തന്നെ ബൈണ്ടൂർ സ്റ്റേഷനിൽ എത്തി. ഭവനഗറിൽ നിന്നും കോട്ടയം വഴി കൊച്ചുവേളി വരെ പോകുന്ന കൊച്ചുവേളി expressil 11 മണിയോടെ ഞങ്ങൾ കയറി. ഞങ്ങളുടെ സീറ്റിന്റെ opposite ഒരു ചെറിയ മലയാളി ഫാമിലി ആയിരുന്നു അവരും മൂകാംബിക ദർശനം കഴിഞ്ഞു മടങ്ങുന്ന വഴിയാണ്. ഒരു അച്ഛൻ ‘അമ്മ 2 കുഞ്ഞി മക്കൾ, ദിയാനിയും, ധീരവും. കോഴിക്കോട് വരെ ഞങ്ങളെ ബോർ അടിപ്പിക്കാതെ കൊണ്ട് വന്നത് അവരായിരുന്നു. കോഴിക്കോട് സ്റ്റേഷനിൽ അവര് ഇറങ്ങിയപ്പോൾ വല്യ ഒരു ശൂന്യത തന്നെ അനുഭവപെട്ടു.

രാത്രി ഏകദേശം 7 മണിയായി കാണും, അവര് കോഴിക്കോട് ഇറങ്ങിയിട്ടു 1 മണിക്കൂർ കഴിഞ്ഞു കാണണം. യാത്ര മടുപ്പായി തുടങ്ങിയപ്പോൾ മനു മോൻ അവളുടെ ബാഗിൽ നിന്നും പടം വരക്കാനായി അവൾ കൂടെ കൊണ്ട് നടക്കുന്ന ഒരു drawing ബുക്കും പെൻസിലും എടുത്തു എന്തൊക്കെയോ കുത്തി വരക്കുന്നത് കണ്ടു, ഞാൻ ജനാലായിലൂടെ പുറത്തേക്കു നോക്കി എന്തൊക്കെയോ ആലോജിച്ചുകൊണ്ട് ഇരിപ്പായി. മറ്റു ലോക്കൽ യാത്രക്കാർ ആരും തന്നെ ഞങ്ങളുടെ അടുത്ത വന്നു ഇരിക്കാതെ ഇരിക്കാൻ ഞങ്ങളുടെ ബാഗ് രണ്ടും സീറ്റ് മുഴുവനായി എടുത്തു വെച്ചേക്കുവാണ്.

ട്രെയിൻ ഏതോ സ്റ്റേഷൻ ഇൽ വന്നു നിന്നു, 1 പോലീസുകാരൻ ഞങ്ങളുടെ സീറ്റ് ന്റെ അടുത്ത് വന്നു കൂടെയുള്ള മറ്റു പൊലീസുകരനോട് ഇവിടെ ഇരിക്കാൻ സ്ഥലമുണ്ട് എന്ന് പറയുന്നത് കേട്ടാണ് ഞാൻ നോക്കിയത്. പൊലീസ്‌കാരോടുള്ള ഒരു പേടിയും ബഹുമാനവും കാരണം ഞങ്ങൾ ഞങ്ങളുടെ ബാഗുകൾ ഒതുക്കി അവർക്കു ഇരിക്കാൻ സീറ്റ് ഒരുക്കി കൊടുത്തു. 2 സിവിൽ പോലീസ് ഓഫീസർസ് യൂണിഫോമിൽ അവരുടെ കൂടെ ഷർട്ടും മുണ്ടും ധരിച്ചു അൽപ്പം പ്രായമായ ഒരു മനുഷ്യൻ. മനു മോൻ ഇതൊന്നും ശ്രദ്ധിക്കുന്നില്ല വരയിൽ തന്നെ, എന്നാൽ ഞാനാ കൂടെ വന്ന മനുഷ്യനെ ആണ് ശ്രദ്ധിച്ചത്, കൈൽ ഒരു പ്ലാസ്റ്റിക് കൂടു ഉണ്ട് സീറ്റിൽ വന്നു ഇരുന്നിട്ട് അദ്ദേഹം ആ കൂടു സീറ്റിലേക്ക് വെച്ചപ്പോൾ ആണ് കൈയിൽ ഉള്ള വിലങ് ഞാൻ കാണുന്നത്. അപ്പോൾ തന്നെ മനു മോന്റെ കൈയ്യിൽ തട്ടി കണ്ണ് കൊണ്ട് അങ്ങോട്ട് നോക്കേടി എന്ന് ഞാൻ കാണിച്ചു കൊടുത്തു. ഞാൻ അത് കാണിച്ചു കൊടുക്കുന്നത് അദ്ദേഹം കണ്ടിട്ട് എന്നെ നോക്കി നല്ല വെടിപ്പായി ചിരിച്ചു ഞാനും ചിരിച്ചു കാണിച്ചു. പേടിയൊന്നുമല്ല എന്നാലും ആദ്യമായി കൈയിൽ വിലങ്ങിട്ട ഒരാളെ നേരിൽ കണ്ടപ്പോൾ എന്തോ ഒരു ഇത്.
ട്രെയിൻ പതുക്കെ നീങ്ങാൻ തുടങ്ങി. മനു മോൻ വര തന്നെ, ഞാൻ എന്റെ ഫോണിലേക് ഒതുങ്ങി. മനു മോൻ വരച്ച ചിത്രം കണ്ടു അടുത്തിരുന്നു പോലീസ് ഓഫീസർ അത് വാങ്ങിച്ചു നോക്കുകയും നല്ലതാണെന്നു പറയുകയും ചെയ്തു. അവൾക്കു വരക്കാനായി കുറചു tips പറഞ്ഞു കൊടുക്കുന്നതും കണ്ടു, അപ്പോൾ ഏകദേശം 7:30 pm ആയി കാണണം.
സർ വരക്കുമോ എന്ന ഞങ്ങളുടെ ചോദ്യത്തിന് ആ ബുക്ക് മേടിച്ചു ഒരു നല്ല റോസാ പൂവിന്റെ ചിത്രം ഞങ്ങൾക്കായി അദ്ദേഹം വരച്ചു തന്നു, അവിടുന്നു അങ്ങോട്ട് കഥകളുടെ ഒരു കെട്ട് അഴിഞ്ഞു വീഴുക ആയിരുന്നു. അവരുടെ പോലീസ് ട്രൈനിംഗിന്റെ 10 മാസത്തെ കഥ, പ്രതികളെയും കൊണ്ട് കോടതിയിൽ നിന്നും ജയിൽ ഇലേക്കു കൊണ്ട് പോകുന്നതും, പോകുന്ന വഴിക്ക് അവർ എടുക്കുന്ന റിസ്കുകളും എല്ലാം വളരെ ആകാംഷയോടെ തന്നെ ഞങ്ങൾ കേട്ടിരുന്നു. കഥകൾ പലതായി സമയം വളരെ പെട്ടെന്ന് പോകുന്നതായി ഞങ്ങൾക്ക് തോന്നി. 11 മണിക്ക് ഞങ്ങൾ കോട്ടയം സ്റ്റേഷൻ ഇൽ എത്തും, 11 മണി ഇപ്പോഴേങ്ങും ആവല്ലേ എന്ന് ഉള്ളു കൊണ്ട് ഞങ്ങൾ പ്രാർത്ഥിച്ച നിമിഷങ്ങൾ.

തിരുവനന്തപുരം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർസ് കൊല്ലംകാരനായ പ്രവീൺ സാറും Praveen Kulathupuzha തിരുവനന്തപുരംകാരനായ പ്രേം സാറും Prem-kumar Tvm. 2 പേരും വളരെ സ്നേഹത്തോടെ തന്നെ ഞങ്ങളെ അവരുടെ വീട്ടിലേക്കു ക്ഷണിച്ചു. അവരുടെ കുടുംബത്തിന്റെ പടം ഫോൺ ഇൽ കാണിച്ചു തരുകയും എന്ത് ആവശ്യം ഉണ്ടെങ്കിലും ബന്ധപ്പെടാൻ ഫോൺ നമ്പറുകൾ തരുകയും ചെയ്തു. പ്രേം സാറിന്റെ അതിസാഹിസകമായ കല്യാണ കഥ ചെവി കൂർപ്പിച്ചു ആണ് ഞാനും മനുമോനും കേട്ടിരുന്നത് കാരണം സാർ വളരെ പതുക്കെ വർത്തമാനം പറയുന്ന ഒരാൾ ആയിരുന്നു, സർ എങ്ങനെ ആണ് പ്രതികളെ ചോദ്യം ചെയ്യുന്നത് എന്ന് സംശയത്തോടെ ഞങ്ങൾ ചോദിച്ചു, ഒരു നല്ല നിരീക്ഷകൻ ആയിരുന്നു അദ്ദേഹം. പ്രവീൺ സാറിന്റെ വീട് തേന്മലയിൽ ആയതിനാൽ കാടിന്റെ കഥകൾ കുറെയേറെ അദ്ദേഹം പങ്കു വെച്ച്, ഒരു നാൾ ഞങ്ങളെ കാട് കാണിക്കാൻ കൊണ്ട് പോകാം എന്ന് അദ്ദേഹം വാക്കു തരികയും ചെയ്തു. ഞങ്ങളും മൂകാംബിക യാത്രയും വീട്ടുകാര്യങ്ങളും പങ്കു വെച്ചു്. ഞങ്ങൾ 2 പേരും മാത്രമാണ് യാത്ര എന്ന് അറിയിച്ചപ്പോൾ ഞങ്ങളെ അഭിനന്ദിക്കുകയും അതിനോടൊപ്പം തന്നെ ഒരു നല്ല സഹോദരന്മാരുടെ സ്നേഹവും കരുത്താലോടും കൂടി ഒറ്റയ്ക്ക് യാത്ര ചെയുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങളെ പറ്റി ഞങ്ങൾക്ക് പറഞ്ഞു തന്നു. ഞങ്ങൾ 4 പേരും കഥ പറഞ്ഞു തകർക്കുമ്പോൾ വിലങ്ങിട്ട അപ്പൂപ്പൻ പയ്യെ ഉറങ്ങി തുടങ്ങിയിരുന്നു. ഞങ്ങളുടെ പ്രാർത്ഥന എന്നത് പോലെ ട്രെയിൻ 1 മണിക്കൂർ മുളന്തുരുത്തിയിൽ പിടിച്ചു ഇട്ടു. 12:00 am നു ട്രെയിൻ കോട്ടയം സ്റ്റേഷൻ ഇൽ എത്തിയപ്പോൾ പറഞ്ഞു തീരാത്ത ഒരുപാട് കഥകൾ ബാക്കി വെച്ച് കൊണ്ട് അവരോട് ഞങ്ങൾക്ക് യാത്ര പറയേണ്ടി വന്നു. ഞങ്ങൾ ട്രെയിൻ ഇൽ നിന്ന് ഇറങ്ങി പോയപ്പോൾ കണ്ണിൽ നിന്നും മായുന്നത് വരെ അവര് ഞങ്ങളെ തന്നെ നോക്കി സുരക്ഷിതരാണ് എന്ന് ഉറപ്പു വരുത്തുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ മൂകാംബി യാത്രക്ക് പൂർണത തന്നത് അവരാണ് എന്ന് ഞങ്ങൾക്ക് തോന്നി.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ഓട്ടോ പിടിച്ചു തിരികെ വീട്ടിലേക്ക് പോകുമ്പോൾ, മൂകാംബികയും, ട്രെയിൻ യാത്രയും തന്ന ഒരു പിടി നല്ല ഓർമ്മകൾ ആയിരുന്നു മനസിൽ നിറയെ…

ശുഭം..

© Gouri S Nair

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

benhur malayalam movie review

Ben-Hur

” സിനിമ ബൈബിൾ ആകുമ്പോൾ ” പ്ലസ് ടു കാലഘട്ടം.. ഒരു നടൻ ആകണം എന്ന ആഗ്രഹവുമായി നടക്കുന്ന സമയം.. വീടിനടുത്തുള്ള സ്‌കൂൾ.. എന്നും വൈകിട്ട് സ്‌കൂൾ

....

കേരളീയ കലകൾ

കേരളീയകലകൾ -സുൽഫിക്കർ അലി അണങ്കൂർ- ഒരു നാടിന്റെ കണ്ണാടിയാണ് കലകൾ. ഒരു ജനസമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കലകളിലൂടെയാണ് നാം അറിയുന്നത്. കാവുകളും കൈതക്കാടുകളും

....
food recpie

ഫലൂദ കഥ

ഉഷ്ണം തണുപ്പേനെ ശാന്തി എന്നാണല്ലോ ( ശാന്തി ആരാന്നു ചോയ്ച്ചാ അമ്മായിടെ മോളാ ട്ടോ ) എപ്പോളും എപ്പോളും പാർലറിൽ തണുപ്പിക്കാൻ പോയാൽ കെട്ട്യോൻ എടുത്തിട്ട് അലക്കും

....
article

ഉത്തരം: ഹ ഹ ഹ ഹാ

ഞാനൊരു ചോദ്യം ചോദിക്കാം പക്ഷെ ആ ചോദ്യം ചില അപ്രിയ സത്യങ്ങളെ പുറത്തു കൊണ്ടുവരുമെങ്കിൽ നിങ്ങളുടെ ഉത്തരം ചിരിയുമാകാം അല്ലെങ്കിൽ ചിരിയുമാക്കാം എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കാണിച്ചുതന്നു.

....
എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, 'ദി സ്റ്റോറിടെല്ലർ' അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ ഇത് ആകർഷിക്കുന്നു. സത്യജിത് റേയുടെ ചെറുകഥയായ “ഗോൾപോ ബോലിയേ തരിണി ഖുറോ”യെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, രണ്ട് കഥാപാത്രങ്ങളുടെ വൈരുദ്ധ്യ സംസ്കാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ജീവിതശൈലികൾ എന്നിവ എടുത്തുകാണിക്കുന്നതിനൊപ്പം കഥപറച്ചിലിന്റെ ഭംഗി പര്യവേക്ഷണം ചെയ്യുന്നു. 'ദി സ്റ്റോറിടെല്ലർ' എന്ന സിനിമയിൽ, തികച്ചും വ്യത്യസ്തമായ ലോകങ്ങളിൽ നിന്നുള്ള രണ്ട് പുരുഷന്മാർ കഥകളുടെ ശക്തിയിലൂടെ കണ്ടുമുട്ടുന്നു. കൊൽക്കത്തയിൽ നിന്നുള്ള വിരമിച്ച കഥാകാരിയായ തരിണി ബന്ദോപാധ്യായയുടെ (പരേഷ് റാവൽ) ജീവിതത്തെ പിന്തുടരുന്നു. അഹമ്മദാബാദിലേക്ക് പോയി ഒരു ധനികനായ ഉറക്കമില്ലായ്മയുള്ള ബിസിനസുകാരനായ രത്തൻ ഗൊറാഡിയയ്ക്ക് (ആദിൽ ഹുസൈൻ) കഥകൾ പറയാനുള്ള ഒരു സവിശേഷ ജോലി ഓഫർ, തരിണിക്ക് ലഭിക്കുന്നു. ആകർഷകമായ കഥകൾ തന്റെ ഉറക്കമില്ലായ്മയെ സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് രത്തൻ തരിണിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. അവരുടെ പാതകൾ ഇഴചേർന്ന് വരുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള ഒരു പാളികളുള്ള ആഖ്യാനം ചിത്രം വികസിപ്പിക്കുന്നു, കഥപറച്ചിൽ രണ്ട് വ്യത്യസ്ത ലോകങ്ങൾക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുന്നു. ഗരോഡിയ യഥാർത്ഥവും പ്രസിദ്ധീകരിക്കാത്തതുമായ കഥകൾ പറഞ്ഞുകൊണ്ട് ഉറങ്ങാൻ സഹായിക്കുന്നതിന് തരിണിയെ നിയമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥാതന്തു. ആരവല്ലി കുന്നുകളിൽ നിന്നുള്ള ഒരു മരവും യുദ്ധകാല പ്രാവും പോലുള്ള ആകർഷകമായ കഥാപാത്രങ്ങളാൽ നിറഞ്ഞ തരിണിയുടെ കഥകൾ പ്രേക്ഷകരെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. രണ്ടുപേരും തമ്മിലുള്ള ബന്ധം വെറും കഥകളെക്കുറിച്ചല്ല; അവർ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ്. കൽക്കട്ടയിലെ പരമ്പരാഗത സംസ്കാരത്തിൽ നിന്നുള്ള തരിണിക്ക് പഴയ രീതികളോട് ആഴമായ ബഹുമാനമുണ്ട്, അതേസമയം ആധുനിക ബിസിനസുകാരനായ ഗരോഡിയ മുതലാളിത്തത്തെയും പുരോഗതിയെയും സ്വീകരിക്കുന്നു. ഈ സാംസ്കാരിക സംഘർഷം സിനിമയുടെ കാതൽ രൂപപ്പെടുത്തുന്നു. 'ദി സ്റ്റോറിടെല്ലറിന്റെ' സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. സിനിമയുടെ വേഗത ചിലർക്ക് മന്ദഗതിയിലായേക്കാം, പക്ഷേ പ്രേക്ഷകർക്ക് ഓരോ വിശദാംശങ്ങളും ആസ്വദിക്കാൻ ഇത് അനുവദിക്കുന്നു. ഒരു തണുത്ത പ്രഭാതത്തിൽ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് പോലെയാണ് - നിശബ്ദമെങ്കിലും ആഴത്തിൽ ആശ്വാസം നൽകുന്ന ഒന്ന്. രണ്ട് പുരുഷന്മാരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഏറ്റവും ആകർഷകമായ ഭാഗം, അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പതുക്കെ വികസിക്കുമ്പോൾ. മഞ്ഞയും ചുവപ്പും നിറത്തിലുള്ള കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, ഉത്സവകാല ദുർഗ്ഗാ പൂജ ആഘോഷങ്ങൾ എന്നിവയുള്ള കൽക്കട്ടയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഉയർന്ന നിലവാരമുള്ള നാടകത്തിനോ മിന്നുന്ന വിനോദത്തിനോ വേണ്ടി നിങ്ങൾ കാണുന്ന ഒരു സിനിമയല്ല ഇത്. ആത്മാവ് വികസിക്കാൻ സമയമെടുക്കുന്ന ഒരു മന്ദഗതിയിലുള്ള, ആത്മപരിശോധനാ യാത്രയാണിത്. മനഃപൂർവ്വമായ വേഗത നിർണായകമാണ്, കാരണം അത് വേഗത്തിലാക്കുന്നത് അതിന്റെ സത്തയെ ഇല്ലാതാക്കും. സിനിമ ഒരു കഥയെ വിവരിക്കുക മാത്രമല്ല - അത് നിങ്ങളെ ജീവിതത്തിന്റെ സൂക്ഷ്മതകളെ പ്രതിഫലിപ്പിക്കുകയും അനുഭവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത് നിശബ്ദമായി ഒരു മുദ്ര പതിപ്പിക്കുന്നു, ശബ്ദമുണ്ടാക്കാതെ അതിന്റെ പ്രേക്ഷകർക്ക് വിലപ്പെട്ട എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. ‘ദി സ്റ്റോറിടെല്ലർ’ റേയുടെ യഥാർത്ഥ ചെറുകഥയോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും, അത് ഇതിവൃത്തത്തിന് പുതിയ തലങ്ങൾ ചേർക്കുന്നു. ബംഗാളികളും ഗുജറാത്തികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലുള്ള ചില കൂട്ടിച്ചേർക്കലുകൾ അൽപ്പം സ്റ്റീരിയോടൈപ്പിക് ആയി തോന്നുന്നു. എന്നിരുന്നാലും, സൃഷ്ടി, വിനിയോഗം, കഥപറച്ചിൽ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള ചിത്രത്തിന്റെ പര്യവേക്ഷണം കൃപയോടും കരുതലോടും കൂടി കൈകാര്യം ചെയ്തിരിക്കുന്നു. രബീന്ദ്രനാഥ ടാഗോർ മുതൽ പിക്കാസോ വരെയുള്ള വിവിധ സാംസ്കാരിക വ്യക്തികളെക്കുറിച്ചുള്ള ചിത്രത്തിന്റെ പരാമർശം അതിന്റെ പ്രമേയങ്ങൾക്ക് ആഴം നൽകുന്നു. ചിത്രം ഒരു വൈകാരിക യാത്ര കൂടിയാണ്. തന്റെ കഥകൾ എഴുതാനുള്ള തരിണിയുടെ വിമുഖതയും ഉറക്കമില്ലായ്മയും ആത്മ സംശയവും ഉൾപ്പെടുന്ന ഗരോഡിയയുടെ പോരാട്ടങ്ങളും രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ വെളിപ്പെടുത്തുന്നു. കാലക്രമേണ, അവരുടെ പങ്കിട്ട അനുഭവങ്ങൾ പതുക്കെ അവരുടെ വ്യത്യാസങ്ങളെ തകർക്കുകയും കഥകളോടുള്ള അവരുടെ ഇഷ്ടത്തിൽ പൊതുവായ അടിത്തറ കണ്ടെത്തുകയും ചെയ്യുന്നു പരേഷ് റാവൽ അസാധാരണമായ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നു, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനയ വൈദഗ്ധ്യത്തെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാവങ്ങൾ മുതൽ സംഭാഷണ പ്രകടനം വരെ, അദ്ദേഹത്തിന്റെ ചിത്രീകരണത്തിന്റെ ഓരോ വശവും അദ്ദേഹം തരിണി ബന്ദോപാധ്യായയാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നു. ആദിൽ ഹുസൈൻ ഒരുപോലെ മിടുക്കനാണ്, ഓരോ ഫ്രെയിമിലും ഒരു നടൻ എന്ന നിലയിൽ തന്റെ ശ്രേണി പ്രദർശിപ്പിക്കുന്നു. രേവതിയുടെയും തനിഷ്ഠ ചാറ്റർജിയുടെയും സഹ പ്രകടനങ്ങൾ പ്രശംസനീയമാണ്, ആഖ്യാനത്തിന് ആഴം നൽകുന്നു അനന്ത് മഹാദേവന്റെ സംവിധാനം സൂക്ഷ്മതയിൽ ഒരു മാസ്റ്റർക്ലാസ് ആണ്. വാണിജ്യപരമായ ട്രോപ്പുകളിലേക്ക് തിരിയാതെ ആഴത്തിലുള്ള സന്ദേശങ്ങൾ നൽകുന്ന ഒരു കഥ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കഥപറച്ചിലിനും സിനിമാറ്റിക് കലയ്ക്കും ഇടയിലുള്ള തികഞ്ഞ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, കഥയെ എങ്ങനെ ശ്വസിക്കാൻ വിടണമെന്ന് അറിയുന്ന ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മഹാദേവൻ തന്റെ കഴിവ് തെളിയിക്കുന്നു. 'ദി സ്റ്റോറിടെല്ലർ' ഒരു സാധാരണ സിനിമയല്ല - ഇത് ഒരു ആത്മാവുള്ള സിനിമയാണ്. കഥകളുടെ ശക്തിയെക്കുറിച്ചുള്ള ഒരു സിനിമയാണ് വ്യത്യസ്തമായ എന്തെങ്കിലും നിർത്താനും ചിന്തിക്കാനും അനുഭവിക്കാനും ഇത് നിങ്ങളെ ക്ഷണിക്കുന്നു. നിശ്ശബ്ദമായ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്. നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കാൻ നമ്മൾ പറയുന്ന, ഓർമ്മിക്കുന്ന, ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് മോഷ്ടിക്കുന്ന കഥകൾ. സത്യജിത് റേയുടെ കഥപറച്ചിലിന് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, ഈ ചിത്രം ജീവിതം, ഓർമ്മ, ആഖ്യാന കല എന്നിവയുടെ മനോഹരവും ചിന്തനീയവുമായ ഒരു പര്യവേക്ഷണമാണ്. വ്യത്യസ്ത ലോകങ്ങളിൽ നിന്ന് വരുമ്പോൾ പോലും, ചിലപ്പോൾ ഏറ്റവും ശക്തമായ കഥകളാണ് നമ്മളെ ബന്ധിപ്പിക്കുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സിനിമ. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല, പക്ഷേ അങ്ങനെ ചെയ്യുന്നവർക്ക്, മായാത്ത ഒരു മുദ്ര പതിപ്പിക്കും.

“ദി സ്റ്റോറിടെല്ലർ” – അവലോകനം

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, ‘ദി സ്റ്റോറിടെല്ലർ’ അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ

....

ഹെറോഡോട്ടസ് ആദ്യ ചരിത്രകാരൻ

നാമെല്ലാവരും വളരെയധികം ഇഷ്ടപ്പെടുകയും വായിക്കുകയും ചെയ്യുന്ന ഒരു വിഷയമാണല്ലോ ചരിത്രം? ലോകത്തെയും മനുഷ്യരെയും വളരെയധികം സ്വാധീനിച്ച ഈ വിഷയത്തിന്റെ പിതാവ് ആരാണെന്ന് നിങ്ങൾക്കറിയുമോ? ഗ്രീക്ക് ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനുമായ

....