ഹെറോഡോട്ടസ് ആദ്യ ചരിത്രകാരൻ

നാമെല്ലാവരും വളരെയധികം ഇഷ്ടപ്പെടുകയും വായിക്കുകയും ചെയ്യുന്ന ഒരു വിഷയമാണല്ലോ ചരിത്രം? ലോകത്തെയും മനുഷ്യരെയും വളരെയധികം സ്വാധീനിച്ച ഈ വിഷയത്തിന്റെ പിതാവ് ആരാണെന്ന് നിങ്ങൾക്കറിയുമോ?

ഗ്രീക്ക് ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനുമായ ഹെറോഡോട്ടസിനെയാണ് ചരിത്രത്തിന്റെ പിതാവായി കണക്കാക്കുന്നത്. ബിസി 480 ൽ ഇന്നത്തെ ആധുനിക തുർക്കിയുടെ ഭാഗമായുള്ള ഒരു നഗരത്തിൽ Halicarnassus (modern bodrum)ഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങളുടെ സമയത്താണ് അദ്ദേഹം ജനിക്കുന്നത്. ഒരു സമ്പന്ന പ്രഭു കുടുംബത്തിൽ ജനിച്ചത് കൊണ്ട് തന്നെ മികച്ച വിദ്യാഭ്യാസം അദ്ദേഹത്തിന് ലഭിച്ചിരുന്നു. Herodotus നു 30 വയസ്സുള്ള സമയത്ത് ചില രാഷ്ട്രീയ കാരണങ്ങളാൽ അദ്ദേഹത്തിനു Halicarnassus വിട്ടു samsos എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഗ്രീക്ക് ദ്വീപിലേക്ക് ചേക്കേറേണ്ട അവസ്ഥ വന്നു.
ഹെറോഡോട്ടസ് രചിച്ച ഭൂരിഭാഗം ചരിത്ര വിവരണങ്ങൾ അദ്ദേഹത്തിന്റെ സഞ്ചാരത്തിലൂടെ അദ്ദേഹം മനസിലാക്കിയ വസ്തുതകൾ ആയിരുന്നു എന്നാൽ വായന കൂടുതൽ രസകരം ആക്കാൻ അദ്ദേഹം ചില ചരിത്ര വസ്തുതകളെ വളച്ചൊടിച്ചു എന്നു ചിലവിമർശനങ്ങൾ നില നിൽക്കുന്നുണ്ട്
മെഡിറ്ററേനിയൻ തീരത്ത് ഉള്ള ഇന്നത്തെ ആധുനിക ഈജിപ്ത്, സിറിയ,ഫലസ്‌തീൻ തുടങ്ങിയ പ്രദേശങ്ങളും ഗ്രീക്ക് ദ്വീപുകൾ ആയിരുന്ന സൈപ്രസ്, റോഡ്സ്, പരോസ് എല്ലാം ഹെറോഡോട്ടസ് സന്ദർശിച്ചു.
അരനൂറ്റാണ്ടോളം നീണ്ടുനിന്ന ഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങളുടെ സമയത്ത് ആയിരുന്നു ഹെറോ ഡോട്ടസ് ജീവിച്ചിരുന്നത് അതുകൊണ്ടുതന്നെ ഈ യുദ്ധങ്ങളെ പറ്റിയുള്ള വിവരങ്ങൾ വിവരണങ്ങളാണ് ഇദ്ദേഹത്തിന്റെ ചരിത്രത്തിലെ സുപ്രധാന സംഭാവനയായി കണക്കാക്കുന്നത്
Bce 490 ൽ പേർഷ്യൻ രാജാവായ ദാരിയസ് ഒന്നാമനെതിരെ മാരത്തോൺ യുദ്ധത്തിൽ ഗ്രീക്കുകാർ നേടിയ ഐതിഹാസിക വിജയത്തെക്കുറിച്ചുള്ള സുപ്രധാന വിവരണങ്ങൾ ഇദ്ദേഹം നൽകിയിട്ടുണ്ട്. തങ്ങളെക്കാൾ പതിന്മടങ്ങ് എണ്ണമുള്ള പേർഷ്യൻ സൈന്യത്തെ നേരിടാൻ ഗ്രീക്കുകാർ ഉപയോഗിച്ച് യുദ്ധ തന്ത്രങ്ങളെ പറ്റിയിട്ടുള്ള വിവരണങ്ങൾ ഹെറോഡോട്ടസിൽ നിന്നാണ് നമുക്ക് ലഭിച്ചിട്ടുള്ളത്.
ഈ യുദ്ധത്തെ കുറിച്ചു പറയുമ്പോൾ അതിനോട് ചേർത്ത് പറയേണ്ട ഒരു കാര്യമാണ് ഇന്നത്തെ ദീർഘദൂര ഓട്ട മത്സരമായ മാരത്തോൺ ഉം ഈ യുദ്ധവും തമ്മിലുള്ള ബന്ധം. ഈ യുദ്ധത്തിൽ ഗ്രീക്കുകാർ വിജയിച്ചതിനുശേഷം ഈ വിവരം അറിയിക്കുവാൻ വേണ്ടി ഒരു ഗ്രീക്ക് പടയാളി മാരത്തോണിൽ നിന്ന് ഏതൻസ് വരെ ഓടി ഈ വിവരം അവിടെ അറിയിക്കുകയും അതിനു ശേഷം മരണപ്പെടുകയും ചെയ്തു, ഇതുകൊണ്ടാണ് ഇന്നത്തെ ദീർഘദൂര ഓട്ട മത്സരങ്ങൾ മാരത്തോൺ എന്ന പേരിൽ അറിയപ്പെടാൻ ഉണ്ടായ ചരിത്രപശ്ചാത്തലം

ഇനി നമുക്ക് ഹെറോഡോട്ടസ് ചരിത്രത്തിന്റെ പിതാവായി കണക്കാക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് നോക്കാം, റോമൻ ചിന്തകനായിരുന്നു സിസെറോ ആണ് ഇദ്ദേഹത്തെ ചരിത്രത്തിന്റെ പിതാവായി വിശേഷിപ്പിച്ചത്
ആദ്യമായി ലോകത്ത് ചരിത്രത്തെ വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ പഠന വിധേയമാക്കാൻ ശ്രമിച്ച ആദ്യ ചരിത്രകാരനാണ് ഹെറോഡോട്ടസ്. വാമൊഴികളിൽ നിന്നും, ദൃക്സാക്ഷികളിൽ നിന്നും, തന്റെ സഞ്ചാരങ്ങളിൽ നിന്നുമൊക്കെയാണ് ഇദ്ദേഹം വിവരങ്ങൾ ശേഖരിച്ചത്. അതുപോലെ ഇദ്ദേഹം ജീവിച്ചിരുന്ന കാലത്തിൽ നടന്ന ഗ്രീക്കോ പേർഷ്യൻ യുദ്ധങ്ങളെകുറിച്ചും അതുണ്ടാവാൻ ഇടയായ കാരണങ്ങളും അതിന്റെ അനന്തരഫലങ്ങളും ഒക്കെ ഇദ്ദേഹം വിവരിക്കുന്നുണ്ട്.
ദീർഘകാല സഞ്ചാരങ്ങൾക്ക് ശേഷം ഗ്രീക്ക് കോളനി ആയ thurii യിൽ സ്ഥിരതാമസമാക്കിയ ഹെറോഡോട്ടസ് ഇവിടെവെച്ച് താൻ ശേഖരിച്ച വിവരങ്ങളെല്ലാം കൃത്യമായി രീതിയിൽ പരിശോധിച്ചു രേഖപ്പെടുത്തി. തന്റെ പിൽക്കാലത്ത് വന്ന നിരവധി ചരിത്രകാരന്മാർക്കും ആധുനിക ചരിത്രകാരന്മാർക്കും എല്ലാം വഴികാട്ടിയായ ഇദ്ദേഹം മരണപ്പെട്ടത് ബിസി 425 നും 413 ഇടയിൽ പ്ലേഗ് ബാധിതനായി ആണെന്നാണ് ചില രേഖകൾ പറയുന്നത്

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, 'ദി സ്റ്റോറിടെല്ലർ' അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ ഇത് ആകർഷിക്കുന്നു. സത്യജിത് റേയുടെ ചെറുകഥയായ “ഗോൾപോ ബോലിയേ തരിണി ഖുറോ”യെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, രണ്ട് കഥാപാത്രങ്ങളുടെ വൈരുദ്ധ്യ സംസ്കാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ജീവിതശൈലികൾ എന്നിവ എടുത്തുകാണിക്കുന്നതിനൊപ്പം കഥപറച്ചിലിന്റെ ഭംഗി പര്യവേക്ഷണം ചെയ്യുന്നു. 'ദി സ്റ്റോറിടെല്ലർ' എന്ന സിനിമയിൽ, തികച്ചും വ്യത്യസ്തമായ ലോകങ്ങളിൽ നിന്നുള്ള രണ്ട് പുരുഷന്മാർ കഥകളുടെ ശക്തിയിലൂടെ കണ്ടുമുട്ടുന്നു. കൊൽക്കത്തയിൽ നിന്നുള്ള വിരമിച്ച കഥാകാരിയായ തരിണി ബന്ദോപാധ്യായയുടെ (പരേഷ് റാവൽ) ജീവിതത്തെ പിന്തുടരുന്നു. അഹമ്മദാബാദിലേക്ക് പോയി ഒരു ധനികനായ ഉറക്കമില്ലായ്മയുള്ള ബിസിനസുകാരനായ രത്തൻ ഗൊറാഡിയയ്ക്ക് (ആദിൽ ഹുസൈൻ) കഥകൾ പറയാനുള്ള ഒരു സവിശേഷ ജോലി ഓഫർ, തരിണിക്ക് ലഭിക്കുന്നു. ആകർഷകമായ കഥകൾ തന്റെ ഉറക്കമില്ലായ്മയെ സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് രത്തൻ തരിണിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. അവരുടെ പാതകൾ ഇഴചേർന്ന് വരുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള ഒരു പാളികളുള്ള ആഖ്യാനം ചിത്രം വികസിപ്പിക്കുന്നു, കഥപറച്ചിൽ രണ്ട് വ്യത്യസ്ത ലോകങ്ങൾക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുന്നു. ഗരോഡിയ യഥാർത്ഥവും പ്രസിദ്ധീകരിക്കാത്തതുമായ കഥകൾ പറഞ്ഞുകൊണ്ട് ഉറങ്ങാൻ സഹായിക്കുന്നതിന് തരിണിയെ നിയമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥാതന്തു. ആരവല്ലി കുന്നുകളിൽ നിന്നുള്ള ഒരു മരവും യുദ്ധകാല പ്രാവും പോലുള്ള ആകർഷകമായ കഥാപാത്രങ്ങളാൽ നിറഞ്ഞ തരിണിയുടെ കഥകൾ പ്രേക്ഷകരെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. രണ്ടുപേരും തമ്മിലുള്ള ബന്ധം വെറും കഥകളെക്കുറിച്ചല്ല; അവർ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ്. കൽക്കട്ടയിലെ പരമ്പരാഗത സംസ്കാരത്തിൽ നിന്നുള്ള തരിണിക്ക് പഴയ രീതികളോട് ആഴമായ ബഹുമാനമുണ്ട്, അതേസമയം ആധുനിക ബിസിനസുകാരനായ ഗരോഡിയ മുതലാളിത്തത്തെയും പുരോഗതിയെയും സ്വീകരിക്കുന്നു. ഈ സാംസ്കാരിക സംഘർഷം സിനിമയുടെ കാതൽ രൂപപ്പെടുത്തുന്നു. 'ദി സ്റ്റോറിടെല്ലറിന്റെ' സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. സിനിമയുടെ വേഗത ചിലർക്ക് മന്ദഗതിയിലായേക്കാം, പക്ഷേ പ്രേക്ഷകർക്ക് ഓരോ വിശദാംശങ്ങളും ആസ്വദിക്കാൻ ഇത് അനുവദിക്കുന്നു. ഒരു തണുത്ത പ്രഭാതത്തിൽ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് പോലെയാണ് - നിശബ്ദമെങ്കിലും ആഴത്തിൽ ആശ്വാസം നൽകുന്ന ഒന്ന്. രണ്ട് പുരുഷന്മാരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഏറ്റവും ആകർഷകമായ ഭാഗം, അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പതുക്കെ വികസിക്കുമ്പോൾ. മഞ്ഞയും ചുവപ്പും നിറത്തിലുള്ള കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, ഉത്സവകാല ദുർഗ്ഗാ പൂജ ആഘോഷങ്ങൾ എന്നിവയുള്ള കൽക്കട്ടയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഉയർന്ന നിലവാരമുള്ള നാടകത്തിനോ മിന്നുന്ന വിനോദത്തിനോ വേണ്ടി നിങ്ങൾ കാണുന്ന ഒരു സിനിമയല്ല ഇത്. ആത്മാവ് വികസിക്കാൻ സമയമെടുക്കുന്ന ഒരു മന്ദഗതിയിലുള്ള, ആത്മപരിശോധനാ യാത്രയാണിത്. മനഃപൂർവ്വമായ വേഗത നിർണായകമാണ്, കാരണം അത് വേഗത്തിലാക്കുന്നത് അതിന്റെ സത്തയെ ഇല്ലാതാക്കും. സിനിമ ഒരു കഥയെ വിവരിക്കുക മാത്രമല്ല - അത് നിങ്ങളെ ജീവിതത്തിന്റെ സൂക്ഷ്മതകളെ പ്രതിഫലിപ്പിക്കുകയും അനുഭവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത് നിശബ്ദമായി ഒരു മുദ്ര പതിപ്പിക്കുന്നു, ശബ്ദമുണ്ടാക്കാതെ അതിന്റെ പ്രേക്ഷകർക്ക് വിലപ്പെട്ട എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. ‘ദി സ്റ്റോറിടെല്ലർ’ റേയുടെ യഥാർത്ഥ ചെറുകഥയോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും, അത് ഇതിവൃത്തത്തിന് പുതിയ തലങ്ങൾ ചേർക്കുന്നു. ബംഗാളികളും ഗുജറാത്തികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലുള്ള ചില കൂട്ടിച്ചേർക്കലുകൾ അൽപ്പം സ്റ്റീരിയോടൈപ്പിക് ആയി തോന്നുന്നു. എന്നിരുന്നാലും, സൃഷ്ടി, വിനിയോഗം, കഥപറച്ചിൽ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള ചിത്രത്തിന്റെ പര്യവേക്ഷണം കൃപയോടും കരുതലോടും കൂടി കൈകാര്യം ചെയ്തിരിക്കുന്നു. രബീന്ദ്രനാഥ ടാഗോർ മുതൽ പിക്കാസോ വരെയുള്ള വിവിധ സാംസ്കാരിക വ്യക്തികളെക്കുറിച്ചുള്ള ചിത്രത്തിന്റെ പരാമർശം അതിന്റെ പ്രമേയങ്ങൾക്ക് ആഴം നൽകുന്നു. ചിത്രം ഒരു വൈകാരിക യാത്ര കൂടിയാണ്. തന്റെ കഥകൾ എഴുതാനുള്ള തരിണിയുടെ വിമുഖതയും ഉറക്കമില്ലായ്മയും ആത്മ സംശയവും ഉൾപ്പെടുന്ന ഗരോഡിയയുടെ പോരാട്ടങ്ങളും രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ വെളിപ്പെടുത്തുന്നു. കാലക്രമേണ, അവരുടെ പങ്കിട്ട അനുഭവങ്ങൾ പതുക്കെ അവരുടെ വ്യത്യാസങ്ങളെ തകർക്കുകയും കഥകളോടുള്ള അവരുടെ ഇഷ്ടത്തിൽ പൊതുവായ അടിത്തറ കണ്ടെത്തുകയും ചെയ്യുന്നു പരേഷ് റാവൽ അസാധാരണമായ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നു, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനയ വൈദഗ്ധ്യത്തെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാവങ്ങൾ മുതൽ സംഭാഷണ പ്രകടനം വരെ, അദ്ദേഹത്തിന്റെ ചിത്രീകരണത്തിന്റെ ഓരോ വശവും അദ്ദേഹം തരിണി ബന്ദോപാധ്യായയാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നു. ആദിൽ ഹുസൈൻ ഒരുപോലെ മിടുക്കനാണ്, ഓരോ ഫ്രെയിമിലും ഒരു നടൻ എന്ന നിലയിൽ തന്റെ ശ്രേണി പ്രദർശിപ്പിക്കുന്നു. രേവതിയുടെയും തനിഷ്ഠ ചാറ്റർജിയുടെയും സഹ പ്രകടനങ്ങൾ പ്രശംസനീയമാണ്, ആഖ്യാനത്തിന് ആഴം നൽകുന്നു അനന്ത് മഹാദേവന്റെ സംവിധാനം സൂക്ഷ്മതയിൽ ഒരു മാസ്റ്റർക്ലാസ് ആണ്. വാണിജ്യപരമായ ട്രോപ്പുകളിലേക്ക് തിരിയാതെ ആഴത്തിലുള്ള സന്ദേശങ്ങൾ നൽകുന്ന ഒരു കഥ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കഥപറച്ചിലിനും സിനിമാറ്റിക് കലയ്ക്കും ഇടയിലുള്ള തികഞ്ഞ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, കഥയെ എങ്ങനെ ശ്വസിക്കാൻ വിടണമെന്ന് അറിയുന്ന ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മഹാദേവൻ തന്റെ കഴിവ് തെളിയിക്കുന്നു. 'ദി സ്റ്റോറിടെല്ലർ' ഒരു സാധാരണ സിനിമയല്ല - ഇത് ഒരു ആത്മാവുള്ള സിനിമയാണ്. കഥകളുടെ ശക്തിയെക്കുറിച്ചുള്ള ഒരു സിനിമയാണ് വ്യത്യസ്തമായ എന്തെങ്കിലും നിർത്താനും ചിന്തിക്കാനും അനുഭവിക്കാനും ഇത് നിങ്ങളെ ക്ഷണിക്കുന്നു. നിശ്ശബ്ദമായ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്. നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കാൻ നമ്മൾ പറയുന്ന, ഓർമ്മിക്കുന്ന, ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് മോഷ്ടിക്കുന്ന കഥകൾ. സത്യജിത് റേയുടെ കഥപറച്ചിലിന് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, ഈ ചിത്രം ജീവിതം, ഓർമ്മ, ആഖ്യാന കല എന്നിവയുടെ മനോഹരവും ചിന്തനീയവുമായ ഒരു പര്യവേക്ഷണമാണ്. വ്യത്യസ്ത ലോകങ്ങളിൽ നിന്ന് വരുമ്പോൾ പോലും, ചിലപ്പോൾ ഏറ്റവും ശക്തമായ കഥകളാണ് നമ്മളെ ബന്ധിപ്പിക്കുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സിനിമ. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല, പക്ഷേ അങ്ങനെ ചെയ്യുന്നവർക്ക്, മായാത്ത ഒരു മുദ്ര പതിപ്പിക്കും.

“ദി സ്റ്റോറിടെല്ലർ” – അവലോകനം

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, ‘ദി സ്റ്റോറിടെല്ലർ’ അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ

....
article

ഉത്തരം: ഹ ഹ ഹ ഹാ

ഞാനൊരു ചോദ്യം ചോദിക്കാം പക്ഷെ ആ ചോദ്യം ചില അപ്രിയ സത്യങ്ങളെ പുറത്തു കൊണ്ടുവരുമെങ്കിൽ നിങ്ങളുടെ ഉത്തരം ചിരിയുമാകാം അല്ലെങ്കിൽ ചിരിയുമാക്കാം എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കാണിച്ചുതന്നു.

....

ടെലിഗ്രാം എന്ന ആപ്പിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ

ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പുകളിൽ 5-ാം സ്ഥാനത്താണ് ടെലിഗ്രാം.[1]2019-ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി 30 കോടി ഉപയോക്താക്കൾ ടെലിഗ്രാമിനുണ്ട്. ദിവസവും ഏതാണ്ട് 500,000+ ഉപയോക്താക്കൾ

....
malayalam article

നോക്കിയും കണ്ടും ഉപയോഗിക്കാം

ഭാര്യയുടെ അമിത സോഷ്യല്‍ മീഡിയ ഉപയോഗം കാരണം ഈയടുത്ത് നമ്മുടെ രാജ്യത്ത് ഒരു ഡിവോഴ്‌സ് നടന്നത് സോഷ്യല്‍ മീഡിയകളില്‍ പലയിടത്തും ചര്‍ച്ചയായിരുന്നു. ശരിക്കും സോഷ്യല്‍ മീഡിയ ബന്ധങ്ങളില്‍

....
Online Chat by a lady

പാലിക്കപെടേണ്ട ഓൺലൈൻ മര്യാദകൾ

“പാലിക്കപെടേണ്ട ഓൺലൈൻ മര്യാദകൾ” (ആസാദിയൻ ചിന്തകൾ) ചില ഓൺലൈൻ ബന്ധങ്ങളും ചാറ്റ് ബോക്സിലെ അസഹിഷ്ണുതകളും അടുത്തുള്ള സുഹൃത്തുക്കളുടെ അനുഭങ്ങളിലൂടെ നേരിട്ടറിഞ്ഞ പരിചയത്തിൽ ചിലതൊക്കെ ഇവിടെ കുറിച്ചുകൊള്ളട്ടെ.. നമ്മൾ

....

The Stoning of Soraya M

കല്ലേറുകൾ ചവിട്ടുപടിയാക്കി നരകത്തെ തോൽപ്പിച്ചവൾ   ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് ഇറാൻ ആണെന്ന് തോന്നിപ്പിച്ച ഒരു സിനിമയുണ്ട്. ഇറാൻ എന്ന രാജ്യത്ത് ബാൻ ചെയ്ത സിനിമ.. ഇറാനിലെ

....