Relationship-Malayalam

റിലേഷൻഷിപ്‌സിൽ പാലിക്കപെടേണ്ട വിവേകം (ആസാദിയൻ ചിന്തകൾ )

കുറച്ചേറെ ആൺ പെൺ ബന്ധങ്ങളുടെ തകർച്ചയും വളർച്ചയുമൊക്കെ നേരിൽ കണ്ട അനുഭവത്തിൽ ഞാൻ തന്നെ വളർത്തിയെടുത്ത ചില നിലപാടുകളും കാഴ്ചപാടുകളും ഇവിടെ ഷെയർ ചെയ്യണമെന്ന് വിചാരിക്കുന്നു… അതിന്നത്തെ സാഹചര്യത്തിൽ ആവശ്യമാണെന്ന് കരുതുന്നു..

എനിക്ക് ആത്യന്തികമായി സംസാരിക്കാനുള്ളത് ആൺ കുട്ടികളോടാണ്.. നിങ്ങൾക്ക് സംഭവിച്ചിട്ടുള്ളതോ സംഭവിക്കുന്നതോ സംഭവിക്കാൻ പോകുന്നതോ ആയിട്ടുള്ള ചില ധാരണകളെ തിരുത്തി നിങ്ങളുടെ ചിന്തകളെ വികസിപ്പിക്കാനാണ് ഞാനിവിടെ ആത്യന്തികമായി ശ്രമിക്കുന്നത്..

ഞാൻ പറഞ്ഞു കൊള്ളട്ടെ…

⬛️ നിങ്ങളോട് ഒരു പെൺകുട്ടി വളരെ സ്വതന്ത്രമായി ഇടപഴകുകയും അവളുടെ ഏറ്റവും സങ്കീർണ്ണമായ രഹസ്യങ്ങൾ വരെ നിങ്ങളോട് ഷെയർ ചെയ്യുന്നു എന്ന് കരുതി അവൾ നിങ്ങളെ പ്രണയിക്കുന്നു എന്നല്ല അർദ്ധം..

⬛️ ഒരു പെൺകുട്ടി നിങ്ങളെ ഡേറ്റിന് ക്ഷണിച്ചാൽ അതിനർദ്ധം അവൾ നിങ്ങളെ പ്രണയിക്കുന്നു എന്നോ.. നിങ്ങളോട് lust ആണെന്നോ അല്ല..

⬛️ ഒരു പെൺകുട്ടിക്ക് നിങ്ങളോട് lust തോന്നി തുറന്നു പറഞ്ഞാൽ.. അതല്ലെങ്കിൽ നിങ്ങളുമായി sexual relationship ആഗ്രഹിക്കുന്നു എന്ന് തുറന്നു പറഞ്ഞു എന്ന് കരുതി അത് ഒരു പ്രണയ ബന്ധത്തിന്റെയോ ദീർഘകാല ബന്ധത്തിന്റെയോ ഉടമ്പടി ആകുന്നില്ല…

⬛️ നിങ്ങളുമായി പ്രണയം തുറന്നു പറഞ്ഞ പെൺകുട്ടി നിങ്ങൾക്ക് വിധേയമാകുന്നില്ല.. അവൾ കാമുകി ആണെന്ന് കരുതി അവളുടെതായ ഇഷ്ടങ്ങളിലോ സ്വാതന്ത്ര്യത്തിലോ സ്പെയിസിലോ കടന്നു ചെല്ലാനും അവളുടെ മേൽ അധികാരം സ്‌ഥാപിക്കാനോ അവൾ അനുവദിക്കാത്തിടത്തോളം അവളുടെ സ്വകാര്യമായ കാര്യങ്ങളിൽ അഭിപ്രായം പറയാനുള്ള അധികാരമോ അവകാശമോ നിങ്ങൾക്ക് ലഭിക്കുന്നില്ല..

⬛️ നിങ്ങളുമായി ഒരു പെൺകുട്ടി Living Together Relationshipനു വന്നു എന്ന് കരുതി അതൊരു ദീർഘകാല ഉടമ്പടിയോ വിവാഹം കഴിക്കാനുള്ള സമ്മതമോ ആയി കാണരുത്..

⬛️ അവൾ നിങ്ങളുടെ ഭാര്യയായിരിക്കാം പക്ഷെ അപ്പോഴും അവളുമായി സെക്സ് ചെയ്യുന്നതിൽ പോലും നിങ്ങൾ അവളുടെ അനുവാദം തേടേണ്ടിയിരിക്കുന്നു.. ലൈംഗികതയിൽ മാത്രമല്ല.. അവളുടേതായ ഭർത്താവാണെങ്കിലും അവളുടെ ഇഷ്ടങ്ങൾക്ക് മേൽ സ്വാതന്ത്ര്യത്തിന്മേൽ even ലൈംഗിക സ്വാതന്ത്ര്യാനത്തിന്മേൽ പോലും അവൾക്ക് തടസ്സമായി നിൽക്കാൻ നിങ്ങൾക്ക് യാതൊരു അധികാരവുമില്ല.. ഭർത്താവെന്നത് ഒരു അധികാരമില്ല എന്നോര്മിക്കുക..

ഇനി രണ്ടു കൂട്ടരോട് കൂടിയും പറയാനുള്ളത്..

⬛️ നിങ്ങൾക്ക് ഒരാളോട് ഒരു ഫീലിംഗ് തോന്നിയാൽ അതെന്തു തന്നെയാണെങ്കിലും അത് തുറന്നു പറയുക.. പക്ഷെ അത് ഒരു Long term relationship ആകണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നിങ്ങള് പരസ്പരം സമയം കൊടുക്കുക.. Minimum രണ്ടു വർഷമെങ്കിലും നിങ്ങൾ നിങ്ങളെ അനലൈസ് ചെയ്യുക.. ഒരു വര്ഷമാകുമ്പോൾ റിലേഷൻ തുറന്നു പറയാം.. രണ്ടു വർഷം കഴിഞ്ഞിട്ടേ ആ റിലേഷനിൽ ഒരു തീരുമാനം എടുക്കാൻ പാടുള്ളു..

⬛️ നിങ്ങള് ഒരു മാര്യേജ് ലൈഫിൽ ആയിരിക്കുമ്പോൾ ഒരു പക്ഷെ നിങ്ങൾക്ക് അതൃപ്തികരമായിട്ടുള്ളത് അത് എന്ത് തന്നെയാണെങ്കിലും തുറന്നു പറയുക.. സെക്സിൽ അതൃപ്തിയുണ്ടെങ്കിൽ നിങ്ങള് തീർച്ചയായും നിങ്ങളുടെ പങ്കാളിയെ അറിയിക്കണം..

⬛️ Marriage ലൈഫിൽ ആയിരിക്കുമ്പോൾ പാർട്ണറുടെ അറിവില്ലാതെ മറ്റൊരു റിലേഷനിൽ കടക്കുന്നത് അയാളോട് കാണിക്കുന്ന വഞ്ചന തന്നെയാണ്..
എന്നാൽ marriage ലൈഫിൽ ആയിരിക്കുമ്പോൾ അത്തരത്തിൽ പങ്കാളിയോടല്ലാതെ മറ്റൊരാളോട് lust തോന്നുന്നത് തെറ്റായ കാര്യമല്ല.. അത് പാർട്നറോഡ് തുറന്നു പറയാനുള്ള ധൈര്യവും കാണിക്കണം.. അതിന് തന്റെ partner വിവേകപൂർവ്വം ഇതെല്ലാം കേട്ടിരിക്കും എന്ന വിശ്വാസം ആണാദ്യം വേണ്ടത്..

(അതിന് ആത്യന്തികമായി വിവാഹത്തിന് മുൻപ് പരസ്പരം partners തമ്മിൽ ഇത്തരം കാര്യങ്ങൾ സംസാരിക്കുകയും ഒരു ധാരണയിലെത്തുകയും തങ്ങളുടെ കാഴ്ചപാടുകൾ ഉള്ള ഒരാളെ മാത്രം വിവാഹം കഴിക്കാൻ ശ്രദ്ധിക്കുകയും വേണം.. )

ഇത്തരത്തിൽ മറ്റൊരു റിലേഷനിൽ പോയ ഒരാളോടൊപ്പം തുടർന്നും വിവാഹ ജീവിതം വേണമോ എന്ന് തീരുമാനിക്കാനുള്ള അവകാശവും അയാൾക്കുണ്ട്.. എന്നാൽ ഇതിന്റെ പേരിൽ ശാരീരിക ആക്രമണങ്ങൾക്കുള്ള അധികാരം ആർക്കും തന്നെയില്ല..

ആരും ആർക്കും വിധേയവുമല്ല അടിമയുമല്ല..

⬛️ നിങ്ങൾക്ക് ഒരാളോട് തോന്നുന്ന വികാരം അതെന്തുതന്നെയാണെങ്കിലും അത് തുറന്നു പറയാം.. പക്ഷെ അയാൾ ഒരു “NO” പറഞ്ഞാൽ അതിനപ്പുറം ഒരു മറുപടി തിരയേണ്ടതില്ല..
PINK എന്ന സിനിമയിൽ അമിതാഭ് ബച്ചൻ പറയുന്ന പോലെ “NO is NO ”

അത് ഭാര്യയാലും കാമുകിയായാലും ആരായാലും.. പിന്നെയും അവരുടെ പുറകെ പോകുന്നത് അവരെ നിർബന്ധിക്കുന്നത് അതെന്തിന് തന്നെയായാലും ടോർച്ചറിങ് തന്നെയാണ്…

എല്ലാവരും ഓരോ വ്യക്തികളാണ്… നിങ്ങൾ നിങ്ങളെ ബഹുമാനിക്കുക.. അപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാൻ സാധിക്കും..
നിങ്ങള് ബഹുമാനം നഷ്ടമാകുന്ന ഇടങ്ങളിൽ നിന്നും മാറി നടക്കാൻ സ്വയം പഠിക്കുക.. അപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ സ്പെയിസിനെ വിലമതിക്കാൻ സാധിക്കും..

എല്ലാവരും ഓരോ വ്യക്തികളാണ്.. ആർക്കും ഈ ഭൂമിയിൽ ആരുടെമേലും അധികാരമില്ല.. സ്വന്തം മക്കളുടെ മേൽ പോലും..

ആത്യന്തികമായി നിങ്ങളുടെ ബന്ധം എന്തുമായി കൊള്ളട്ടെ നിങ്ങൾ നല്ല സുഹൃത്തുക്കൾ ആകുക എന്നതാണ് പ്രധാനം.. പരസ്പരം ബഹുമാനിക്കുന്ന എന്തും തുറന്നു പറയാൻ ഇടം കൊടുക്കുന്ന നല്ല കേല്‌വിക്കാരാകുന്ന പരസ്പരം ഉൾകൊള്ളാൻ സാധിക്കുന്ന നല്ല സുഹൃത്തുക്കൾ കൂടിയാകുക നിങ്ങൾ…

GIVE RESPECT.. TAKE RESPECT…

©Jishnu Girija Sekhar Azad

#AzadianWritings ✍️
#azadianthoughts 🍃🍀🌱
#azadian

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

How to Publish Books

എങ്ങനെയാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കേണ്ടത്?

പരമ്പരാഗത രീതിയിലുള്ള പ്രസിദ്ധീകരണം പ്രസാധകർക്ക് നിങ്ങൾ പുസ്തകമാക്കാൻ താത്പര്യപ്പെടുന്ന കൈയ്യെഴുത്തുപ്രതി (manuscript) അയച്ചുകൊടുക്കുക. കൈയ്യെഴുത്തുപ്രതി ലഭിച്ചു കഴിഞ്ഞാൽ പ്രസാധകരുടെ സംശോധകൻ (editor) അത് വായിച്ച് തീരുമാനം നിങ്ങളെ

....

രാവണൻ

“സ്ത്രീജിതൻ അല്ല രാവണൻ, ശ്രീജിതൻ ആണ് രാവണൻ ” സമൂഹം രാമനെ വാഴ്ത്തുമ്പോൾ,എന്തോ അറിയാതെ രാവണനോട് ഇഷ്ടം തോന്നിയ ബാല്യം…………………………. പ്രജകളുടെ വാക്കുകേട്ട് പത്നിയെ ഉപേക്ഷിച്ച രാമനെ

....
Online Chat by a lady

പാലിക്കപെടേണ്ട ഓൺലൈൻ മര്യാദകൾ

“പാലിക്കപെടേണ്ട ഓൺലൈൻ മര്യാദകൾ” (ആസാദിയൻ ചിന്തകൾ) ചില ഓൺലൈൻ ബന്ധങ്ങളും ചാറ്റ് ബോക്സിലെ അസഹിഷ്ണുതകളും അടുത്തുള്ള സുഹൃത്തുക്കളുടെ അനുഭങ്ങളിലൂടെ നേരിട്ടറിഞ്ഞ പരിചയത്തിൽ ചിലതൊക്കെ ഇവിടെ കുറിച്ചുകൊള്ളട്ടെ.. നമ്മൾ

....
sneham nedi edukan

സ്നേഹം നേടിയെടുക്കാനുള്ള പത്തു വഴികൾ

ഒരു പെൺക്കുട്ടിയുടെ സ്നേഹം നേടിയെടുക്കാനുള്ള പത്തു വഴികൾ ഞാൻ നിങ്ങൾക്കു പറഞ്ഞു തരാം…! എന്നാൽ പത്താമതായി ഞാൻ പറയുന്ന കാര്യം മാത്രമായിരിക്കും നിങ്ങളിൽ നിലനിൽക്കുക…! 1) നിങ്ങളുടെ

....
എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, 'ദി സ്റ്റോറിടെല്ലർ' അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ ഇത് ആകർഷിക്കുന്നു. സത്യജിത് റേയുടെ ചെറുകഥയായ “ഗോൾപോ ബോലിയേ തരിണി ഖുറോ”യെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, രണ്ട് കഥാപാത്രങ്ങളുടെ വൈരുദ്ധ്യ സംസ്കാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ജീവിതശൈലികൾ എന്നിവ എടുത്തുകാണിക്കുന്നതിനൊപ്പം കഥപറച്ചിലിന്റെ ഭംഗി പര്യവേക്ഷണം ചെയ്യുന്നു. 'ദി സ്റ്റോറിടെല്ലർ' എന്ന സിനിമയിൽ, തികച്ചും വ്യത്യസ്തമായ ലോകങ്ങളിൽ നിന്നുള്ള രണ്ട് പുരുഷന്മാർ കഥകളുടെ ശക്തിയിലൂടെ കണ്ടുമുട്ടുന്നു. കൊൽക്കത്തയിൽ നിന്നുള്ള വിരമിച്ച കഥാകാരിയായ തരിണി ബന്ദോപാധ്യായയുടെ (പരേഷ് റാവൽ) ജീവിതത്തെ പിന്തുടരുന്നു. അഹമ്മദാബാദിലേക്ക് പോയി ഒരു ധനികനായ ഉറക്കമില്ലായ്മയുള്ള ബിസിനസുകാരനായ രത്തൻ ഗൊറാഡിയയ്ക്ക് (ആദിൽ ഹുസൈൻ) കഥകൾ പറയാനുള്ള ഒരു സവിശേഷ ജോലി ഓഫർ, തരിണിക്ക് ലഭിക്കുന്നു. ആകർഷകമായ കഥകൾ തന്റെ ഉറക്കമില്ലായ്മയെ സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് രത്തൻ തരിണിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. അവരുടെ പാതകൾ ഇഴചേർന്ന് വരുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള ഒരു പാളികളുള്ള ആഖ്യാനം ചിത്രം വികസിപ്പിക്കുന്നു, കഥപറച്ചിൽ രണ്ട് വ്യത്യസ്ത ലോകങ്ങൾക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുന്നു. ഗരോഡിയ യഥാർത്ഥവും പ്രസിദ്ധീകരിക്കാത്തതുമായ കഥകൾ പറഞ്ഞുകൊണ്ട് ഉറങ്ങാൻ സഹായിക്കുന്നതിന് തരിണിയെ നിയമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥാതന്തു. ആരവല്ലി കുന്നുകളിൽ നിന്നുള്ള ഒരു മരവും യുദ്ധകാല പ്രാവും പോലുള്ള ആകർഷകമായ കഥാപാത്രങ്ങളാൽ നിറഞ്ഞ തരിണിയുടെ കഥകൾ പ്രേക്ഷകരെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. രണ്ടുപേരും തമ്മിലുള്ള ബന്ധം വെറും കഥകളെക്കുറിച്ചല്ല; അവർ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ്. കൽക്കട്ടയിലെ പരമ്പരാഗത സംസ്കാരത്തിൽ നിന്നുള്ള തരിണിക്ക് പഴയ രീതികളോട് ആഴമായ ബഹുമാനമുണ്ട്, അതേസമയം ആധുനിക ബിസിനസുകാരനായ ഗരോഡിയ മുതലാളിത്തത്തെയും പുരോഗതിയെയും സ്വീകരിക്കുന്നു. ഈ സാംസ്കാരിക സംഘർഷം സിനിമയുടെ കാതൽ രൂപപ്പെടുത്തുന്നു. 'ദി സ്റ്റോറിടെല്ലറിന്റെ' സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. സിനിമയുടെ വേഗത ചിലർക്ക് മന്ദഗതിയിലായേക്കാം, പക്ഷേ പ്രേക്ഷകർക്ക് ഓരോ വിശദാംശങ്ങളും ആസ്വദിക്കാൻ ഇത് അനുവദിക്കുന്നു. ഒരു തണുത്ത പ്രഭാതത്തിൽ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് പോലെയാണ് - നിശബ്ദമെങ്കിലും ആഴത്തിൽ ആശ്വാസം നൽകുന്ന ഒന്ന്. രണ്ട് പുരുഷന്മാരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഏറ്റവും ആകർഷകമായ ഭാഗം, അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പതുക്കെ വികസിക്കുമ്പോൾ. മഞ്ഞയും ചുവപ്പും നിറത്തിലുള്ള കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, ഉത്സവകാല ദുർഗ്ഗാ പൂജ ആഘോഷങ്ങൾ എന്നിവയുള്ള കൽക്കട്ടയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഉയർന്ന നിലവാരമുള്ള നാടകത്തിനോ മിന്നുന്ന വിനോദത്തിനോ വേണ്ടി നിങ്ങൾ കാണുന്ന ഒരു സിനിമയല്ല ഇത്. ആത്മാവ് വികസിക്കാൻ സമയമെടുക്കുന്ന ഒരു മന്ദഗതിയിലുള്ള, ആത്മപരിശോധനാ യാത്രയാണിത്. മനഃപൂർവ്വമായ വേഗത നിർണായകമാണ്, കാരണം അത് വേഗത്തിലാക്കുന്നത് അതിന്റെ സത്തയെ ഇല്ലാതാക്കും. സിനിമ ഒരു കഥയെ വിവരിക്കുക മാത്രമല്ല - അത് നിങ്ങളെ ജീവിതത്തിന്റെ സൂക്ഷ്മതകളെ പ്രതിഫലിപ്പിക്കുകയും അനുഭവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത് നിശബ്ദമായി ഒരു മുദ്ര പതിപ്പിക്കുന്നു, ശബ്ദമുണ്ടാക്കാതെ അതിന്റെ പ്രേക്ഷകർക്ക് വിലപ്പെട്ട എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. ‘ദി സ്റ്റോറിടെല്ലർ’ റേയുടെ യഥാർത്ഥ ചെറുകഥയോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും, അത് ഇതിവൃത്തത്തിന് പുതിയ തലങ്ങൾ ചേർക്കുന്നു. ബംഗാളികളും ഗുജറാത്തികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലുള്ള ചില കൂട്ടിച്ചേർക്കലുകൾ അൽപ്പം സ്റ്റീരിയോടൈപ്പിക് ആയി തോന്നുന്നു. എന്നിരുന്നാലും, സൃഷ്ടി, വിനിയോഗം, കഥപറച്ചിൽ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള ചിത്രത്തിന്റെ പര്യവേക്ഷണം കൃപയോടും കരുതലോടും കൂടി കൈകാര്യം ചെയ്തിരിക്കുന്നു. രബീന്ദ്രനാഥ ടാഗോർ മുതൽ പിക്കാസോ വരെയുള്ള വിവിധ സാംസ്കാരിക വ്യക്തികളെക്കുറിച്ചുള്ള ചിത്രത്തിന്റെ പരാമർശം അതിന്റെ പ്രമേയങ്ങൾക്ക് ആഴം നൽകുന്നു. ചിത്രം ഒരു വൈകാരിക യാത്ര കൂടിയാണ്. തന്റെ കഥകൾ എഴുതാനുള്ള തരിണിയുടെ വിമുഖതയും ഉറക്കമില്ലായ്മയും ആത്മ സംശയവും ഉൾപ്പെടുന്ന ഗരോഡിയയുടെ പോരാട്ടങ്ങളും രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ വെളിപ്പെടുത്തുന്നു. കാലക്രമേണ, അവരുടെ പങ്കിട്ട അനുഭവങ്ങൾ പതുക്കെ അവരുടെ വ്യത്യാസങ്ങളെ തകർക്കുകയും കഥകളോടുള്ള അവരുടെ ഇഷ്ടത്തിൽ പൊതുവായ അടിത്തറ കണ്ടെത്തുകയും ചെയ്യുന്നു പരേഷ് റാവൽ അസാധാരണമായ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നു, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനയ വൈദഗ്ധ്യത്തെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാവങ്ങൾ മുതൽ സംഭാഷണ പ്രകടനം വരെ, അദ്ദേഹത്തിന്റെ ചിത്രീകരണത്തിന്റെ ഓരോ വശവും അദ്ദേഹം തരിണി ബന്ദോപാധ്യായയാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നു. ആദിൽ ഹുസൈൻ ഒരുപോലെ മിടുക്കനാണ്, ഓരോ ഫ്രെയിമിലും ഒരു നടൻ എന്ന നിലയിൽ തന്റെ ശ്രേണി പ്രദർശിപ്പിക്കുന്നു. രേവതിയുടെയും തനിഷ്ഠ ചാറ്റർജിയുടെയും സഹ പ്രകടനങ്ങൾ പ്രശംസനീയമാണ്, ആഖ്യാനത്തിന് ആഴം നൽകുന്നു അനന്ത് മഹാദേവന്റെ സംവിധാനം സൂക്ഷ്മതയിൽ ഒരു മാസ്റ്റർക്ലാസ് ആണ്. വാണിജ്യപരമായ ട്രോപ്പുകളിലേക്ക് തിരിയാതെ ആഴത്തിലുള്ള സന്ദേശങ്ങൾ നൽകുന്ന ഒരു കഥ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കഥപറച്ചിലിനും സിനിമാറ്റിക് കലയ്ക്കും ഇടയിലുള്ള തികഞ്ഞ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, കഥയെ എങ്ങനെ ശ്വസിക്കാൻ വിടണമെന്ന് അറിയുന്ന ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മഹാദേവൻ തന്റെ കഴിവ് തെളിയിക്കുന്നു. 'ദി സ്റ്റോറിടെല്ലർ' ഒരു സാധാരണ സിനിമയല്ല - ഇത് ഒരു ആത്മാവുള്ള സിനിമയാണ്. കഥകളുടെ ശക്തിയെക്കുറിച്ചുള്ള ഒരു സിനിമയാണ് വ്യത്യസ്തമായ എന്തെങ്കിലും നിർത്താനും ചിന്തിക്കാനും അനുഭവിക്കാനും ഇത് നിങ്ങളെ ക്ഷണിക്കുന്നു. നിശ്ശബ്ദമായ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്. നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കാൻ നമ്മൾ പറയുന്ന, ഓർമ്മിക്കുന്ന, ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് മോഷ്ടിക്കുന്ന കഥകൾ. സത്യജിത് റേയുടെ കഥപറച്ചിലിന് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, ഈ ചിത്രം ജീവിതം, ഓർമ്മ, ആഖ്യാന കല എന്നിവയുടെ മനോഹരവും ചിന്തനീയവുമായ ഒരു പര്യവേക്ഷണമാണ്. വ്യത്യസ്ത ലോകങ്ങളിൽ നിന്ന് വരുമ്പോൾ പോലും, ചിലപ്പോൾ ഏറ്റവും ശക്തമായ കഥകളാണ് നമ്മളെ ബന്ധിപ്പിക്കുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സിനിമ. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല, പക്ഷേ അങ്ങനെ ചെയ്യുന്നവർക്ക്, മായാത്ത ഒരു മുദ്ര പതിപ്പിക്കും.

“ദി സ്റ്റോറിടെല്ലർ” – അവലോകനം

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, ‘ദി സ്റ്റോറിടെല്ലർ’ അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ

....

അവധൂതരുടെ അടയാളങ്ങൾ

“വിവാഹം കൊണ്ടല്ല, പരസ്പര ബഹുമാനവും പ്രണയവും കൊണ്ടേ സ്ത്രീക്കും പുരുഷനും ഒത്തുപോകാൻ സാധിക്കു…” വിവാഹിതരാകാതെ ഒരു സ്ത്രീക്കും പുരുഷനും സഹയാത്രികരായി ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ച സിമോൺ ദ്

....