ഓസ്‌ട്രേലിയൻ ഡയറി

ഫെബ്രുവരി മാസം 2006 : നല്ല വെയിലുള്ള ദിവസം ഞാൻ പണി ഒന്നും ഇല്ലാതെ വീട്ടിൽ കുത്തി യിരിക്കുന്നു സമയത്തു ചാമ്പങ്ങ കഴിക്കാൻ തോന്നി. വീടിന്റെ കിഴക്കു ഭാഗത്തായി ഞങ്ങൾക്ക് ഒരു കിണറുണ്ട്. അത് ഏകദേശം സമചദുരത്തിലുള്ള ഒരു കിണറാണ്. സാദാരണ ഞങ്ങളുടെ അടുത്തൊക്കെ വട്ടത്തിലുള്ള കിണറുകളാണ് കാണാറുള്ളത്. പക്ഷെ എന്റെ വീട്ടിൽ മാതരം ചതുരത്തിലുള്ള കിണറാണ്. ഈ കിണറിനു സാദാരണയിൽ കൂടുതൽ വലുപ്പം ഉണ്ട്. ഇതിന്റെ കാരണം ഞാൻ ആരോടും ചോദിച്ചട്ടില്ല. എന്റെ ഓര്മ വച്ചതു മുതൽ ആ കിണർ അങ്ങനെയാണ്. അതിന്റെ ചരിത്രം അറിയാവുന്ന ആരും ജീവിച്ചു ഇരിപ്പുണ്ട് എന്ന് തോന്നുന്നില്ല. അടി പാറയാണ്. പറമ്പിന്റെ രണ്ടു തട്ടുകളിലായിട്ടാണ് കിണർ സ്ഥിതി ചെയ്യുന്നത്. കിണറിനു ചുറ്റും വെള്ള പെയിന്റ് അടിച്ച മതിലുണ്ട്. കിണറിന്റെ ഒരു മൂലയിൽ ത്രികോണാകൃതിയിൽ ഒരു കോൺക്രീറ്റ് സ്ളാബ് ഉണ്ട്. അവിടെ നിന്ന് വെള്ളം കോരാൻ സൗകര്യം ഉണ്ടായിരുന്നു. വെള്ളം അടിക്കുന്ന മോട്ടോറുകൾ വന്ന ശേഷം അതിന്റ്റെ ആവശ്യം ഇല്ലാതായി. ഇതി നടുത്തായി രണ്ടു കലം കൂടി വയ്ക്കുന്നതിനുള്ള സൗകര്യം കൂടി ഉണ്ടായിരുന്നു. എന്റെ അയല്പക്കത്തുള്ളവർ ഈ കിണറിൽ നിന്നും വെള്ളം എടുക്കാറുണ്ടായിരുന്നു. കലങ്ങൾ മുകളിൽ അടുക്കി അടുക്കി വെച്ചാണ് അവർ വെള്ളം വീടുകളിലേക്ക് കൊണ്ടുപോയിരുന്നത്. ചിലപ്പോൾ അലുമിനിയം ബക്കറ്റിൽ.
ഈ കിണറിനു കരയ്ക്കു രണ്ടു ചാമ്പ മരങ്ങൾ ഉണ്ട്. ഇത് വർഷത്തിന്റെ കൃത്യമായ ഇടവേളകളിൽ കായ്ക്കുന്നവയാണ്. ഞങ്ങളുടെ വീടിനോടു ചേർന്നാണ് ഇവ നില്കുന്നത്. വീടിന്റെ ടെറസിൽ നിന്നാൽ ചാമ്പങ്ങ നന്നായി പറക്കാം. വീടിന്റെ മറ്റൊരു മൂലയിൽ ഒരു മാവും ഒരു ആഞ്ഞിലി മരവും നിൽക്കുന്നുണ്ട്. മുകളിൽ പറഞ്ഞ മാവിനും കിണറിനും മദ്യത്തിലായാണ് രണ്ടു ചാമ്പ മരങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ രണ്ടു ചാമ്പ മരങ്ങൾ അമ്മയും കുഞ്ഞും എന്നവണ്ണം പരസ്പര പൂരകങ്ങളായാണ് അവിടെ നില്കുന്നത്. ഈ ചാമ്പ മരത്തിൽ നിന്നും ചാമ്പങ്ങ പറിച്ചു കഴിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു ഫോൺ വന്നു.

അത് എറണാകുളത്തുള്ള വിദേശ പഠന അജൻസിയിൽ നിന്നും ആയിരുന്നു. ഞാൻ ഓസ്ട്രേലിയ പഠനത്തിനുള്ള വിസ അപേക്ഷിച്ചു കാത്തിരിക്കുന്ന സമയമായിരുന്നു അത്. അവർ എന്നോട് വിസ ലഭിച്ച വിവരം അറിയിച്ചു. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. വീട്ടിൽ അമ്മയും, ചേട്ടന്റെ ഭാര്യയും ഉണ്ടായിരുന്നു. അവരോടു കാര്യം പറഞ്ഞു.

ഒരു ഫെബ്രുവരി മാസത്തിലെ വൈകുന്നേരം ഞാൻ ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തിൽ വിമാനം ഇറങ്ങി. എന്റെ നാട്ടുകാരൻ ഒരാൾ എയർപോർട്ടിൽ വരാമെന്നു പറഞ്ഞിരുന്നു. മെർറോണും വയലറ്റ് നിറവും കലർന്ന പരവതാനി വിരിച്ച എയർപോർട്ട്. നല്ല വൃത്തിയും വെടിപ്പും ഉള്ള എയർപോർട്ട്. അതിന്റെ സൗന്ദര്യത്തിൽ എന്റെ മായം മയങ്ങി. ഞാൻ അതിന്റെ സൗന്ദര്യത്തിൽ മയം മയങ്ങി ഇരിക്കവേ ഒരു ആജാനബഹു കടും നീല വസ്ത്രം ധരിച്ച അദ്ദേഹം എന്നോട് ഞാൻ പതിനായിരം രൂപ കൊടുത്തു വാങ്ങിച്ച എന്റെ ബാഗ് താഴെ വയ്ക്കാൻ ആവശ്യപ്പെട്ടു. പിന്നീട് എവിടുന്നോ ഒരു ക്യൂട്ട് പട്ടി കുട്ടി വന്നു എന്റെ ബാഗ് മണത്തു നോക്കി. എന്നിട്ടു കുഴപ്പം ഇല്ല പൊയ്ക്കോളാൻ പറഞ്ഞു. ബാഗിൽ ഭക്ഷണ സാദനങ്ങൾ കണ്ടു പിടിക്കുന്ന ഓസ്‌ട്രേലിയൻ രീതി ആണ് അത്. ഞാൻ ഇമ്മിഗ്രേഷൻ ക്ലീറൻസ് കഴിഞ്ഞു പുറത്തിറങ്ങി.. പിന്നീട് എന്റെ നാട്ടുകാരനെ അന്വേഷിച്ചു. പക്ഷെ കണ്ടെത്താനായില്ല. എന്റെ ഉള്ളിൽ അല്പം ആകുലത ജനിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഫോൺ നമ്പറിൽ വിളിച്ചു. എന്തോ ജോലി തിരക്ക് കാരണം വൈകിയതാണെന്നും ഐര്പോര്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. അൽപ സമയത്തിന് ശേഷം അദ്ദേഹം എത്തി. ഞങ്ങൾ ഒരുമിച്ചു സിഡ്നി സിറ്റി സെന്ററിൽ ഉള്ള ഒരു YHA ഹോസ്റ്റലിലേക്കാണ് പോയത്.
നേരം ഇരുട്ടി. ഹോസ്റ്റലിന്റെ റിസപ്ഷനിൽ ചെന്നു. അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചു. ഏകദേശം അമ്പതു ഡോളറാണ് ഒരു രാത്രി സ്റ്റേ ചെയുന്നതുനുള്ള ചെലവ്. ഹോസ്റ്റലിനു അകത്തേക്ക് അന്യർക്ക് പ്രവേശനം ഇല്ല. ഞാൻ ഒറ്റയ്ക്കു ഹോസ്റ്റലിലേക്ക് കയറി ചെന്നു. തികച്ചും അപരിചതമായ സ്ഥലം. ഈ ഹോസ്റ്റലിൽ റൂമുകൾ ഇല്ല. ട്രെയിൻ കോയ്ച്ചുകൾ ഡോര്മിറ്ററികളായി മാറ്റം വരുത്തിയിരിക്കുന്നു. ഞാൻ ഭക്ഷണം കഴിച്ചില്ല, കുളിച്ചില്ല. എന്റെ കൈയിലുള്ള രണ്ടു വലിയ ബാഗുകൾ ഞാൻ അവിടെയുള്ള കോയിൻ ഓപ്പറേറ്റഡ് സ്റ്റോറേജ് അറയിൽ വച്ച്. എന്റെ കയ്യിലുണ്ടായിരുന്ന ചെറിയ ബാഗിൽ എന്റെ സെര്ടിഫിക്കറ്റും കാശും അതിൽ നിക്ഷേപിക്കാൻ എനിക്ക് തോന്നിയില്ല. ആ ചെറിയ ബാഗു ഞാൻ മാറോടു ചേർത്ത് പിടിച്ചു. റിസെപ്ഷനിസ്റ് പറഞ്ഞ സ്ഥലത്തേക്ക് കയറി ചെന്നു. അതിൽ അരണ്ട വെളിച്ചം എന്നെ ഭയപ്പെടുത്തി. ലൈറ്റ് ഓൺ ചെയ്യരുത് ശബ്ദം ഉണ്ടാക്കരുത് എന്ന് നിർദേശങ്ങൾ ഉണ്ടായിരുന്നു. ഞാൻ പണിപ്പെട്ടു ഒരു കട്ടിലിന്റെ മുകളിലത്തെ നിലയിൽ എന്റെ ബാഗ് ആരെങ്കിലും മോഷ്ടിക്കുമോ എന്ന ഭയത്തോടെ കിടന്നു. എനിക്ക് ഉറക്കം വന്നില്ല.
കുറച്ചു സമയത്തിന് ശേഷം ആ ഇരുട്ടിന്റെ മറവിലേക്കു രണ്ടു കമിതാക്കൾ സല്ലപിച്ചുകൊണ്ടു കടന്നു വന്നു. അവർ ഞാൻ കിടന്നതിനെ താഴെ കട്ടിലിൽ രതി ലീലകളിൽ മുഴുകി. ഞാൻ ശാസം അടക്കി കിടന്നു.

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

വാർധ്യക്യവും മാറ്റത്തിന്റെ കടലും.

വാർധ്യക്യത്തിലൂടെ കടന്നുപോകുന്ന നമ്മിൽ പലർക്കും, പ്രിയപ്പെട്ട സ്വന്തം മക്കളിൽ നിന്നോ പേരക്കുട്ടികളിൽ നിന്നോ പോലും അർഹമായ ശ്രദ്ധയോ അംഗീകാരമോ ലഭിക്കുന്നില്ലെന്ന് വിലപിക്കുന്നത് ഇന്ന് സർവ്വ സാധാരണമാണ്. ഒരുതരം

....
എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, 'ദി സ്റ്റോറിടെല്ലർ' അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ ഇത് ആകർഷിക്കുന്നു. സത്യജിത് റേയുടെ ചെറുകഥയായ “ഗോൾപോ ബോലിയേ തരിണി ഖുറോ”യെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, രണ്ട് കഥാപാത്രങ്ങളുടെ വൈരുദ്ധ്യ സംസ്കാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ജീവിതശൈലികൾ എന്നിവ എടുത്തുകാണിക്കുന്നതിനൊപ്പം കഥപറച്ചിലിന്റെ ഭംഗി പര്യവേക്ഷണം ചെയ്യുന്നു. 'ദി സ്റ്റോറിടെല്ലർ' എന്ന സിനിമയിൽ, തികച്ചും വ്യത്യസ്തമായ ലോകങ്ങളിൽ നിന്നുള്ള രണ്ട് പുരുഷന്മാർ കഥകളുടെ ശക്തിയിലൂടെ കണ്ടുമുട്ടുന്നു. കൊൽക്കത്തയിൽ നിന്നുള്ള വിരമിച്ച കഥാകാരിയായ തരിണി ബന്ദോപാധ്യായയുടെ (പരേഷ് റാവൽ) ജീവിതത്തെ പിന്തുടരുന്നു. അഹമ്മദാബാദിലേക്ക് പോയി ഒരു ധനികനായ ഉറക്കമില്ലായ്മയുള്ള ബിസിനസുകാരനായ രത്തൻ ഗൊറാഡിയയ്ക്ക് (ആദിൽ ഹുസൈൻ) കഥകൾ പറയാനുള്ള ഒരു സവിശേഷ ജോലി ഓഫർ, തരിണിക്ക് ലഭിക്കുന്നു. ആകർഷകമായ കഥകൾ തന്റെ ഉറക്കമില്ലായ്മയെ സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് രത്തൻ തരിണിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. അവരുടെ പാതകൾ ഇഴചേർന്ന് വരുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള ഒരു പാളികളുള്ള ആഖ്യാനം ചിത്രം വികസിപ്പിക്കുന്നു, കഥപറച്ചിൽ രണ്ട് വ്യത്യസ്ത ലോകങ്ങൾക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുന്നു. ഗരോഡിയ യഥാർത്ഥവും പ്രസിദ്ധീകരിക്കാത്തതുമായ കഥകൾ പറഞ്ഞുകൊണ്ട് ഉറങ്ങാൻ സഹായിക്കുന്നതിന് തരിണിയെ നിയമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥാതന്തു. ആരവല്ലി കുന്നുകളിൽ നിന്നുള്ള ഒരു മരവും യുദ്ധകാല പ്രാവും പോലുള്ള ആകർഷകമായ കഥാപാത്രങ്ങളാൽ നിറഞ്ഞ തരിണിയുടെ കഥകൾ പ്രേക്ഷകരെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. രണ്ടുപേരും തമ്മിലുള്ള ബന്ധം വെറും കഥകളെക്കുറിച്ചല്ല; അവർ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ്. കൽക്കട്ടയിലെ പരമ്പരാഗത സംസ്കാരത്തിൽ നിന്നുള്ള തരിണിക്ക് പഴയ രീതികളോട് ആഴമായ ബഹുമാനമുണ്ട്, അതേസമയം ആധുനിക ബിസിനസുകാരനായ ഗരോഡിയ മുതലാളിത്തത്തെയും പുരോഗതിയെയും സ്വീകരിക്കുന്നു. ഈ സാംസ്കാരിക സംഘർഷം സിനിമയുടെ കാതൽ രൂപപ്പെടുത്തുന്നു. 'ദി സ്റ്റോറിടെല്ലറിന്റെ' സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. സിനിമയുടെ വേഗത ചിലർക്ക് മന്ദഗതിയിലായേക്കാം, പക്ഷേ പ്രേക്ഷകർക്ക് ഓരോ വിശദാംശങ്ങളും ആസ്വദിക്കാൻ ഇത് അനുവദിക്കുന്നു. ഒരു തണുത്ത പ്രഭാതത്തിൽ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് പോലെയാണ് - നിശബ്ദമെങ്കിലും ആഴത്തിൽ ആശ്വാസം നൽകുന്ന ഒന്ന്. രണ്ട് പുരുഷന്മാരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഏറ്റവും ആകർഷകമായ ഭാഗം, അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പതുക്കെ വികസിക്കുമ്പോൾ. മഞ്ഞയും ചുവപ്പും നിറത്തിലുള്ള കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, ഉത്സവകാല ദുർഗ്ഗാ പൂജ ആഘോഷങ്ങൾ എന്നിവയുള്ള കൽക്കട്ടയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഉയർന്ന നിലവാരമുള്ള നാടകത്തിനോ മിന്നുന്ന വിനോദത്തിനോ വേണ്ടി നിങ്ങൾ കാണുന്ന ഒരു സിനിമയല്ല ഇത്. ആത്മാവ് വികസിക്കാൻ സമയമെടുക്കുന്ന ഒരു മന്ദഗതിയിലുള്ള, ആത്മപരിശോധനാ യാത്രയാണിത്. മനഃപൂർവ്വമായ വേഗത നിർണായകമാണ്, കാരണം അത് വേഗത്തിലാക്കുന്നത് അതിന്റെ സത്തയെ ഇല്ലാതാക്കും. സിനിമ ഒരു കഥയെ വിവരിക്കുക മാത്രമല്ല - അത് നിങ്ങളെ ജീവിതത്തിന്റെ സൂക്ഷ്മതകളെ പ്രതിഫലിപ്പിക്കുകയും അനുഭവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത് നിശബ്ദമായി ഒരു മുദ്ര പതിപ്പിക്കുന്നു, ശബ്ദമുണ്ടാക്കാതെ അതിന്റെ പ്രേക്ഷകർക്ക് വിലപ്പെട്ട എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. ‘ദി സ്റ്റോറിടെല്ലർ’ റേയുടെ യഥാർത്ഥ ചെറുകഥയോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും, അത് ഇതിവൃത്തത്തിന് പുതിയ തലങ്ങൾ ചേർക്കുന്നു. ബംഗാളികളും ഗുജറാത്തികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലുള്ള ചില കൂട്ടിച്ചേർക്കലുകൾ അൽപ്പം സ്റ്റീരിയോടൈപ്പിക് ആയി തോന്നുന്നു. എന്നിരുന്നാലും, സൃഷ്ടി, വിനിയോഗം, കഥപറച്ചിൽ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള ചിത്രത്തിന്റെ പര്യവേക്ഷണം കൃപയോടും കരുതലോടും കൂടി കൈകാര്യം ചെയ്തിരിക്കുന്നു. രബീന്ദ്രനാഥ ടാഗോർ മുതൽ പിക്കാസോ വരെയുള്ള വിവിധ സാംസ്കാരിക വ്യക്തികളെക്കുറിച്ചുള്ള ചിത്രത്തിന്റെ പരാമർശം അതിന്റെ പ്രമേയങ്ങൾക്ക് ആഴം നൽകുന്നു. ചിത്രം ഒരു വൈകാരിക യാത്ര കൂടിയാണ്. തന്റെ കഥകൾ എഴുതാനുള്ള തരിണിയുടെ വിമുഖതയും ഉറക്കമില്ലായ്മയും ആത്മ സംശയവും ഉൾപ്പെടുന്ന ഗരോഡിയയുടെ പോരാട്ടങ്ങളും രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ വെളിപ്പെടുത്തുന്നു. കാലക്രമേണ, അവരുടെ പങ്കിട്ട അനുഭവങ്ങൾ പതുക്കെ അവരുടെ വ്യത്യാസങ്ങളെ തകർക്കുകയും കഥകളോടുള്ള അവരുടെ ഇഷ്ടത്തിൽ പൊതുവായ അടിത്തറ കണ്ടെത്തുകയും ചെയ്യുന്നു പരേഷ് റാവൽ അസാധാരണമായ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നു, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനയ വൈദഗ്ധ്യത്തെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാവങ്ങൾ മുതൽ സംഭാഷണ പ്രകടനം വരെ, അദ്ദേഹത്തിന്റെ ചിത്രീകരണത്തിന്റെ ഓരോ വശവും അദ്ദേഹം തരിണി ബന്ദോപാധ്യായയാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നു. ആദിൽ ഹുസൈൻ ഒരുപോലെ മിടുക്കനാണ്, ഓരോ ഫ്രെയിമിലും ഒരു നടൻ എന്ന നിലയിൽ തന്റെ ശ്രേണി പ്രദർശിപ്പിക്കുന്നു. രേവതിയുടെയും തനിഷ്ഠ ചാറ്റർജിയുടെയും സഹ പ്രകടനങ്ങൾ പ്രശംസനീയമാണ്, ആഖ്യാനത്തിന് ആഴം നൽകുന്നു അനന്ത് മഹാദേവന്റെ സംവിധാനം സൂക്ഷ്മതയിൽ ഒരു മാസ്റ്റർക്ലാസ് ആണ്. വാണിജ്യപരമായ ട്രോപ്പുകളിലേക്ക് തിരിയാതെ ആഴത്തിലുള്ള സന്ദേശങ്ങൾ നൽകുന്ന ഒരു കഥ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കഥപറച്ചിലിനും സിനിമാറ്റിക് കലയ്ക്കും ഇടയിലുള്ള തികഞ്ഞ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, കഥയെ എങ്ങനെ ശ്വസിക്കാൻ വിടണമെന്ന് അറിയുന്ന ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മഹാദേവൻ തന്റെ കഴിവ് തെളിയിക്കുന്നു. 'ദി സ്റ്റോറിടെല്ലർ' ഒരു സാധാരണ സിനിമയല്ല - ഇത് ഒരു ആത്മാവുള്ള സിനിമയാണ്. കഥകളുടെ ശക്തിയെക്കുറിച്ചുള്ള ഒരു സിനിമയാണ് വ്യത്യസ്തമായ എന്തെങ്കിലും നിർത്താനും ചിന്തിക്കാനും അനുഭവിക്കാനും ഇത് നിങ്ങളെ ക്ഷണിക്കുന്നു. നിശ്ശബ്ദമായ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്. നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കാൻ നമ്മൾ പറയുന്ന, ഓർമ്മിക്കുന്ന, ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് മോഷ്ടിക്കുന്ന കഥകൾ. സത്യജിത് റേയുടെ കഥപറച്ചിലിന് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, ഈ ചിത്രം ജീവിതം, ഓർമ്മ, ആഖ്യാന കല എന്നിവയുടെ മനോഹരവും ചിന്തനീയവുമായ ഒരു പര്യവേക്ഷണമാണ്. വ്യത്യസ്ത ലോകങ്ങളിൽ നിന്ന് വരുമ്പോൾ പോലും, ചിലപ്പോൾ ഏറ്റവും ശക്തമായ കഥകളാണ് നമ്മളെ ബന്ധിപ്പിക്കുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സിനിമ. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല, പക്ഷേ അങ്ങനെ ചെയ്യുന്നവർക്ക്, മായാത്ത ഒരു മുദ്ര പതിപ്പിക്കും.

“ദി സ്റ്റോറിടെല്ലർ” – അവലോകനം

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, ‘ദി സ്റ്റോറിടെല്ലർ’ അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ

....

Virumandi

ഞാൻ കണ്ട വിരുമാണ്ടി ചെയ്ത സിനിമകളിലേറെയും വിവാദമാക്കിയ ഒരു നായകനുണ്ട് ഇന്ത്യൻ സിനിമയിൽ.. എഴുത്തുകളിലൂടെ പ്രത്യക്ഷമായും പരോക്ഷമായും തന്റെ രാഷ്ട്രീയം എന്നും വ്യക്തമാക്കിയിട്ടുള്ള ഒരു എഴുത്തുകാരനുണ്ട്.. സംവിധാനം

....
Relationship-Malayalam

റിലേഷൻഷിപ്‌സിൽ പാലിക്കപെടേണ്ട വിവേകം (ആസാദിയൻ ചിന്തകൾ )

കുറച്ചേറെ ആൺ പെൺ ബന്ധങ്ങളുടെ തകർച്ചയും വളർച്ചയുമൊക്കെ നേരിൽ കണ്ട അനുഭവത്തിൽ ഞാൻ തന്നെ വളർത്തിയെടുത്ത ചില നിലപാടുകളും കാഴ്ചപാടുകളും ഇവിടെ ഷെയർ ചെയ്യണമെന്ന് വിചാരിക്കുന്നു… അതിന്നത്തെ

....

ഹെറോഡോട്ടസ് ആദ്യ ചരിത്രകാരൻ

നാമെല്ലാവരും വളരെയധികം ഇഷ്ടപ്പെടുകയും വായിക്കുകയും ചെയ്യുന്ന ഒരു വിഷയമാണല്ലോ ചരിത്രം? ലോകത്തെയും മനുഷ്യരെയും വളരെയധികം സ്വാധീനിച്ച ഈ വിഷയത്തിന്റെ പിതാവ് ആരാണെന്ന് നിങ്ങൾക്കറിയുമോ? ഗ്രീക്ക് ചരിത്രകാരനും ഭൂമിശാസ്ത്രജ്ഞനുമായ

....

രാവണൻ

“സ്ത്രീജിതൻ അല്ല രാവണൻ, ശ്രീജിതൻ ആണ് രാവണൻ ” സമൂഹം രാമനെ വാഴ്ത്തുമ്പോൾ,എന്തോ അറിയാതെ രാവണനോട് ഇഷ്ടം തോന്നിയ ബാല്യം…………………………. പ്രജകളുടെ വാക്കുകേട്ട് പത്നിയെ ഉപേക്ഷിച്ച രാമനെ

....