India-Flag

എന്റെ രാജ്യം

എന്റെ രാജ്യം അടച്ചിട്ട വീടല്ല.
വെടിയൊച്ചകളുടെ , കലഹങ്ങളുടെ
അതിർവരമ്പുകളില്ലാത്ത
അഭയാര്ഥികളില്ലാത്ത
ആകാശത്തോളം വിശാലമായ ഒന്നാണ്..

എന്റെ രാജ്യം രാമന്റേതല്ല..
മതരാജ്യത്തിനു വേണ്ടി
കൈ ഏടത്തു മാറ്റിയവരുടേതുമല്ല….
എന്റെ രാജ്യത്തിൽ
തെരുവു കത്തിക്കുന്നവർക്ക് സ്ഥാനമില്ല..
എന്റെ രാജ്യത്തിൽ
ഒരാളെയും സ്വതന്ത്രത്തിന്റെ പേരിൽ തുറങ്കിലടക്കില്ല..
എന്റെ രാജ്യത്തിൽ പട്ടിണിയെ
ലാത്തികൊണ്ട്അടിച്ചമർത്തുന്ന ഭരണാധികാരികളുണ്ടാവില്ല.
എന്റെ രാജ്യയത്തിൽ നിന്ന്
പൗരത്വത്തിന്റെ പേരിൽ
ഒരാളെയും പുറത്താക്കില്ല..
ഒരു മതത്തിന്റെ പേരിലും
നിങ്ങൾക്ക് വിലങ്ങുകൽപ്പിക്കില്ല..
ഒരു ജാതിയുടെ പേരിലും
നിങ്ങൾക്ക് ചാവേണ്ടി വരില്ല..
എന്റെ രാജ്യത്തിൽ നിങ്ങൾക്ക്
വേണ്ടുവോളം പറയുവാനും
ഇഷ്ടമുള്ളത് കഴിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്..

നിങ്ങളിവിടെ തെരുവിലാക്കിയ മനുഷ്യരല്ലേ..?
നിങ്ങൾ തടങ്കലിലിട്ട ജീവനുകളില്ലേ..?
നിങ്ങളിവിടെന്ന് ആട്ടി ഇറക്കപ്പെട്ട മനുഷ്യരില്ലേ..?
നിങ്ങളിവിടെന്ന് പട്ടിണികിട്ട് കൊന്ന ബാല്യങ്ങളില്ലേ…?
നിങ്ങളിവിടെ ചുട്ടു ചാമ്പലാക്കിയ തെരുവുകളില്ലേ..?
നിങ്ങളിവിടെ കൊന്നുകളഞ്ഞ ആധിവാസികളില്ലേ..?
നിങ്ങൾ ഒരുപാടുകാലമായി പേടിപ്പിച്ചു നിർത്തുന്ന കാശ്മീരികളില്ലേ..?
ലാത്തിയും തോക്കും കൊന്ന ജീവനുകളില്ലേ.. ?

” അവരെയെല്ലാം ചേർത്തു വരക്കണമെനിക്ക്
പുതിയ സ്വന്തന്ത്രത്തിന്റെ ആകാശപരപ്പുകൾ ”

© മുബീൻ അഹമ്മദ്

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

malayalam poem

കോതയുടെ പാട്ട്

കോതയുടെപാട്ട് ആരും കേട്ടതല്ല. വായ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ടെന്ന് ചൊല്ലി. കോതക്ക് തോന്നിയ പാട്ട് ഇടിമുഴക്കങ്ങള്‍ക്കിടയിലെ നിശ്ശബ്ദതയായി താഴ് വരകളില്‍ മുഴങ്ങി. ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചുപോയി. ചെളിയില്‍ പുതഞ്ഞു

....
malayalam poem

നഷ്ടങ്ങൾ

ഓരോ വട്ടം നീയെന്നെ തള്ളിപ്പറയുമ്പോഴും എന്റെയുള്ളിൽ മഴപെയ്യുന്നുണ്ടായിരുന്നു നീ കാണാതെ അറിയാതെ , അല്ലെങ്കിലും നീ കാണില്ല കാരണം അന്ധത നിറഞ്ഞ കണ്ണുകളും മനസ്സുമാണല്ലോ നിനക്കിപ്പോൾ ചെയ്യാത്ത

....

പണം

കടലാസ്സിലൊട്ടിച്ച കുഞ്ഞനക്കം മണ്ണിൽ,നടന്നു നീങ്ങു- മ്പോളെന്തനക്കം. കടലാസ്സുകെട്ടുകൾ കൈക്കലാക്കാൻ കരകളും കരങ്ങളും വിലയ്ക്ക് വാങ്ങാൻ. മണ്ണിൽ, മനുഷ്യന്റെ കോളിളക്കം. വെള്ളത്തിലലിഞ്ഞിടും അഗ്നിയിൽ കരിഞ്ഞിടും ഒരു കാറ്റിലങ്ങു പറന്നിടും

....

ചില പെണ്ണുങ്ങൾ

വിയർപ്പ് കണങ്ങൾ ഉമ്മവച്ചൊഴുകുന്ന പിൻകഴുത്ത്. അഴിഞ്ഞുലഞ്ഞ ഉടയാടകൾ. താഴേയ്ക്കൂർന്ന മടിക്കുത്തിൽ മുഷിഞ്ഞ നോട്ടുകൾ ഒട്ടിയ കവിളുകൾ വിറയ്ക്കുന്ന കൈകൾ മങ്ങിയ മൂക്കുത്തിയിൽ മോഹങ്ങളുറങ്ങുന്നു…!! നഷ്ടനിദ്രയുടെ പരിഭവത്തിൽ കുഴിഞ്ഞു

....

ആത്മഹത്യ

അതെ, ഞാനൊരു രോഗിയാണ് ആരോടും പറയാൻ വയ്യാത്ത വേദനയാൽ, പരിഭവങ്ങളാൽ ഉള്ളിടം നീരുകായാണ് ആരോടെങ്കിലും ചിലപ്പോൾ മനസ്സ് തുറ ന്നിരിക്കണമെന്നുണ്ട് എല്ലാമുള്ളിലൊ തുക്കിയലയുന്നയെന്നെ ചിലർ ഭ്രാന്തനെന്ന് വിളിക്കുന്നു

....
malayalam poem

പുഞ്ചിരി

കണ്ണ് നിറഞ്ഞ് ഒഴുകാൻ ഒരുങ്ങി നിന്ന മാത്രയിൽ നീ അണഞ്ഞു ജീവനിൽ പൂത്തുലഞ്ഞ ചില്ലകൾ വാടിനിന്നാ വേളയിൽ നിൻ നിഴലേകി കുളിരിന്റെ നീർ കണങ്ങൾ തൂമഞ്ഞിൻ പീലികൾ

....