നിലംതല്ലി

വടക്ക് ഇവന്റെ പേര് നിലംതല്ലി.. എന്നാൽ തെക്കർക്ക് ഇവൻ കൊട്ടോടി ആണ്.. അതാണ് ഭാഷയുടെ പ്രശ്നം.. ആനയും ഉറുമ്പും പോലെ..
1980-90 കാലഘട്ടങ്ങൾക്ക് മുൻപ് വരെ വീട് പണിയുമ്പോൾ നിലം അടിച്ചുറപ്പിക്കാനായി ഉപയോഗിച്ചിരുന്ന ഉപകരണമാണ് നിലംതല്ലി. ഉറപ്പുള്ളതും വേഗത്തിൽ പൊട്ടിപോകാത്തതും ആയ അൽപ്പം ഭാരമേറിയ കാഞ്ഞിരം പോലുള്ള തടികൾ കൊണ്ടാണ് ഇതുണ്ടാക്കുന്നത്. അകൃതി നമ്മുടെ ക്രിക്കറ്റ്‌ ബാറ്റ് പോലിരിക്കും.
കണ്ടത്തിൽ കൊയ്ത്ത് കഴിഞ്ഞ് നെല്ല് കറ്റ കെട്ടി മുറ്റത്തു എത്തിക്കുന്നതിന് മുൻപ് ധനുമാസത്തിൽ പണി ആരംഭിക്കും. മുറ്റം നല്ലത്പോലെ കിളച്ചു ആവശ്യത്തിന് വെള്ളവും ചേർത്ത് അൽപ്പം ചെളിരൂപത്തിൽ കാൽ കൊണ്ട് നിരത്തി ഒതുക്കും.
റെഡി ആയാൽ ട്ടോ.. ട്ടോ ശബ്ദം കേൾപ്പിച്ചു ഇവനെ വെച്ചുള്ള പ്രയോഗം ആണ് പിന്നെ. അല്ലെങ്കിൽ തന്നെ അന്ന് ഇന്റർലോക്ക് എന്ന സംഭവം തന്നെ ആരും കേട്ടുപോലും കാണില്ല.
മുറ്റം ഉണങ്ങികഴിയുമ്പോൾ നിലത്തു ചാണകം മെഴുകി വൃത്തിയാക്കിയെടുക്കും. മുറ്റത്തിന്റ അതിര് മാത്രമല്ല, കിണറിന്റെ ആൾമറ,നടപ്പാത, പറമ്പിന്റെ അതിര് എല്ലാം ഇതുപോലെ റെഡിയാക്കും. ചില ഗ്രാമപ്രദേശത്തു ഇപ്പോഴും ഇത് തുടരുന്നുണ്ടെങ്കിലും നമുക്കിത് മൺമറഞ്ഞ പഴമയിലെ ഒരു ഉപകരണവും ഓർമ്മകളിലെ മാഞ്ഞുതുടങ്ങിയ ഒരു കാഴ്ച്ചയുമാണ്

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
binance
1 year ago

Thanks for sharing. I read many of your blog posts, cool, your blog is very good.

binance anm"alningsbonus

Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.info/register?ref=P9L9FQKY

About The Author

അവളിലെ പ്രണയം

ഒരുപാട് സ്വപ്നങ്ങളായി കോളേജിൽ കാലുകുത്തിയ വിദ്യ. വലിയൊരു ശാസ്ത്രജ്ഞയാകുക എന്നിട്ട് സ്വന്തമായി ബിസിനസ് തുടങ്ങുക. ഓർഫനേജിലെ കുട്ടികളെ പഠിപ്പിച് ഉയർന്ന നിലയിൽ എത്തിക്കുക അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ.

....

അന്നക്കുട്ടി അമ്മച്ചിയുടെ സ്വർഗ്ഗാരോഹണം..

ഈസ്റ്ററിന്റെ അന്ന് നട്ടുച്ച സമയത്ത് കുട്ടി അമ്മച്ചി നൂറാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു.. അതും യാതൊരു മുന്നറിയിപ്പുമില്ലാതെ.. അമ്മച്ചിയുടെ ജീവിച്ചിരിക്കുന്ന ആറു മക്കളും അവരുടെ മക്കളും, കൊച്ചുമക്കളും

....

ഓർമ്മയിലൊരു ഓണക്കാലം

മുറ്റത്തും തൊടിയിലും പടവരമ്പത്തും ഓടി ചാടി നടന്ന് പൂക്കൾ ശേഖരിച്ചിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. പൂക്കളം ഒരുക്കിയത്‌ ഇഷ്ടായില്ല്യേ മാവേലി തമ്പുരാൻ പിണങ്ങ്യലോ  എന്ന് കരുതി

....
malayalam best story

പുനർജന്മം

ഇനിയൊരിക്കലും ഈ നഗരത്തിലേക്കു ഒരു തിരിച്ചു വരവ് ഉണ്ടാകില്ല. അങ്ങിനെയൊരു ഉറച്ച ബോധ്യം ഉള്ളിൽ വിങ്ങി നിൽപ്പുണ്ട്. എങ്കിലും ഈ നഗരത്തിനോട് വെറുപ്പൊന്നും ഇല്ലതാനും. നാലഞ്ചു കൊല്ലം

....

ഒരവസരം കൂടി…

കണ്ണൊക്കെ വല്ലാതെ വരണ്ടു പോയെന്നു തോന്നുന്നു,അടയ്ക്കുമ്പോൾ നല്ലതുപോലെ നീറുന്നുണ്ട്. അൽപ്പം വേദനയും പുകച്ചിലുമൊക്കെ സഹിച്ചിട്ടാണെങ്കിലും മുറുക്കെ അടച്ചു. നേരം പുലരുന്നതിനു മുൻപേ തന്നെ കയറിയതാണ് ബോട്ടിൽ. കഴിഞ്ഞ

....

ചിന്തകൾ

ചിന്തകൾ ഒരു കനലു പോലെ ഉള്ളിൽ നീറി പുകഞ്ഞു തുടങ്ങി, അവറ്റകൾ ഇടയ്ക്ക് കുത്തിനോവിക്കാറുള്ളതുപോലെ പതിവു തെറ്റിക്കാതെ തുടർന്നു. എങ്ങനെയെങ്കിലും ഇതിനൊരു അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ എല്ലാ

....